- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
Author: admin
ന്യൂഡൽഹി: രാജ്യത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ നടന്ന സ്‌ഫോടനം ചാവേർ ആക്രമണമെന്ന് സൂചനകൾ . ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കളാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട് . സ്‌ഫോടനമുണ്ടായ കാറിൻ്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ദര്യ ഗഞ്ച്, റെഡ് ഫോർട്ട് ഏരിയ, കശ്‌മീർ ഗേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്. ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ്ങിൽ ഇന്നലെ വൈകീട്ട് 3:19നാണ് കാർ എത്തിയത്. തുടർന്ന് 6:48ന് വാഹനം പാർക്കിങ്ങിൽ നിന്നും പുറത്തേക്ക് എടുത്തു. ഇതിന് പിന്നാലെ 6.52നാണ് സ്‌ഫോടനുമുണ്ടായത്. പുൽവാമ സ്വദേശികളുടേതാണ് കാർ. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്‌ഫോടക വസ്‌തുക്കേസിൽ അറസ്റ്റിലായ ഡോക്‌ടർമാരെയും ചോദ്യം ചെയ്‌തു. സ്‌ഫോടനത്തിന് കാരണമായ കാറിൻ്റെ വിശദാംശങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. പൊട്ടിത്തെറിച്ച കാറിനെകുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തിരുവനന്തപുരം: ഇന്നലെ ഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ ബോംബ് സ്ഫോടനത്തിൻ്റെ സാഹചര്യത്തിൽ കേരളത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി.തന്ത്രപ്രധാനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന തുടരുന്നത്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, പ്രധാന മാർക്കറ്റുകൾ, മറ്റ് സുപ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട് .പരിശോധനകൾ തുടരുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര ഏജൻസികളായ എൻഐഎ, കേന്ദ്ര ഇൻ്റലിജൻസ് വിഭാഗങ്ങൾ എന്നിവയുമായി സംസ്ഥാന പൊലീസ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നതെന്നും ഡിജിപി പറഞ്ഞു . ഇത്തരം കൃത്യങ്ങളിലേർപ്പെടാൻ സാധ്യതയുള്ളതായി സംശയിക്കുന്ന വ്യക്തികളെയും സംഘടനകളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ, വിമാനത്താവളങ്ങൾ, ബീച്ചുകൾ തുടങ്ങിയ ആളുകൾ കൂടുന്ന എല്ലാ പ്രധാന ഇടങ്ങളിലും കർശന പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഈ നിർദേശങ്ങൾ കൈമാറിക്കഴിഞ്ഞു…
വത്തിക്കാൻ :’നിർമ്മിത ബുദ്ധിയും വൈദ്യശാസ്ത്രവും മനുഷ്യാന്തസ്സിനോടുള്ള വെല്ലുവിളി’, എന്ന പ്രമേയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് , ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. വൈദ്യശാസ്ത്രത്തിലും ആരോഗ്യ സംരക്ഷണത്തിലും നിർമ്മിത ബുദ്ധി ഉയർത്തുന്ന ഈ പുതിയ പ്രയോജനങ്ങളെയും, വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി, കത്തോലിക്കാ ഡോക്ടർമാരുടെ അന്താരാഷ്ട്ര ഫെഡറേഷനുമായി ചേർന്നാണ് ഈ സമ്മേളനം നടത്തിയത്.