- തലയോടുകൾ ചിരിക്കുമ്പോൾ
- ഡിജിറ്റൽ വിശുദ്ധന്റെ ജ്വാല
- സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ ഡ്രോണ്‍ ഷോ
- അബീഷ് മാസിഹ്; പാകിസ്ഥാനിൽ നിന്നുള്ള കുഞ്ഞു രക്തസാക്ഷിയെ അനുസ്മരിച്ച് പാപ്പാ
- ഇന്‍ഡിഗോ വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു
- വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ
- രാജ്യ വ്യാപകമായി നടക്കുന്ന എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി
- 3 മിനിറ്റിൽ അസ്ഥികൾ ബന്ധിപ്പിക്കാൻ ബോൺ ഗ്ലുവുമായി ചൈന
Author: admin
പാലക്കാട്: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തിൽ എൻഎസ്എസ് ഭാരവാഹികൾ മതിലുകെട്ടിയ സംഭവത്തിൽ ഇടപെട്ട് നഗരസഭ.സ്‌പോൺസർഷിപ്പോടുകൂടി പ്രവർത്തികൾ മുനിസിപ്പാലിറ്റി നടത്തുമെന്ന് നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. ഷെഡ്ഡ് നിർമ്മിക്കാൻ മുനിസിപ്പാലിറ്റി നൽകിയ 20 സെന്റ് സ്ഥലത്ത് അനധികൃതമായി എൻഎസ്എസ് ഭാരവാഹികൾ ജാതി മതിൽ നിർമിച്ചതിനെ കുറിച്ചുള്ള വാർത്തയ്ക്ക് പിന്നാലെയാണ് ഇടപെടൽ. പൊതുശ്മശാനത്തിലെ 20 സെന്റ് സ്ഥലമാണ് വലിയപാടം എൻഎസ്എസ് കരയോഗം ഭാരവാഹികൾ മതിൽകെട്ടി തിരിച്ചത്. നീക്കത്തിന് പിന്നിൽ നഗരസഭയാണെന്ന് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത ആരോപിച്ചിരുന്നു. ‘ജാതിയുടെ അടയാളങ്ങളോ വേർതിരിവുകളോ ഇല്ലാത്ത പൊതുശ്മശാനമാണ്. അവിടെയാണ് വിവിധ ജാതി മതവിഭാഗങ്ങൾക്ക് സ്ഥലം മാർക്ക് ചെയ്തുകൊടുത്തത്. സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാനാണ് ശ്രമം’, എന്നായിരുന്നു ആരോപണം. എന്നാൽ ശ്മശാനത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യമാണെന്നും ഇതിനുള്ളിൽ ഷെഡ് കെട്ടണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടതോടെ കൗൺസിൽ അനുവദിച്ചു നൽകുകയായിരുന്നുവെന്നുമാണ് ചെയർപേഴ്‌സൺ ഉരുണ്ടുകളിച്ചത് . ഏത് സംഘടന വന്നാലും അനുമതി കൊടുക്കുംമെന്നും അവർ പറഞ്ഞു .ജാതി പ്രശ്‌നമേയല്ല. എല്ലാവർക്കും വേണ്ടിയാണ്…
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതയുടെ നിർമ്മാണ വീഴ്ചയിൽ കൂടുതൽ കരാർ കമ്പനികൾക്കെതിരെ നടപടിക്ക് സാധ്യത. ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ ദേശീയ പാത നിർമ്മാണക്കരാറെടുത്ത മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കെതിരെയും നടപടിയെടുത്തേക്കും. കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയുടെ വിശദമായ റിപ്പോർട്ടിന് ശേഷമായിരിക്കും നടപടി. കേരളത്തിന്റെ എല്ലാ റീച്ചുകളിലും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തും. സൂഷ്മ പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കൈമാറണമെന്നാണ് മൂന്നംഗ സമിതിയോട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമി ബലപ്പെടുത്തുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയെന്നാണ് വിലയിരുത്തൽ. പുനർനിർമ്മാണത്തിന്റെ ചെലവ് കമ്പനികളിൽ നിന്നും ഈടാക്കും. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക ക്രമീകരണം ഉണ്ടാക്കുമെന്നും കേന്ദ്രം അറിയിച്ചു തെലങ്കാനയിലെ ഗോദാവരി നദിയിലെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, റോഡ്-കെട്ടിട നിർമ്മാണം അടക്കമുള്ള പദ്ധതികളുടെ ഭാഗമായിട്ടുള്ള കമ്പനി കൂടിയാണ് മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.
