- ഡിജിറ്റൽ വിശുദ്ധന്റെ ജ്വാല
- സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ ഡ്രോണ്‍ ഷോ
- അബീഷ് മാസിഹ്; പാകിസ്ഥാനിൽ നിന്നുള്ള കുഞ്ഞു രക്തസാക്ഷിയെ അനുസ്മരിച്ച് പാപ്പാ
- ഇന്‍ഡിഗോ വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു
- വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ
- രാജ്യ വ്യാപകമായി നടക്കുന്ന എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി
- 3 മിനിറ്റിൽ അസ്ഥികൾ ബന്ധിപ്പിക്കാൻ ബോൺ ഗ്ലുവുമായി ചൈന
- വഖഫ് ഭേദഗതി നിയമം; ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്
Author: admin
വത്തിക്കാൻ : ദൈവം തൻറെ മക്കളെ, അവർ വ്യതിരിക്തരാണെങ്കിലും, ഒന്നിച്ചുകൂട്ടുന്നതിലും അവരെ ഒരു ചലനാത്മക ഐക്യത്തിൽ രൂപപ്പെടുത്തുന്നതിലും ഒരിക്കലും മടുക്കുന്നില്ല എന്നതിൻറെ ഒരു സാക്ഷ്യമാണ് വൈദികർ എന്ന് ലിയൊ പതിനാലാമൻ പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ഇന്നലെ രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, റോം രൂപതയ്ക്കുവേണ്ടി പതിനൊന്ന് ശെമ്മാശന്മാർക്ക് വൈദികപട്ടം നല്കിയ തിരുക്കർമ്മ മദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു റോമിൻറെ മെത്രാൻ കൂടിയായ പാപ്പ. വൈദികരും ദൈവജനവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും പാപ്പ വിശദീകരിച്ചു. പൗരോഹിത്യാഭിഷേകവേളയിൽ അനുഭവിക്കുന്ന ദിവ്യമായ ആനന്ദത്തിൻറെ ആഴവും പരപ്പും അതിൻറെ ദൈർഘ്യം പോലും ഗുരുപ്പട്ടം സ്വീകരിക്കുന്നവരും അവർ ഭാഗമായിരിക്കുകയും ഭാഗമായിരിക്കുന്നതിന് അയയ്ക്കപ്പെടുകയും ചെയ്യുന്ന ജനവുമായുള്ളതും വളരുന്നതുമായ ബന്ധങ്ങൾക്ക്, പ്രത്യക്ഷമായി, ആനുപാതികമായിരിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പ്രാർത്ഥനയിലൂടെ ബന്ധങ്ങൾ ശക്തമാക്കപ്പെടുമെന്ന് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വേദപുസ്തകഭാഗങ്ങളുടെ വെളിച്ചത്തിൽ പാപ്പ പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3395 ആക്ടീവ് കോവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിൽ ഉള്ളത്. കേരളത്തിലാണ് ഏറ്റവും കൂടൂതൽ രോഗികൾ ഉള്ളത്. 1336 ആക്ടീവ് കോവിഡ് കേസുകളാണ് കേരളത്തിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, കർണാടക എന്നി സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട തയാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി.
ഇടുക്കി: ഇടുക്കിയിലെ മൂഴിയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്മുടി ഡാമുകളില്‍ ജലനിരപ്പ് അപകടനിലയില്‍. ഈ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പതിവിലും നേരത്തെ ജലനിരപ്പുയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മൂഴിയാറില്‍ ഇന്നലെ ജലനിരപ്പ് 189.60 മീറ്ററിലെത്തി, ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററാണ്. പൊന്‍മുടയില്‍ ജലനിരപ്പ് 706.50 ലെത്തി. 707.75 മീറ്ററാണ് പരമാവധി ജലനിരപ്പ്. കല്ലാര്‍കുട്ടിയില്‍ ജലനിരപ്പ് 456.20 ലെത്തി. ഇവിടെ 456.59 ആണ് പരമാവധി ജലനിരപ്പ്. ലോവര്‍പെരിയാറില്‍ 252.90 മീറ്റര്‍ ജലനിരപ്പെത്തി. ഇവിടെ പരമാവധി ജലനിരപ്പ് 253 മീറ്ററാണ്.
