- ലൂർദ് ആശുപത്രിയിൽ ലോക സെപ്സിസ് ദിനാചരണം
- പ്രധാനമന്ത്രി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെത്തി. യാത്ര വെറും പ്രഹസനം; ഖർഗെ
- ‘പിണറായി സര്‍ക്കാരിന്റെ അവസാനത്തിന് ആരംഭം’; വി ഡി സതീശന്
- വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
- ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ മിടിക്കും
- പ്രധാനമന്ത്രി മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും
- മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ വി ഡി സതീശൻ
- ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവർക്ക് വധശിക്ഷ; യു എൻ റിപ്പോർട്ട്
Author: admin
തിരുവനന്തപുരം: ഇന്ന്, ജൂൺ 26 വൈകുന്നേരം നാലുമണിക്ക് ശുഭാംശു ശുക്ലയെയും സംഘത്തെയും വഹിച്ചുള്ള ബഹിരാകാശ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലിറങ്ങി. ശുഭാംശു ശുക്ലയ്‌ക്കൊപ്പമുള്ള നാലംഗ സംഘത്തിൻറെ ആക്‌സിയോം-4 ദൗത്യം 14 ദിവസം ബഹിരാകാശത്ത് പല പരീക്ഷണങ്ങൾക്കായാണ് പ്രയോജനപ്പെടുത്തുക .ശുഭാംശുവിൻറെ 7 വ്യത്യസ്ത പരീക്ഷണങ്ങളിലൊന്നായ വിത്തു പഠനത്തിനുള്ള വിത്തുകൾ മുഴുവനും കേരളത്തിൽ നിന്നാണ്. കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ വികസിപ്പിച്ച വിത്തുകളുമായാണ് ശുഭാംശു ബഹിരാകാശത്തെത്തിയത്. വിത്തുകളെ ബഹിരാകാശത്തെത്തിച്ചശേഷം വീണ്ടും ഭൂമിയിലെത്തിച്ചുണ്ടാകുന്ന മാറ്റം പഠന വിധേയമാക്കുകയാണ് ലക്ഷ്യമിടുന്നത് . ഇക്കാലത്തെ കാർഷിക വിളകൾ നേരിടുന്ന കാലവസ്ഥാ വ്യതിയാനം എന്ന പ്രതിസന്ധിയെ മറികടക്കാനുള്ള സാങ്കേതിക വിദ്യ ഇതിലൂടെ വികസിപ്പിക്കാനാകുമോ എന്നാണ് നിരീക്ഷിക്കപ്പെടുന്നത് . വിത്തുകളിൽ നെല്ല്, തക്കാളി, വഴുതന, എള്ള്, കുറ്റിപ്പയർ എന്നിവയാണുള്ളത്. ഇവയെല്ലാം കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചതും കേരളത്തിലെ കർഷകർക്കേറെ പ്രിയപ്പെട്ടവയുമാണ്.കേരളത്തിലെ നെൽകർഷകർക്ക് ഏറെ പ്രയങ്കരമായ രണ്ട് അത്യുൽപ്പാദന നെല്ലിനങ്ങളാണ് ജ്യോതിയും ഉമയും.1974 ൽ കേരള…
തിരുവനന്തപുരം: ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സി-യിലെ ആശയങ്ങളും, അപ്പോസ്തലിക പ്രബോധനമായ ലൗദാത്തേ ദേയും-ലെ നിർദ്ദേശങ്ങളും ഉൾക്കൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നവീകരിച്ച പരിസ്ഥിതിനയരേഖ പ്രകാശനം ചെയ്തു. പാരിസ്ഥിതിക വെല്ലുവിളികളും അതിനെ മറികടക്കുന്നതിനുള്ള പരിഹാര മാർഗ്ഗങ്ങളുമാണ് നയരേഖയുടെ ഉള്ളടക്കം. 