Author: admin

കൊച്ചി: CSST കേരള പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി സി . നീലിമ CSST തിരഞ്ഞെടുക്കപ്പെട്ടു . വരാപ്പുഴ അതിരൂപത ചാത്യാത് മൗണ്ട് കാർമൽ ഇടവക, അമ്പാട്ട് ഹൗസിൽ ഗോൺസാലിന്റെയും പെർപെച്വയുടെയും മകളാണ് . എറണാകുളം സെന്റ് . തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . സ്‌പിരിച്വലിറ്റി കൗൺസിലറായി സി. വിനയയും ( തലശ്ശേരി രൂപത) ഫോർമേഷൻ കൗൺസിലർ ആയി സി. അചൽ ഗ്രേയ്‌സും (വരാപ്പുഴ അതിരൂപത ) എഡ്യൂക്കേഷൻ കൗൺസിലർ ആയി സി .ഹെൽമയും (കൊല്ലം രൂപത) സോഷ്യൽ അപ്പസ്റ്റോലേറ്റ്‌ കൗൺസിലർ ആയി സി . മരിയ പുഷ്പയും (വരാപ്പുഴ അതിരൂപത ) തിരഞ്ഞെടുക്കപ്പെട്ടു . സി. ഹെലൻ (കൊല്ലം രൂപത) സി. രമ്യ തെരേസ് (വിജയപുരം രൂപത) എന്നിവർ ബർസാർ , സെക്രട്ടറി എന്നീ പദവികളിൽ നിയുക്തരായി.

Read More

നിരാഹാര സത്യഗ്രഹം പതിനാലാം നാൾ മുനമ്പം : വഖഫ് ബോർഡിൻ്റെ അനീതിക്കെതിരെ ഒറ്റകെട്ടായി പോരാടുവാൻ മുനമ്പം ജനതയോടൊപ്പം ഇരിങ്ങാലക്കുട രൂപത മുഴുവൻ കൂടെയുണ്ടെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ . സ്വന്തം ഭൂമിയുടെ റവന്യൂ അവകാശം പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹത്തിന് പിന്തുണയുമായി സമരപന്തലിലെത്തിയതായിരുന്നു ബിഷപ്പ് . സമരം പതിമൂന്ന് ദിനം പിന്നിട്ടു . പതിമൂന്നാം ദിനത്തിൽ നിരാഹാരമിരുന്നത് പ്രദേശ വാസികളായ ആന്റണി സേവ്യർ കാട്ടുപറമ്പിൽ , റീന ആന്റണി കാട്ടുപറമ്പിൽ, സെബാസ്റ്റ്യൻ ഔസോ പൈനേടത്ത് എന്നിവരായിരുന്നു. സമരത്തിന് ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനൊപ്പം വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ, ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ വികാരി ഡോ. ലാസർ കുറ്റിക്കാടൻ ഇരിങ്ങാലക്കുട രൂപതയിലെ വൈദികർ ,പാസ്റ്റർ കൗൺസിൽ അംഗങ്ങൾ, എകെസിസി അംഗങ്ങൾ എന്നിവരും , കോട്ടപ്പുറം രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് പാലക്കാപ്പിള്ളിയുടെ…

Read More

തിരുവന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തീവ്രമഴ കണക്കിലെടുത്ത് തിരുവന്തപുരം ജില്ലയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളില്‍ മാത്രമാണ് സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അറു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Read More

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്‌നം തീര്‍ക്കാന്‍ ധാരണയായതിന് പിന്നാലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്‍മാറ്റത്തിനുള്ള നടപടികള്‍ തുടങ്ങി. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ നിന്ന് ടെന്റുകളും താല്‍ക്കാലിക നിര്‍മാണങ്ങളും നീക്കം ചെയ്തു. പിന്‍മാറ്റ ധാരണയുടെ ഭാഗമായ ചൈന പ്രദേശത്തെ വാഹനങ്ങളുടെ എണ്ണം കുറച്ചപ്പോള്‍ ഇന്ത്യ സൈനികരില്‍ നിശ്ചിത ശതമാനം പേരെ പിന്‍വലിച്ചു. മൂന്ന് നാല് ദിവസത്തിനുള്ളില്‍ ഡെപ്സാങ്ങിലും ഡെംചോക്കിലും പട്രോളിങ് പുനരാരംഭിക്കും. റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്തു. ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.കൂടിക്കാഴ്ച. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തണമെന്ന് മോദിയും ആശയ വിനിമിയം ശക്തമാക്കണമെന്ന് ഷീ ജിന്‍ പിങും അഭിപ്രായപ്പെട്ടു.

Read More

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ് സിയെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. ഈ സീസണില്‍ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീമായ ബംഗളൂരു, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ-ഹെസൂസ് ഹിമെനെ-നോവ സദൂയി സഖ്യമാണ് മഞ്ഞപ്പടയുടെ കരുത്ത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ഇന്ന് കളിച്ചേക്കും.  ഹോം ഗ്രൗണ്ടില്‍ ശക്തമായ തിരിച്ചടി നല്‍കാനാകുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ. അഞ്ചു മത്സരങ്ങളില്‍ നാലു വിജയവും ഒരു സമനിലയുമായി 13 പോയിന്റാണ് ബംഗളൂരുവിനുള്ളത്.

