- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
കൊച്ചി: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത നടപടി ഭരണഘടന വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. കേസ് ബലപ്പെടുത്താനാണ് നിർബന്ധിത മതപരിവർത്തനം എന്ന കുറ്റം ഏറെ വൈകി കൂട്ടിച്ചേർത്തത്. അക്രമത്തെ ന്യായീകരിച്ച് സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കന്യാസ്ത്രീകളെ അവരുടെ സഭാവസ്ത്രത്തിൽ കണ്ടതിന് വിറളി പൂണ്ട് കടുത്ത അസഹിഷ്ണുതയോടെ കള്ളക്കേസ് ഉണ്ടാക്കി ജയിലിൽ അടച്ചത് രാജ്യത്തിന്റെ ഐക്യത്തിനും സഹിഷ്ണുതയ്ക്കും മതനിരപേക്ഷ നിലപാടിനുമേറ്റ തീരാ കളങ്കമാണ്. എല്ലാവർക്കും ഉള്ള സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങൾക്കും സേവന സന്നദ്ധരായ കന്യാസ്ത്രീകൾക്കും ലഭിക്കണം. എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം എന്ന് നിരന്തരം പ്രാഘോഷിക്കുന്ന കേന്ദ്ര സർക്കാർ സത്വരമായി ഇടപ്പെട്ട് നിരപരാധികളായ കന്യാസ്ത്രികളെ മോചിപ്പിക്കുകയും അക്രമികളെയും നിയമ വിരുദ്ധ പ്രവർത്തകരെയും ഉടൻ അറസ്റ്റ് ചെയ്തു മാതൃകപരമായി ശിക്ഷിക്കുകയും വേണം. ക്രൈസ്തവർക്കെതിരെ, പ്രത്യേകിച്ച് വൈദികർക്കും സന്ന്യസ്ഥർക്കും എതിരായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ ഇടപെടണം. നിയമ വാഴ്ച…
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീളോട് അതിക്രമം കാണിച്ച സംഘടനയുടെ പേര് പറയാൻ ഭയമില്ലെന്നും രാജ്യവിരുദ്ധരും ഭരണഘടനാ വിരുദ്ധരും എന്ന് ഉപയോഗിക്കാനാണ് താല്പര്യമെന്നും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). ആദ്യം മനുഷ്യകടത്തിന് മാത്രമാണ് കേസെടുത്തതെന്നും നിർബന്ധിത മതപരിവർത്തനം ചുമത്തിയിരുന്നില്ലെന്നും സിബിസിഐ വ്യക്തമാക്കി . ജാമ്യം ലഭിക്കാതിരിക്കാനും നിരപരാധികളായ കന്യാസ്ത്രീകളെ കുടുക്കാനുമാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ആവശ്യമെങ്കിൽ ബജരംഗ് ദളിനെ പോലുളള ദേശവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾ നിരോധിക്കണമെന്നുള്ള ആവശ്യം ഉന്നയിക്കും. ബജരംഗ് ദൾ പ്രവർത്തകരാണ് അവരെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചത് .ബിജെപി പാർട്ടിയെ അല്ല ആശ്രയിക്കുന്നത്. നമ്മൾ അധികാരം ഏൽപ്പിച്ച സർക്കാരിനെയാണ്. അവരുടെ വാതിലിൽ ആണ് ഞങ്ങൾ മുട്ടുന്നത്. എഫ്ഐആറിൽ ചില ആശയക്കുഴപ്പമുള്ളതുകൊണ്ടാണ് ജാമ്യപേക്ഷ നൽകാൻ വൈകുന്നത്. ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് ശേഷം ജാമ്യ അപേക്ഷ സമർപ്പിക്കുമെന്നും സിബിസിഐ അറിയിച്ചു.
