- കോഴിക്കോട് അതിരൂപതാ ആര്‍ച്ച്ബിഷപ്പായി ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സ്ഥാനമേറ്റു
- സംഘർഷങ്ങൾ വർദ്ധമാനമാകുന്നതിൽ പരിശുദ്ധസിംഹാസനം ആശങ്കയിൽ
- മഹാരാഷ്ട്രയില്‍ 47 പുതിയ കൊവിഡ് കേസുകള്‍; നാല് മരണം
- അറബിക്കടലില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു
- മ്യാന്മര് തീരത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ മുങ്ങി 427പേര് മരിച്ചെന്ന് യുഎന്‍
- സർക്കർ സമയക്രമമറിയിക്കണമെന്ന് കോടതി
- കോട്ടപ്പുറം രൂപത ബൈബിൾ കൺവെൻഷൻ മെയ് 25 മുതൽ 29 വരെ
- ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി: ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
Author: admin
കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന് ഇന്ന് വിടനല്‍കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം രാവിലെ ഗാന്ധിനഗറിലെ വീട്ടില്‍ കൊണ്ടുവരും. എട്ടുമുതല്‍ 8.30 വരെ ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററില്‍ എത്തിക്കും. ഒമ്പതുവരെ ലെനിന്‍ സെന്ററില്‍ അന്ത്യോപചാരമര്‍പ്പിക്കാം. ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. ശേഷം മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറും. ലോറന്‍സിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി മൃതദേഹം കൈമാറുന്നത്. തുടര്‍ന്ന് ടൗണ്‍ഹാളില്‍ അനുശോചനയോഗം ചേരും.
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത അജപാലന ശുശ്രൂഷയുടെ നേതൃത്വത്തിൽ ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന വാർഷികാഘോഷം നടന്നു. ഇന്ന് വൈകുന്നേരം വെള്ളയമ്പലം പാരിഷ് ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടി അതിരൂപതാദ്ധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു വാർഷികാഘോഷങ്ങളുടെ ഭാഗമായി അതിരൂപതയിലെ 780 വിശ്വാസികൾ തയ്യാറാക്കിയ വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിന്റെ കൈയെഴുത്ത് പ്രതികൾ ആശീർവദിച്ച് പ്രകാശനം ചെയ്തു. 2023 ലോഗോസ് ക്വിസ് വിജയികൾക്കും, ലാസ്തോറിയ ക്വിസ്, അതിരൂപത – സംസ്ഥാനതല പരീക്ഷാ വിജയികൾക്കുള്ള സമ്മാനം സമ്മേളനത്തിൽ വിതരണം ചെയ്തു. കൂടാതെ കൈയ്യെഴുത്ത്പ്രതി തയ്യാറാക്കിയവരെ ആദരിക്കുകയും ചെയ്തു. അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്യം അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ. അജിത് ആൻറണി സ്വാഗതം പറഞ്ഞു. സെക്രട്ടറി സിൽവദാസ് എഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അതിരൂപത ശുശ്രൂഷ കോഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, സെയിന്റ് സേവിയേഴ്സ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീമാൻ അനിൽകുമാർ എന്നിവർ…
കൊച്ചി : കൊച്ചി രൂപത കെ.സി.വൈ.എം, എച്ച്.ആർ.ഡി, തോപ്പുംപടി സെന്റ്. ജോസഫ്സ് കോളേജ്, ചാവറ ഫിലിം സ്കൂൾ എന്നിവ സംയുക്തമായി അഭിനയത്തിലും സംവിധാനത്തിലും പ്രതിഭയും താത്പര്യവുമുള്ളവർക്കായി തോപ്പുംപടി കാത്തലിക് സെന്ററിൽ വെച്ച് ഫിലിം മേക്കിംഗ് & ആക്ടിംങ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.കൊച്ചി രൂപത ചാൻസലർ ഫാ. ജോണി സേവ്യർ പുതുക്കാട് വർക്ക്ഷോപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചാവറ കൾച്ചറൽ സെൻറർ , ചാവറ ഫിലിം സ്കൂൾ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് സി എം ഐ, ആക്ടിംഗ് ട്രെയിനർ വിമൽരാജ്, ആനന്ദ്, നെൽബൻ ആൻ്റണി എന്നിവരുടെ നേതൃത്വത്തിലാണ് വർക്ക്ഷോപ്പ് നടത്തപ്പെട്ടത്. ഫാ. മെൽട്ടസ് കൊല്ലശ്ശേരി, ഫാ. ജോഷി ഏലശ്ശേരി, കാസി പൂപ്പന, യേശുദാസ് വിപിൻ, അന്ന സിൽഫ, ഡാനിയ ആൻ്റണി, ജിക്സൺ പീറ്റർ എന്നിവർ നേതൃത്വം നൽകി..
