Author: admin

കോഴിക്കോട് : ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളും, മിഷനറിമാരും അക്രമണത്തിന് നിരന്തരം വിധേയമാകുന്നത് ആശങ്കജനകവും ഭയപ്പെടുത്തുന്നതുമാണെന്ന് കോഴിക്കോട് അതിരൂപത കെ ൽ സി എ. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഒറീസ യിലെ സമ്പൽപൂരിൽ തൊണ്ണൂറ് വയസ്സുള്ള ഒരു വൈദികൻ ഉൾപ്പടെ 2 വൈദികരെ അതിക്രൂരമായ പീഡനത്തിന് വിധേയമാക്കിയ സംഭവത്തിന്‌ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കെ ൽ സി എ കോഴിക്കോട് അതിരൂപത ആവശ്യപ്പെട്ടു. അതിരൂപത ഡയറക്ടർ മോൺ. Dr. വിൻസെന്റ് അറക്കൽ യോഗം ഉൽഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ്‌ ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ പോൾ ആൻഡ്രൂസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നൈജു അറക്കൽ, ജനറൽ സെക്രട്ടറി ജോർജ് കെ. വൈ. പ്രകാശ് പീറ്റർ, സണ്ണി എ. ജെ, ഫ്ലോറ മെൻഡോൻസാ, തോമസ് ചെമ്മനം, ടി. ടി. ജോണി, മജോ പൂമല, ലത മെൻഡോൻസാ തുടങ്ങിയവർ…

Read More

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് 300-ലധികം പേരെക്കൂടി പിരിച്ചുവിട്ടു. നേരത്തേ ആറായിരം പേരെ പിരിച്ചുവിട്ടിരുന്നു. വാഷിങ്ടൺ സ്റ്റേറ്റ്സ് നോട്ടീസ് പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അമേരിക്കൻ ബിസിനസ് മാഗസിൻ ആയ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ വിജയത്തിനായാണ് പിരിച്ചുവിടുന്നതെന്നും കമ്പനിയുടെ ഉയർച്ചയ്ക്കായാണ് അവശ്യ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നും അധികൃതർ വ്യക്തമാക്കി. 2024 ജൂൺ വരെ ഏകദേശം 2,28,00 മുഴുവൻ സമയ ജീവനക്കാരുണ്ടായിരുന്നു കമ്പനിയിൽ. ഇവരിൽ 55 ശതമാനവും അമേരിക്കയിൽ ജോലിചെയ്യുന്നവരാണ്. കമ്പനിയുടെ ഈ നീക്കം സോഫ്റ്റ് വയർ എഞ്ചിനിയർമാരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. കമ്പനികൾ നിർമിത ബുദ്ധിക്കായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നത് പണം ലാഭിക്കുവാനുള്ള ശ്രമങ്ങൾക്ക് അടിവരയിടുന്നതാണ്. കോർപറേറ്റുകൾ AI- കേന്ദ്രീകൃത ജോലികൾക്ക് മുൻഗണന നൽകുന്നതും പണം ലാഭിക്കാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതും തൊഴിൽ മേഖലയെ സാരമായി ഉലയ്ക്കുകയാണ് .

Read More

കൊച്ചി : 2008-ല്‍ ആരംഭിച്ച്, നീണ്ട 16 വര്‍ഷത്തേ പരിശ്രമഫലമായുള്ള പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ ജൂണ്‍ 3-ന് കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ വച്ച് പ്രകാശനം ചെയ്തു.കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പ്രൊഫ. എം.കെ. സാനൂവിന് നല്കികൊണ്ട് പരിഷ്‌ക്കരിച്ച പിഒസി ബൈബിളിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. കേരളത്തിലെ എല്ലാ മെത്രാന്മാരും, മേജര്‍ സുപ്പീരിയേഴ്സും, വിശിഷ്ട വ്യക്തികളും ഈ മഹനീയകര്‍മ്മത്തില്‍ പങ്കുചേർന്നു. വിശുദ്ധഗ്രന്ഥം കാലകാലങ്ങളില്‍ പ്രമാദരഹിതമായ വിധത്തില്‍ പരിഷ്‌ക്കരിച്ച് ദൈവജനത്തിന് സംലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന മാര്‍പാപ്പാമാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കേരളസഭ 2008-ല്‍ പരിഷ്‌ക്കരണശ്രമങ്ങള്‍ ആരംഭിച്ചത്. 2008-ല്‍ ആരംഭിച്ച പിഒസി ബൈബിളിന്റെ പരിഷ്‌ക്കരണം വിവിധഘട്ടങ്ങളിലൂടെ കടന്നുപോയി 2024-ല്‍ പൂര്‍ത്തീകരിക്കപ്പെട്ടു. പിഒസി ബൈബിള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 1992-ല്‍ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും 2005 ജൂണില്‍ അന്നത്തെ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന ഡോ.സൈറസ് വേലംപറമ്പില്‍ പുതിയ നിയമം പരിഷ്‌കരിക്കുന്നതിനുള്ള പ്രൊജക്റ്റ് കെസിബിസിക്ക് സമര്‍പ്പിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഡോ.അഗസ്റ്റിന്‍ മുള്ളൂര്‍ കണ്‍വീനറായി ബൈബിള്‍ പണ്ഡിതരുടെ…

