Author: admin

2016 ഓഗസ്റ്റ് മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു രൂപാണി, 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ചു.

Read More

കൊച്ചി: എംഎസ്‌സി എല്‍സ3 ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയുടെ മറ്റൊരു കപ്പല്‍ വിഴിഞ്ഞം തീരം വിടരുതെന്ന് ഹൈക്കോടതി . എംഎസ്‌ സി മാന്‍സ എഫ് കപ്പല്‍ വിഴിഞ്ഞം വിടുന്നതിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിലക്കുള്ളത് . വിഴിഞ്ഞം തുറമുഖം അധികൃതര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കപ്പല്‍ മുങ്ങി ചരക്ക് നാശമുണ്ടായ സാഹചര്യത്തില്‍ അഞ്ചര കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എംഎസ്‌സി കപ്പല്‍ കമ്പനി കെട്ടിവെയ്ക്കമെന്നും കോടതി ഉത്തരവായി . ചരക്കുടമകള്‍ നല്‍കിയ അഞ്ച് ഹര്‍ജികളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നേരത്തേ കൊച്ചി, കോഴിക്കോട് പുറംകടലില്‍ ഉണ്ടായ കപ്പല്‍ ദുരന്തങ്ങളില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു . അപകടങ്ങളില്‍ കര്‍ശന നടപടി വേണം. ഒരു തവണ കര്‍ശന നടപടി എടുക്കാതിരുന്നാല്‍ അത് ശീലമായി മാറും. പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം ഹൈക്കോടതി നിര്‍ദേശിച്ചു ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് ബസന്ത് ബാലാജി…

Read More

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിഅപകടത്തിൽ മരിച്ചു അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ 242 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം . ഇന്ന് ഉച്ചയ്ക്ക് 1:38നാണ് അപകടം. പറന്നുയർന്ന വിമാനം സെക്കൻഡുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. 270 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുണ്ട്. അർധസൈനിക വിഭാഗങ്ങളും ഉടൻ സ്ഥലത്തെത്തും. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നറിയുന്നു . വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു .ഇവരിൽ ആരെയും രക്ഷപ്പെടുത്താനായില്ല.വിമാനാപകടം ഉണ്ടായ സ്ഥലത്തേക്ക് വ്യോമയാനമന്ത്രി റാം മോഹൻ നായിഡു ഉടൻ എത്തിച്ചേരും . പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാനമന്ത്രിയുമായി ഫോണിൽ സ്ഥിതിഗതികൾ വിലയിരുത്തി.