തിരുവനന്തപുരം: കേരളത്തിൽ വരുന്ന നാല് ദിവസം കൂടി വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചു . വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തീവ്രമഴയ്ക്ക് കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെയും ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
തിരുവനന്തപുരം: പുതിയ സമയക്രമീകരണവുമായി പുതിയ അധ്യയനവർഷം നാളെ തുടങ്ങും . ഹൈസ്‌കൂളിന് രാവിലെയും വൈകീട്ടും പതിനഞ്ച് മിനിറ്റ് വീതമാണ് കൂടുന്നത്. ക്ലാസ് രാവിലെ 9.45ന് ആരംഭിച്ച് 4.15ന് അവസാനിക്കും. സ്‌കൂൾ അക്കാദമി കലണ്ടർ സംബന്ധിച്ച ഉത്തരവിൽ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാൻ ആറ് ശനിയാഴ്ചകൾ സ്‌കൂളിന് പ്രവൃത്തിദിനമായിരിക്കും. തുടർച്ചയായി ആറ് പ്രവൃത്തി വരാത്ത ആഴ്ചകളിലായിരിക്കും ശനി ക്ലാസ്. ഇങ്ങനെ 204 പ്രവൃത്തിദിനങ്ങളാണ് ഉറപ്പാക്കുന്നത്. യുപി ക്ലാസുകളിൽ ആയിരം മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ രണ്ട് ശനിയാഴ്ച ക്ലാസും ഏർപ്പെടുത്തും. ഹയർസെക്കൻഡറിക്ക് നിലവിൽ രാവിലെ ഒൻപത് മുതൽ 4.45വരെയാണ് ക്ലാസ്. ഹൈസ്‌കൂൾ ക്ലാസുകളിൽ വെള്ളിയാഴ്ചയൊഴികെ അധ്യയനസമയം ഓരോ ദിവസവും അരമണിക്കൂർ വീതം വർധിപ്പിക്കാമെന്ന് വിദ്യാഭ്യാസകലണ്ടർ നിയോഗിച്ച അഞ്ചംഗസമിതി ശുപാർശ ചെയ്തിരുന്നു. 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള നീക്കത്തെ എതിർക്കുകയും ചെയ്തിരുന്നു.സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര രൂപതയുടെ പുതിയ ബിഷപ്പായി തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസിനെ നിയമിച്ചു. ഇതു സംബന്ധിച്ച മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുനഹദോസ് തീരുമാനം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. നിലവിലെ മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് 75 വയസ് പൂർത്തിയായതിനെ തുടർന്ന് വിരമിച്ച ഒഴിവിലാണ് പുതയി നിയമനം. പുതിയ ബിഷപ് ചുമതല ഏൽക്കുന്നതുവരെ മാർ ഇഗ്നാത്തിയോസിനെ അഡ്മിനിസ്ട്രേറ്ററായി കാതോലിക്കാബാവ ചുമതലപ്പെടുത്തി. പൗരസ്ത്യ സഭകൾക്കായുള്ള കാനോൻ നിയമമനുസരിച്ചാണ് ഈ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. ഇന്ന് വൈകുന്നേരം സഭാ കേന്ദ്രമായ തിരുവനന്തപുരം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിലാണ് പ്രഖ്യാപനം നടന്നത്. ഡോ. മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര രൂപതയിലെ കൊല്ലം, പുത്തൂർ ഇടവകയിൽ മനക്കരകാവിൽ കെ. ഗീവർഗീസിന്റെയും കുഞ്ഞമ്മയുടെയും മകനാണ്.