Read More

കൊച്ചി : നഗര ഗതാഗത മികവിന് കൊച്ചിക്ക് വീണ്ടും കേന്ദ്ര പുരസ്കാരം.കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടത്തിയ ദേശീയ മത്സരത്തിലാണ് ഏറ്റവും സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചിയെ തെരഞ്ഞെടുത്തത്.രണ്ടാം തവണയാണ് കൊച്ചിക്ക് ഈ നേട്ടം ലഭിക്കുന്നത്. സുസ്ഥിരവും നൂതനവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നഗര ഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിൽ സംസ്ഥാന സർക്കാരിൻ്റെ മാതൃകാപരമായ പ്രവൃത്തികൾ പരിഗണിച്ചാണ് അംഗീകാരം.നഗര ഗതാഗത മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയായ അർബൻ മൊബിലിറ്റി ഇന്ത്യ 2024ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കൊച്ചി നഗരത്തിന് വേണ്ടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് എൻട്രി സമർപ്പിച്ചത്.രണ്ട് മെട്രോ സംവിധാനങ്ങളുള്ള ഏക നഗരം കൂടിയാണ് കൊച്ചി.മെട്രോ ,ജല മെട്രോ സൈക്കിളുകൾ, ഇ- ഓട്ടോകൾ ഇ- ബസ്സുകൾ, സൗരോർജ്ജ പദ്ധതികൾ, ക്ലീൻ എനർജി സാങ്കേതികവിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിൽ കെഎംആർ എൽ നടത്തുന്ന നിരന്തര ശ്രമങ്ങളാണ് കൊച്ചിയെ വീണ്ടും പുരസ്കാരനേട്ടത്തിന് അർഹമാക്കിയതെന്നാണ് കെ എം ആർ എൽ…

Read More

അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലാണ് ദാന കര തൊട്ടത്.ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. ഒന്നിലധികം ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി . തീരദേശ പ്രദേശങ്ങളായ ഭദ്രക്, കേന്ദ്രപാര, ബാലസോര്‍, ജഗത്സിംഗ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയാണ്. പലയിടങ്ങളിലും വന്‍മരങ്ങള്‍ ഉള്‍പ്പടെ കടപുഴകി വീണു. എന്നാല്‍ ഇതുവരെ വലിയ അപകടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകീട്ട് മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഒഡീഷയിലെ 16 ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു .

Read More

ന്യൂഡല്‍ഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നിൽക്കുന്നത്. ഡൽഹി ആനന്ദ് വിഹാറിൽ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389 ൽ എത്തി. ഇന്ന് രാവിലെയും കനത്ത പുകമഞ്ഞാണ് ഡൽഹിയിലാകെ അനുഭവപ്പെട്ടത്. വാരാന്ത്യം ആയതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതൽ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് പ്രവചനം. ദീപാവലി കൂടെ വരുന്നതിനാൽ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡൽഹി സർക്കാർ കടന്നിട്ടുണ്ട്.

Read More

നിരാഹാര സത്യാഗ്രഹം പതിമൂന്നാം ദിനത്തിലേക്ക് മുനമ്പം : സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം പതിമൂന്നാം ദിനത്തിലേക്ക്. പന്ത്രണ്ടാം ദിനത്തിൽ നിരാഹാരം ഇരുന്ന പ്രദേശവാസികളായ അൽഫോൺസ പോൾ മാടപറമ്പിൽ, മാർത്ത പോൾ പുത്തൻവീട്ടിൽ എന്നിവരെ കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ പൊന്നാട അണിയിച്ചു . യുണൈറ്റഡ് ഫോറം ഇൻ്റർനാഷണൽ ചെയർമാൻഫാ. ജോൺസൻ എക്ലീസിയ ഇ. സി.എം., കേരള ധീവരസമാജം സംസ്ഥാന നേത്യത്വ പ്രതിനിധികൾ, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി അംഗം ദനഞ്ജയൻ കെ.എം എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിൽ എത്തി. വഖഫ് ആക്ടിന്റെ പേരിൽ ദുരിതം അനുഭവിക്കുന്ന ധാരാളം മനുഷ്യർ ഭാരതത്തിൽ ഉണ്ടെന്നും, അവർക്കെല്ലാം നീതി ലഭിക്കുന്ന സമരമാണ് ഇതെന്നും ചരിത്ര രേഖകളിൽ ഈ സമരം രേഖപ്പെടുത്തപ്പെടുമെന്നും സംസ്ഥാന ധീവരസമിതി നേതൃത്വം പ്രസ്താവിച്ചു.

Read More

ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷയുടെയും സൈനിക പ്രതിരോധത്തിന്റെയും ഇന്റലിജന്‍സ് ശൃംഖലകളുടെയും അജയ്യതയുടെ ഐതിഹാസിക സങ്കല്പമെല്ലാം തകര്‍ന്നടിഞ്ഞ 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികാനുസ്മരണം കഴിഞ്ഞ് പത്താം നാള്‍, ആ കൂട്ടക്കുരുതിയുടെ മുഖ്യസൂത്രധാരനായ പലസ്തീനിയന്‍ ഹമാസ് തീവ്രവാദി നേതാവ് യഹ്യ സിന്‍വറിനെ (61) തെക്കന്‍ ഗാസയിലെ റഫായില്‍ താല്‍ അല്‍ സുല്‍ത്താന്‍ ഭാഗത്ത് പട്രോളിങ്ങിനു പോയ ഇസ്രയേല്‍ സൈന്യത്തിന്റെ 828-ാം ബിസ് ലമാക്ക് ബ്രിഗേഡ് യൂണിറ്റിലെ യുവസൈനികര്‍ ടാങ്ക് ഷെല്‍ ആക്രമണത്തില്‍ കൊന്നത് അപ്രതീക്ഷിതമായാണ്.

Read More