- കോഴിക്കോട് അതിരൂപതാ ആര്‍ച്ച്ബിഷപ്പായി ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സ്ഥാനമേറ്റു
- സംഘർഷങ്ങൾ വർദ്ധമാനമാകുന്നതിൽ പരിശുദ്ധസിംഹാസനം ആശങ്കയിൽ
- മഹാരാഷ്ട്രയില്‍ 47 പുതിയ കൊവിഡ് കേസുകള്‍; നാല് മരണം
- അറബിക്കടലില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു
- മ്യാന്മര് തീരത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ മുങ്ങി 427പേര് മരിച്ചെന്ന് യുഎന്‍
- സർക്കർ സമയക്രമമറിയിക്കണമെന്ന് കോടതി
- കോട്ടപ്പുറം രൂപത ബൈബിൾ കൺവെൻഷൻ മെയ് 25 മുതൽ 29 വരെ
- ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി: ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
Author: admin
കൊച്ചി: അമിത ജോലിഭാരം കാരണം കുഴഞ്ഞുവീണുമരിച്ച കൊച്ചി കങ്ങരപടി സ്വദേശി അന്ന സെബാസ്റ്റ്യന്റെ വീട്ടിലാണ് ഇ വൈ കമ്പനി അധികൃതർ എത്തിയത്. ഇ വൈ കമ്പനിയിലെ നാല് പേരാണ് അന്നയുടെ വീട്ടിലെത്തിയത്. കമ്പനി അധികൃതരിൽ നിന്നും വ്യക്തമായ നടപടി ലഭിച്ചിട്ടില്ലെന്ന് അന്നയുടെ അച്ഛൻ സിബി ജോസഫ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ കമ്പനിയുടെ ഉറപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിബി ജോസഫ് പറഞ്ഞു. ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങിനെതിരെ അന്നയുടെ സിബി ജോസഫ് ആരോപണമുന്നയിച്ചിരുന്നു. ജോലിക്ക് മേല്‍ അമിത ജോലി നല്‍കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്നാണ് സിബി ജോസഫ് പറഞ്ഞത്. അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ പോലും കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന് പിതാവ് പറഞ്ഞു സിഎ പരീക്ഷ പാസായ ശേഷം അന്ന ആദ്യമായി ജോലിക്ക് കയറിയത് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലാണ്. മാര്‍ച്ച് പതിനെട്ടിന് അവള്‍ ജോലിക്ക് പ്രവേശിച്ചു. ടാക്‌സ്…
ആലപ്പുഴ: അടിസ്ഥാന ക്രൈസ്തവ സമൂഹം ഒരുമിച്ച് നിന്നാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. – ചെയർമാൻ തിരുവനന്തപുരം അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റോ. കേരള റീജീയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ബിസിസി കമീഷൻ സംസ്ഥാനതല പരിശീലനം ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെൻ്ററിൽ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ആർ.എൽ.സി.സി. അസോസ്സിയേറ്റ് സെക്രട്ടറി റവ.ഫാ.ജിജു അറക്കത്തറ അധ്യക്ഷനായിരുന്നു. നാഷണൽ ബിസിസി എക്സിക്യൂട്ടിവ് സെക്രട്ടറി റവ.ഫാ. ജോർജ് ജേക്കബ് ക്ലാസ്സെടുത്തു. ബിസിസി കമ്മീഷൻ കേരള റീജ്യൺ സെക്രട്ടറി ഫാ.ജോൺസൺ പുത്തൻവീട്ടിൽ, നാഷണൽ സർവീസ് ടീം പ്രതിനിധികൾ മാത്യൂ ലിഞ്ചൻ, സി. ലാൻസിൻ എന്നിവർ പ്രസംഗിച്ചു. മൂന്നു ദിനങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ 12 രൂപതകളിൽ നിന്നു വൈദികർ, സന്യസ്തർ അല്മായരടങ്ങിയ 80 പ്രതിനിധികൾപേർ പങ്കെടുക്കുന്നു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഗണേശ് ചതുര്‍ത്ഥി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി ഉഴിയുന്നതും ചീഫ് ജസ്റ്റിസ് മന്ത്രോച്ചാരണം നടത്തുന്നതും അദ്ദേഹത്തിന്റെ പത്‌നി കല്പനാ ദാസ് കൈമണി കിലുക്കുന്നതും എഎന്‍ഐ ന്യൂസ് ഏജന്‍സി 29 സെക്കന്‍ഡ് വരുന്ന വീഡിയോയില്‍ പ്രചരിപ്പിക്കുകയും, ”ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്ജിയുടെ വസതിയില്‍ ഗണേശപൂജയില്‍ പങ്കെടുത്തു. ഭഗവാന്‍ ശ്രീഗണേഷ് നമുക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും അദ്ഭുതകരമായ ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ” എന്ന കുറിപ്പോടെ പ്രധാനമന്ത്രി ആ ദൃശ്യം തന്റെ ‘എക്‌സ്’ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തത് മോദിയുടെ പതിവ് ഹിന്ദുത്വ രാഷ്ട്രീയ സ്റ്റണ്ടുകളിലൊന്നായി എഴുതിതള്ളാവുന്നതല്ല.
