- റഷ്യ- യുക്രൈന് വെടിനിര്‍ത്തല്‍: ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ്
- ജില്ലകളില്‍ കടലാക്രമണത്തിന് സാധ്യത
- ഇന്നും മഴ കനക്കും
- കെ.സി.വൈ.എം ഗ്രാമദർശൻ ക്യാമ്പ് സംഘടിപ്പിച്ചു
- മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു
- കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന
- കരുതിയിരിക്കുക : മഴ നേരത്തെ എത്താം
- കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ;പുകയില്‍ മുങ്ങി കോഴിക്കോട് നഗരം
Author: admin
മുനമ്പം: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം പന്ത്രണ്ടാം ദിനത്തിലേക്ക്.പതിനൊന്നാം ദിനത്തിൽ നിരാഹാരമിരുന്ന പ്രദേശവാസികളായ പനക്കൽ ബെർണാഡ് (ജോയ് ) , മിനി ബെർണാഡ്, വലിയവീട്ടിൽ സജി ജോസി എന്നിവരെ ഭൂ സംരക്ഷണ സമിതി ചെയർമാൻ പൊന്നാട അണിയിച്ച് ഉദ്ഘാടനം ചെയ്തു. സമരത്തിന് ഐക്യദാർഢ്യവുമായി കോട്ടപ്പുറം രൂപത കെഎൽസിഡബ്ല്യുഎ ഡയറക്ടർ ഫാ. ലിജോ താണിപിള്ളി, കെഎൽസിഡബ്ല്യുഎ പ്രസിഡന്റ് റാണി പ്രദീപ്, സെക്രട്ടറി ഷൈബി ജോസഫ്, ട്രഷറർ ഡെയ്സി ബാബു എന്നിവരും, കോട്ടപ്പുറം രൂപത സമ്പാളൂർ സെന്റ്. ഫ്രാൻസിസ് സേവ്യർ ഇടവക വികാരി റവ. ഡോ. ജോൺസൻ പങ്കേത്ത്, ഫിഷർമാൻ ജില്ലാ കൺവീനർ (ബിജെപി )പെരുമദനൻ എന്നിവരും സമരമുഖത്തേക്ക് എത്തിച്ചേർന്നു. നീതി ലഭിക്കും വരെ മുനമ്പം ജനതയുടെ പോരാട്ടത്തിൽ കൂടെ ഉണ്ടാകും എന്ന് അവർ ഭൂസംരക്ഷണ സമിതിയെ അറിയിച്ചു.
ധാക്ക: ബംഗ്ലാദേശില്‍ പ്രതിഷേധക്കാര്‍ ബംഗ്ലാദേശിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ ബംഗ ഭവന്‍ ഉപരോധിച്ചു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം വീണ്ടും വിദ്യാര്‍ത്ഥി പ്രക്ഷോഭം. പ്രതിഷേധക്കാരെ സൈന്യം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് കൊട്ടാരം ഉപരോധിക്കുകയായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും സമരക്കാര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കാനുള്ള സമരം നയിച്ച ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ്, പ്രസിഡന്റ് ഷഹാബുദ്ദീന്റെ രാജി അടക്കമുള്ള അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് പ്രക്ഷോഭം ആരംഭിച്ചത്. 1972 ല്‍ എഴുതിയ ഭരണഘടന റദ്ദാക്കണമെന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പുതിയ ഭരണഘടന എഴുതണം. അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗ് നിരോധിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
ന്യൂഡല്‍ഹി: ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ ജനങ്ങളെ ഒഴിപ്പിക്കല്‍ ആരംഭിച്ചു. ചുഴലിക്കാറ്റ് ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് തീരുമാനം. പശ്ചിമ ബംഗാളിലും ഒഡിഷയിലും നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ആദ്യ മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കാം കാറ്റിന്റെ വേഗത 120 കിലോമീറ്റര്‍ വരെ എത്തിയേക്കാമെന്നാണ് പ്രവചനം. 14 ജില്ലകളിലെ 3,000 ഗ്രാമങ്ങളില്‍ നിന്നുള്ള 10 ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാനാണ് ഒഡീഷ സര്‍ക്കാര്‍ ശ്രമം. ദന ചുഴലിക്കാറ്റ് സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം ബാധിക്കുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കല്‍പ്പറ്റ: രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിൽ നടക്കുന്ന വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സോണിയാഗാന്ധിയും റോബര്‍ട്ട് വാദ്രയും പ്രിയങ്കയുടെ കൂടെയുണ്ട്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് വയനാട്ടിലെത്തും.രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമര്‍പ്പിക്കുക. രാവിലെ 11ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ നേതാക്കള്‍ അണി നിരക്കും. വരണാധികാരിയായ ജില്ലാ കലക്ടര്‍ക്കു മുന്‍പാകെ 12 മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി.