36 നിർദേശങ്ങളാണ് നയരേഖയിലുള്ളത്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫ്‌ളക്‌സ്, തൊർമോകോൾ എന്നിവ സഭാ പരിപാടികളിലോ ആരാധനാലയങ്ങളിലോ സഭാ സ്ഥാപനങ്ങളിലോ ഉണ്ടാകരുതെന്ന് ഉറപ്പാക്കണമെന്ന് നയരേഖയിൽ വ്യക്തമാക്കുന്നു. അതിരൂപതയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ സൗരോർജ്ജം ഉപയോഗിക്കാൻ ശ്രമിക്കണം. വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും നയരേഖയിൽ നിർദേശിക്കുന്നുണ്ട്. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ. അധ്യക്ഷത വഹിച്ച ‘തിരികെ’ എന്ന പരിസ്ഥിതി സംരക്ഷണ പരിപാടി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഐ.ബി സതീഷ് എം.എൽ.എ, അതിരൂപത വികാരി ജനറൽ മോൺ. യുജിൻ എച്ച് പെരേരയ്ക്ക് നയരേഖയുടെ ആദ്യപതിപ്പ് നൽകി പ്രകാശനം ചെയ്തു.നമ്മുടെ പ്രവർത്തന മേഖലയും ജീവിതവും പരിസ്ഥിതി…
മാളപള്ളിപ്പുറം : KCBC യുടെ നേതൃത്വത്തിൽ കോട്ടപ്പുറം രൂപതയിലെ എല്ലാ വിദ്യാലയങ്ങളിലും മതബോധന ക്ലാസുകളിലും ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രാസ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം കോട്ടപ്പുറം രൂപത മെത്രാൻ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു. മാളപള്ളിപ്പുറം സെൻ്റ്.ആൻറണീസ് സ്കൂളിൽ വച്ചു നടന്ന ഉദ്ഘാടന ചടങ്ങിന് കോട്ടപ്പുറം രൂപത ലഹരി വിരുദ്ധ സമിതി ഡയറക്ടർ ഫാ.ബിജു തേങ്ങാപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി തോമസ്, കോട്ടപ്പുറം എഡ്യുക്കേഷണൽ ഏജൻസി ജനറൽ മാനേജർ ഫാ.സിബിൻ കല്ലറക്കൽ, സ്കൂൾ മാനേജർ ഫാ.പോൾ തോമസ് കളത്തിൽ, OSAപ്രസിഡൻ്റ് ബൈജു പാറേക്കാടൻ, PTAപ്രതിനിധി പ്രസീജ ഷൈജു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ ലഹരിക്കെതിരെ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. KCBC ലഹരി വിരുദ്ധ സമിതി മധ്യമേഖല സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ സെമിനാർ നടത്തി. ലഹരി വിരുദ്ധ സമിതി പ്രസിഡൻറ് സേവ്യർ പടിയിൽ…
സിനിമ / പ്രഫ. ഷാജി ജോസഫ് സംവിധായകന്‍ബഹ്മാന്‍ ഘോബാദി ഇറാനിയന്‍-കുര്‍ദ്ദിഷ് ചലച്ചിത്ര സംവിധായകന്‍ ബഹ്മാന്‍ ഘോബാദിയുടെ അരങ്ങേറ്റ സിനിയാണ് ‘എ ടൈം ഫോര്‍ ഡ്രങ്കണ്‍ ഹോഴ്സസ്’. ഇറാന്‍-ഇറാഖ് അതിര്‍ത്തിയുടെ കഠിനമായ ഭൂപ്രകൃതിയില്‍ യഥാര്‍ത്ഥ കഥകളെ അവലംബിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കഠിനമായ ദാരിദ്ര്യത്തിനും രാഷ്ട്രീയ നിസ്സംഗതയ്ക്കും ഇടയിലുള്ള ബാല്യത്തിന്റെ പ്രതിരോധശേഷി ഈ ചിത്രം പകര്‍ത്തുന്നു. 2000-ല്‍ കാന്‍സ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ക്യാമറ ഡി ‘ ഓര്‍ അവാര്‍ഡ് ലഭിച്ച ഈ സിനിമ, കുര്‍ദ്ദിഷ് ഗ്രാമീണര്‍ക്കിടയിലെ വേദനാജനകമായ ജീവിതത്തെ പകര്‍ത്തുന്നു. ലോക ഭൂപടത്തില്‍ കുര്‍ദ്ദിസ്ഥാന്‍ ഇല്ല, പക്ഷേ അത് നിലനില്‍ക്കുന്നു. ഒട്ടോമന്‍ സാമ്രാജ്യാനന്തരം നിശ്ചയിച്ച അതിര്‍ത്തികള്‍നടപ്പാക്കിയിതിനെത്തുടര്‍ന്ന് കിഴക്കന്‍ തുര്‍ക്കി, വടക്കന്‍ ഇറാഖ്, വടക്കുപടിഞ്ഞാറന്‍ ഇറാന്‍ എന്നിവിടങ്ങളില്‍ ചിതറിക്കിടക്കുന്ന ഇരുപത് ദശലക്ഷത്തോളം വരുന്ന ജനത. കുര്‍ദ്ദിഷ് അഭയാര്‍ത്ഥികളുടെ ദുരവസ്ഥ ലോകത്തോട് വിളിച്ചു പറയുകയാണ് സംവിധായകന്‍ ഈ സിനിമയിലൂടെ. ബഹ്മാന്‍ ഘോബാദി ഇറാഖ്-ഇറാന്‍ അതിര്‍ത്തിയിലെ ഒരു പര്‍വതപ്രദേശത്താണ് ഈ സിനിമ നടക്കുന്നത്, അവിടെ പ്രാദേശിക കുര്‍ദ്ദുകള്‍…
