Author: admin

കൊച്ചി: വയനാടൻ കാടുകളിൽ താമസിക്കുന്ന ആദിവാസികളെയും കുടിയേറ്റ കർഷകരെയും ഒഴിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയവും വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ വന പരിപാലന കാര്യക്ഷമത പഠന റിപ്പോർട്ട് ശുപാർശ . രാജ്യത്തെ 438 ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പരിപാലനം വിലയിരുത്തിയ ഡോ. ഗൗതം താലുക്ദാർ അധ്യക്ഷനായാണ് സമിതി. വനപരിപാലനത്തിൽ കേരളത്തിലെ ഇരവികുളം ദേശീയോദ്യാനനത്തിന് കശ്‌മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനം ലഭിച്ചു . രണ്ടു ഉദ്യാനങ്ങളും 92 .97 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ മതികെട്ടാൻ ഷോല (90 . 63) അഞ്ചാം സ്ഥാനവും, ചിന്നാർ (89 .94 ) ആറാം സ്ഥാനവും കരസ്ഥമാക്കി. 21 സംരക്ഷിത വനങ്ങൾ ഉള്ള കേരളത്തിന് ദേശീയ തലത്തിൽ രണ്ടാം സ്ഥാനം ഉണ്ട് . കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിനാണ് ഒന്നാം സ്ഥാനം.”വയനാട് വന്യജീവി സങ്കേതത്തിൽ 67 ആദിവാസി ഊരുകൾ ഉൾപ്പടെ നിരവധി ഗ്രാമങ്ങളുണ്ട്. ഇത് മനുഷ്യ വന്യജീവി സംഘർഷത്തിന് ഇടയാക്കുന്നത് കൂടാതെ വന പരിപാലനത്തിനും…

Read More

കണ്ണമാലി – ഫോര്‍ട്ട്കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെ കടല്‍ഭിത്തി നിര്‍മ്മാണം കൊച്ചി: ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പുത്തന്‍തോട് മുതല്‍ ഫോര്‍ട്ട്കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെയുള്ള പ്രദേശങ്ങളിലെ കടല്‍കയറ്റം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട കെയര്‍ ചെല്ലാനം – കൊച്ചി ഭാരവാഹികള്‍ക്കാണ് ഈ ഉറപ്പു നല്കിയത്. പതിനേഴു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ തീരത്ത് ആദ്യഘട്ടത്തില്‍ ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ ചെറിയകടവുവരെ 12 കി.മി. പ്രദേശത്ത് ടെട്രാപോട് കടല്‍ഭിത്തി നിര്‍മ്മാണം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും 344 കോടി രൂപ അനുവദിക്കുകയും ചെല്ലാനം മുതല്‍ കണ്ണമാലി പുത്തന്‍തോടുവരെയുള്ള 7.3 കി.മി. പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ശേഷിക്കുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി തീര്‍ത്തും തകര്‍ന്ന അവസ്ഥയിലായതിനാല്‍ ഈ പ്രദേശങ്ങളില്‍ അതിരൂക്ഷമായ കടലാക്രമണം മൂലം കനത്ത ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഈ സ്ഥിതിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും…

Read More

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം . ഹൃദയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാനുള്ള പരിശ്രമമാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഡോക്ടര്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പട്ടത്തെ സ്വകാര്യാശുപത്രിയില്‍ വെന്‍റിലേറ്ററിലാണ് ഇപ്പോഴും അദ്ദേഹം തുടരുന്നത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് വി.എസ്. കഴിയുന്നത്.

Read More

കൊച്ചി: വികസനം നാടിൻ്റെ ആവശ്യമാണെന്നും അതിന് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലന്നും മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിന്റെ ഐ ടി – എ ഐ രംഗത്തെ സ്വപ്നപദ്ധതിയായ ലുലു ട്വിൻ ടവറുകൾ കൊച്ചി ഇൻഫോപാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചി സ്മാർട്ട്സിറ്റിയിലാണ് 30000 പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ഛയം ഒരുക്കിയത് . കേരളത്തിൻ്റെ ഐടി വികസന രംഗത്ത് നിർണ്ണയക സംഭാവന നൽകാൻ ലുലു ഐ ടി ട്വിൻ ടവറുകൾക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . മന്ത്രിമാരായ പി രാജീവ് , ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമാണ് കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ഐ ടി ട്വിൻ ടവറുകൾ. 12.74 ഏക്കറിൽ 30…

Read More

ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന ഭീകരാക്രമണങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഈ ദുരന്തത്തിൽ 329 നിരപരാധികളാണ് കൊല്ലപ്പെട്ടത്.