മുനമ്പം: ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം പതിനൊന്നാം ദിനത്തിലേക്ക്.പത്താം ദിനത്തിൽ പ്രദേശവാസിയായ റാഫേൽ അത്തിപ്പൊഴി നിരാഹാരമനുഷ്ഠിച്ചു. ഗ്ലോബൽ കാത്തോലിക്ക് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടിയും അംഗങ്ങളും,പയ്യനിർ എഡിറ്റർ കുമാർ ചെല്ലപ്പൻ, തൃശൂർ അതിരൂപത അഡ്വക്കേറ്റ് ഫോറം പ്രസിഡന്റ് അഡ്വ.അജിവർഗീസും എക്സിക്യൂട്ടീവ് ടീം അംഗങ്ങളും കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫും അംഗങ്ങളും സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കണ്ണിൽ പൊടിയിടുന്ന നിലപാടുകളുമായി മുനമ്പം ജനതയുടെ മുന്നിൽ വന്ന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഈ ജനത ഇങ്ങനെയൊരു പ്രശ്നം അനുഭവിക്കുന്നുണ്ടെന്ന് നിയമസഭയിൽ പോലും അവതരിപ്പിക്കാതെ, മുനമ്പം ജനതയെ വഞ്ചിച്ചവർക്ക് അധികം താമസിയാതെ ജനങ്ങൾ മറുപടി പറയുന്നത് ഇന്ത്യയൊട്ടാകെ കാണേണ്ടി വരും. അതിനു ഈ സമരം ഒരു നിമിത്തം ആകുമെന്നും, ഇനിയും നേതാക്കൾ മൗനം പാലിച്ചാൽ ജനങ്ങൾ തെരുവിൽ ഇറങ്ങി സമരം ചെയ്യേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞു .അതിനു ഇടയാക്കാതെ നേതാക്കൾ…
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ബൊറൂസിയ ഡോർട്മുണ്ടിനെ 5-2 നാണ് തോൽപ്പിച്ചത്.വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് മികവിലാണ് റയലിന്റെ ജയം. ഈ സീസണിൽ ഡോർട്മുണ്ട് ഏറ്റുവാങ്ങുന്ന ആദ്യ തോൽവി കൂടിയായിരുന്നു ഇത്. ആദ്യ പകുതിയിൽ 2 – 0 ന് പിന്നിൽ നിന്ന ശേഷമാണ് റയൽ അടിച്ചു കയറിയത്. മുപ്പതാമത്തെ മിനിറ്റിൽ ഡോണിയൽ മലനും മുപ്പത്തിനാലാമത്തെ മിനിറ്റിൽ ജെയ്മിയും ഗോൾ നേടിയതോടെ ഡോർട്മുണ്ട് ആദ്യ പകുതിയിൽ ലീഡെടുത്തു. എന്നാൽ ഡോർട്മുണ്ടിന് രണ്ടാം പകുതിയിൽ കാര്യങ്ങൾ അത്ര എളുപ്പമായില്ല. തുടർച്ചയായി റയൽ ലക്ഷ്യം കണ്ടതോടെ ഡോർട്മുണ്ട് തകർന്നടിഞ്ഞു. വിനീഷ്യസിന് പുറമെ റൂഡിഗർ, ലൂക്കാസ് എന്നിവരാണ് വലകുലുക്കിയത്. മറ്റൊരു മത്സരത്തിൽ പിഎസ്ജി ,പി.എസ്.വിയോട് സമനിലയിൽ കുരുങ്ങി. മറ്റൊരു മാച്ചിൽ എസി മിലാനും ആഴ്സണലും ജയിച്ചു.