ഗാസ : ഗാസയിൽ കിരാതമായ ഇസ്രയേൽ സൈനിക നടപടി തുടരാവേ വടക്കൻ ഗാസയിലെ അവസാന ആശുപത്രിയും ഇസ്രയേൽ ഒഴിപ്പിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ട്. ഇതോടെ വടക്കൻ ഗാസയിലെ മേഖലയിലെ ആരോഗ്യ സേവനങ്ങൾ പൂർണമായും നിലച്ചു . ജബാലിയയിലെ അൽ-അവ്ദ ആശുപത്രിയിൽനിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടർമാരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രി ഉടൻ ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ അംഗീകരിച്ച പുതിയ വെടിനിർത്തൽ നിർദ്ദേശം ഹമാസ് അവലോകനം ചെയ്യുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 12 പേരുടെ മൃതദേഹങ്ങൾ കൊണ്ടുവന്നതായി വടക്കൻ ഗാസയിലെ ഷിഫ ആശുപത്രിയിലെ ഉദ്യോഗസ്ഥരാണ് അറിയിച്ചിരിക്കുന്നത്. പരുക്കേറ്റ രണ്ട് പേരുടെയും മറ്റ് ഒമ്പത് പേരുടെയും മൃതദേഹങ്ങൾ ഗാസ സിറ്റിയിലെ അൽ-ഖുദ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പലസ്തീൻ റെഡ്…
തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്.
ഗിന്നസ് പക്രുവിനെ എറണാകുളം പ്രസ് ക്ലബ്ബ് ആദരിച്ചു കൊച്ചി: അഭിനേതാവിന് അഭിനയവും കലയുമായിരിക്കണം യഥാര്‍ത്ഥ ലഹരിയെന്ന് ഗിന്നസ് പക്രു. ചലച്ചിത്രരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗിന്നസ് പക്രു (അജയകുമാര്‍)വിന് എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നല്‍കിയ ആദരവിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.സിനിമ മേഖലയില്‍ ലഹരി ഉപയോഗം തടയുന്നതിനായി സിനിമ സംഘടനകളെല്ലാം കര്‍ക്കശമായ നിലപാടെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്ന ആരും തന്നെ കലാരംഗത്തില്ല. അത്തരം പ്രവണതകളില്‍ നിന്നും കലാകാരന്മാര്‍ മാറിനില്‍ക്കാനും തിരിച്ചു വരുവാനും ശ്രദ്ധിക്കണം. വിദ്യാലയങ്ങളിലേക്ക് വരെ ലഹരി കടന്നെത്തുന്ന കാലത്ത് അതിനെതിരെയുള്ള ശക്തമായ ബോധവല്‍ക്കരണവുമായി സിനിമരംഗത്തുള്ളവര്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി ഉപയോഗം ഇല്ലാതാകണമെങ്കില്‍ ഒരോ വ്യക്തിയും സ്വയം തീരുമാനിക്കണമെന്ന് ഗിന്നസ് പക്രുവിനൊപ്പം ചടങ്ങില്‍ പങ്കെടുത്ത നടന്‍ ടിനി ടോം പറഞ്ഞു. ചലച്ചിത്രരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗിന്നസ് പക്രു (അജയകുമാര്‍) വിനെ എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി എം ഷജില്‍കുമാര്‍ പൊന്നാടയണിയിച്ചു…
തിരുവനന്തപുരം : പേമാരിയിൽ സംസ്ഥാന വ്യാപകമായി പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളും ഒമ്പത് മരണങ്ങളും സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. വിവിധ ഇടങ്ങളിലായി അഞ്ച് പേരെ കാണാതായതായും റിപ്പോർട്ടുണ്ട് . സംസ്ഥാനത്ത് നിലവിൽ 66 ക്യാമ്പുകളിലായി 1894 ആളുകൾ താമസിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മെയ് 29ന് മാത്രം 19 ക്യാമ്പുകൾ തുടങ്ങി, 612 ആളുകളെ മാറ്റി താമസിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായയിടങ്ങളിൽ ക്യാമ്പുകൾ തുറക്കുവാനുള്ള നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. ആറ് ലക്ഷത്തോളം പേരെ താമസിപ്പാക്കാൻ പാകത്തിന് 4000-ത്തോളം ക്യാമ്പുകൾ തുറക്കുവാൻ സജ്ജമാണ്. വ്യാഴാഴ്ച മാത്രം ഏഴ് വീടുകൾ പൂർണമായി തകരുകയും, 181 വീടുകൾ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ. നാളെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല.കോട്ടയം, കൊല്ലം, ഇടുക്കി ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ…
Subscribe to Updates
Get the latest creative news from FooBar about art, design and business.