സാമൂഹിക ബോധമുള്ള, സിനിമയിലോ, പ്രതിരോധത്തെയും അതിജീവനത്തെയും കുറിച്ചുള്ള കഥകളിലോ, താല്‍പ്പര്യമുള്ളവര്‍ ഈ സിനിമ കാണേണ്ടതാണ്. വേട്ടയാടപ്പെടുന്ന അരികു ജീവിതങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാവ്യ സ്പര്‍ശനത്തോടെയുള്ള ഒരു സിനിമയാണിത്. അത് എളുപ്പമുള്ള ഉത്തരങ്ങളോ വ്യക്തമായ പ്രമേയങ്ങളോ നല്‍കുന്നില്ല, പകരം കാഴ്ചക്കാരനെ കഥാപാത്രങ്ങളുടെ ജീവിതത്തിനൊപ്പം നടത്തിക്കുന്നു, ഭയവും അടിച്ചമര്‍ത്തലും മൂലം പലപ്പോഴും നിശബ്ദരായവര്‍ക്ക് ശബ്ദം നല്‍കുന്നു.
ജോസഫ് ചേട്ടന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘നാടകലഹരി ‘ ആ മഹാകലാകരനുള്ള സ്മാരകമാണ്. ജോസഫ് ചേട്ടനെ പോലെ നാടകത്തിനായി ജീവിതം സമര്‍പ്പിച്ചവരെ മറവിയുടെ തിരശീലകൊണ്ട് എന്നെന്നേക്കുമായി മറക്കരുതല്ലോ.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ വൃത്താന്തപത്രത്തിന്റെ പത്രാധിപരും നടത്തിപ്പുകാരനുമായ ഫാ. ലൂയിസ് വൈപ്പിശ്ശേരി റ്റി.ഒ.സി.ഡി ബഹുമുഖപ്രതിഭയായ എഴുത്തുകാരനുമായിരുന്നു. 1341-ലെ കേരള മഹാപ്രളയകാലത്ത് ഉയര്‍ന്നുവന്ന ഒരു കരയാണ് വൈപ്പിന്‍ ദ്വീപ്. ഈ ദ്വീപിലെ ചരിത്രപ്രധാന നാടായ ഓച്ചംതുരുത്തിലെ കുരിശിങ്കല്‍ ക്രൂസ്മിലാഗ്രസ് ഇടവകയില്‍ നീതിബോധവും സമ്പത്തും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു കുലീന തറവാടായ മുന്തിരികപ്പിത്താന്‍ വൈപ്പിശ്ശേരി കുടുംബത്തില്‍ തോമന്റെയും താണ്ടയുടെയും മകനായി 1842 സെപ്റ്റംബര്‍ 25-ന് ജനിച്ച ലൂയിസ് മലയാള പത്രപ്രവര്‍ത്തന രംഗത്തെ മഹാപ്രതിഭയാണ്.
