- മുട്ടിക്കൽ ദേവാലയം; ശതോത്തര രജതജൂബിലി ആഘോഷവും ഇടവക പ്രഖ്യാപനവും
- മതപരിവർത്തന നിരോധന നിയമത്തെ ശക്തമായി എതിർത്ത്, മഹാരാഷ്ട്രയിലെ ബിഷപ്പുമാർ
- സിഎംഐ സന്യാസ സമൂഹത്തിനു പുതിയ പ്രിയോർ ജനറൽ
- വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികൾ കൊടിയ ദുരിതത്തിൽ: ക്രൈസ്തവ നേതാവ്
- പാപ്പായ്ക്കൊപ്പം വിശുദ്ധബലിയിൽ പങ്കെടുക്കാൻ പണം; ഓൺലൈൻ തട്ടിപ്പുകാർ
- വിശുദ്ധവാരത്തിൽ പ്രത്യേക ക്രിസ്ത്യൻ പരിപാടികളുമായി ബി ബി സി
- KLCWA ക്ക് പുതിയ സംസ്ഥാന നേതൃത്വം
- കെ.എൽ.സി.എ സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ ഇന്ന്
Author: admin
ചെന്നൈ:തമിഴ് സിനിമാതാരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 38ആയി. എട്ട് കുട്ടികളും16 സ്ത്രീകളും ഉൾപ്പെടെ 38 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ . അതേസമയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അപകടത്തെ സംബന്ധിച്ച് ജൂഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സർക്കാർ നൽകും.മുഖ്യമന്ത്രി സ്റ്റാലിൻ സംഭവ സ്ഥലത്തേക്ക് തിരിച്ചു . മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം. 58 പേർ പരിക്കുകളോടെ ആശുപത്രിയികളിലാണ്. ഇവരിൽ 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്.
കൊച്ചി: 45 വർഷമായി കളമശേരി മാർത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയിൽ, കോടതി വിധിയെ മറികടന്ന് 2025 സെപ്തംബർ 4-ന് അര്‍ധരാത്രിക്കുശേഷം ചില സാമൂഹ്യവിരുദ്ധർ ആസൂത്രിതമായി ചുറ്റുമതില്‍ തകർത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം തികച്ചും അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണ്. വൃദ്ധരും രോഗികളുമുൾപ്പെടെയുള്ള സന്യാസിനിമാർ താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തടഞ്ഞ് സഞ്ചാരസ്വാതന്ത്രം നിഷേധിച്ചിരിക്കുകയാണ്. ഗൗരവമേറിയ വിഷയമായിരുന്നിട്ടും മാർത്തോമ ഭവനാധികാരികളും കത്തോലിക്കാ സഭാ നേതൃത്വവും ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നത് പോലീസ് സത്വര നടപടികൾ ഉടനടി കൈക്കൊള്ളും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു. അതോടൊപ്പം ഈ വിഷയം കേരളത്തിന്റെ സാമുദായിക സാമൂഹ്യ ഐക്യത്തിനു വിഘാതം സൃഷ്ടിക്കാതിരിക്കാനും സഭാ നേതൃത്വം പ്രത്യേക കരുതലെടുത്തു. എന്നിട്ടും, മൂന്നാഴ്ചകൾക്ക് ശേഷവും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുകയോ, കൈയ്യേറ്റത്തിന് പിന്നിലുള്ള 70 പേരോളം വരുന്ന സംഘത്തെകുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയോ, കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത പോലീസ്, വിമർശനങ്ങൾ ഉയർന്നു വന്നപ്പോൾ…