കണ്ണൂർ: ഇന്ത്യാരാജ്യത്തിന്റെ മതേതരത്വത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവമെന്നു തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും തെരുവിലേക്കിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു . കേരള മുഖ്യമന്ത്രി ഉദാരതയോടെ ഇടപെട്ടുവെന്നും ഇടപെടലകൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു മത പരിവർത്തന നിരോധന നിയമം കിരാത നിയമമാണ്. ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ല. ന്യൂനപക്ഷങ്ങൾ ഈ നിയമത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നു. ഞങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് മൃദുസമീപനം എടുത്തു എന്നത് ശരിയല്ല. ന്യൂനപക്ഷ പീഡനങ്ങൾ മതേതരത്വത്തിന് എതിരാണെന്നും ആർച്ച് ബിഷപ്പ് പാംപ്ലാനി പ്രതികരിച്ചു.കാസ പോലുള്ള സംഘടനകൾ പുനപ്പരിശോധന നടത്തുമെന്ന് കരുതുന്നു. ആരാണ് ആക്രമിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
കൊച്ചി: ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ക്രൈസ്തവ സന്യാസിനിമാരായ സി. വന്ദന ഫ്രാൻസിസും , സി. പ്രീതി മേരിയും മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായതിനെതിതിരെ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി പ്രതിഷേധം രേഖപ്പെടുത്തുന്നു. അവിടെ പ്രവർത്തിച്ചിരുന്ന സന്യാസിനിമാർ സമൂഹസേവനത്തിനായി നിയമപരമായി തന്നെ അർഹരാണ് എന്ന് വ്യക്തമാണ്. മതപരമായ തെളിവില്ലാതെ അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങൾ ചുമത്തി, അവരെ അറസ്റ്റ് ചെയ്യുന്നത് മനുഷ്യത്വത്തെയും, മതസ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും മേൽ കയ്യേറ്റം നടത്തപ്പെടുന്നതാണ്. അപകീർത്തികരമായ ആഹ്വാനങ്ങളും നിഗമനങ്ങളും ഉയർത്തി നിയമത്തിന്റെ ചുവടു പിടിച്ച് ക്രൈസ്തവ സമൂഹത്തിനെതിരെ നടപടികൾ കൈക്കൊള്ളുന്ന നീക്കങ്ങൾ ഏറെ ഗൗരവപൂർണവും ആശങ്കാജനകവുമാണ്.. തുടർക്കഥയായി കൊണ്ടിരിക്കുന്ന ക്രൈസ്തവർക്ക് നേരെ നിരന്തരമായി നടന്നുവരുന്ന ആക്രമണങ്ങളും ബുദ്ധിമുട്ടുകളും മതപരമായ അടിച്ചമർത്തലായും, ആസൂത്രിതമായ വംശീയവും രാഷ്ട്രീയവുമായ വേട്ടയാടലായും കണക്കാക്കുന്നു. കേരളത്തിലെ മുഴുവൻ കത്തോലിക്ക യുവജനങ്ങളും ഈ അനീതിക്കെതിരെ അതിശക്തമായ പ്രതികരിച്ചാണ് മുന്നോട്ടുവരുന്നത്. മതസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ് ഈ പ്രതിഷേധം. ക്രൈസ്തവ വിശ്വാസികളെ നിരന്തരം അക്രമിക്കുകയും, സംശയത്തിന് മാത്രം അടിസ്ഥാനമാക്കി നിയമനടപടികൾ കയ്യാളുകയും ചെയ്യുന്ന…
കൊച്ചി: ഗോശ്രീ പാലങ്ങളിലെ അതി രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത ബോൾഗാട്ടി ജംഗ്ഷനിൽ സംഘടിപ്പിച്ച നിൽപ്പ് സമരം കൊച്ചി കോർപ്പറേഷൻ മുൻ മേയർ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത പ്രസിഡൻ്റ്സി.ജെ. പോൾ അധ്യക്ഷനായിരുന്നു. ഗോശ്രീ ഒന്നാം പാലത്തിന്സമാന്തര പാലം നിർമ്മിക്കുവാനുള്ള അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുക, രാവിലെയും വൈകിട്ടും തിരക്കുള്ള സമയത്ത് കണ്ടെയ്നർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്ന രണ്ടാം പാലം തുറക്കുന്നതിനുള്ള അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ്,അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ്, മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോസ് മാർട്ടിൻ, അതിരൂപത ട്രഷറർ എൻ.ജെ പൗലോസ്, വൈസ് പ്രസിഡൻ്റുമാരായ റോയ് ഡിക്കൂഞ്ഞ, ബാബു ആൻ്റണി, എം.എൻ ജോസഫ്, മേരി ജോർജ്, സെക്രട്ടറിമാരായ സിബി ജോയ്, വിൻസ്…