ഡോ. മാര്ട്ടിന് എന്‍. ആന്റണി O. de. M
നല്ല കള്ളനെന്ന് അറിയപ്പെടുന്ന വിശുദ്ധ ഡിസ്മാസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം നിര്‍മിച്ച് സമര്‍പ്പിക്കുന്നത് എറണാകുളം സ്വദേശികളായ കോളിസ് കുടുംബമാണ്. വിശുദ്ധന്റെ പേരിലുള്ള ഏഷ്യയിലെ പ്രഥമ ദേവാലയമാണിത്. അദ്ഭുത നിയോഗത്തിന്റെയും അനന്യ കൃപാസാക്ഷാത്കാരത്തിന്റെയും അപൂര്‍വ മാധ്യസ്ഥ്യത്തിന്റെയും ഒരു മഹനീയ സാക്ഷ്യം.
തിരുവനന്തപുരം : ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡൻഷ്യൽ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്നും ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ വൈവിദ്ധ്യ സ്വഭാവത്തെ തച്ചുതകർക്കാനായാണ് “ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പശ്ചാത്തലവുമാണ്. അതു പരിഗണിക്കാതെയും സംസ്ഥാനങ്ങളിൽ ഉരുത്തിരിയുന്ന രാഷ്ട്രീയപ്രശ്നങ്ങളെ കണക്കിലെടുക്കാതെയും യാന്ത്രികമായി തെരഞ്ഞെടുപ്പ് നടത്തുന്നതും അതല്ലെങ്കിൽ ജനവിധി അട്ടിമറിച്ച് കേന്ദ്രഭരണം അടിച്ചേൽപ്പിക്കുന്നതും ജനാധിപത്യത്തെ തകർക്കും. ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തിനെ തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ട് – മുഖ്യമന്ത്രി വ്യക്തമാക്കി . ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാൻ. ഈ സർക്കാരിന്റെ കാലത്തുതന്നെ ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് എന്നും മുഖ്യമന്ത്രി…
വത്തിക്കാൻ : കലാരംഗവും, വാർത്താമാധ്യമമാർഗ്ഗങ്ങളും, വിനോദപരിപാടികളും വഴി സുവിശേഷപ്രഘോഷണത്തിന് കൂടുതൽ ശക്തമായ രീതിയിൽ പരിശ്രമങ്ങൾ നടത്തുവാൻ, വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ അംഗങ്ങളെ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന “ജീവന്റെ സമ്മേളനം 2024” എന്ന പരിപാടിയിൽ പങ്കെടുത്ത ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരും, ആഗോളതലത്തിൽ നേതൃനിരയിൽ നിൽക്കുന്നവരുമായ ആളുകൾക്ക് അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ്, സുവിശേഷവത്കരണത്തിനായി മുന്നോട്ടിറങ്ങാൻ പാപ്പാ ആവശ്യപ്പെട്ടത്. കൂടുതൽ ശക്തമായ രീതിയിൽ സുവിശേഷവത്കരണം നടത്താൻ പാപ്പാ തങ്ങളോട് ആവശ്യപ്പെട്ടുവെന്ന് വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ പ്രസിഡന്റ് ലൂയിസ് ക്വിനെല്ലി പ്രസ്താവിച്ചു. വരും മാസങ്ങളിൽ മെക്സിക്കോയിലും, ലോസ് ആഞ്ചസിലും വച്ച് സംഘടന വിവിധ ആഘോഷപരിപാടികൾ തയ്യാറാക്കിയിട്ടുണ്ടെന്നും, ജൂബിലിയുമായി ബന്ധപ്പെട്ട് 2025-ൽ റോമിലെ ചിർകോ മാസ്സിമോ മൈതാനത്ത് വച്ചും വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ പരിപാടികൾ നടത്തുമെന്നും സംഘടനാപ്രവർത്തകർ അറിയിച്ചു. വിഷൻ 2033 എന്ന പേരിൽ വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ നടത്തുന്ന പദ്ധതിയുടെ ഭാഗമായി ക്രിസ്തുവിന്റെ സുവിശേഷസന്ദേശം നൂറു കോടി യുവജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.