വത്തിക്കാൻ : നിലവിലുള്ള സംഘർഷാവസ്ഥകൾ മെച്ചപ്പെട്ടൊരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നമ്മിൽ ഇല്ലാതാക്കരുതെന്ന് പാപ്പാ. “വിശുദ്ധ പത്രോസിൻറെ ചത്വരം” എന്ന അർത്ഥം വരുന്ന “പ്യാത്സ സാൻ പീയെത്രോ” മാസികയുടെ സെപ്റ്റംബർ ലക്കത്തിൽ വൈദ്യശാസ്ത്രവിദ്യാർത്ഥിനിയായ വെറോണിക്കയുടെ അഭിമുഖത്തിൽ ചോദ്യത്തിനു നല്കിയ മറുപടിയിലാണ് ലിയൊ പതിനാലാമൻ പാപ്പാ പ്രത്യാശയെ മുറുകെപിടിക്കാൻ പ്രചോദനം നൽകിയത് . യുദ്ധവും നാശങ്ങളും പ്രത്യേകിച്ച്, നിരപരാധികളുടെ മരണങ്ങളുമൊക്കെ സമാധാന ജീവിതം ഏതാണ് അസാദ്ധ്യമാണെന്ന പ്രതീതിയുളവാക്കുമ്പോൾ ഭാവി എന്താണ്? മെച്ചപ്പെട്ടൊരു ലോകത്തെക്കുറിച്ചു പ്രത്യാശപുലർത്താനാകുമോ? മെച്ചപ്പെട്ടൊരു ലോകത്തിൻറെ നിർമ്മതിക്ക് ഞങ്ങൾക്ക് എന്തു ചെയ്യാനാകും? എന്നീ ചോദ്യങ്ങളാണ് വെറോനിക്ക പാപ്പായോട് ഉന്നയിച്ചത്. ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നത് സത്യമാണെന്നും. തിന്മ നമ്മുടെ ജീവിതത്തെ കീഴടക്കുന്നതായി തോന്നുന്നുവെന്നും യുദ്ധങ്ങൾ കൂടുതൽ കൂടുതൽ നിരപരാധികളെ ഇരകളാക്കുന്നുവെന്നും എന്നാൽ ഇവയൊന്നും മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും പാപ്പാ പറയുന്നു. നമ്മൾ നല്ലവരാണെങ്കിൽ കാലം നല്ലതായിഭവിക്കും എന്ന് പാപ്പാ വിശുദ്ധ അഗസ്റ്റിൻറെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പ്രചോദനം പകരുന്നു.…
ജാർഖണ്ഡ് : വത്തിക്കാൻ സിറ്റി മാതൃകയിൽ റാഞ്ചിയിൽ പണിതുയർത്തിയ ദുർഗാ പൂജ പന്തലിനുള്ളിലെ യേശുക്രിസ്തുവിന്റെ ചിത്രം വെള്ളിയാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) എതിർപ്പിനെത്തുടർന്ന് മാറ്റി സ്ഥാപിച്ചു .പകരം ശ്രീ കൃഷ്ണന്റെ ചിത്രം പ്രതിഷ്ഠിച്ചു. റാട്ടു റോഡിൽ ആർ ആർ സ്പോർട്ടിംഗ് ക്ലബ് സംഘടിപ്പിച്ച പന്തൽ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുകയും മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് വിഎച്ച്പി ആരോപിച്ചിരുന്നു. ഇന്ത്യയുടെ ബഹുമത സംസ്കാരം ആഘോഷിക്കുന്നതിനാണ് പൂജ കമ്മിറ്റി ഇത്തരത്തിൽ പന്തൽ നിർമ്മിച്ചതെന്ന് ക്ലബ്ബിന്റെ രക്ഷാധികാരി വിക്കി യാദവ് വ്യക്തമാക്കി.50 വർഷമായി ദുർഗാ പൂജ സംഘടിപ്പിക്കുന്ന ക്ലബ്, കൊൽക്കത്തയുടെ 2022 ലെ വത്തിക്കാൻ സിറ്റി പ്രമേയമാക്കിയ പന്തലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും അതിന്റെ പ്രമേയപരമായ അലങ്കാരങ്ങളിലൂടെ സനാതന ധർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണെന്നും യാദവ് കൂട്ടിച്ചേർത്തു. ഒരേ വേദിയിൽ ഒന്നിലധികം മതങ്ങളെ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിമ സ്ഥാപിച്ചതെന്ന് ആർ ആർ സ്പോർട്ടിംഗ് ക്ലബ്ബിന്റെ രക്ഷാധികാരി വിക്കി യാദവ് വെള്ളിയാഴ്ച പിടിഐയോട് പറഞ്ഞു. പന്തലിന് പുറത്തുള്ള യൂറോപ്യൻ…
കേരള വഖഫ് ബോർഡിൻ്റെ നിയമവിരുദ്ധമായ ഭൂമിരജിസ്ട്രേഷനെതിരെ മുനമ്പം ഭൂസംരക്ഷണ സമിതി മുനമ്പത്ത് നടത്തുന്ന നിരാഹാര സമരത്തിൻ്റെ 350-ാം ദിനത്തോടനുബന്ധിച്ചും കെഎൽസിഎയുടെ നേതൃത്വത്തിൽ എറണാകുളത്ത് ഭൂസംരക്ഷണസമിതി നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരത്തിന്റെ വാർഷിക ദിനത്തോടനുബന്ധിച്ചും എറണാകുളം മദർ തെരേസ സ്ക്വയറിൽ നടന്ന കൂട്ടനിരാഹാര സമരം വരാപ്പുഴ അർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
ഫിലിപ്പീൻസിൽ ആശങ്ക വിതച്ച് കനത്ത മഴയും കൊടുങ്കാറ്റും ശക്തമായിരിക്കെ ദുരിതബാധിതര്‍ക്കായി കത്തോലിക്ക ദേവാലയങ്ങള്‍ തുറന്നുനല്‍കി സഭാനേതൃത്വത്തിന്റെ മഹനീയ മാതൃക.
