- സംഘർഷങ്ങൾ വർദ്ധമാനമാകുന്നതിൽ പരിശുദ്ധസിംഹാസനം ആശങ്കയിൽ
- മഹാരാഷ്ട്രയില്‍ 47 പുതിയ കൊവിഡ് കേസുകള്‍; നാല് മരണം
- അറബിക്കടലില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു
- മ്യാന്മര് തീരത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ മുങ്ങി 427പേര് മരിച്ചെന്ന് യുഎന്‍
- സർക്കർ സമയക്രമമറിയിക്കണമെന്ന് കോടതി
- കോട്ടപ്പുറം രൂപത ബൈബിൾ കൺവെൻഷൻ മെയ് 25 മുതൽ 29 വരെ
- ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി: ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
- ദേശീയപാത തകര്‍ച്ച അഴിമതിയുടെ ഫലം- കോണ്‍ഗ്രസ്
Author: admin
ഡൽഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളിൽ സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയിൽ എന്നാൽ കേരളത്തിന്റെ പേരില്ല. ഗുജറാത്ത്, മണിപ്പൂർ ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ഡിആർഎഫിൽ നിന്നുള്ള കേന്ദ്രവിഹിതവും എൻഡിആർഎഫിൽ നിന്നുള്ള തുകയും ചേർന്നാണ് പണം അനുവദിച്ചത്. ഗുജറാത്തിന് 600 കോടി രൂപയും മണിപ്പൂരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടി രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നും ശക്തമായ മഴക്കെടുതിയും പ്രളയവും മണ്ണിടിച്ചിലും നേരിട്ട സംസ്ഥാനങ്ങളാണ്. പ്രളയം ബാധിച്ച സംസ്ഥാനങ്ങളെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം സദാ സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അസ്സം, മിസോറാം, കേരള, ത്രിപുര, നാഗാലാന്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഇത്തവണ ശക്തമായ മഴയും പ്രളയും മണ്ണിടിച്ചിലുമാണ് നേരിട്ടത്. നാശനഷ്ടങ്ങൾ തത്സമയം വിലയിരുത്താൻ ഈ ബാധിത സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ടീമുകളെ (ഐഎംസിടി) നിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങൾക്കുള്ള അധിക ധനസഹായം ഐഎംസിടി റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം തീരുമാനിക്കും.
വൈപ്പിൻ : പതിറ്റാണ്ടുകളായി പൂർവ്വീകർ പണംകൊടുത്തു വാങ്ങിയ ഭൂമിയിൽ മുന്നു നാലും തലമുറകളായി താമസിക്കുന്ന മുനമ്പം കടപ്പുറം നിവാസികളെ കുടിയിറക്കാൻ അനുവദിക്കില്ലെന്ന് കോട്ടപ്പുറം രൂപത ക്രിസ്ത്യൻ സർവ്വീസ് സൊസൈറ്റി പ്രതിഷേധ കൺവെൻഷൻ അഭിപ്രായപ്പെട്ടു. മഞ്ഞു മാത ബസ്സലിക്ക റെകർ റവ. ഡോ. ആൻ്റണി കുരിശിങ്കൽ ഉത്ഘാടനം ചെയ്തു. രൂപത പ്രസിഡൻ്റ് ജിസ്മോൻ ഫ്രാൻസീസ് അദ്ധ്യക്ഷതവഹിച്ചു. കോട്ടപ്പുറം രൂപത സ്വിരിച്ചൽ ഡയറക്ടർ ഫാ. ബാബു മുട്ടിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി ജോജോമനക്കിൽ വിഷയാവതരണം നടത്തി. കറുത്തേടം സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് ബിജു തുണ്ടിയിൽ മെമ്പർ ഷിപ്പ് വിതരണം നടത്തി. റൈജു രണ്ടു തൈക്കൽ,റോയ് മുനമ്പം, സോഫി ജോജോ, ജോൺസൺ കൂട്ടുകാട് എന്നിവർ പ്രസംഗിച്ചു.