സെന്റര്‍ പേജ് /ജയ്‌സണ്‍ റ്റി. ജോണ്‍ ”സംഗീതത്തോടുള്ള പ്രണയമാണ് ലഹരി. ദിവസവും വേദി കിട്ടുന്ന സന്തോഷത്തിലാണ് ബാറിലെ ആസ്ഥാനഗായകനായത്. പാട്ട് ഹരമാവുമ്പോള്‍ സ്‌നേഹം കൂടി പലരും അവരുടെ ചെലവില്‍ മദ്യം കഴിക്കാന്‍ ക്ഷണിക്കും. ഓഫര്‍ നിരസിച്ചാല്‍ വഴക്കാകും. അത്തരം ഒത്തുതീര്‍പ്പുകള്‍ മദ്യത്തോടുള്ള താല്‍പര്യത്തിലെത്തി.”സേവ്യര്‍ വല്ലാര്‍പാടം കര്‍ത്താവിന്റെ അള്‍ത്താരയിലെ ആസ്ഥാനഗായകനായിട്ട് വര്‍ഷം അന്‍പതിനോടടുക്കുന്നു. മഞ്ഞുമ്മല്‍ ധ്യാനകേന്ദ്രത്തില്‍ നിന്നു ലഭിച്ച പുതിയ ഉണര്‍വാണ് 70 വയസ്സിന്റെ നിറവിലും ഇടറാത്ത ശബ്ദത്തോടെ യേശുവിനെ സ്തുതിക്കാന്‍ കൃപയായതെന്ന് കടന്നുപോയ കാലത്തെ സ്മരിച്ചുകൊണ്ട് സേവ്യര്‍ പറയുന്നു. ബാറിലും പള്ളി ക്വയറിലും ഒരേസമയം കൊച്ചി കായലിലെ കുളവാഴപോലെ സഞ്ചാരം; പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ല. ചെറുപ്പകാലത്തിന്റെ ആദ്യദശയക്കുറിച്ച് സേവ്യര്‍ വല്ലാര്‍പാടം എന്ന ഗായകന്‍ ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്. കാറ്റിനും ഓളത്തിനുമൊപ്പം അങ്ങനെ നീങ്ങും. ജീവിതം ഗൗരവമായി കണ്ടില്ല. ഓര്‍ത്തുവരുമ്പോഴേക്കും ആരെങ്കിലും ഒരു പെഗ് ഓഫര്‍ ചെയ്തിരിക്കും! പിന്നെ ടെന്‍ഷനില്ലല്ലോ. സേവ്യര്‍ എന്ന സേവി പറഞ്ഞു.തേവരയിലെ പേരുകേട്ട ബാറിലെ ഗായകനായിരുന്നു സേവി വല്ലാര്‍പാടം. എഴുപതുകളുടെ അവസാനകാലം.…
പുസ്തകം / ഷാജി ജോര്‍ജ് അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ? ശിഷ്യന്‍ ഗുരുവിനോട് ചോദിക്കുന്നു. ഗുരു പറയുന്നു, കണ്ടുകൊണ്ടിരിക്കുന്നു… എവിടെ? നിന്റെ കണ്ണില്‍!… ഗ്രന്ഥകാരനും ഗാനരചയിതാവും പ്രഭാഷകനും യൂട്യൂബറുമായ ഫാ. വിന്‍സെന്റ് വാരിയത്തിന്റെ പുതിയ പുസ്തകം പുറത്തിറങ്ങി.’കണ്ണാടി, കതക്, കടവ്.’ ആര്‍ക്കും ഹൃദയപൂര്‍വ്വം സ്വീകരിക്കാവുന്ന പുസ്തകം. മൂന്ന് ഭാഗങ്ങളുണ്ട് പുസ്തകത്തിന്; കണ്ണാടി, കതക്, കടവ്.ഇത് മൂന്നു തലങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു. എഴുത്തുകാരന്‍ ഇതിന് നല്‍കുന്ന അര്‍ത്ഥം ഇങ്ങനെയാണ്. കണ്ണാടി = സൈറ്റ് ബിയോണ്‍ണ്ട് ദി സൈറ്റ്, കതക് = നോക്ക് ആന്‍ഡ് ഓപ്പണ്‍, കടവ് =സെറ്റ് ഔട്ട് ഓഫ് യു റ്റു ടച്ച് ദി ഷോര്‍. ചെറുമൊഴികള്‍ കൊണ്ടു സമ്പന്നമായ പുസ്തകത്തില്‍ നിന്ന് ഒന്നുകൂടി ഉദ്ധരിക്കട്ടെ.ഭര്‍ത്താവ് ഗുരുവിനോട് പറയുന്നു;എന്റെ ഭാര്യ എത്ര നന്മനിറഞ്ഞവളാണ്!ഗുരു പുഞ്ചിരിയോടെ പറഞ്ഞു, മറുവശം കൂടി കാണാന്‍ മറക്കരുത്.കുറെ നാളുകള്‍ക്ക് ശേഷം ഇതേ മനുഷ്യന്‍ തന്നെ വന്ന് ഗുരുവിനോട് പറഞ്ഞു: എന്റെ ഭാര്യ കരുതിയത് പോലെയല്ല, എത്ര വൃത്തികെട്ട സ്വഭാവമുള്ളവളാണ്…
