- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
Author: admin
ഫ്രാൻസിലെ ദോസുലെയിൽ ഒരു സ്ത്രീക്ക് ലഭിച്ചതായി പറയപ്പെടുന്ന ദര്‍ശനങ്ങളെ തള്ളി വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടെസ്
കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപത ത്രൈ വാർഷിക ജനറൽ കൗൺസിൽ യോഗം (ഞായർ) രാവിലെ 10.30 ന് എറണാകുളം ആശീർഭവനിൽ ചേരും.വരാപ്പുഴ അതിരൂപതആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പൊതുയോഗം ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷത വഹിക്കുന്ന ജനറൽ കൗൺസിൽ യോഗത്തിൽ കഴിഞ്ഞ പ്രവർത്തന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ അവതരിപ്പിക്കും. വാർഷിക കണക്ക് ട്രഷറർ എൻ.ജെ പൗലോസും അവതരിപ്പിക്കും. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ സമാപന സന്ദേശം നൽകും.സിറ്റിസി സുപ്പീരിയർ ജനറൽ മദർ ഷാഹില സിറ്റിസി,കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്,കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ്, ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി,കെഎൽസിഎ സംസ്ഥാന സെക്രട്ടറി ഇ. ആർ ഷൈജ എന്നിവർ ആശംസകൾ നേരും.അടുത്ത മൂന്ന് വർഷത്തേക്കുള്ള അതിരൂപത ഭാരവാഹികളെ ജനറൽ കൗൺസിൽ തിരഞ്ഞെടുക്കും. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സംഘടനാ…
ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം. നൗഗാം പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.
പുനലൂർ ബിഷപ്പ് റവ.ഡോ.സെൽവിസ്റ്റർ പൊന്നുമുത്തന്റെ സാനിധ്യത്തിലാണ് ചടങ്ങിന് തുടക്കം കുറിച്ചത്
രൂപത ഡയറക്ടർ ഫാദർ ജോഷി പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. 2025-2028 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സോളമൻ പി ജോൺ, ട്രഷറർ ജനുമോൻ ജെയിംസ്, കൂടാതെ മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു
എറണാകുളം ലൂർദ് ആശുപത്രിയിൽ ശിശു ദിനാഘോഷം ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാദർ വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു.ഡോ . റോജോ ജോയ്, ഡോ . വർഗ്ഗീസ് ചെറിയാൻ ,ഡോ . പ്രീതി പീറ്റർ, ഡോ . ആഷ്റിൻ എൻ നൗഷാദ് എന്നിവർ സമീപം
പട്ന : ബിഹാറിൽ വോട്ടെണ്ണല്‍ തുടരവേ ലീഡ് നില കുതിക്കുന്ന എന്‍ഡിഎ വിജയം ഉറപ്പിച്ചു. പട്‌നയിലെ ബിജെപി ഓഫിസില്‍ ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു .എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നു. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ എൻഡിഎ 189, ഇന്ത്യ സഖ്യം 50, മറ്റുള്ളവർ 4 എന്നിങ്ങനെയാണ് ലീഡ് നില. എക്സിറ്റ് പോളുകളെ തള്ളുന്ന വിധിയായിരിക്കും വരിക എന്നാണ് മഹാസഖ്യവും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും അവകാശപ്പെടുന്നത്.200ലേക്ക് അടുത്തുകഴിഞ്ഞു എന്‍ഡിഎയുടെ ലീഡ് നില. വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്‌ക്ക് ഏറെ അനുകൂലമായിരുന്നു. വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചനം യാഥാര്‍ഥ്യമാകുന്ന സ്ഥിതിയാണ് കാണുന്നത്. 70കാരനായ നിതീഷ് കുമാറിനെതിരെ യുവത്വത്തിന്‍റെ കരുത്തിലായിരുന്നു മഹാസഖ്യം പോരാടിയത്. വര്‍ഷങ്ങളായി തുടരുന്ന ഭരണം ഇത്തവണയും സ്വന്തമാകുമെന്ന ആത്മവിശ്വാസത്തിലാണ് നിതീഷ് കുമാര്‍.