കണ്ണൂർ: മുനമ്പം കടപ്പുറത്ത് സ്‌ഥിരതാമസകാരായ 610 കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെട്ട് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസീയേഷൻ (കെ എൽ സി എ) കണ്ണൂർ രൂപത സമിതി യോഗം ആവശ്യപ്പെട്ടു. മുനമ്പത്തുകാർ വിലകൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോർഡിന്റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവർക്കു നേരിടേണ്ടി വന്നിരിക്കുന്നത്. ഇപ്പോൾ നടത്തുന്ന ശ്രമങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്.കണ്ണൂർ രൂപത കെ എൽ സി എ ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. രുപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കെ എൽ സി എ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, കെ എൽ സി എ മുൻ സംസ്ഥാന പ്രസിഡണ്ട് ആന്റണി നെറോണ, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, ഡിക്സൺ ബാബു, റിക്സൺ ജോസഫ് ,ഫ്രാൻസിസ് സി അലക്സ് , ജോയ്സ് മെനെസസ്, സുനിൽ കാഞ്ഞങ്ങാട് , എലിസബത്ത്…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ പ്രഥമ ദൈവദാസനായ ‘മുതിയാവിള വല്ല്യച്ചന്‍’ ഫാ. അദെയോദാത്തൂസ് ഒ.സി.ഡി. യെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഭാഗമായി രൂപതാതല നാമകരണ നടപടികളുടെ സമാപനമായി. ഇന്നലെ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് ഇന്ത്യയിലെ ചടങ്ങുകള്‍ പൂര്‍ണ്ണമായത്. നെയ്യാറ്റിന്‍കര സെന്‍റ് തെരേസാസ് കോണ്‍വെന്‍റ് സ്കൂളില്‍ നിന്ന് ആരംഭിച്ച വിശ്വാസ പ്രഘോഷണ യാത്രയില്‍ നൂറ്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. 11 ഫൊറോനകളില്‍ നിന്ന് ബാനറുകളുടെ പുറകില്‍ മാലാഖ കുട്ടികളും മുത്തുക്കുടകളും, പേപ്പല്‍ഫ്ളാഗുകളും അദെയോദാത്തൂസച്ചന്‍റെ ജീവിതം വരച്ചുകാട്ടുന്ന ഫ്ളോട്ടുകളും അണിനിരന്നു. ആലുംമ്മൂട് ജംഗ്ഷന്‍വഴി ബസ്റ്റാന്‍ഡ് കവലയിലൂടെ വിശ്വാസ പ്രഘോഷണയാത്ര കത്തീഡ്രലില്‍ സമാപിച്ചു. ഫാ.അദെയോ ദാത്തുസിനെ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഇ്ന്ത്യയിലെ അവസാന വട്ട ചടങ്ങുകള്‍ക്ക് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ തിരി തെളിക്കുന്നു കത്തീഡ്രല്‍ പള്ളിയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.കൊല്ലം രൂപതാ മുന്‍മെത്രാന്‍ ഡോ. സ്റ്റാന്‍ലി റോമന്‍ വചന സന്ദേശം…
പാലക്കാട് : പാലക്കാട് കല്ലടികോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കല്ലികോട് അയ്യപ്പന്‍കാവില്‍ വെച്ച് ഇന്നലെരാത്രി 11 മണിയോടെയായിരുന്നു അപകടം. പാലക്കാട് ഭാഗത്തുനിന്ന് വന്ന കാറും മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് വന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരിച്ച അഞ്ച് പേരെയും തിരിച്ചറിഞ്ഞു. മണ്ണന്തറ സ്വദേശികളായ വിജേഷ്,വിഷ്ണു വേണ്ടപ്പാറ സ്വദേശി രമേശ്, മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ, മഹേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപീകരിച്ച സി-60 എന്ന പ്രത്യേക പൊലീസ് സംഘവുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്. വനമേഖലയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടൽ.മഹാരാഷ്ട്ര – ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ യോഗം ചേരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇവര്‍ സംസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് മാധ്യമങ്ങളെ അറിയിച്ചു.പൊലീസും സിആര്‍പിഎഫും സംയുക്തമായായിരുന്നു തിരച്ചില്‍ നടത്തിയത്. പൊലീസ് സംഘത്തെ കണ്ടയുടന്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത് .
Subscribe to Updates
Get the latest creative news from FooBar about art, design and business.