തൃപ്പൂണിത്തുറ: സാമൂഹ്യ നന്മയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ച കലാകാരന്മാർ വിസ്മരിക്കപ്പെടുന്നത് ദുഃഖകരമാണെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. അക്കൂട്ടത്തിൽ കേരളം വിസ്മരിച്ച വലിയ കലാകാരനാണ് നാടകനടനും ഗായകനുമായ മരട് ജോസഫ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മരട് ജോസഫിന്റെ ഒന്നാം ചരമ വാർഷികത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന അനുസ്മരണ സമിതി തൃപ്പൂണിത്തുറ വടക്കേക്കോട്ട സെന്റ് ജോസഫ് പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മുൻമന്ത്രിയും നിയമസഭാ സാമാജികനുമായ കെ. ബാബു അധ്യക്ഷത വഹിച്ചു.കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, മരട് മുനിസിപ്പൽ ചെയർമാൻ ആൻ്റണി ആശാൻ പറമ്പിൽ,കെഎം ധർമ്മൻ സേവ്യർ പുൽപ്പാട്ട്, ഫാ.ഫ്രാൻസിസ് സേവ്യർ, അഡ്വ എലിസബത്ത് ആൻ്റണി, സോമു ജേക്കബ്, ജോൺ കൂടാരപ്പിള്ളി, ജൂലിയൻ ജെയിംസ്’ എന്നിവർ പ്രസംഗിച്ചു.പ്രണത ബുക്സ് പ്രസിദ്ധീകരിച്ച മരട് ജോസഫിന്റെ ആത്മകഥ “നാടകലഹരി”യോഗത്തിൽ പ്രകാശനം ചെയ്തുമരട് ജോസഫ് ആലപിച്ച ഗാനങ്ങളുടെ അവതരണവും നടന്നു.
കാഞ്ഞിരപ്പള്ളി : കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ വി.പി.എൽ വിജയപുരം പ്രീമിയർ ലീഗ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് മുണ്ടക്കയം മേഖലയുടെ ആതിഥേയത്വത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ടു. രൂപതയിലെ 8 മേഖലകളിൽ നിന്നായി 16 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ വണ്ടിപെരിയാർ യൂണിറ്റ് ടീം ഒന്നാം സ്ഥാനവും സൂര്യനെല്ലി – ചിന്നക്കനാൽ യൂണിറ്റ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച പ്ലയെറും , മികച്ച ബാറ്ററുമായി സൂര്യനെല്ലി യൂണിറ്റ് അംഗം രവികുമാർ ശക്തിരാജും മികച്ച ബൗളർ ആയി പട്ടിത്താനം യൂണിറ്റ് അംഗം അലൻ ജോൺ സാബുവും തിരഞ്ഞെടുക്കപ്പെട്ടു. കേരള നിയമസഭ ചീഫ് വിപ്പ് ഡോ .എൻ ജയരാജ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു
കൊച്ചി: ദൈവദാസൻ ജോർജ് വാകയിലച്ചൻ്റെ 93-ാം സ്മാരണാഘോഷങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായുള്ള പന്തൽ കാൽ നാട്ടു കർമ്മം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ: മാത്യു കല്ലുങ്കൽ നിർവ്വഹിച്ചു. വികാരി ഫാ.ഷൈജു തോപ്പിൽ , ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ , സഹവികാരിമാരായ ഫാ. റിനോയ് സേവ്യർ , ഫാ.ആൻ്റണി മിറാഷ് കൺവീനർ സേവ്യർ പഴംമ്പിള്ളി ഫാ മെയ് ജോ നെടുംപറമ്പിൽ എന്നിവർ സംസാരിച്ചു. നവമ്പർ നാലിന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ നേർച്ചസദ്യ യ്ക്ക് മന്നോടിയായി മൂത്തേടം ബൈബിൾ കൺവൻഷൻ അടക്കമുള്ള നിരവധി പ്രോഗ്രാമു കൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ചെയർമാൻ ഫാ. ഷൈജു തോപ്പിൽ ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ എന്നിവർ അറിയിച്ചു
