- ലൂർദ് ആശുപത്രിയിൽ ലോക സെപ്സിസ് ദിനാചരണം
- പ്രധാനമന്ത്രി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെത്തി. യാത്ര വെറും പ്രഹസനം; ഖർഗെ
- ‘പിണറായി സര്ക്കാരിന്റെ അവസാനത്തിന് ആരംഭം’; വി ഡി സതീശന്
- വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്ക്കാര്
- ബില്ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില് മിടിക്കും
- പ്രധാനമന്ത്രി മണിപ്പൂരില്; 8500 കോടിയുടെ വികസന പദ്ധതികള് പ്രഖ്യാപിക്കും
- മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ വി ഡി സതീശൻ
- ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവർക്ക് വധശിക്ഷ; യു എൻ റിപ്പോർട്ട്
Author: admin
കൽപറ്റ: വീണ്ടും വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ടായി.വ്യാപകമായ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് മനസ്സിലാക്കുന്നത് . ബെയ്‌ലി പാലത്തിന് സമീപം കനത്ത കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ വെള്ളത്തിലൂടെ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാട്ടുകാർ പറഞ്ഞു. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണെന്ന് ചൂരൽമല പ്രദേശവാസി പറഞ്ഞു. ഇന്നും ശക്തമായ മഴയാണ്. ഇപ്പോൾ ഉരുൾ പൊട്ടിയത് നേരത്തെ പൊട്ടിയ പുഞ്ചിരിമട്ടം ഭാഗത്താകാനാണ് സാധ്യത. അട്ടമലയിലേക്ക് പോകുന്ന വഴിയിൽ ആശുപത്രിയുടെ ഭാഗത്ത് വെള്ളം കയറി. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നിൽ റോഡ് ബ്ലോക്കായി. നിലവിൽ ബെയ്ലി പാലം കടക്കാനാവാത്ത സ്ഥിതിയാണ്. എല്ലാവരും സുരക്ഷിതരാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ വന്നിട്ടില്ല .
ആഗോള കത്തോലിക്കാ സഭയ്ക്ക് 174 പുതിയ രക്തസാക്ഷികൾ കൂടി ഉണ്ടായിരിക്കുന്നു. ഈ സംഭവം ക്രിസ്തീയ വിശ്വാസത്തിന്റെ ദൃഢതയ്ക്കും, പീഡനങ്ങളെ അതിജീവിച്ച് വിശ്വാസത്തിന് വേണ്ടി നിലകൊണ്ടവരുടെ ഓർമ്മയ്ക്കും ഒരു വലിയ സാക്ഷ്യമാണ്. നാസി ക്യാമ്പുകളിലും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലും ക്രിസ്തുസാക്ഷ്യത്തെപ്രതി രക്തം ചൊരിഞ്ഞ 174 പേരെ സഭയുടെ രക്തസാക്ഷികളായി ലെയോ പാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിശ്വാസത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ഈ ധീരരുടെ ഓർമ്മ സഭയ്ക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് പാപ്പ പറഞ്ഞു. പുതിയ രക്തസാക്ഷികളിൽ ഭൂരിഭാഗവും 20-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ നടന്ന ക്രൂരമായ പീഡനങ്ങളിലാണ് തങ്ങളുടെ ജീവൻ ഹോമിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ക്യാമ്പുകളിൽ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ടവരും, 1930-കളിലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി കൊല്ലപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഈ പ്രഖ്യാപനം ആഗോള കത്തോലിക്കാ സഭയ്ക്ക് വലിയൊരു ആത്മീയ ഉത്തേജനമാണ് നൽകുന്നത്. വിശ്വാസത്തിനുവേണ്ടി ജീവൻ വെടിഞ്ഞവരുടെ ത്യാഗം സഭയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെടും. രക്തസാക്ഷികളുടെ ഓർമ്മദിനങ്ങൾ സഭയുടെ ആരാധനാക്രമത്തിൽ…
ഫിഫ ക്ലബ്ബ് ലോകകപ്പിൽ ജർമൻ വമ്പൻമാരായ ബയേണിന് പരാജയം . പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബയേണിനെ തോൽപ്പിച്ചത് . ഈ വിജയത്തോടെ ഗ്രൂപ്പ് സി യിലെ ചാമ്പ്യൻമാരായി ബെൻഫിക്ക. മത്സരത്തിൽ തോറ്റങ്കിലും ഗ്രൂപ്പിൽ രണ്ടാമതുള്ള ബയേണും പ്രീക്വാർട്ടറിലേക്ക് മുന്നേറി. കളിയുടെ 13 -ാം മിനിറ്റിൽ ആൻഡ്രിയാസ് ഷേൽഡ്രപ്പാണ് ബെൻഫിക്കയുടെ വിജയഗോൾ കരസ്ഥമാക്കിയത് . തിരിച്ചടിക്കാൻ ബയേൺ കിണഞ്ഞുശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല . രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണം കടുപ്പിച്ചെങ്കിലും ഗോൾ നേടാനായില്ല . ഗ്രൂപ്പ് സി യിലെ ഓക്ലാന്ഡ് സിറ്റിയും ബൊക്ക ജൂനിയേഴ്സും തമ്മിലുള്ള മറ്റൊരു മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.
