Author: admin
ഗുവാഹത്തി:അസമിലെ ക്രിസ്ത്യൻ മിഷനറി സ്കൂളുകൾക്ക് നേരെ ആക്രമണമെന്ന് റിപ്പോർട്ട്. സ്കൂളുകളിൽ യേശുവിന്റെ പ്രതിമകൾ സ്ഥാപിച്ചുവെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണം. തീവ്രഹിന്ദു സംഘടനയായ സാൻമിലിറ്റോ സനാതൻ സമാജാണ് ഇത്തരം ആവശ്യങ്ങൾ ആഹ്വാനം ചെയ്യുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. അസമിലെ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുമായി മിഷനറി സ്കൂളുകളിലും ചാപ്പലുകളിലുമായാണ് മത നിരോധനത്തിനുള്ള ആഹ്വാനം. ഗുവാഹത്തിയിലെ ക്രിസ്ത്യൻ മിഷനറി സ്കൂളുകളായ ഡോൺ ബോസ്കോ, സെൻ്റ് മേരീസ് എന്നിവിടങ്ങളിൽ ക്രിസ്ത്യൻ വിരുദ്ധ പോസ്റ്ററുകൾ ഇപ്പോൾ തന്നെ പതിപ്പിച്ചു. നെഹ്റു പാർക്കിലും ദിഗാലിപുഖുരിയിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. “സ്കൂളുകളെ മതം പ്രചരിപ്പിക്കാനുള്ള സ്ഥാപനമായി ഉപയോഗിക്കുന്നത് നിർത്താനുള്ള അവസാന മുന്നറിയിപ്പ്, സ്കൂൾ പരിസരത്ത് നിന്ന് യേശുക്രിസ്തുവിനെയും മറിയത്തെയും കുരിശിനെയും നീക്കം ചെയ്യുക, ഭരണഘടനാ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം” എന്നിങ്ങനെയൊക്കെയാണ് അസമീസ് ഭാഷയിലുള്ള പോസ്റ്ററുകൾ.
കൊച്ചി:തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തു സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയിൽ അന്തിമവാദം ഇന്നും തുടരും. ഇരു കക്ഷികളുടെയും വാദം ഇന്നു തുടരാനായി ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ മാറ്റിയിരുന്നു. എം. സ്വരാജിന്റെ ഹര്‍ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. കെ. ബാബു വോട്ടര്‍മാര്‍ക്കു നല്കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ‘അയ്യപ്പന് ഒരു വോട്ട്’ എന്നു രേഖപ്പെടുത്തിയ സ്ലിപ്പില്‍ അയ്യപ്പവിഗ്രഹത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തെന്നും ആരോപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിനു ശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമായത്. തിരുവനന്തപുരത്ത് മുന്‍ പാര്‍ട്ടി സെക്രട്ടറിയും എം.പിയും ആയിരുന്ന പന്ന്യന്‍ രവീന്ദ്രന് മത്സരിക്കും. വയനാട്ടില്‍ ദേശീയ നേതാവായ ആനി രാജ തന്നെ മത്സരിക്കും. തൃശൂരില്‍ മുന്‍മന്ത്രി വി.എസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി.എ അരുണ്‍കുമാറും മത്സരിക്കും. സംസ്ഥാനത്ത് എല്‍.ഡി.എഫിന് അനുകൂലമായ കാറ്റാണെന്ന് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം അതിന്റെ സൂചനയാണ്. ഏതു സമയത്തും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷം തയ്യാറാണ്. ഇരുപതില്‍ 20 സീറ്റിലും ജയിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യം. അതിനുള്ള സംഘടനാ രാഷ്ട്രീയ പിന്‍ബലം എല്‍ഡിഎഫിനുണ്ട്. സിപിഐയുടെ നാല് സ്ഥാനാര്‍ത്ഥികളും വിജയമുറപ്പാക്കിയവരാണ്. കറയറ്റ വ്യക്തിത്വമുള്ളവരും ജനകീയ പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തവരുമാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥികളെന്നും ബിനോയ് വിശ്വം അറിയിച്ചു.