Read More

പുരാണം / ജെയിംസ് അഗസ്റ്റിൻ ‘സ്തുതിഗീതം’ എല്ലാം തികഞ്ഞൊരു ഭക്തിഗാനസമാഹാരമായിരുന്നു. രചനയിലും സംഗീതത്തിലും ഓര്‍ക്കസ്ട്രേഷനിലും ആലാപനത്തിലും ഒരേ മികവില്‍ ഒന്‍പതു ഗാനങ്ങളുമായി പ്രകാശിതമായൊരു കസ്സെറ്റ്. ഫാ. ജോസഫ് മനക്കില്‍, ഫാ. മൈക്കിള്‍ പനക്കല്‍, ഫാ.മൈക്കിള്‍ പനച്ചിക്കല്‍, റവ.ഡോ.ചെറിയാന്‍ കുനിയന്തോടത്ത്, ഫാ.തദേവൂസ് അരവിന്ദത്ത് എന്നീ പ്രഗത്ഭരുടെ വരികള്‍. ഇന്ത്യയിലെ പ്രതിഭാസമ്പന്നനായ വയലിനിസ്റ്റ് റെക്സ് ഐസക്സിന്റെ സംഗീതം. തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ്.ചിത്രയുടെ ആലാപനം. ഇത്രയും പ്രതിഭകളുടെ കൂടിച്ചേരല്‍ മനോഹരമായൊരു ഭക്തിഗാനസമാഹാരത്തിന്റെ പൂര്‍ണതയ്ക്കു നിദാനമായി. ബൈബിള്‍ കലോത്സവങ്ങള്‍ക്കു ലളിതഗാനമത്സരങ്ങളില്‍ ആലപിക്കാനായി ബൈബിള്‍ അധിഷ്ഠിതമായ പാട്ടുകള്‍ അന്വേഷിച്ചിരുന്നവര്‍ക്കു 1990 കളില്‍ സ്തുതിഗീതത്തിലെ ഒരു ഗാനം പ്രിയതരമായിരുന്നു. ‘ഒരു കുഞ്ഞിനെ മടിയിലിരുത്തികരുണാമയനീശോനാഥന്‍അരുള്‍ചെയ്തീ തിരുവചനങ്ങള്‍അമൃതത്തിന്‍ തുള്ളികള്‍ പോലെ’എന്നു തുടങ്ങുന്ന ഗാനം എഴുതിയത് അന്ന് സി.എ.സി.യുടെ ഡയറക്ടര്‍ ആയിരുന്ന ഫാ. മൈക്കിള്‍ പനക്കലായിരുന്നു.ഫാ. മൈക്കിള്‍ പനച്ചിക്കല്‍ മാതാവിനെക്കുറിച്ചു എഴുതിയ അതിമനോഹരമായൊരു ഗാനം ഇതില്‍ നമുക്കു കേള്‍ക്കാം. മംഗളവാര്‍ത്തയുടെ വിസ്മയം ലളിതമായി അവതരിപ്പിച്ച ഗാനമാണിത്. ‘അടിയാട്ടിയായൊരു പെണ്‍കുട്ടികര്‍ത്താവിന്‍ ഗേഹത്തില്‍ വ്രതമിരുന്നുഅവളുടെ ഹൃദയം ഹെര്‍മോന്‍മലയിലെമഞ്ഞിന്റെ…

Read More

വിവരാവകാശ രേഖകളുടെ പിന്‍ബലത്തില്‍ സമാഹരിച്ച മുനമ്പം ഭൂമി ചരിത്രത്തെക്കുറിച്ച് സ്റ്റാലിന്‍ ദേവനും റവ.ഡോ. ജോഷി മയ്യാറ്റിലും ചേര്‍ന്ന് തയ്യാറാക്കിയ ലേഖനം. രേഖകള്‍ പറയുന്ന മുനമ്പം ചരിത്രം ഭൂമി കുംഭകോണത്തിന് ആരാണ് കൂട്ട്? മുനമ്പത്തിന്റെ യഥാതഥ ചരിതം മുനമ്പം ഭൂമി ചിലരുടെ കൈവശമെത്തിയ വഴികള്‍ അബ്ദുല്‍ സത്താര്‍ ഹാജി മൂസാ സേട്ടുവിന്റെ പക്കല്‍ സര്‍ക്കാര്‍ വക ആയിരുന്ന മുനമ്പം എത്തിയത് എങ്ങനെയെന്നത് ഏറ്റവും ചിന്തനീയമായ വിഷയമാണ്. മുനമ്പം വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം എത്തേണ്ടത് ഈ വിഷയത്തിലാണ്.1924 മേയ് മാസം 30-ാം തീയതി തിരുവനന്തപുരം ഹുസൂര്‍ കച്ചേരി (സെക്രട്ടറിയേറ്റ്) റവന്യൂ വകുപ്പില്‍ നിന്നും കൊച്ചി ദിവാനയച്ച കത്തില്‍ ഇപ്രകാരം പറയുന്നു; ഡ്രാഫ്റ്റ്:ആര്‍ഒസി നമ്പര്‍: 693/1924 (Through the agent to the Governor General, Madras States) Sir, With reference to your Ietter Ref. On C.No: 908 of 99, dated the 28th April 1924, regarding…