കാസറകോഡ്: കാസറകോഡ് യൂണിയൻ ബാങ്ക് ആർസെറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരം കെയ്റോസ് വികസന സമിതി നേതൃത്വം നൽകിയ 6 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് മേക്കിങ് കോഴ്സും പരിയാരം സെൻ്റ് മേരിസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആയി നടത്തിയ പേപ്പർബാഗ് നിർമ്മാണ കോഴ്സും വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇടവക വികാരി ഫാ . മാർട്ടിൻ മാത്യു ഉല്ഘാടനം ചെയ്തു. ഇൻസ്റിറ്റ്യൂട്ട് ഡയറക്ടർ ഗോപി വി പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാക്കൽറ്റി ലിൻഡ ലൂയിസ്,കെയ്റോസ് പിലാത്തറ റീജിയണൽ കോർഡിനേറ്റർ റീജ , ആനിമേറ്റർ മേബിൾ ക്രിസ്റ്റഫർ , എന്നിവർ സംസാരിച്ചു. കോഴ്സിൽ മാർക്കറ്റിംഗ് , വിവിധതരം വായ്പ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ ജെ സി ഐ ട്രൈയനർ ഹരീഷ് കെവി, ജില്ലാ വ്യവസായ കേന്ദ്രം റിട്ട മാനേജർ ദിനേശൻ ടി എന്നിവർ കൈകാര്യം ചെയ്തു. 6 ദിവസത്തെ കോഴ്സ് പരിശീലിപ്പിച്ച അധ്യാപകരായ ഷബാന ഇരിക്കൂർ, രമ ചെറുവത്തൂർ എന്നിവരെ പരിപാടിയിൽ…
കൊച്ചി : യൂറോപ്പിൽ വിവിധ ഇടങ്ങളിൽ ആയി ശുശ്രൂഷ ചെയ്യുന്ന വരും പഠിക്കുന്നവരും ആയ മലയാളി ലത്തീൻ ഇടവക – സന്യസ വൈദികരുടെ ഓൺലൈൻ യോഗം നടത്തി . പ്രവാസി കമ്മീഷന്റെ ചെയർമാനും വിജയപുരം രൂപത അധ്യക്ഷനുമായ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തെച്ചേരി പിതാവ് യോഗം ഉദ്ഘാടനം ചെയ്തു , കമ്മീഷൻ വൈസ് ചെയർമാനും പുനലൂർ രൂപത അധ്യക്ഷനുമായ ഡോ. സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഫാ . തോമസ് തറയിൽ , അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ . ജിജു അറക്കത്തറ , പ്രവാസി കമ്മീഷൻ റീജണൽ സെക്രട്ടറി ഫാ. വിൻസൻറ് ലിനു എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാ വൈദികരും തങ്ങളുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു.
കൊച്ചി: ചെറായി മുനമ്പം തീരദേശഭൂമിയിലെ വഖഫ് ബോർഡിന്റെ അവകാശവാദം ഉപേക്ഷിക്കുക പ്രദേശവാസികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളുമായി നടത്തപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ സമ്മേളനത്തിന് മുന്നോടിയായി കെസിവൈഎം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് പള്ളിപ്പുറം മാണിബസാറിൽ സംഘടിപ്പിക്കപ്പെട്ടു. കെസിവൈഎം കോട്ടപ്പുറം രൂപത പ്രസിഡൻറ് ജെൻസൺ ആൽബി അധ്യക്ഷത വഹിച്ച യോഗം കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡൻറ് അനിൽ കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. വഖഫ് നിയമങ്ങളുടെ പേരിൽ റവന്യൂ അവകാശങ്ങൾ നിഷേധിക്കുന്നത് മുനമ്പം കടപ്പുറം പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും ഭരണഘടനാപരമായ എല്ലാ ആനുകൂല്യങ്ങളും ഈ ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾക്ക് ലഭ്യമാകണമെന്നും അദ്ദേഹം പ്രസ്താവിക്കുകയും വഖഫ് ഭൂമിയിലെ ഇതുവരെയുള്ള മുഴുവൻ പ്രശ്നങ്ങളും ഉൾപ്പെടുത്തി വിഷയാവതരണവും അദ്ദേഹം നടത്തുകയുണ്ടായി . കെസിവൈഎം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആമുഖ സന്ദേശം നൽകി. രൂപതാ ഭാരവാഹികളായ ഷിഫ്നാ ജീജൻ, പോൾ ജോസ്, ആൽഡ്രിൻ ഷാജൻ ,ജീവൻ ജോസഫ് ,ഹിൽന പോൾ എന്നിവർ പ്രസംഗിച്ചു.…
വരാപ്പുഴ: സമ്പൂർണ്ണ ബൈബിളിൻ്റെ കയ്യെഴുത്തുപ്രതി മൂന്നാം തവണയും തയ്യാറാക്കിയിരിക്കുകയാണ് വരാപ്പുഴ ബസിലിക്ക ഇടവകാംഗമായ സിബി സാംസൺ. ഇത്തവണ 450 ദിവസങ്ങൾകൊണ്ടാണ് സിബി സ്വന്തം കൈപ്പടയിൽ ബൈബിൾ എഴുതി പൂർത്തിയാക്കിയത്. ബൈബിളിൻ്റെ പ്രകാശനകർമ്മം സെപ്റ്റംബർ 29 ഞായറാഴ്ച വരാപ്പുഴ ബസിലിക്ക ദൈവാലയത്തിൽ റെക്ടർ ഫാ. ജോഷി കൊടിയന്തറയുടെ സാന്നിദ്ധ്യത്തിൽ ഫാ. ഡേവിഡ് നിർവ്വഹിച്ചു. സിബിയുടെ ഭർത്താവ് വരാപ്പുഴ പങ്കേത്ത് സാംസൺ, മകൾ വിനയ സാംസൺ.