മൂന്നാർ : മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കന്നിമല ഏസ്റ്റേറ്റ് സ്വദേശി മണിയാണ് കൊല്ലപ്പെട്ടത് രണ്ടു പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.30 യോടെയായിരിന്നു ആക്രമണം. ഓട്ടോ ഡ്രൈവറായ മണി, ഓട്ടോക്ക് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുൾപ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്. സ്കൂൾ ആനിവഴ്സറി കഴിഞ്ഞു മടങ്ങിയ കുടുംബവുമായി മൂന്നാറിൽനിന്ന് കന്നിമലയിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടാന ആക്രമിച്ച് മറിച്ചിടുകയായിരുന്നു.പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വനംവകുപ്പ് കാര്യക്ഷമമായി വന്യജീവി ആക്രമണങ്ങളിൽ പ്രതിവിധി കണ്ടെത്തുന്നില്ല എന്ന ആരോപണം നിലനിൽക്കെ,വന്യജീവി സംരക്ഷണ നിയമങ്ങൾ തീർത്തും മനുഷ്യവിരുദ്ധമായ നിയമങ്ങളാണെന്ന യാഥാർഥ്യവും ചർച്ചയാവുന്നുണ്ട് .
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്നു.കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ തിരുവനന്തപുരത്തെത്തും . രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ വരവേല്‍പ്പ് നൽകും . നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും കൂറ്റന്‍ കട്ടൗട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞതായി ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് പറഞ്ഞു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേരാണ് സമ്മേളനത്തില്‍ പങ്കുചേരുക. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.
കൈമുർ: ബിഹാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപതുപേർ മരിച്ചു. ബീഹാറിലെ കൈമുർ ജില്ലയിലെ ദേവ്കാളി ഗ്രാമത്തിൽ ജി.ടി റോഡിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ട്രക്കും ജീപ്പും മോട്ടാർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എട്ടുപേരുമായി പോയ ജീപ്പ് മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട വാഹനങ്ങൾ എതിർദിശയിൽവന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ:മദ്യലഹരിയില്‍ സൈനികരായ സഹോദരങ്ങള്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു. ഹരിപ്പാട് നടന്ന സംഭവത്തില്‍ ചിങ്ങോലി സ്വദേശികളായ അനന്തന്, ജയനന്തന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വാഹനാപകടമുണ്ടാക്കിയതിന് പിന്നാലെ ആശുപത്രിയില്‍ ലഹരി പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അമിതമായി മദ്യപിച്ച ശേഷം വാഹനമോടിച്ച് നങ്ങ്യാര്‍കുളങ്ങരയ്ക്ക് സമീപം ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഇവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരിശോധനയ്ക്കിടെ ഡോക്ടറെയും പോലീസുകാരെയും ഇവര്‍ ആക്രമിക്കുകയായിരുന്നു.പിന്നീട് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉത്തർ പ്രദേശിൽ ബിജെപി സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിൽ ഉണ്ടായിട്ടും ഉത്തർ പ്രദേശിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പ്രിയങ്ക വിമർശിച്ചു. 28 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയ യുപി പൊലീസ് ടെസ്റ്റിൻ്റെ ചോദ്യപേപ്പർ ചോർന്നെന്നും പ്രിയങ്ക ആരോപിച്ചു. അനുഭവങ്ങൾക്കനുസരിച്ച് വോട്ട് ചെയ്താലെ മാറ്റമുണ്ടാകു എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മൊറാദാബാദിലാണ് പ്രിയങ്ക യാത്രയുടെ ഭാഗമായത്. ന്യായ് യാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. റോബർട്ട് വദ്രയുടെ സ്വന്തം നാട് കൂടിയാണ് മൊറാദാബാദ്. നാളെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് യാത്രയിൽ പങ്കെടുക്കും.
തിരുവനന്തപുരം:സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകള്‍ക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശ്ശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നല്‍കിയിരുന്നു. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തില്‍ മൂന്നുവര്‍ഷത്തെ 763 കോടി രൂപ കുടിശ്ശികയുണ്ട്. ഈവര്‍ഷത്തെ 388.81 കോടി രുപയും, കഴിഞ്ഞവര്‍ഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്. 2021-22ലെ 23.11 കോടി രൂപയും കുടിശ്ശികയാണ്. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിന് കാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍തന്നെ കര്‍ഷകര്‍ക്ക് വില നല്‍കുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയര്‍ന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നല്കുമ്പോള് മാത്രമാണ് കര്ഷകന് നെല്‍വില ലഭിക്കുന്നത്. കേരളത്തില്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.