Author: admin
റവ. ഡോ. അഗസ്റ്റിൻ വള്ളൂരാൻ വി.സി, റവ. ഡോ. ആന്റണി പറങ്കിമാലിൽ വി.സി, റവ. ഡോ. മൈക്കൽ പയ്യപ്പിള്ളി വി.സി, റവ. ഫാ. ജോസഫ് എടാട്ട് വി.സി എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകും.
ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി വലിയ ഇടപെടലുമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പഴ്സ്
ഏകദേശം 219 ദശലക്ഷം ക്രൈസ്തവരുമായി അമേരിക്കയാണ് ആഗോള ജനസംഖ്യയില്‍ ഏറ്റവും അധികം ക്രൈസ്തവരുള്ള രാജ്യമെന്ന് വിഷ്വൽ ക്യാപിറ്റലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് ഉടനീളം കാർഷിക വകുപ്പിന്റെ കർഷക ചന്തകൾ ഒരുങ്ങി . 2000 ത്തോളം കർഷക ചന്തകളാണ് സംസ്ഥാനത്ത് ഒരുങ്ങിയിരിക്കുന്നത്. ചന്തകളുടെ ഉദ്‌ഘാടനം കൃഷി മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്തു. ഓണക്കാലം വിഷരഹിത ഭക്ഷണക്കാലമാകണമെന്നും, ആരോഗ്യ കേരളത്തിലേക്കുള്ള പുത്തൻ ചുവടുവെപ്പാകണമെന്നും കൃഷി മന്ത്രി .കർഷകരിൽ നിന്നും നേരിട്ട് ഉപഭോക്താവിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് ഓണസമൃധി 2025 എന്ന പേരിൽ കൃഷിവകുപ്പ് കർഷകചന്തകൾ സംഘടിപ്പിച്ചിരിക്കുന്നത്. കൃഷിഭവനുകൾ,വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ , ഹോർട്ടികോർപ് എന്നിവയാണ് സഹകാരികൾ .ഓണക്കാലത്ത് കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ലാഭകരമായ രീതിയിൽ വിറ്റഴിക്കാനുള്ള അവസരമാണ് ചന്തകളിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ വിവിധ പഴം പച്ചക്കറി ഉൽപന്നങ്ങൾ, ഭൗമസൂചിക ഉൽപന്നങ്ങൾ, കേരളഗ്രോ ഉൽപന്നങ്ങൾ, പുഷ്പകൃഷി ഉൽപന്നങ്ങൾ എന്നിവ ഏറ്റുവാങ്ങി.കർഷകരായ കെ. അബ്ദുൽ റസാക്ക്,കെ. കെ. ഷാജി എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
തൊടുപുഴ: കോപ്പിയടിച്ചത് പിടികൂടിയ അധ്യാപകനെതിരെ വ്യാജ പീഡന പരാതി ഉന്നയിച്ച് വിദ്യാർഥിനികൾ കുടുക്കിയ കോളജ് അധ്യാപകന് അര വ്യാഴവട്ടത്തോടടുക്കുമ്പോൾ നീതി. മൂന്നാർ ഗവ. കോളജിലെ എക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കി.അഡീഷണൽ ചീഫ് എക്സാമിനറായിരിക്കെയാണ് കോപ്പിയടിച്ചതിന് വിദ്യാർഥിനികളെ പിടികൂടിയത്. ഇതിന്റെ പകയാണ് പരാതിക്കു പിന്നിലെന്നായിരുന്നു ആനന്ദിന്റെ വാദം. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ആനന്ദ് നീതിക്കായി പോരാടിയത്. 2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്ത് പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാർഥിനികൾ ആനന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകിയത്. പിന്നാലെ കേസ് വന്നു. ആനന്ദിനെ ജോലിയിൽ നിന്നു സസ്പെൻഡ് ചെയ്തു. 3 വർഷം ജയിലിൽ കിടന്നു.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ നാളെ മുതൽ കേരളത്തിൽ മഴ വീണ്ടും സജീവമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5.30ന് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപംകൊണ്ടത് . 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഒഡിഷയ്ക്ക് കുറുകെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിനു മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി രൂപപ്പെട്ടത്. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ബുധനാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ന്യൂഡൽഹി: രണ്ടുവർഷം പിന്നിടുന്ന വംശീയ കലാപത്തിനൊടുവിൽ മണിപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. ഈ മാസം 13ന് മണിപ്പുരിലും മിസോറാമിലും മോദി എത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . ഇതുവരെ മണിപ്പൂർ കലാപത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തതിലും അവിടം സന്ദർശിക്കാത്തതിലും പ്രധാനമന്ത്രി പരക്കെ വിമര്ശിക്കപ്പെട്ടിരുന്നു .2023ൽ മണിപ്പൂർ കലാപം സംഘർഷം ആരംഭിച്ച ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പുർ സന്ദർശനമാകും ഇത്. എന്നാൽ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മണിപ്പുർ അധികൃതർ പറഞ്ഞു. മിസോറാമിൽ 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ശേഷം അദ്ദേഹം മണിപ്പുരിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ തിങ്കളാഴ്ച വിവിധ വകുപ്പുകളുമായും നിയമ നിർവഹണ ഏജൻസികളുമായും യോഗം വിളിച്ചുചേർത്തിരുന്നു. 2023 മേയ് മൂന്ന് മുതൽ മണിപ്പൂരിൽ മെയ്തേയ്-കുക്കി സമുദായങ്ങൾ തമ്മിൽ നടന്ന രൂക്ഷമായ വംശീയ ഏറ്റുമുട്ടലിൽ 260 ലേറെ…
കൊച്ചി :അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ശാക്തികരണത്തിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. അസംഘടിത തൊഴിലാളികളുടെ നൈപുണ്യവും തൊഴിൽ ഉപകരണങ്ങളിലുള്ള ഉടമസ്ഥതയും വർദ്ധിപ്പിക്കുന്നതിന് കേരള ലേബർ മൂവ്മെൻ്റ് നടപ്പിലാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . തയ്യൽ മേഖലയിൽ സാമ്പത്തികമായ പിന്നോക്കം നിൽക്കുന്ന സ്ത്രി തൊഴിലാളികൾക്ക് യന്ത്രവത്കരണതയ്യൽ മെഷിനുകൾ വിതരണം ചെയ്തു. പ്രസിഡൻ്റ് സജി ഫ്രാൻസിസ് മനയിൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയെ പറ്റി കെ എൽ എം സംസ്ഥാന അസോയിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ് വിശദികരികരിച്ചു. കെ എൽ എം വരാപ്പുഴ ഡയറക്ടർ ഫാ. ഡോ. സിജൻ മണുവേലിപറമ്പിൽ, കേരള ടെയ്ലറിംഗ് വർക്കേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻ്റ് ബാബു തണ്ണിക്കോട്, ബിജു പുത്തൻപുരയ്ക്കൽ, ജോൺസൺ പാലയ്ക്കപറമ്പിൽ ജോസഫ് TG തുടങ്ങിയവർ സംസാരിച്ചു.
കൊടുങ്ങല്ലൂർ : ലത്തീൻ കത്തോലിക്കർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സമുദായ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സംവരണം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ഉദ്യോഗസ്ഥ സംവരണം, ഭവന നിർമ്മാണ പെർമിറ്റ് തടസ്സങ്ങൾ, പുനരധിവാസ വിഷയങ്ങൾ, ഭൂമി തരം മാറ്റൽ തടസ്സങ്ങൾ, പൊതുവായ അവകാശനിഷേധങ്ങൾ, ഉയർത്തിക്കൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ(KLCA) സംസ്ഥാന വ്യാപകമായി 12 രൂപതകളിലും നടത്തുന്ന സമുദായ സമ്പർക്ക പരിപാടി കോട്ടപ്പുറം രൂപതയിൽ ആഗസ്റ്റ് 31 തീയതി പറവൂർ ഡോൺ ബോസ്കോ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ രൂപതാ അധ്യക്ഷൻ ബിഷപ്പ്.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് ഉദ്ഘാടനം നിർവഹിച്ചു കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് വിഷയാവതരണം നടത്തി. കെആർഎൽസിസി വൈസ് പ്രസിഡന്റ് സഭയുടെ വ്യക്താവ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി ശ്രീ യേശുദാസ് പറപ്പിള്ളി വിശിഷ്ടാതിഥിയായിരുന്നു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു…
കോഴിക്കോട് : ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിനായി വ്യക്തമായ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ആർ. എൽ.സി. സി. പ്രസിഡണ്ടും കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയുമായ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, കെ. ആർ. എൽ. സി.സി. ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ, കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. കെ. ആർ.എൽ.സി.സി.യുടെ പേരിൽ മുഖ്യമന്ത്രിക്ക് അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത ഓണാശംസകൾ നേരുകയും ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
