- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
- മുനമ്പത്തെ കൊടുംചതി ഓര്‍ത്താല്‍
Author: admin
കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് സാമൂഹിക മാധ്യമത്തില്‍ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് നടപടി.
ഹാല് സിനിമയ്ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ഉന്നത പദവികളില്‍ സേവനം ചെയ്ത കർദ്ദിനാളും വടക്കൻ ഇറ്റാലിയൻ മേഖലയായ മാർഷെയിലെ അങ്കോണ-ഒസിമോയുടെ മുന്‍ ആർച്ച് ബിഷപ്പുമായ എഡോർഡോ മെനിചെല്ലി ദിവംഗതനായി.
തിരുവനന്തപുരം: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകിട്ട് 6:20 ന് തിരുവനന്തപുരത്ത് എത്തും.രാഷ്‌ട്രപതിയെ തിരുവനന്തപുരം വിമാനത്തവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്രൻ വിശ്വനാഥ് ആർലേക്കർ, പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സ്വീകരിക്കും. വിമാനത്താവളത്തിൽ നിന്നും റോഡ് മാർഗം രാജ്ഭവനിലെത്തിയാകും അത്താഴവും വിശ്രമവും. രാഷ്‌ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് പൊലീസ് കർശന സുരക്ഷാ ക്രമീകരണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തി. നാളെ രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന രാഷ്ട്രപതി 10.20ന് നിലയ്‌ക്കൽ ഹെലിപാഡിൽ എത്തും. റോഡുമാർഗം പമ്പയിലും തുടർന്ന് ശബരിമലയിലുമെത്തുന്ന രാഷ്ട്രപതി 11.55 മുതൽ 12.25 വരെ ശബരിമലയിലുണ്ടാകും. ശബരിമലയിലെ ഏകോപനച്ചുമതല എഡിജിപി എസ് ശ്രീജിത്തിനാണ്. വൈകിട്ട് 5.30ന് രാഷ്ട്രപതി രാജ്ഭവനിൽ മടങ്ങിയെത്തും. വ്യാഴാഴ്ച (ഒക്ടോബർ 23) രാവിലെ 10ന് രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ അർധകായ പ്രതിമ അനാച്ഛാദനംചെയ്യും. ഉച്ചയ്ക്ക് 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ…
മുംബൈ: മഹാരാഷ്ട്ര മുംബൈയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ ഉൾപ്പടെ നാലുപേർക്ക് അന്ത്യം.പൂജ രാജൻ (39), സുന്ദർ ബാലകൃഷ്ണൻ (44), വേദിക സുന്ദർ ബാലകൃഷ്ണൻ (ആറ്), കമല ഹിരാൽ ജെയിൻ (84) എന്നിവരാണ് മരിച്ചത്. പത്തുപേർക്ക് പരിക്കേറ്റു. നവി മുംബൈയിലെ വാഷി സെക്ടർ- 14 ൽ സ്ഥിതി ചെയ്യുന്ന രഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റിയിലാണ് തീപിടിത്തമുണ്ടായത്.കെട്ടിടത്തിന്റെ പത്താം നിലയിലുണ്ടായ തീപിടിത്തം പിന്നീട് മറ്റ് നിലകളിലേക്കും പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാനുള്ള കാരണമെന്നാണ് പ്രാഥമിക വിവരം . എസി യൂണിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. അഗ്നിശമനയുടെ അഞ്ച് ഫയർ എഞ്ചിനുകൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം ഗംഭീരമാകുകയാണ് .പ്രവർത്തകരെയും വോട്ടർമാരെയും ‘പ്രജകളായി’കാണുന്ന എം പി യുടെ ദാർഷ്ട്യത്തോട് വിയോജിച്ച് വരന്തരപ്പിള്ളിയില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരാണ് സംവാദത്തിന്റെ അടുത്ത ദിവസം പാര്‍ട്ടി വിട്ടത്. പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് പാര്‍ട്ടി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാര്‍ഡില്‍ നിന്നുള്ള സജീവ ബിജെപി പ്രവര്‍ത്തകരാണ് ഇവര്‍. ഈ മാസം 18നായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കലുങ്ക് സംവാദം നടന്നത്. പിറ്റേന്ന് 19നാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സുരേഷ് ഗോപി സംവാദത്തിനിടെ അപമാനിച്ചതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു .
തിരുവനന്തപുരം:കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ കേരളാ തീരത്തിന് സമീപമുളള ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവുമാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരാനാണ് സാധ്യത.ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടാണ്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെളളപ്പാച്ചില്‍ സാധ്യതയുളള സ്ഥലങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം ജനങ്ങള്‍ മാറിത്താമസിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു .
കൊച്ചി: സ്വർണവിലയിൽ ഇന്നും വൻ വർധന. ഗ്രാമിന് 190 രൂപ ഉയർന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 12,170 ആയി . 1520 രൂപയുടെ വർധനയാണ് പവന് ഇന്നുണ്ടായത്. 97,360 രൂപയായാണ് പവന്റെ വില ഇന്ന് ഉയർന്നത്. ഇതിന് മുമ്പ് ഒക്ടോബർ 17ാം തീയതിയാണ് സ്വർണവില റെക്കോഡ് നിരക്കായ 97,360 ലെത്തിയത്. അതിന് ശേഷം 95,840 രൂപയിലേക്ക് വരെ സ്വർണവില ഇടിഞ്ഞിരുന്നു.ഈ വർഷം രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശകുറക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സ്വർണത്തിൽ നിക്ഷേപിക്കാനുള്ള സാധ്യത കൂടുതലാണ് ഇത് വരും ദിവസങ്ങളിലും സ്വർണവില ഉയരാനിടയാക്കുമെന്നാണ് വിലയിരുത്തൽ.
ഇടുക്കി : ഞായറാഴ്ച മുതൽ ഇടതടവില്ലാതെ തകർത്ത് പെയ്ത മഴയിൽ ഇടുക്കിയിലെ കുമളിയിൽ വ്യാപകമായി കൃഷി നശിച്ചു .പത്തു മുറി പ്രദേശത്ത് മാത്രം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ. കാലതാമസം ഉണ്ടാകാതെ കൃഷിനാശത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നു . പലയിടത്തും ഏക്കർ കണക്കിന് കൃഷി ഉരുൾപൊട്ടലിൽ ഒലിച്ചുപോയിട്ടുണ്ട് . രാത്രിയിൽ തോരാതെ മണിക്കൂറുകളോളം പെയ്ത മഴയിലാണ് കുമളി പഞ്ചായത്തിലെ പത്തു മുറി, ഒട്ടകത്തലമേട് , വെള്ളാരംകുന്ന്, പത്തുമുറി, ശാന്തിഗിരി, അട്ടപ്പള്ളം, ഒന്നാം മൈൽ മേഖലകളിൽ ഉരുൾപൊട്ടി വ്യാപക കൃഷി നാശമുണ്ടായത്. ഏലം, കുരുമുളക്, കൊക്കോ, വാഴ എന്നിവയെല്ലാം ഉരുൾപൊട്ടലിൽ ഒലിച്ചുപോയിട്ടുണ്ട് .
കോട്ടപ്പുറം : കേരള ലേബര്‍ മൂവ്മെന്‍റ് കിഡ്സ് കോട്ടപ്പുറത്തിന്‍റെയും ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെയും സംയുക്ത സഹകരണത്തോടെ അസംഘടിത തൊഴിലാളികളുടെ ഉപജീവനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആടുകളെ കിഡ്സ് ക്യാമ്പസില്‍ വെച്ച് വിതരണം ചെയ്തു. കിഡ്സ് അസോസിയേറ്റ് ഡയറക്ടര്‍ . ഫാ. വിനു പീറ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ വി.എം ജോണി വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. ഫാ. നിഖില്‍ മുട്ടിക്കല്‍, കെ.എല്‍.എം സോണല്‍ കോ-ഓഡിനേറ്റര്‍ ജിതിന്‍, കെ.എല്‍.എം. കോ-ഓഡിനേറ്റര്‍ വിനയ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.എല്‍.എംന്‍റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അസംഘടിതരായ തൊഴിലാളികള്‍ക്കാണ് ഈ പദ്ധതിയിലൂടെ ആടുകളെ നല്‍കിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