പുരാണം / ജെയിംസ് അഗസ്റ്റിന്‍ എല്ലാ യുദ്ധങ്ങളിലും കെടുതികള്‍ ഏറ്റുവാങ്ങുന്നവര്‍ക്കു വേണ്ടിയാണ് ലോകത്തിലെ പ്രഗത്ഭ ഗായകരും ബാന്‍ഡുകളും എന്നും നിലകൊണ്ടിട്ടുള്ളത്. യുദ്ധങ്ങളിലെല്ലാം തോല്‍ക്കുന്നത് നിരപരാധികളായ മനുഷ്യരാണെന്നും പ്രത്യകിച്ചു സ്ത്രീകളും കുട്ടികളുമാണെന്നും ലോകനേതാക്കളെ ഓര്‍മ്മിപ്പിക്കുന്ന അനേകം ഗാനങ്ങള്‍ ഓരോ യുദ്ധകാലത്തും ലോകം കേട്ടിട്ടുണ്ട്. ബോംബറുകളുടെ ഇരമ്പലുകള്‍ക്കിടയിലും സംഗീതലോകത്തുനിന്നും ശാന്തിയുടെ മൃദുഗീതങ്ങള്‍ നമുക്ക് കേള്‍ക്കാം. ശബ്ദലേഖനം ആരംഭിച്ച നാളുകളില്‍ത്തന്നെ യുദ്ധങ്ങള്‍ക്കെതിരെ ഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു തുടങ്ങി. ആയിരക്കണക്കിനു യുദ്ധവിരുദ്ധ ഗാനങ്ങള്‍ പല ഭാഷകളിലായി ലോകം കേട്ടിട്ടുണ്ട്. ഏറ്റവുമധികം പ്രചാരം ലഭിച്ചവയില്‍ നിന്നു മൂന്നു യുദ്ധവിരുദ്ധ ഗാനങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്.ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബാന്‍ഡുകളില്‍ ഒന്നാണ് പിങ്ക് ഫ്‌ളോയ്ഡ്. 1965-ല്‍ ലണ്ടനില്‍ രൂപം കൊണ്ട പിങ്ക് ഫ്‌ളോയ്ഡ് ഇന്നും ഏറെ ആരാധകരുള്ള സംഗീതസംഘമാണ്. BLACK SABATH യുദ്ധങ്ങള്‍ക്കും അനീതികള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ പല ഗാനങ്ങളിലൂടെയും പിങ്ക് ഫ്‌ളോയ്ഡ് ലോകത്തെ ചിന്തിപ്പിച്ചിട്ടുണ്ടെങ്കിലും ‘ദി ഡോഗ്‌സ് ഓഫ് വാര്‍’എന്ന പാട്ട് വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. 1988-ല്‍ രണ്ടു റെക്കോര്‍ഡുകളുടെ സെറ്റ് ആയി…
പക്ഷം / കെ.ജെ സാബു 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അന്‍പതാം വാര്‍ഷികത്തിലാണ് രാജ്യം. ജൂണ്‍ 25 ‘സംവിധാന്‍ ഹത്യാ ദിവസ് ‘ ആയി (ഭരണഘടനഹത്യാ ദിനം) ആചരിക്കാനാണ് രാജ്യം ഭരിക്കുന്ന ബിജെപി ആഹ്വാനം ചെയ്തിരുന്നത്. ഒരു കാലത്ത് ഭരണഘടന നിശബ്ദമായത് എങ്ങനെയെന്ന് രാജ്യത്തെ പൗരന്മാര്‍ എന്നും ഓര്‍മ്മിക്കാനാണ് ഈ ദിനം ആചരിക്കുന്നത് എന്നാണ് ബിജെപി പറയുന്നത്. കൊള്ളാവുന്നൊരു ആശയമാണ്. രാജ്യം നിയോഫാസിസ്റ്റ് ഭീഷണിയുടെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന അതീവ ഗുരുതരമായൊരു സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന, മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഘടനയെ തകര്‍ത്ത് തരിപ്പണമാക്കുന്ന തരത്തിലാണ് ഒരു ദശകത്തിലേറെക്കാലം നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്.