കരുണ കാണിക്കൂ, അനുകമ്പ കാണിക്കൂ, ഈ യുദ്ധം ഒന്നു അവസാനിപ്പിക്കൂ” ഗാസയിലെ ഏക കത്തോലിക്ക വൈദികനായ ഫാ. ഗബ്രിയേൽ റൊമാനെല്ലി
203 റൺസ് വിജയല ക്ഷ്യം പിന്തുടർന്ന ശ്രീലങ്ക മത്സരം സമനിലയിൽ തളച്ചു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് വഴിമാറി. സൂപ്പർ ഓവറിൽ ലങ്ക ഉയർത്തിയ മൂന്ന് റൺസ് വിജയല ക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു.
തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവയ്പ്പിന് പൊതു അവധി പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ ഉത്തരവിറക്കി.30 നാണ് പൊതു അവധി. സർക്കാർ ഓഫീസുകൾക്കും നേഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. അതേ ദിവസം നടക്കുന്ന നിയമസഭ സമ്മേളനത്തിന് മാറ്റമുണ്ടാകില്ല. എന്നാൽ നിയമസഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ചുമതലകൾ കൃത്യമായി നിർവഹിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു .
കൊച്ചി : രാജ്യത്തെ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങൾക്കു ആഗോള സർട്ടിഫിക്കേഷൻ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. സമുദ്ര മത്സ്യ ഇനങ്ങൾക്ക് ആഗോള മറൈൻ സ്റ്റ്യൂവാർഡ്‌ഷിപ്പ് കൗൺസിൽ (എംഎസ്‌സി) സർട്ടിഫിക്കേഷൻ നേടുന്നത് വഴി പ്രീമിയം വിലനിർണ്ണയത്തിലൂടെയും എളുപ്പത്തിലുള്ള വിപണി പ്രവേശനത്തിലൂടെയും കയറ്റുമതി വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.2026 ൽ ആദ്യ ഇനത്തിന്റെ പൂർണ്ണ സർട്ടിഫിക്കേഷനായി രാജ്യം അപേക്ഷിക്കാൻ സാധ്യതയുണ്ട്. വേൾഡ് ഫുഡ് ഇന്ത്യയിൽ മറൈൻ സ്റ്റ്യൂവാർഡ്‌ഷിപ്പ് കൗൺസിൽ (എംഎസ്‌സി), സസ്റ്റൈനബിൾ സീഫുഡ് നെറ്റ്‌വർക്ക് ഇന്ത്യ (എസ്‌എസ്‌എൻഐ), സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്‌ഇഎഐ) എന്നിവർ സംഘടിപ്പിച്ച ഒരു സാങ്കേതിക സെഷനിൽ, ചെമ്മീൻ, കണവ, കട്ടിൽഫിഷ്, നീരാളി എന്നിവയുടെ സ്റ്റോക്ക് അസസ്‌മെന്റുകൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് വിദഗ്ധർ പറഞ്ഞു. “മുൻഗണനാ മത്സ്യങ്ങൾ വിലയിരുത്തലിന്റെ അവസാന ഘട്ടത്തിലാണ്, അടുത്ത വർഷം എംഎസ്‌സി സർട്ടിഫിക്കേഷന്റെ പ്രതീക്ഷകൾ ഉയർത്തുന്നു,” എംഎസ്‌സി ഇന്ത്യയിലെ ഡോ. രഞ്ജിത് സുശീലൻ പറഞ്ഞു. ആഗോളതലത്തിൽ, എംഎസ്‌സി ഡാറ്റ അനുസരിച്ച് എംഎസ്‌സി-സർട്ടിഫൈഡ് സമുദ്ര ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