തിരുവനന്തപുരം :രാജ്യത്തിന്റെ പുരോഗതിക്കും യശസ്സുയർത്തുന്നതിനും ഭിന്നശേഷിക്കാർ വലിയ പങ്കുവഹിക്കുന്നൂവെന്ന് ഡോ. ശശി തരൂർ അഭിപ്രായപ്പെട്ടു .എന്നാൽ അവരെ നാം അവരർഹിക്കുന്ന പ്രാധാന്യത്തോടെ അംഗീകരിക്കുകയും, പരിചരിക്കുകയും ചെയ്യുന്നുണ്ടോ യെന്ന് പൊതുസമൂഹവും ഭരണകൂടവും ആത്മപരിശോധന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ലത്തീൻ സഭയിലെ കേൾവി – സംസാര പരിമിതരുടെ സംസ്ഥാന സമ്മേളനവും എഫ്ഫാത്ത ഫോറത്തിന്റെ ഉദ്ഘാടനവും പ്രശസ്ത തീർഥാടനകേന്ദ്രമായ തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി ചെയർമാനും വിജയപുരം രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ അധ്യക്ഷത വഹിച്ചു. ഇക്കൊല്ലം സമാപിച്ച ഒളിമ്പിക്സിൽ ഇൻഡ്യ 71-ം സ്ഥാനത്തെത്തിയപ്പോൾ പാരാലിമ്പിക്സിൽ 18-മാം സ്ഥാനം നേടാനായത് ഭിന്നശേഷിക്കാർ രാജ്യത്തിനു നൽകുന്ന സംഭാവന എത്രത്തോളമാണെന്ന് നാം അറിഞ്ഞിരിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ പറഞ്ഞു. എഫ്ഫാത്ത ഫോറത്തിലൂടെ സ്നേഹവും കരുതലും കേൾവി സംസാര പരിമിതർക്ക് ലഭിക്കുവാനും അവർ ശക്തിപ്പെടുവാനും ഇടയാകട്ടെയെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത…
കൊച്ചി : കേരളത്തിലെ തൊഴിലാളി സംഘാടനത്തിലും അവകാശ സംരക്ഷണ പോരാട്ടങ്ങളിലും അതുല്യമായ സംഭാവനകൾ നല്കിയ നേതാവായിരുന്നു എം. എം. ലോറൻസ് എന്ന് കെആർഎൽസിസി അഭിപ്രായപ്പെട്ടു. എറണാകുളത്ത് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖ വ്യവസായ തൊഴിലാളികളെയും നഗരത്തിലെ തോട്ടി തൊഴിലാളികളെയും സംഘടിപ്പിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. തൊഴിലാളികളുടെ സംഘാടനത്തിലും ശക്തീകരണത്തിലും എം. എം. ലോറൻസ് വഹിച്ച പങ്ക് കേരളം നന്ദിയോടെ സ്മരിക്കുമെന്ന് കെആർഎൽസിസി അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം : പി ശശി സി പി എം സംസ്ഥാന കമ്മിറ്റി അംഗമാണെന്നും നിയമപരമായ കാര്യങ്ങള്‍ ചെയ്യാനാണ് അദ്ദേഹത്തെ തന്റെ ഓഫീസില്‍ നിയമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തെറ്റും ശശി ചെയ്തിട്ടില്ല. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് മുഖ്യമന്ത്രി. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍ എ എന്ന നിലയില്‍ പി വി അന്‍വര്‍ ചെയ്യേണ്ടിയിരുന്നത്. ആദ്യ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അന്‍വറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോണ്‍ ചോര്‍ത്തിയത് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു.…
കൊച്ചി: സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസായിരുന്നു. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരിൽ ഒരാൾ ആയിരുന്നു .1946 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു. സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തില്‍ ആവേശഭരിതരായി കമ്മ്യൂണിസ്റ്റുകാര്‍ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചപ്പോള്‍ അതിന് നേതൃത്വം നല്‍കിയവരില്‍ മുന്‍നിരയില്‍ വരും ലോറന്‍സ്. 1950ല്‍ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മര്‍ദനത്തിന് ഇരയായി. 22 മാസം ജയിലില്‍ കഴിഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി കരുതല്‍ തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവര്‍ഷത്തോളം ലോറന്‍സ് ജയില്‍വാസം…
Subscribe to Updates
Get the latest creative news from FooBar about art, design and business.