മോദിയുടെ വിമര്‍ശകരായ പത്രമാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തരെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മാവോയിസ്റ്റുകളെയും ഹിന്ദുത്വ കോര്‍പറേറ്റ് അജന്‍ഡയെ എതിര്‍ക്കുന്നവരെയും കള്ളക്കേസുകളില്‍ കുടുക്കി കല്‍ത്തുറുങ്കുകളിലടക്കുന്നു. അനുകൂലമായ നിയമനിര്‍മാണങ്ങളെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ഗീയഹിംസകളെയും വിമര്‍ശിക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി വേട്ടയാടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍…
എഡിറ്റോറിയൽ / ജെക്കോബി നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ഉജ്വല വിജയത്തില്‍ ഭരണവിരുദ്ധ വികാരമൊന്നും ഇടതുമുന്നണി സ്ഥാനാര്‍ഥിയോ സിപിഎം സംസ്ഥാന സെക്രട്ടറിയോ കാണുന്നില്ല. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെയോ നിയമസഭാ തിരഞ്ഞെടുപ്പിനെയോ ആഴത്തില്‍ സ്വാധീനിക്കുന്നതൊന്നുമല്ല നിലമ്പൂരിലെ ജനവിധിയെന്നും ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉറപ്പാക്കാന്‍ അനുകൂല പശ്ചാത്തലം സംസ്ഥാനത്ത് ഉടനീളം നിലനില്‍ക്കുന്നുണ്ടെന്നുമാണ് പാര്‍ട്ടി മുഖപത്രത്തിന്റെ ആഖ്യാനം. ജനവിരുദ്ധതയും സമഗ്രാധിപത്യഭാവവും ധാര്‍ഷ്ട്യവും അസഹിഷ്ണുതയും മുഖമുദ്രയാക്കിയ ഒരു ഭരണകര്‍ത്താവിനും, വോട്ടിനുവേണ്ടി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന സമുദായ ധ്രുവീകരണത്തിന്റെ ബദല്‍തന്ത്രം പുറത്തെടുത്ത വിപ്ലവപാര്‍ട്ടിക്കും മലയോര മേഖലയിലെ ജനങ്ങള്‍ നല്‍കിയ പ്രഹരത്തിന്റെ അലയൊലി ഇങ്ങ് തീരദേശത്തും പ്രതിധ്വനിക്കുന്നുണ്ട്. വന്യജീവി ആക്രമണത്തിനും കൃഷിനാശത്തിനും ഇരകളായ മലയോര ജനത, സര്‍ക്കാരും വനം വകുപ്പും കാണിക്കുന്ന അവഗണനയ്ക്കും വഞ്ചനയ്ക്കും നല്‍കിയ തിരിച്ചടിയുടെ രാഷ് ട്രീയ ആഘാതം തുടര്‍പ്രകമ്പനങ്ങള്‍ക്ക് ഇടയാക്കാതിരിക്കുമോ? മലയോര മേഖലയില്‍ നിന്ന് തീരദേശത്തേക്കു വരുമ്പോള്‍, പിണറായി സര്‍ക്കാരിന്റെ ‘വികസന’ പദ്ധതികളുടെയെല്ലാം ദുരന്തം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശ…
150ലധികം വരുന്ന തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരാണ് ഈ ഹീനകൃത്യം നടത്തിയതെന്നാണ് യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.ഈ മാസം 22ന് ഞായറാഴ്ച നേപ്പാ നഗറിലെ പാസ്റ്ററായ ഗൊഖാരിയ സോളങ്കിയുടെ (Gokhariya Solanky) വീട്ടില്‍ രാത്രി നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ ഈ നാല് ദലിത് യുവാക്കള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഈ നഗ്നരായി നടത്തിച്ചുള്ള ശിക്ഷ നടപ്പാക്കിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.