- പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി, സകലത്തിൻ്റെയും സമർപ്പണം : ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
- മൂന്നാം നൊമ്പരം’ ഈ മാസം 26 നു തീയെറ്ററുകളിൽ
- ഛത്തീസ്ഗഡിൽ പാസ്റ്ററിന് നേരെ ആക്രമണം
- ലണ്ടൻ നഗരം സംഘർഷഭരിതം; തീവ്രവലതുപക്ഷത്തെ പിന്തുണച്ച് മസ്ക്ക്
- ശ്രീ കൃഷ്ണ ജയന്തി ഇന്ന്
- സ്വാന്തന ജൂബിലി ആചരണം സെപ്റ്റംബർ 15ന്
- എഴുപതിന്റെ നിറവിൽ പാപ്പാ
- ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ് : ജെയ്സ്മിന്‍ ലംബോറിയക്ക് സ്വര്‍ണം, നുപുറിന് വെള്ളി
Author: admin
തിരുവനന്തപുരം : കപ്പൽ എൽസ-3 മുങ്ങിയതുമായി ബന്ധപ്പെട്ടുള്ള മാലിന്യം നീക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരും, ദുരന്ത നിവാരണ അതോറിറ്റിയും ലോക പരിസ്ഥിതി ദിന സന്ദേശത്തെ അപമാനിച്ചിരിക്കുകയാണന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി സ്റ്റെല്ലസ്. കേരളത്തിന്റെ കടലും, തീരവും, പ്ലാസ്റ്റിക്കിനാൽ മലിനമായിട്ട് ഇന്നേ13 ദിവസമായി . പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ഉണർന്നു പ്രവർത്തിക്കാൽ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന ആചരണത്തിന്റെ ആപ്തവാക്യമെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തുള്ള തീരപ്രദേശമായ തുമ്പയിലെ കടൽ തീരത്തിലെ കാഴ്ചകൾ കണ്ടാൽ ഏതൊരു പരിസ്ഥിതി സ്നേഹിയും ലജ്ജിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു .ഇത്രയും വലിയൊരു ദുരന്തത്തിന്റെ ഭാഗമായി മണലിൽ ഒരടി താഴ്ചയിൽ അടിഞ്ഞു കൂടികിടക്കുന്ന പ്ലാസ്റ്റിക് പെല്ലറ്റസുകൾ എത്ര തലമുറയെ ബാധിക്കുമെന്നുള്ള ആശങ്കയിലാണ് കടലോര ജനത. ചെറിയ ഒരു അരിപ്പിൽ (Netmesh) ഒരു ജീവനക്കാരൻ രണ്ട് കൈയിലും കാലിടുന്ന ചെരിപ്പ്(Chapel) ഉപയോഗിച്ചു കൊണ്ട് അരിച്ചു മാറ്റുന്നത് എത്ര നാണംകെട്ട പ്രവർത്തിയാണ് .ഇങ്ങനെ പോയാൽ എത്ര കാലം കൊണ്ട് ശുചീകരണം…
പുനലൂർ രൂപത അംഗമായ ഫാ. സാജൻ തങ്കച്ചന് റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളിക്രോസിൽ ( Santa Croce ) നിന്നും . സഭാ നിയമത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. 2025 ജൂൺ 11 ബുധനാഴ്ച രാവിലെ 9 മണിക്ക് സഭാനിയമത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ് നേടിയ റവ. ഡോ.സാജൻ തങ്കച്ചന് പുനലൂർ രൂപതയുടെ അഭിനന്ദനങ്ങൾ.
സ്വാഭാവികമായും സംസ്ഥാന സർക്കാരിന് കേസ് കൊടുക്കാം… കേസെടുക്കാം…ഏതു വഴിക്ക് നോക്കിയാലും..ഏത് നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാലും സംസ്ഥാന സർക്കാരിന് കേസ് എടുക്കാം…കപ്പൽ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം…
അറബിക്, ഉറുദു, സംസ്‌കൃതം ഉപഭാഷകള്‍ക്ക് ജൂനിയര്‍ തസ്്തികകള്‍ക്ക് പത്ത് കുട്ടികള്‍ മതിയായിരുന്നു. എന്നാല്‍ അറബിക്കിന് 25 കുട്ടികള്‍ വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് 2019ല്‍ നിര്‍ദേശിച്ചു.