മട്ടാഞ്ചേരി: കെ.എൽ.സി.എ ജീവമാതാ മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ, കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്-2 പരീക്ഷകളിൽ വിജയിച്ച ഇടവകയിലെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. അനുമോദന ചടങ്ങ് കൊച്ചി തഹൽസിദാർ ആന്റണി ജോസഫ് ഹർട്ടിസ് ഉത്‌ഘാടനം ചെയ്‌തു. കെ.എൽ.സി.എ യൂണിറ്റ് പ്രസിഡന്റ് ലിനു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി മോൺ. ആന്റണി തച്ചാറ അനുഗ്രഹ പ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. സജു പുന്നക്കാട്ടുശ്ശേരി ആമുഖ പ്രസംഗം നടത്തി. കെ.എൽ.സി.എ കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ, ഇടവക സഹവികാരി ഫാ. ഷാർവിൻ സേവ്യർ, ഫോർട്ട്കൊച്ചി മേഖല സെക്രട്ടറി മെൽവിൻ ജോസഫ്, മേഖല വൈസ് പ്രസിഡന്റ് കെ.പി സേവ്യർ, യൂണിറ്റ് സെക്രട്ടറി നീതു ഷൈജു, ഭാരവാഹികളായ കെ.ജി നെൽസൺ തുടങ്ങിയവർ സംസാരിച്ചു. കെ.പി ആന്റണി, ബെൻസിഗർ മണപ്പുറത്ത്, ജിനി ജോഷി, ജോഷി മാളിയാംവീട്ടിൽ, മീന ആന്റണി, ഡിക്സൺ കൂട്ടുങ്കൽ, ലിജി പുന്നക്കൽ, ഷെറിൻ ഷൈലൻ, ഷൈജു കല്ലറക്കപ്പറമ്പിൽ, ജെയിംസ് കെ.എഫ്, ഡേവിസ് മാത്യു,…
കൊടുങ്ങല്ലൂർ : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച മലയാളികളായ കന്യാസ്ത്രീകൾക്ക് നേരെ നടന്ന അതിക്രമം അപലപനീയവും ഭരണഘടനയ്ക്ക് നിരക്കാത്തതും എന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ. കന്യാസ്ത്രീകൾക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഷ്ഠരോഗ നിർമ്മാർജ്ജനത്തിലും രോഗിപരിചരണത്തിലും വലിയ സംഭാവനകൾ നൽകിയ സന്യാസ സമൂഹമാണ് ഗ്രീൻ ഗാർഡൻസ് സിസ്റ്റേഴ്സ്. നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഉന്നതിക്കും സാമൂഹിക പുനർനിർമ്മിതിക്കും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവർ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരായത് നിയമവാഴ്ച തകർന്നതിന്റെയും നിയമ സംവിധാനങ്ങൾ പക്ഷപാതപരമായി മാറുന്നതിന്റെയും തെളിവാണ് എന്ന് ബിഷപ്പ് പറഞ്ഞു. ക്രൈസ്തവർക്കും വൈദികർക്കും സന്യസ്ർക്കുമെതിരെ ഈ അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകണമെന്നും ഇപ്രകാരം ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവർക്ക് തക്ക ശിക്ഷ ഉറപ്പുവരുത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു . മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസിൽ നിന്നും അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം. വധ ശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായി. കാന്തപുരത്തിന്റെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കാന്തപുരത്തിന്‍റെ ഓഫീസ് അറിയിച്ചു.
കൊച്ചി: തെരുവുനായ്ക്കൾക്കായി വാദിക്കുന്നവർ അവയെ ഏറ്റെടുക്കാൻ തയാറാണോ എന്ന് ഹൈക്കോടതി. കേരളത്തിലെ തെരുവുനായ ആക്രമണങ്ങളിൽ കർശന പ്രതികരണവുമായി ഹൈക്കോടതി. നായ കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകുവാൻ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മാതൃകയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവായി . ഒരുവർഷത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റതെന്നും, 16 പേരാണ് മരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമർശം . നായ്ക്കളുടെ കടിയേറ്റവർക്കേ അതിന്റെ വേദനയും പ്രയാസവും മനസിലാകൂയെന്ന് ജസ്റ്റിസ് സിഎസ് ഡയസ് പറഞ്ഞു. തെരുവുനായ ആക്രമണം മൂലം ഉറ്റവരെ നഷ്ടപ്പെമായവരുണ്ട്. ആളുകൾക്ക് രാവിലെ നടക്കാൻ പോകാൻ പോലും കഴിയുന്നില്ല. ഇതിനൊരു പരിഹാരം ഉണ്ടായേ മതിയാവൂ. മനുഷ്യരും മൃഗങ്ങളും സഹവർത്തിക്കുന്നുണ്ടെങ്കിലും മനുഷ്യരുടെ അവകാശങ്ങൾക്ക് പ്രാമുഖ്യം കൊടുത്തേ മതിയാകൂ. വാക്‌സിൻ എടുത്ത കുട്ടികൾ പോലും മരിക്കുന്നു എന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കോടതി പറഞ്ഞു .
കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷങ്ങൾക്കായി റോമിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു കൊണ്ടാണ് വത്തിക്കാൻ മാധ്യമ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനി തന്റെ സന്ദേശം ആരംഭിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
