- ശ്രീ കൃഷ്ണ ജയന്തി ഇന്ന്
- സ്വാന്തന ജൂബിലി ആചരണം സെപ്റ്റംബർ 15ന്
- എഴുപതിന്റെ നിറവിൽ പാപ്പാ
- ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ് : ജെയ്സ്മിന്‍ ലംബോറിയക്ക് സ്വര്‍ണം, നുപുറിന് വെള്ളി
- യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ചു; ദമ്പതികൾ പിടിയില്‍
- ലണ്ടൻ നഗരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി
- വഴികളെല്ലാം വല്ലാര്‍പാടത്തേക്ക് : ഭക്തിസാന്ദ്രമായ മരിയന്‍ തീര്‍ത്ഥാടനം ഇന്ന്
- ലൂർദ് ആശുപത്രിയിൽ ലോക സെപ്സിസ് ദിനാചരണം
Author: admin
തെഹ്‌റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം മുറുകുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി.ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലിൽ പരിഹരിക്കാൻ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ടാസ്‌നിം വാർത്താ ഏജൻസിയാണ് ഇക്കാര്യമാണ് റിപ്പോർട്ട് ചെയ്തത് . ടെലിവിഷൻ സന്ദേശത്തിലൂടെയാണ് ഖമേനി ലോകത്തെ അഭിസംബോധന ചെയ്ത്. എന്നാൽ ഖമേനിക്ക് വേണ്ടി മറ്റൊരാളാണ് പ്രസ്താവന വായിച്ചത്.ഇറാനികൾ കീഴടങ്ങുന്നവരല്ല,അതറിയാവുന്നർ തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഖമേനി മറുപടി നൽകി. ‘ഇറാനെയും അവിടുത്തെ മനുഷ്യരെയും ഇറാന്റെ ചരിത്രവും അറിയാവുന്നവർ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ല’, ഖമേനി പറഞ്ഞു . അടിച്ചേൽപ്പിക്കപ്പെട്ട സമാധാനത്തിനെതിരെ നിൽക്കുന്നത് പോലെ തന്നെ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിനെതിരെയും ഇറാൻ നിലകൊള്ളുമെന്നും ഖമേനി പറഞ്ഞു.ഇറാന്റെ ആകാശം യു എസിന്റ നിയന്ത്രണത്തിലാണെന്നാണ് നിലവിൽ ട്രംപ് അവകാശപ്പെടുന്നത്. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഖമേനിക്കും ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയത് , ‘പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങൾക്ക് അറിയാം. അദ്ദേഹം…
ചൊവ്വാഴ്ച രാവിലെ ഒൻപതിനു ഫാ. ആന്റണി സേവിയർ സമര സേനാനികൾക്ക് ഷാൾ അണിയിച്ചു റിലേ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 2.4 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് .ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രത ആവശ്യമുള്ള സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടിനഗരം മുതൽ പാലപ്പെട്ടി വരെ), കാസർഗോഡ് & കണ്ണൂർ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ (വ്യാഴാഴ്ച രാവിലെ 05.30 വരെ) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഈ തീരങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം ജനങ്ങൾ മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം. മുന്നറിയിപ്പ് പിൻവലിക്കുന്നത്…
കൊച്ചി : സംസ്ഥാനത്തെ പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന സർക്കാറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നടപടി ചോദ്യം ചെയ്ത് പെട്രോളിയം വ്യാപാരികളുടെ സംഘടനയായ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ പൊതു ശൗചാലയങ്ങളാക്കാൻ സംസ്ഥാന സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു . സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. പെട്രോൾ പമ്പുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകുന്നതിന് സംസ്ഥാന സർക്കാറിനെയും തിരുവനന്തപുരം കോർപറേഷനെയും ഹൈക്കോടതി വിലക്കിയിട്ടുണ്ട് . പമ്പുകളിലെ ശൗചാലയ സൗകര്യം പമ്പുകളുടെ പ്രതിദിന പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. പമ്പിൽ പെട്രോൾ അടിക്കാൻ എത്തുന്നവർക്ക് വേണ്ടിയുള്ളതാണ് ശുചിമുറിയെന്നും കോടതി വ്യക്തമാക്കി .
തിരുവനന്തപുരം : മിൽമയുടെ പേരും ഡിസൈനും അനുകരിച്ച മിൽനയെന്ന കമ്പനിക്ക് ഒരു കോടി രൂപ പിഴ. തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതിയാണ് മിൽമയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള എഴുത്തും ലോഗോയും പാക്കറ്റും പാലുൽപ്പന്നങ്ങളും വിപണിയിലിറക്കിയ കമ്പനിക്കെതിരെ പിഴയിട്ടത്. മിൽമ നൽകിയ പരാതിയിലാണ് ഈ നടപടി. മിൽമക്ക് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും മിൽന കമ്പനിയെ കോടതി വിലക്കിയിട്ടുണ്ട് . ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയുമാണ് ചുമത്തിയത്. ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികളുണ്ടായാൽ ഇനിയും നടപടിയുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു.