ന്യൂഡൽഹി: ഗുജറാത്തിൽ 1,200 വർഷം പഴക്കമുള്ള ദർഗയും മസ്ജിദും ഖബർസ്ഥാനും പൊളിച്ചുനീക്കി.സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ സോമനാഥ ക്ഷേത്രത്തിന് സമീപമുള്ള മസ്ജിദും ദർഗയും ഖബർസ്ഥാനുമാണ് പ്രാദേശിക ഭരണകൂടം പോലീസ് സഹായത്തോടെ പൊളിച്ചുനീക്കിയത്. ശനിയാഴ്ച പുലർച്ചെ രണ്ടായിരത്തോളം വരുന്ന പോലീസുകാരുടെ സുരക്ഷയിൽ 36 ബൂൾഡോസറുകൾ ഉപയോഗിച്ചാണ് പൊളിച്ചുനീക്കൽ നടത്തിയത്. 1,200 വർഷം പഴക്കമുള്ള ജഅ്ഫർ മുജ്ജഫർ ദർഗയും ഇതോടൊപ്പമുള്ള പുരാതനമായ മറ്റ് ഏഴ് ദർഗകളും പൊളിച്ചുനീക്കിയവയിൽ ഉൾപ്പെടും. പ്രാദേശിക മാധ്യമങ്ങളുടെ റിപോർട്ട് പ്രകാരം പൊളിക്കൽ നടപടി തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് 135 ഓളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്ത് രണ്ട് ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചാണ് അധികൃതർ പൊളിക്കൽ നടപടിക്കെതിരെ പ്രതിഷേധിക്കുന്നവരെ പ്രതിരോധിച്ചത്. പ്രദേശത്തേക്ക് പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കുന്നുമില്ല. മതപരമായ കെട്ടിടങ്ങളും കോൺക്രീറ്റ് വീടുകളും പൊളിച്ചുനീക്കിയതായും 60 കോടി രൂപ വിലമതിക്കുന്ന 15 ഹെക്ടർ ഭൂമി പിടിച്ചെടുത്തതായും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, പൊളിക്കൽ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം ശക്തമായ…
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഒന്നാം തീയതി പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് . കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.
കൊൽക്കത്ത : ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധം കുടുപ്പിച്ച് ഡോക്‌ടര്‍മാര്‍. ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി 10 ദിവസങ്ങള്‍ക്ക് ശേഷവും ആവശ്യങ്ങള്‍ നിറവേറ്റിയില്ല. സമ്പൂര്‍ണ സമരത്തിലേക്ക് പോകുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു പ്രതിഷേധക്കാര്‍ ചീഫ് സെക്രട്ടറിയ്‌ക്ക് മുന്നില്‍വച്ച ആവശ്യങ്ങള്‍ നിറവേറ്റാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നത്. ഒക്ടോബർ രണ്ടിന് ഡോക്‌ടര്‍മാര്‍ ബഹുജന റാലി സംഘടിപ്പിക്കും. എന്നാൽ ഇതിനിടയിൽ സാഗർ ദത്ത മെഡിക്കൽ കോളജ് ഹോസ്‌പിറ്റലിലും സമാനമായ മറ്റൊരു സംഭവം ഉണ്ടായി. മുഖ്യമന്ത്രിയുമായും സർക്കാരുമായും തങ്ങൾ നടത്തിയ കൂടിക്കാഴ്‌ചകളെല്ലാം വിഫലമായി. സര്‍ക്കാരിനും കോടതിയ്ക്കും മുകളിലുളള സമ്മർദം ഉയര്‍ത്തേണ്ട ആവശ്യമുണ്ടെന്നും ഡോക്‌ടർ ശ്രേയ ഷാ പറഞ്ഞു..
ജറുസലേം : ഹിസ്ബുള്ളയ്ക്ക് എതിരെയുളള ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇസ്രയേൽ വ്യോമാക്രമണത്തിൽ 105 പേർ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവുമധികം പേര്‍ക്ക് ജീവന്‍ നഷ്‌ടമായത് സൗത്ത് ഗവർണറേറ്റിലാണ്. മേഖലയിലെ ഐൻ അൽ-ഡെൽബിലും ടയറിലുമായി 48 പേർ കൊല്ലപ്പെടുകയും 168 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായും മന്ത്രാലയം വ്യക്തമാക്കി. യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യെമനിലെ വ്യോമാക്രമണത്തിന് ശേഷം ഇസ്രയേലിന് എത്താൻ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കൾ മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. ലബനനിലും ആക്രമണം തുടരുകയാണ്. ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹൂതികൾ ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കിയത്. പവർ പ്ലാൻ്റുകൾ, യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. ഡസൻ കണക്കിന് വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ച് ശക്ത വ്യോമാക്രമണമാണ് നടന്നത്. ആക്രമണത്തിൽ വലിയ നാശനഷ്ടം…
Subscribe to Updates
Get the latest creative news from FooBar about art, design and business.