ആധുനികലോകത്തിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിപ്ലവം, വ്യാവസായിക വിപ്ലവവുമായി ഏറെ താരതമ്യപ്പെട്ടതാണെന്നു പാപ്പാ, തന്റെ സന്ദേശത്തിൽ, ആമുഖമായി പറഞ്ഞു. കൂടുതൽ വ്യാപകമായ സാങ്കേതിക പുരോഗതിയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നു പറഞ്ഞ പാപ്പാ, ഇത് സാഹചര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണയെയും, നമ്മെയും മറ്റുള്ളവരെയും നാം കാണുന്ന രീതിയെയും പരിവർത്തനം ചെയ്യുന്നുവെന്നും, നമ്മുടെ ചിന്താരീതിയെ ഏറെ ആഴത്തിൽ സ്പർശിക്കുന്നുവെന്നും പറഞ്ഞു . മെഷീനുകളുമായുള്ള അമിതമായി നാം നടത്തുന്ന ഇടപെടലുകൾ, നമുക്ക് ചുറ്റുമുള്ള ആളുകളുടെ മുഖങ്ങൾ തിരിച്ചറിയാതെ പോകുവാനുള്ള അപകടസാധ്യതയും, മനുഷ്യരായ എല്ലാറ്റിനെയും എങ്ങനെ തിരിച്ചറിയാമെന്നും, വിലമതിക്കാമെന്നും മറക്കുവാനുള്ള സാധ്യതയും മുമ്പോട്ട് വയ്ക്കുന്നുവെന്നു പാപ്പാ…
മുനമ്പം: മുനമ്പം വിഷയത്തിൽ സർക്കാരും വഖഫ് ബോർഡും ചേർന്ന് ഹൈക്കോടതിയിൽ റിവ്യൂ ഹർജി കൊടുക്കാൻ നടത്തുന്ന നീക്കം ഉടൻ അവസാനിപ്പിക്കണമെന്ന് മുനമ്പം ഭൂസംരക്ഷണസമിതി ആവശ്യപ്പെടുന്നു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ല എന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചതിനു ശേഷം പ്രസ്തുത ഭൂമിയിൽ മുനമ്പം നിവാസികൾക്ക് കരമടക്കുന്നതിനും ക്രയവിക്രയം നടത്തുന്നതിനും യാതൊരു നിയമതടസ്സവുമില്ല. എന്നാൽ അതിനാവശ്യമായ നിർദ്ദേശം വില്ലേജ് അധികാരികൾക്ക് സർക്കാർ നൽകാൻ നാളിതുവരെ തയ്യാറായിട്ടില്ല. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ നിയമിച്ച ചെയർമാൻ ഭരിക്കുന്ന വഖഫ് ബോർഡ് ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തുന്നതിനായി റിവ്യൂ ഹർജി സമർപ്പിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞു. അത് മൂലം മുനമ്പം തീരദേശ നിവാസികളെ സർക്കാരിന്റെ അറിവോടെ കബളിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ഉദാഹരണംകൂടി ആണ്. മുനമ്പം തീരഭൂമിയെ നിയമവിരുദ്ധമായി വഖഫ്ഭൂമിയായി പ്രഖ്യാപിച്ച നടപടിയെ ചോദ്യം ചെയ്ത് എം കെ വാസു,കെ എ ജോയ്,വാട്സൺ,രാജു എന്നിവർ ബഹുമാനപ്പെട്ട വഖഫ് ട്രിബൂണലിൽ ഹർജിയോടൊപ്പം നൽകിയ അപേക്ഷ അനുവദിച്ചു ഹർജി ഫയൽ…
പ്രമുഖരെ രംഗത്തിറക്കി തിരുവനന്തപുരം, കോർപറേഷൻ പിടിക്കാൻ ബിജെപി. ആദ്യഘട്ട സ്ഥാനാർത്ഥി് പട്ടികയിലെ 67 സ്ഥാനാർഥികളെ ബിജെപി സംസ്ഥാന അധ്യക്ഷൻ, രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു
ചെങ്കോട്ട സ്ഫോടനത്തില്‍ നടുങ്ങി രാജ്യം. നടന്നത് ചാവേര്‍ ആക്രമണമാണെന്നാണ് നിഗമനം.
കോട്ടപ്പുറം രൂപത ചാൻസലർ റവ. ഫാ. ഷാബു കുന്നത്തൂർ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരണം. 30 പേർക്ക് പരുക്കേൽക്കുകയും അതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം
പൊന്തിഫിക്കൽ ഭവനത്തിന്റെ (പേപ്പൽ ഹൌസ് ഹോൾഡ്) പുതിയ ഉപാധ്യക്ഷനായി അഗസ്റ്റീനിയൻ വൈദികനും, നൈജീരിയക്കാരനുമായ ഫാ. എഡ്‌വേർഡ് ഡാനിയാങ് ദാലെങ്ങിനെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
കെസിയ ഹോപ് സെന്റർ കെസിയ ജോസഫ് തെരുവിപറമ്പിൽ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്‌തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