ഡൽഹി: ഡൽഹി കനത്ത ചൂടിൽ ഉരുകുന്നു. സംസ്ഥാനത്ത് താപനില 49 ഡിഗ്രിവരെ ഉയർന്നു. ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ദില്ലി, ഹരിയാന, ചണ്ഡിഗഡ്, രാജസ്ഥാൻ, യു പി എന്നിവിടങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്. ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കനത്ത ചൂടിനൊപ്പം പൊടിക്കാറ്റ് കൂടി ആയതോടെ അസഹ്യമാണ് ഡൽഹിയിലെ കാലാവസ്ഥ. ചൂട് കടുത്തതോടെ, ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാവൂവെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പുറത്ത് ജോലി ചെയ്യുന്നവരോട് നിർബന്ധമായും കുടിവെള്ളം കരുതണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
സംപൗളോ:സൗദി അറേബ്യയെ (2-1) പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ലോകകപ്പ് യോഗ്യത നേടി . മറ്റൊരു മത്സരത്തിൽ ബൊളീവിയയോട് 2-0 തോൽവി വഴങ്ങിയതോടെ ചിലിക്ക് തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യതനേടാനായില്ല. സൗദിക്കെതിരായ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഓസ്‌ട്രേലിയ കളിച്ചു കയറിയത്. കളിയുടെ 19-ാം മിനിറ്റിൽ അബ്ദുൾറഹ്മാൻ അൽ അബൗദ് സൗദിയെ മുന്നിലെത്തിച്ചു. എന്നാൽ ഒന്നാം പകുതിയിൽ തന്നെ ഓസീസ് സമനില പിടിച്ചിരുന്നു . 42-ാം മിനിറ്റിൽ കോണർ മെറ്റ്കാഫാണ് ടീമിനായി സമനില ഗോൾ കരസ്ഥമാക്കിയത് . രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ മിച്ച് ഡ്യൂക്ക് ടീമിന്റെ വിജയഗോൾ നേടി. ഇതോടെ ഓസ്ട്രേലിയക്ക് തുടർച്ചയായ ആറാം ലോകകപ്പ് യോഗ്യത ഉറപ്പാക്കി.
ഫ്ലോറിഡ: വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം യാത്രാദൗത്യം വൈകിയേക്കും . റോക്കറ്റ് തകരാറുമൂലം ആക്‌സിയം -4 ദൗത്യം മാറ്റിവെച്ചതായി അധികൃതർ വ്യക്തമാക്കി . പുതിയ തീയതി പിന്നീട് അറിയിക്കും . ഇത് നാലാംതവണയാണ് വിവിധ കാരണങ്ങളാൽ ദൗത്യം നീട്ടി വെയ്ക്കുന്നത്. ഫ്ലോറിഡയിലെ നാസ കെന്നഡി സ്‌പേയ്‌സ് സെന്ററിൽ നിന്ന് ഇന്ന് വൈകീട്ട് 5.30നാണ് ശുഭാംശു ശുക്ലയും സംഘവും യാത്ര പുറപ്പെടാനിരുന്നത്. ഇന്നലെ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറും കാലാവസ്ഥാ പ്രശ്‌നങ്ങളും മൂലം ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. റോക്കറ്റ് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്നത്തെ വിക്ഷേപണം മാറ്റിയത് .
നിഖ്യാ സിനഡ് പ്രഖ്യാപനത്തിന്റെ വാർഷികാചരണം, കൊച്ചി രൂപത എമിരിറ്റസ് ബിഷപ്പ് ജോസഫ് കരിയിൽ ഉത്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായി . അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 14–16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ജൂൺ 14-ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട് കേരളത്തിൽ ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:12/06/2025: കണ്ണൂർ, കാസർകോട് 13/06/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.14/06/2025: കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.