കൊച്ചി: 1503-ൽ പോർച്ചുഗീസുകാർ നിർമ്മിച്ചതും പിന്നീട് ഡച്ച്, ബ്രിട്ടീഷ് ഭരണസമയത്ത് തകർക്കപ്പെട്ടതുമായ കൊച്ചിയുടെ ചരിത്രപൈതൃകം പേറുന്ന ഫോർട്ട് കൊച്ചി ഇമ്മാനുവൽ കോട്ടയുടെ കടലിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെണമെന്നും കൂടുതൽ ഭാഗത്ത് ഗവേഷണം നടത്തി അതിൻറെ പൂർണമായ ഭാഗങ്ങൾ കണ്ടെത്തി പുനർ നിർമിച്ച് വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവു വരും വിധത്തിൽ അവ സംരക്ഷിക്കപ്പെടുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്നും കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതിനുമുമ്പും ഇതേ ആവശ്യത്തിനായി നല്കിയ നിവേദനങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിൽ അസോസിയേഷൻ ശക്തമായ അമർഷം രേഖപ്പെടുത്തി. ഇത്തരം ചരിത്ര തിരുശേഷിപ്പുകൾ യുനെസ്കോ യുടെ ലോക ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമാക്കി വിശദമായ രൂപരേഖ തയ്യാറാക്കി സംരക്ഷിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, കൊച്ചിയുടെ പൂർവകാല ചരിത്രം രേഖപ്പെടുത്തുന്ന വിവരണങ്ങളും ബോർഡുകളും ചിത്രങ്ങൾ സഹിതം ബീച്ചിലും പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിച്ച് വിനോദസഞ്ചാരികളെ ആകർഷിച്ച് ചരിത്രാവബോധമുണ്ടാക്കുവാൻ അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ചാൾസ് ഡയസ് എക്സ് എം പി, ജനറൽ സെക്രട്ടറി…
തിരുവനന്തപുരം: റെഡ് അലർട്ടടക്കമുള്ള മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇടുക്കിയിലെ ജലശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങൾ നിരോധിച്ചു . ശനിയാഴ്ച മുതൽ ഈ മാസം 27 വരെയാണ് നിരോധനം . മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച രാത്രി ഏഴു മുതൽ രാവിലെ ആറു വരെ രാത്രി യാത്രയും നിരോധിച്ചു. മലപ്പുറം ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാൽ ഇന്നു മുതൽ നിലമ്പൂർ ആഢ്യന്‍പാറ, കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി. തീരദേശ, പുഴയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അപകട സാധ്യതയുള്ള മറ്റ് പാര്‍ക്കുകളിലും ജാഗ്രതാ നിര്‍ദേശം നൽകി. കണ്ണൂർ പൈതൽമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ശനിയാഴ്ച പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാഴാഴ്ച തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം…
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. നാലു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശിപ്പിക്കും.റവന്യൂ മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷനാകും. സമാപന സമ്മേളനത്തില്‍ അമ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും ജി ആര്‍ അനിലും അറിയിച്ചു.