മതേതര ഇന്ത്യ എന്ന് വിശേഷിപ്പിക്കുമ്പോഴും രാജ്യത്തിൻറെ നാനാ ഭാഗങ്ങളിൽ ഇതുപോലെ അനേകം ക്രിസ്ത്യാനികൾ ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ, ഇതൊന്നും കണ്ടിട്ടില്ല എന്ന മട്ടിലാണ് മോദിയും സ്തുതിപാഠകരും. ഇത്രയും ശക്തമായ മനുഷ്യവകാശ ലംഘനങ്ങൾ നടക്കുമ്പോൾ എങ്ങനെ ഇന്ത്യയെ മതേതര ഇന്ത്യ എന്ന് വിളിക്കാൻ സാധിക്കും ഇത് മതേതര ഇന്ത്യ അല്ല മോദിയുടെ ഭ്രാന്തൻ ഇന്ത്യ ആണ്.
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വല്യ ജനാതിപത്യ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ 21 മാസങ്ങളുടെ കയ്പുള്ള ഓർമ്മകൾക്ക് ഇന്ന് അമ്പതു വയസ്സ്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ 1975 ജൂൺ 25 നു ആണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതു. വ്യക്തി സ്വാതന്ത്ര്യവും, ആവിഷ്കാരസ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും, രാഷ്രീയ സ്വാതന്ത്ര്യവും ഏകാധിപത്യത്താൽ വിലങ്ങണിയിക്കപ്പെടുകയായിരുന്നു അന്ന് മുതൽ. നിയന്ത്രണങ്ങളും വിലങ്ങുകളുമായി അടിയന്തിരാവസ്ഥ 1977 മാർച്ച് 21 വരെ നീണ്ടുപോയി. ഇക്കാലയളവിൽ ജനാതിപത്യത്തിനു വേണ്ടി ശബ്‌ദിച്ചു അനേകർ ജയിലിൽ അടക്കപ്പെടുകയും മർദ്ദനമേൽക്കപെടുകയും ചെയ്തു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റായ്ബറേലിയിൽ നിന്നുള്ള 1971 ലെ തിരഞ്ഞെടുപ്പ് ജയം അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ഭരണമാറ്റത്തിനായി ബി ജെ പി യുടെ സമരം ശക്തമായി. അധികാരം നഷ്ടമാകുമെന്നുള്ള ഭയം ആണ് ജനാധിപത്യവും പൗരസ്വാതന്ത്ര്യവും വിശ്വാസപ്രമാണങ്ങളായിരുന്ന നെഹ്രുവിന്റെ മകളിലെ ഏകാധിപതിയെ ഉണർത്തിയതെന്നു പറയാം. പ്രധാനമന്ത്രിയായി തുടക്കം മുതൽ ഇന്ദിര അരക്ഷിതത്വത്തിന്റെയും താൻ പോരിമയുടെയും ലക്ഷണങ്ങൾ കാട്ടിയിരുന്നു. ശാസ്ത്രിയുടെ താഷ്കന്റിലെ ആകസ്മിക മരണവും, ആണവായുധം നിർമിക്കണമെന്ന് പരസ്യമായി പറഞ്ഞ…
ടെൽ അവീവ്:പന്ത്രണ്ടു ദിവസത്തെ സംഘർഷങ്ങൾക്കു ശേഷം പശ്ചിമേഷ്യ സമാധാനത്തിലേക്ക് .എന്നാൽ ഇസ്രയേലും ഇറാനും നടത്തിയ പ്രസ്താവനകളിൽ വിജയം തങ്ങൾക്കാണെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടു . ഇറാനെതിരേ ചരിത്രവിജയം നേടിയെയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ വിജയം തലമുറകളോളം ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു. 12 ദിവസം നീണ്ടുനിന്ന ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്നാണ് ഇറാൻ പ്രസിഡൻറ് അറിയിച്ചത്.ശത്രുവിന് തക്കതായ ശിക്ഷ നൽകി. ഇറാനെ എതിർത്താൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും ഇറാൻറെ കരുത്ത് സഹോദര രാജ്യങ്ങൾക്കായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.ആണവ ഭീഷണിയും ബാലിസ്റ്റിക് മിസൈൽ ഭീഷണിയും ഉൾപ്പെടെ രണ്ട് ഭീഷണികളാണ് ഇസ്രയേൽ ഇല്ലാതാക്കിയത്- നെതന്യാഹു പറഞ്ഞു . നടപടിയെടുത്തിരുന്നില്ലെങ്കിൽ അപകടം നേരിടേണ്ടി വരുമായിരുന്നു. ആണവ ശാസ്ത്രജ്ഞർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഇറാന്റെ മുതിർന്ന സേനാ നേതാക്കളെയെല്ലാം ഇസ്രയേൽ പ്രതിരോധസേന നശിപ്പിച്ചു . ഇസ്ഫഹാനിലെയും നതാൻസിലെയും അരാകിലെയും ആണവകേന്ദ്രങ്ങൾ നശിപ്പിച്ചു.അതേസമയം,…
ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മെതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി
കൊച്ചി: ആഭിചാര നിരോധന നിയമനിർമാണത്തിൽ നിന്ന് പിന്മാറുകയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ . മന്ത്രിസഭ യോഗ തീരുമാനമായാണ് സർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. എന്നാൽ, സർക്കാരിൻ്റെ വാദം ഹൈക്കോടതി തള്ളികൊണ്ട് നിയമനിർമാണത്തിൽനിന്ന് പിന്മാറുന്നതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു. മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കെ ടി തോമസ് കമ്മിഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമനിർമാണം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ഈ നിർദേശം. മന്ത്രവാദവും ആഭിചാരവും തടയാൻ നിയമപരമായ വഴി തേടണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചക്കകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
മുനമ്പം :256-ാംദിവസമായ ചൊവ്വാഴ്ച രാവിലെ 9 മണിക്ക്വേളാങ്കണ്ണി മാതാ പള്ളി അസിസ്റ്റൻറ് വികാരി ഫാ: മോൺസി വർഗീസ് അറക്കൽ സമരസേനാനികൾക്ക് ഷാൾ അണിയിച്ച് റിലേ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് ഓസ്ട്രേലിയയിലെ സിഡ്നിയിൽ ‘സെൻ്റ് ബ്രിജിത്ത് മാരിക്ക് വില്ല ഇടവകയിലെ വികാരിയായി സേവനം അനുഷ്ഠിക്കുന്ന ഫാ:ഗിൽട്ടസ് സി.പി യും,പാഷണിസ്റ്റ് സഭയുടെ കൊച്ചി ആശ്രമത്തിലെ അഡ്മിനിസ്ട്രേറ്ററായ ഫാ:അജീഷ് സി പി യും മുനമ്പം സമരപ്പന്തലിൽ സമര സേനാനികൾക്ക് ഐക്ക്യദാർഡ്യവുമായി എത്തിച്ചേർന്നു. 255ആം ദിവസം നിരാഹാരം ഇരുന്നവരുടെ പേരുവിവരം.1 ഷൈനികുഞ്ഞുമോൻ.2 സ്‌റ്റെല്ല വർഗ്ഗീസ്,3 റോസിലി കെ.എം,4 ജോസഫ് ബെന്നി.
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇനിമുതൽ ഓഫീസിൽ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവർക്ക് മാത്രമായിരിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു . ഹൃദയാഘാതവും അർബുദവുമൊക്കെ വന്നവരെ ഡോക്ടർമാരുടെ നിർദേശപ്രകാരം ക്ലെറിക്കൽ ജോലികളിൽ നിയമിക്കും. പരമാവധി ഡ്രൈവർമാരെയും കണ്ടക്ടർമാരെയും റൂട്ടിലിറക്കാനാണ് ശ്രമം. ജീവനക്കാർക്കെതിരെയുളള കേസുകൾ അവസാനിപ്പിക്കാൻ അദാലത്ത് സംഘടിപ്പിക്കും – ഗണേഷ് കുമാർ പറഞ്ഞു. 3600 ഓളം ചെറിയ കേസുകളുണ്ട് ജീവനക്കാരുടെ പേരിൽ. 26 മുതൽ തുടർച്ചയായ അദാലത്ത് വെച്ചിട്ടുണ്ട്. ചെറിയ കുറ്റകൃത്യങ്ങളൊക്കെ പിഴയടച്ച് അവസാനിപ്പിക്കാം.’-മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിലെ നഷ്ടം കുറച്ച് ലാഭം കൊണ്ടുവരുന്നതിന്റെ ഭാഗമായി പല തരത്തിലുളള നടപടികളാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നത്-മന്ത്രി പറഞ്ഞു . കെഎസ്ആർടിസി ചലോ ആപ്പ് ഉടൻ പുറത്തിറക്കും . രണ്ടാഴ്ച്ചയ്ക്കുളളിൽ ആപ്പ് വരും. മുഖ്യമന്ത്രിയുടെ സമയം തേടിയിട്ടുണ്ട്. ആറ് ഭാഷയിൽ ആപ്പ് ഉപയോഗിക്കാം. ആപ്പിന്റെ രൂപകൽപ്പന കാഴ്ച്ച പരിമിതിയുളളവർക്കും ഉപയോഗിക്കാൻ കഴിയുംവിധമായിരിക്കും .ചലോ ആപ്പിലൂടെ ബസുകളിലെ സീറ്റ് ലഭ്യത പരിശോധിക്കാനും ട്രാക്ക് ചെയ്യാനും കഴിയും. സ്റ്റുഡന്റ് കൺസഷൻ…
Subscribe to Updates
Get the latest creative news from FooBar about art, design and business.