ന്യൂഡൽഹി : ഡൽഹിയിൽ നിന്നും ബാലിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരികെ മടങ്ങി. ബാലിയിലെ പ്രധാന എയർപോർട്ടിന് സമീപം അഗ്‌നിപർവത സ്‌ഫോടനം റിപ്പോർട്ട് ചെയ്തതിന് തുടർന്നാണ് വിമാനം തിരികെ പോന്നത് .ബുധനാഴ്ച രാവിലെ പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം യാത്രക്കാരുമായി ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയതായി എയർ ഇന്ത്യ അറിയിച്ചു. ബാലിയിലെ മൗണ്ട് ലെവോട്ടോബി ലക്കി ലക്കി അഗ്‌നിപർവതമാണ് പൊട്ടിതെറിച്ചത്. നവംബറിൽ ഈ അഗ്‌നിപവർതം പൊട്ടിത്തെറിച്ച് 11 പേർ മരിച്ചിരുന്നു. നിലവിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കുമെന്നും അറിയിച്ചു.ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക് പൂർണമായ റീഫണ്ട് നൽകും. മറ്റ് വിമാനങ്ങളിൽ ബാലിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി. അഗ്നി പർവ്വത സ്‌ഫോടനത്തെ തുടർന്ന് എയർഇന്ത്യയെ കൂടാതെ ബാലിയിലേക്കുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. വിർജിൻ ഓസ്‌ട്രേലിയ, സിംഗപ്പൂർ എയർലൈൻ, എയർ ന്യൂസിലാൻഡ്, ജെറ്റ്സ്റ്റാർ തുടങ്ങിയ കമ്പനികളുടെ വിമാന സർവീസുകളെല്ലാം റദ്ദാക്കി.
2026 ജനുവരി 6നു വിശുദ്ധ വർഷം അവസാനിക്കുമ്പോള്‍, നഗരത്തിലെ ബസിലിക്കകളില്‍ 30 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശനം നടത്തുമെന്നാണ് വത്തിക്കാനിലെ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
കൊച്ചി: കൊച്ചി പുറംകടലിൽ അപകടത്തിൽപെട്ട എം എസ് സി എൽസ3 കപ്പലിലെ കണ്ടെയ്നറുകളിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനറിപ്പോർട്ട് . മത്സ്യസമ്പത്ത് നിലവിൽ സുരക്ഷിതമാണെന്നും മീനുകൾ കഴിക്കുന്നതിൽ യാതൊരു ആശങ്കയും വേണ്ടെന്നും പ്രാഥമിക റിപ്പോർട്ട് പറയുന്നു. ഒരു കണ്ടെയ്നറിൽ ഉണ്ടായിരുന്ന കാൽസ്യം കാർബൈഡ് കടലിൽ കലർന്നിട്ടില്ല. മീനുകളും മീൻമുട്ടയും നിലവിൽ സുരക്ഷിതമാണെന്നും പഠനം വെളിപ്പെടുത്തുന്നു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതെന്നാണ് വിവരം . അതിൽ ഒന്നിൽ കാൽസ്യം കാർബൈഡ് ആയിരുന്നു. അപകടത്തിന് ശേഷം മത്സ്യം കഴിക്കുന്നതിൽ ജനങ്ങളിൽ വലിയ ഭയം നിലനിന്നിരുന്നു. ഇതോടെയാണ് കുഫോസ് പഠനം നടത്തിയത്.
കടലിനെയും കടലിന്റെ എല്ലാ ഭാവ മാറ്റങ്ങളെയും തിരിച്ചറിയാനും മനസിലാക്കാൻ കഴിവുള്ളവരാണ് കടലോര ജനത അവർ കടലിനെ കുറിച്ചും കടലേറ്റത്തെ കുറിച്ചും പറഞ്ഞതെല്ലാം കൃത്യമായിരുന്നു. കടലേറ്റം ഉണ്ടാകുന്നതെപ്പോഴെന്നും കടൽ ശാന്തമാകുന്നതെപ്പോഴെന്നും വ്യക്തമായി അവർക്കറിയാം.
സുഡാനിലെ നോർത്ത് ഡാർഫർ സംസ്ഥാന തലസ്ഥാനമായ എൽ ഫാഷറില്‍ കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു
Subscribe to Updates
Get the latest creative news from FooBar about art, design and business.