പാലക്കാട്: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ചു സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണ (42) നാണ് പിടിയിലായത്. മെയ് 16 ന് പങ്കുവച്ച പോസ്റ്റ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ എത്തിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഷൊർണൂർ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മനപൂർവമായി ലഹളയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി പ്രവർത്തിച്ചു എന്നാണ് ഉണ്ണികൃഷ്ണനെതിരായ എഫ്ഐആറിൽ പറയുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 353(1)(ബി),192 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാഷിങ്ടൺ : വിദേശ വിദ്യാര്‍ഥികള്‍ക്ക് കോളേജ് പ്രവേശനം നല്‍കുന്നതില്‍ നിന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയെ വിലക്കി ട്രംപ് . ഇപ്പോള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ഥികളുടെ സ്റ്റുഡൻ്റ് വിസ റദ്ദാക്കുമെന്നുമാണ് മുന്നറിയിപ്പ്. ട്രംപ് അടുത്തിടെ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സര്‍വകലാശാലയ്ക്കെതിരെ ഭരണകൂടം കടുത്ത നടപടികളുമായി മുന്നോട്ട് നീങ്ങുന്നത്. സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടിയെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സര്‍വകലാശാലയ്ക്ക് ഒരു കത്ത് അയച്ചിട്ടുമുണ്ട്.ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140-ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ട്രംപ് ഭരണകൂടത്തിൻ്റെ ഈ നീക്കം ഏകദേശം 6800 വിദേശ വിദ്യാര്‍ത്ഥികളെ ഈ നടപടി ബാധിക്കുമെന്നാണ് കണക്കുകൾ .
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് നാളെ കാലവര്‍ഷമെത്തുമെന്നാണ് പ്രവചനം. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ കനത്ത ജാഗ്രതാ പാലിക്കണം. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍, കുഴത്തൂര്‍…
തേവൻപാറ: ഫാത്തിമ മാതാ മതബോധ സമിതിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ശതാബ്ദി അനുസ്മരണ കയ്യെഴുത്ത് ബൈബിൾ പ്രകാശനം ചെയ്തു. ഇടവക വികാരി ഫാദർ വിനോദ് ജെയിംസിന്റെ അധ്യക്ഷത വഹിച്ചു.കയ്യെഴുത്ത് പ്രതി, മോൺ. ഡോക്ടർ വിൻസൺ കെ. പീറ്റർ കൺവീനർ ലിൻസി ജി പി , ഡൊമിനിക്, ഉപദേശി , ലൂസി വിദ്യാർത്ഥിയായ അക്സ എന്നിവർക്ക് ബൈബിൾ കൈമാറി കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. അധ്യാപിക കൂടിയായ കൺവീനർ ലിൻസി ജിപി ആണ് എഴുത്തിന് നേതൃത്വം കൊടുത്തത്. മതബോധന പ്രധാന അധ്യാപകൻ വിജയനാഥ് ശതാബ്ദിയോട് അനുബന്ധിച്ച് പ്ലാനിങ്ങിൽ ഉണ്ടായിരുന്ന സ്വപ്ന ബൈബിൾ എഴുത്ത് കോഡിനേറ്റ് ചെയ്തു. 2500, A3 സൈസ് പേജുകളിലായി 44 ഇടവക വിശ്വാസികൾ ചേർന്നാണ് ബൈബിൾ എഴുതി പൂർത്തിയാക്കിയത്.
കൊടുംകാടുകള്‍ വെട്ടിത്തെളിച്ച് വന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും മലമ്പനിയോടും പൊരുതി പരദേശത്ത് പുതുജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെട്ട പാവപ്പെട്ട മനുഷ്യരുടെ യാതനകളില്‍ അവരെ അനുയാത്ര ചെയ്ത കോഴിക്കോട് രൂപതയിലെ യൂറോപ്യന്‍ മിഷണറിമാരുടെയും തദ്ദേശീയ വൈദികരുടെയും സന്ന്യസ്തരുടെയും കാരുണ്യശുശ്രൂഷയുടെ മഹാസുവിശേഷം കൂടിയാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളസഭയുടെ ആ ചരിത്രഗാഥ.
Subscribe to Updates
Get the latest creative news from FooBar about art, design and business.