Read More

കൊച്ചി : രാജ്യത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും മുഴുവന്‍ പൗരന്മാരുടെയും സമഗ്രവും സന്തുലിതവുമായ വികസനത്തിനുള്ള പദ്ധതികള്‍ ശാസ്ത്രീയമായി രൂപപ്പെടുത്തുന്നതിന് സഹായകരവുമാകുന്ന ജാതി – സാമുദായിക സെന്‍സസിനെതിരെ ചില സംഘടനകള്‍ മുന്നോട്ടുവരുന്നത് അപലപനീയമാണെന്നു കെ. ആര്‍.എല്‍. സി. സി. രാഷ്ട്രീയ കാര്യസമിതി കണ്‍വീനറും വൈസ് പ്രസിഡണ്ടുമായ ജോസഫ് ജൂഡും ജോയിന്‍റ് കണ്‍വീനറും കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. ഷെറി ജെ. തോമസും അഭിപ്രായപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ. മുന്നണിയും അതിനു നേതൃത്വം നല്കുന്ന ബി.ജെ.പി. യും പ്രതിപക്ഷത്തുള്ള ഇന്ത്യാ മുന്നണിയും പ്രധാന കക്ഷികളായ കോണ്‍ഗ്രസ്സും സി.പി.എം. ഉം ജാതി സെന്‍സസിനെ അംഗീകരിച്ചിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ അധികാരം, സമ്പത്ത്, പദവി എന്നിവ സഹസ്രാബ്ദങ്ങളായി വരേണ്യ വിഭാഗങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയായിരുന്നു. പിന്നാക്ക വിഭാഗങള്‍ക്ക് പൊതുവഴിയിലൂടെ പോലും സഞ്ചരിക്കാന്‍ അവകാശമില്ലാതിരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എല്ലാ പൗരന്മാര്‍ക്കും നീതിയും അവസരസമത്വവും ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. തദനുസരണം ചരിത്രപരമായ നഷ്ടപരിഹാരം എന്നുള്ള നിലയില്‍ ദുര്‍ബ്ബല…

Read More

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസമായി കാലവർഷം ശക്തികുറഞ്ഞെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് . ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കർണാടക തീരത്തും ഇന്ന് മത്സ്യബന്ധനം പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വടക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ അറബിക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും…

Read More

തിരുവനന്തപുരം: പി എസ് സി വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഇനി ഓൺലൈൻ വഴിയാക്കും . ജൂലൈ ഒന്നു മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക. അടുത്ത മാസം ഒന്നു മുതൽ നിയമന ശുപാർശകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് പബ്ലിക് സർവീസ് കമ്മീഷന്റെ പദ്ധതി . ക്യൂ ആർ കോഡ് ഉൾപ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശുപാർശകളാണ് അയക്കുക. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ പ്രവേശിച്ചാൽ ഇത് ലഭ്യമാകും. അഡ്വൈസ് മെമ്മോ ലഭിക്കുന്ന ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ഇതോടൊപ്പം എസ് എം എസ് സന്ദേശം കൂടി നൽകും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ കാലതാമസമില്ലാതെ ലഭിക്കാനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുകയും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതെന്ന് പി എസ് സി വ്യക്തമാക്കി. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ, തപാൽ മാർ​ഗം അഡ്വൈസ് മെമ്മോ അയക്കുന്ന രീതി നിർത്തലാക്കുമെന്നും പി എസ് സി അറിയിച്ചു.

Read More

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-റെയിലിനു കേന്ദ്ര അംഗീകാരം ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി സംസ്ഥാന സർക്കാർ. സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച.വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാന സർക്കാർ കൊണ്ടുവന്ന സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതി കേന്ദ്രത്തിന് മുന്നിലുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

Read More

കൊച്ചി: ഭർത്താവിനൊപ്പം താമസിച്ച അതേ വീട്ടിൽ ഭർത്താവ് മരിച്ചാലും കുട്ടികളുമൊത്ത് താമസിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് പരിഗണിക്കാതെതന്നെ ഭർതൃവീട്ടിൽ താമസിക്കാൻ ഗാർഹിക പീഡന നിരോധന നിയമത്തിൽ വ്യവസ്ഥയുണ്ട് – കോടതി പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽനിന്ന് ഭാര്യയെ പുറത്താക്കുന്ന സാഹചര്യം തടയാനാണ് നിയമത്തിൽ ഇത്തരം വ്യവസ്ഥയെന്നും ജസ്റ്റിസ് എം.ബി സ്‌നേഹലത വ്യക്തമാക്കി. സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ പാടില്ലെന്നാണ് നിയമം പറയുന്നതെന്നും കോടതി പറഞ്ഞു. ഭർത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭർതൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടിൽനിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതിയാണ് ഹർജി നൽകിയത്. ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 2009ൽ ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമൊത്ത് ഭർതൃവീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. എന്നാൽ യുവതിയ്ക്ക് വീട്ടിലെ സ്വത്ത് ഭാഗംവയ്പിൽ മറ്റൊരു വീട് കിട്ടിയെന്നും അതിനാൽ യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ അവകാശമില്ലെന്നും കാട്ടി ബന്ധുക്കൾ…

Read More