Read More

പ്രഫ. ഷാജി ജോസഫ് 2015 ല്‍ പുറത്തിറങ്ങിയ ‘സ്വീറ്റ് ബീന്‍’ വൈകാരിക മാധുര്യത്തോടും ദാര്‍ശനിക ആഴത്തോടും കൂടി സാവധാനത്തില്‍ വികസിക്കുന്ന സൗമ്യവും ധ്യാനാത്മകവുമായ ചിത്രമാണ്. ദൂറിയന്‍ സുകെഗാവയുടെ ”ആന്‍” എന്ന നോവലിനെ ആസ്പദമാക്കി പ്രശസ്ത ജാപ്പനീസ് സംവിധായക നവോമി കവാസെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ”ഡൊറയാകി” എന്ന ജാപ്പാനീസ് വിഭവം വില്‍ക്കുന്ന സെന്റാറോയും(മസതോഷി നാഗാസെ), ടോക്കു (കിരിന്‍ കികി)എന്ന വൃദ്ധയും, മൂന്നാമതായി സെന്റാറോയുടെ കടയില്‍ ബാക്കി വരുന്ന ഭക്ഷണം കഴിക്കാനായി വരുന്ന അനാഥയായവകാനയും(ക്യാര ഉച്ചിഡ)തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ സൂക്ഷ്മമായ വിവരണമാണ് സിനിമ. നവോമി കവാസെയുടെ ചലച്ചിത്രങ്ങള്‍ പൊതുവെ ആത്മീയ അനുഭവങ്ങളാണ്. പ്രകൃതിദൃശ്യങ്ങളും പ്രകാശത്തെയും നിശ്ശബ്ദതയെയും മുഖ്യമായി ഉപയോഗിച്ചാണ് കഥയെഴുതുന്നത്. കാലത്തിന്റെ ഒഴുക്ക് പോലെയുളള ക്യാമറ ചലനം, കനിഞ്ഞ ഭാവങ്ങള്‍ എന്നിവ സിനിമയെ കാവ്യാത്മകമാക്കുന്നു. ചെറി പൂക്കള്‍ വിരിയുന്ന ദൃശ്യങ്ങള്‍, വെള്ളച്ചാട്ടം, മഴ… എല്ലാം കഥാപാത്രങ്ങളുടെ ആന്തരികാവസ്ഥയെ പ്രതിനിധീകരിക്കുന്നു. ടോക്കിയോയുടെ പ്രാന്തപ്രദേശത്ത് ഒരു ചെറിയ കട നടത്തുന്ന മധ്യവയസ്‌കനാണ് സെന്റാരോ. പറയാത്ത ഒരു ഭൂതകാലത്താല്‍…

Read More

ഷാജി ജോര്‍ജ് എവിടെ നിന്ന് ആരംഭിക്കണം? എങ്ങനെ ആരംഭിക്കണം? പറയാനുള്ളത് പലതും ഒരടുക്കിലും ചിട്ടയിലും ഒതുക്കിപ്പറയാന്‍ പ്രയാസപ്പെടുകയാണ്. ഒത്തിരി പറയാനുണ്ട്. അതുകൊണ്ടുതന്നെയാവണം ഒന്നും പറയാന്‍ കഴിയാത്ത പതനത്തില്‍ പെടുന്നത്. എഴുതാന്‍ പറ്റിയ ഒരു മാനസികാവസ്ഥയില്‍ ഇനിയും ഞാന്‍ എത്തിയിട്ടില്ലെന്നാണൊ? ശരിയാണല്ലോ. ഹൃദയം വികാരവിക്ഷുബ്ധമാണ്. തലച്ചോറ് തരിശുഭൂമിയെപ്പോലെ ചുട്ടുപൊള്ളി മൃഗതൃഷ്ണയുയര്‍ത്തുന്നു. വിറയാര്‍ന്ന വിരലുകള്‍. നനവുചേരുന്ന മിഴികള്‍. തൊണ്ടക്കുഴിയില്‍ എന്തോ തടഞ്ഞു നിന്നു വീര്‍പ്പുമുട്ടിക്കും പോലെ. ചിന്തകളില്‍ ചിലന്തിവലകള്‍ നെയ്തും, മനസ്സില്‍ മാറാലകള്‍ തീര്‍ത്തും നില്‍ക്കുന്ന ചേതന. കുടഞ്ഞെഴുന്നേറ്റു എല്ലാമൊന്നു തുടച്ചുനീക്കിക്കാണാന്‍ യത്‌നിക്കുമ്പോഴാകട്ടെ ഓര്‍മ്മകളുടെ ഓളങ്ങളില്‍ പൊന്തുതടിയായി ഒഴുകുന്നു. ഒരിടത്ത് ഒരു നിമിഷനേരമെങ്കിലും ഒന്ന് നില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാണ് അപ്പോള്‍ തോന്നുക.ഈ പിരിമുറുക്കം എന്തിനെന്നല്ലേ?എന്തെന്നല്ലേ?എവിടെനിന്നെന്നും എങ്ങനേയെന്നുമല്ലേ?പറഞ്ഞുവരുന്നത് അതാണ്. പി.ജെ. ആന്റണി മരിച്ചു! എന്റെ ചിരകാലസുഹൃത്തായ പി.ജെ. ആന്റണി മരിച്ചു. ആന്റണി നിങ്ങളുടേയും ചങ്ങാതിയാവാം. ആരെങ്കിലുമാവാം. അല്ലായിരിക്കാം. ഏതായാലും നമ്മുടെ ആന്റണി മരിച്ചു!ആരാണ് ഈ പി.ജെ. ആന്റണി?അപ്പോള്‍ ചോദിക്കട്ടെ; ആരല്ല പി.ജെ. ആന്റണി?പി.ജെ. ആന്റണി ആദ്യവും…

