Author: admin

കോഴിക്കോട്: മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രത്തിന്റെ ബസിലിക്ക പ്രഖ്യാപനവും സമര്‍പ്പണവും ആഘോഷങ്ങളും 23 മുതല്‍ 25 വരെ നടക്കും. 23 ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ദേവാലയത്തിനകത്ത് പ്രതിഷ്ഠിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 24 ന് ഉച്ചകഴിഞ്ഞ് മൂന്നിന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് മാഹി ബസിലിക്കയുടെ പ്രഖ്യാപനവും സമര്‍പ്പണവും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിക്കും. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. മാഹി എംഎല്‍എ…

Read More

ജെയിംസ് അഗസ്റ്റിന്‍ പതിനേഴാം നൂറ്റാണ്ടില്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പയുടെ കാലത്താണ് ഇന്നു നാം നടത്തുന്ന രീതിയിലുള്ള കുരിശിന്റെ വഴി ലോകമെങ്ങും പ്രചാരത്തിലാകുന്നത്. അഞ്ചാം നൂറ്റാണ്ടു മുതല്‍ തന്നെ വിശുദ്ധ നാട്ടില്‍ യേശു നടന്ന വഴികളിലൂടെയുള്ള പ്രാര്‍ഥനായാത്രകള്‍ വിശ്വാസികള്‍ നടത്തിയിരുന്നു. നാലാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ ബൊളോണിയ രൂപതയിലെ മെത്രാനായിരുന്ന വിശുദ്ധ പെട്രോണിയസ് മുന്‍കൈ എടുത്തു വിശുദ്ധ നാടുകളില്‍ ചെറിയ ചാപ്പലുകള്‍ നിര്‍മിച്ചതായി ചരിത്രമുണ്ട്. 1342 ല്‍ ഇങ്ങനെയുള്ള നിര്‍മ്മിതികളുടെ മേല്‍നോട്ടം ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിമാരെ ഏല്‍പ്പിക്കുന്നുണ്ട്. പ്രശസ്തനായ ഇംഗ്ലീഷ് എഴുത്തുകാരനും സഞ്ചാരിയുമായ വില്യം വേ (1407 – 1476) തന്റെ യാത്രാവിവരണത്തില്‍ വിശുദ്ധ നാടുകളില്‍ കുരിശിന്റെ വഴികളുടെ ‘സ്റ്റേഷന്‍സ് ‘ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1462 ലാണ് വില്യം വേ വിശുദ്ധനാടുകള്‍ സന്ദര്‍ശിച്ചത് . പുരോഹിതനും ഗ്രന്ഥകാരനുമായിരുന്ന വാന്‍ ആഡ്രിക്കോം 1584 ല്‍ എഴുതിയ Sicut Christi Tempore Flourit എന്ന പുസ്തകത്തില്‍ കുരിശിന്റെ വഴികളില്‍ 12 സ്റ്റേഷന്‍സ് ഉണ്ടായിരുന്നതായി എഴുതിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച…

Read More

കൊച്ചി: മലയാറ്റൂർ ആറാട്ടുകടവ് ദുർഗാദേവീ ക്ഷേത്രത്തിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം. തെങ്ങുകൾ മറിച്ചിട്ടു, ക്ഷേത്രമതിൽ തകർത്തു.പുലർച്ചെ ക്ഷേത്രമൈതാനത്ത് എത്തിയ കാട്ടാനകൾ തെങ്ങുകൾ കൂട്ടത്തോടെ മറിച്ചിട്ടു. മൂന്നു ഭാഗത്തായി മതിൽ തകർത്തു. അടുത്തിടെ നിർമിച്ച കിണറിന്‍റെ ചുറ്റുമതിൽ പൊളിച്ചു. ക്ഷേത്രത്തിലെ സൗണ്ട് സിസ്റ്റം നശിപ്പിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.കുറച്ചുദിവസങ്ങളായി മലയാറ്റൂരിൽ കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യമുണ്ട്. കഴിഞ്ഞയാഴ്ച കുട്ടിയാന കിണറ്റിൽ വീണ സ്ഥലത്തിനു സമീപമാണ് ഇന്ന് ആനക്കൂട്ടമെത്തിയത്. ജനവാസമേഖലയിലിറങ്ങിയുള്ള കാട്ടാനകളുടെ പരാക്രമം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Read More

കൽപ്പറ്റ: വയനാട്ടിലെ വന്യജീവി സംഘർഷത്തെ തുടർന്ന് സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ വിജയാനന്ദിനാണ് ചുമതല. വാർ റൂം ഉൾപ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്. മാനന്തവാടി നോർത്ത് ഡിഎഫ്ഒ ഓഫീസ് ക്യാമ്പാണ് താത്കാലിക ഓഫീസാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു തീരുമാനം. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കാനും തീരുമാനിച്ചിരുന്നു.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുള്ളത് കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണ് .ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രിൽ 30വരെയാണ് പുനഃക്രമീകരിച്ചത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും, വൈകീട്ട് മൂന്നിന് ഇത് പുനഃരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം.

Read More

കൊച്ചി: എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി ബന്ധം പൂർണമായി പുനഃസ്ഥാപിച്ചു. കെഎസ്ഇബി അധികൃതരുമായി കളക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. ഇതുവരെയുള്ള കുടിശിക മാർച്ച് 31നകം തീർക്കുമെന്ന് കളക്ടർ ഉറപ്പുനല്കിയതോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. രാവിലെ ഓഫീസ് സമയത്തിനു മുമ്പുതന്നെ കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തിയിരുന്നു. പലതവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്താലാണ്‌ ചൊവ്വാഴ്ച കളക്ടറേറ്റ് സമുച്ചയത്തിലെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. കളക്ടറേറ്റിലെ വിവിധ ഓഫീസുകൾ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 57.95 ലക്ഷം രൂപ കുടിശിക വരുത്തിയതോടെയാണ് കെഎസ്ഇ ബിയുടെ ഈ നടപടി. ചൊവ്വാഴ്ച രാവിലെ ജീവനക്കാർ എത്തിയ സമയത്ത് വൈദ്യുതി ഇല്ലാത്തതിനാൽ യുപിഎസിന്‍റെ സഹായത്തോടെ കംപ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു. പിന്നീടാണ് കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരിയതാണെന്ന് ജീവനക്കാർ അറിഞ്ഞത്. ഇതിനെ തുടർന്ന് 48ഓളം ഓഫീസുകളിലെ പ്രവർത്തനം താറുമാറായി. കടുത്ത ചൂടിൽ ഫാൻ പോലുമില്ലാതെ ആയിരുന്നു ജീവനക്കാർ ചൊവ്വാഴ്ച ഓഫീസിലിരുന്നത്.

Read More