Read More

സംസ്ഥാന ജലസേചന വകുപ്പ് കണ്ടെത്തിയ 10 ഹോട്ട്സ്പോട്ടുകളിൽ കടലാക്രമണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ചെല്ലാനം കടൽ തീരത്തു, ട്രെട്രാപോഡ് ഉപയോഗിച്ച് കടൽ ഭിത്തി നിർമ്മിക്കുന്നതിനു തീരുമാനം ആയി.

Read More

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അഴിമുഖത്ത് വീണ്ടും വള്ളം മറിഞ്ഞ് അപകടം. മൽസ്യ ബന്ധന തൊഴിലാളികളുടെ വള്ളമാണ് തലകീഴായി മറിഞ്ഞത്. അപകടസമയം മൂന്നു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഏറെക്കാലമായി തീരജനത മുതലപ്പൊഴിയിലെ മരണപ്പൊഴിയെ പറ്റി അധികാരികൾക്ക് നിരവധി പരാതികൾ നൽകിയിട്ടുണ്ട് . അധികാരികൾ മെല്ലെപ്പോക്ക് തുടരുകയാണ് . വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുളള നിത്യസഹായ മാതാ എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.തൊഴിലാളികൾ മൂന്നു പേരും നീന്തി രക്ഷപ്പെട്ടതായാണ് വിവരം. അശാസ്ത്രീയ നിർമാണം ഉൾപ്പെടെയുള്ളവ കാരണമാണ് മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാവാൻ കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.മുതലപ്പൊഴിയിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ പൂർണമായി നീക്കിയാൽ മാത്രമേ അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുകയുള്ളൂ. 20,000ലേറെ വരുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗമാണ് വഴിമുട്ടുന്നത് .  ഓരോ സീസണിലും നിരവധി ആളുകളുടെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടും കഠിനംകുളം കായലും അറബിക്കടലും ചേരുന്ന ഈ പൊഴിമുഖത്തെ അപകട സാഹചര്യത്തിന് പരിഹാരം കാണാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. മുതലപ്പൊഴിയെ അപകടരഹിതമാക്കാന്‍…

Read More

കോഴിക്കോട്: സ്കൂളുകളിൽ സൂംബ പരിശീലനത്തിനായി അൽപ്പവസ്ത്രം ധരിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സ‍ർക്കാർ പിന്നോട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തെറ്റിദ്ധാരണയുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ മന്ത്രി, ഇപ്പോൾ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. സ്കൂളുകളിൽ നടക്കുന്നത് ലഘുവ്യായാമമാണെന്നും കൂട്ടികൾ യൂണിഫോമിലാണ് ഇത് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഈ വിഷയത്തിൽ രക്ഷിതാക്കൾക്ക് ചോയ്സ് ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. വകുപ്പ് നിർദ്ദേശിക്കുന്ന കാര്യം ചെയ്യണം.നിർബന്ധപൂർവ്വം സർക്കാർ കുട്ടികളിൽ ഇത് അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിർബന്ധമായി ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ആവശ്യമുള്ള കുട്ടികൾക്ക് ചെയ്യാം. അല്ലാത്തവർ സ്കൂളിനെ അറിയിച്ചാൽ മതി.സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല- മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും ഉറപ്പു വരുത്തുമെന്നും മന്ത്രി പ്രതികരിച്ചു.

Read More

ലഖ്‌നൗ: ലോകപ്രശസ്ത പ്രണയ സമാരകമായ താജ്മഹലിന് ചോർച്ച. താജ്മഹലിൻറെ പ്രധാന താഴികക്കുടത്തിലാണ് 73 മീറ്റർ വരെ ഉയരത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ചോർച്ച കണ്ടെത്തിയത്. പരിശോധന 15 ദിവസം തുടരും. ശേഷമായിരിക്കും വിദഗ്ധരെയെത്തിച്ച് അറ്റകുറ്റപ്പണി ആരംഭിക്കുക. പണി പൂർത്തിയാക്കാൻ ഏകദേശം ആറ് മാസം വരെയെടുക്കും.കല്ലുകളെ കൂട്ടിചേർത്ത കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാകാം ചോർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. താഴികക്കുടത്തിന്റെ മേൽക്കൂരയും വാതിലും തറയും ദുർബലമായി. താഴികക്കുടത്തെ താങ്ങിനിർത്തുന്ന ഇരുമ്പ് നിർമ്മിതിയുടെ സമ്മർദ്ദം മൂലം കുമ്മായത്തിന് ഇളക്കമുണ്ടായതും ചോർച്ചയ്ക്ക് കാരണമാകാമെന്നും കരുതുന്നു

Read More

കൊച്ചി: കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു . പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യൊല്ലോ അലേർട്ട് ഉള്ളത്. വരുന്ന 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് പുലർച്ചെ അഞ്ച് മണിക്ക് നൽകിയ മഴമുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. നാളെ (ഞായറാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ്…

Read More