Read More

പക്ഷം \ ബിജോ സില്‍വേരി. പഴയ കമ്യൂണിസ്റ്റ് രാജ്യമാണ് ഹംഗറി. 50 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണത്തിനു ശേഷം 1989ല്‍, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ഹംഗറി പിരിച്ചുവിട്ടു. അതോടെ കമ്യൂണിസ്റ്റ് നേതാക്കളെയും പ്രത്യയശാസ്ത്രത്തെയും അനുസ്മരിക്കുന്ന പ്രതിമകള്‍ വീഴാന്‍ തുടങ്ങി. അട്ടിമറിക്കപ്പെട്ട പ്രതിമകള്‍ നശിപ്പിക്കണോ അതോ സ്വേച്ഛാധിപത്യത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായി സംരക്ഷിക്കണോ എന്നതിനെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നു. ഹംഗറിയുടെ പുതിയ സര്‍ക്കാര്‍, പ്രതിമകള്‍ തലസ്ഥാനമായ ബുഡാപെസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പഴയ കായിക വേദിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അവിടെ 1993-ല്‍ ഒരു ഓപ്പണ്‍ എയര്‍ മ്യൂസിയം സ്ഥാപിക്കുകയും ചെയ്തു. അതാണ് മെമന്റോ പാര്‍ക്ക്. ഹംഗറിയിലെ വീണുപോയ കമ്യൂണിസ്റ്റ് കാലഘട്ടത്തിലെ പ്രതിമകളുടെ കേന്ദ്രമാണിന്ന് മെമന്റോ പാര്‍ക്ക്. സ്വേച്ഛാധിപതികളുടെ സ്മരണകളുടെ ശവകുടീരമെന്നാണ് ഈ പാര്‍ക്ക് വിശേഷിപ്പിക്കപ്പെടുന്നത്. പതിറ്റാണ്ടുകളോളം രാജ്യത്തെ പിടിച്ചുലച്ച ഒരു ഭരണകൂടത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും പൈതൃകസ്മരണകള്‍ ഉണര്‍ത്താനും ഈ പാര്‍ക്കിലേക്ക് ലക്ഷക്കണക്കിനു സഞ്ചാരികളാണ് ഓരോ വര്‍ഷവും കടന്നുവരുന്നത്. മെമന്റോ പാര്‍ക്ക് സ്വേച്ഛാധിപത്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതേ സമയം, സേച്ഛാധിപത്യത്തെക്കുറിച്ച്…

Read More