ലേഖനം / ഡോ. വിൻസെൻ്റ് വാര്യത്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ ഏലീശ്വയെ സാര്‍വത്രിക സഭ വാഴ്ത്തപ്പെട്ടവള്‍എന്നു വിളിച്ച ചരിത്രനിമിഷത്തിന്റെ മഹാകൃപയുടെ അനുഭവം,ദൈവികാനന്ദത്തിന്റെ സമാഗമ കൂടാരം പോലെയായി മാറിയ വല്ലാര്‍പാടം ദേശീയമരിയന്‍ തീര്‍ഥാടന ബസിലിക്കയിലെ പുണ്യമഹോത്സവം – അനുഗ്രഹവര്‍ഷത്തില്‍നിറഞ്ഞുകവിഞ്ഞ ഹൃദയങ്ങളുടെ സ്‌നേഹവാഴ്ത്ത്. മദര്‍ ഏലീശ്വ മരിച്ച ദിവസം പെയ്‌തൊഴിയാത്ത മഴപെയ്ത്ത് ആയിരുന്നത്രെ!അന്നുമുതല്‍ ഏലീശ്വാമ്മയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സംഭവങ്ങള്‍ക്കുംസാക്ഷിയായി മഴ എത്തുന്നു എന്നൊരു വിചാരം സിറ്റിസി സിസ്റ്റേഴ്‌സിനുണ്ട്.ഓരോ പ്രധാന ദിവസത്തിലും മഴ വരുന്നതിനെ കൗതുകത്തോടു കൂടി അവര്‍നോക്കികാണുന്നു. ജൂലൈ മാസത്തിലെ തോരാമഴയ്ക്കിടെയാണ് അമ്മ സ്വര്‍ഗ്ഗക്കുടതേടി യാത്രയായത്. പിന്നെ അമ്മയെ സംബന്ധിച്ച ഏതു പരിപാടിയിലും മഴതുണസഹോദരി പോലെ എത്തും.നാമകരണ നടപടികള്‍ക്കുവേണ്ടിയുള്ള സുപ്രധാന മീറ്റിംഗ് റോമില്‍ 2015മാര്‍ച്ച് 25ന് നടക്കുമ്പോഴും തോരാതെ മഴ പെയ്യുകയായിരുന്നു എന്ന് വൈസ്പോസ്റ്റുലേറ്റര്‍ റവ. ഡോ. സൂസി കിണറ്റിങ്കല്‍ രേഖപ്പെടുത്തുന്നുണ്ട്. 2025 നവംബര്‍ 8നും മഴപെയ്ത്ത് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേപുറത്ത് തുലാമഴ പെയ്തില്ല.എങ്കിലും അകത്ത് കൃപയുടെ തീരാത്ത തോരാത്ത മഴപെയ്ത്തനുഭവം തിങ്ങിക്കൂടിനിന്ന എല്ലാവര്‍ക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് . രാവിലെ 11 മണി മുതൽ പത്രിക സമർപ്പിക്കാനാകും. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിക്കാനാവും . സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് വരണാധികാരിയുടെ ഓഫീസിൽ വരണാധികാരിയുടെ ഓഫീസിൽ പത്രിക സമർപ്പിക്കാൻ പ്രവേശനമുള്ളത്. ഈ മാസം 21 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. 22ന് സൂക്ഷ്മ പരിശോധന നടക്കും. ൨൪നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി .
പട്ന :ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡുമായി എന്‍ഡിഎ. ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടുകഴിഞ്ഞു . 150 സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ആര്‍ജെഡിയുടെ ബലത്തിൽ ശക്തമായ പോരാട്ടം നടത്തിയെങ്കിലും 71 സീറ്റുകളില്‍ മാത്രമാണ് ഇന്ത്യ സഖ്യം മുന്നേറുന്നത്. കോണ്‍ഗ്രസിന് കേവലം ആറിടത്ത് മാത്രമേ ലീഡ് ചെയ്യാനാവുന്നുള്ളു.രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണി തുടങ്ങി ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാം. റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി
Subscribe to Updates
Get the latest creative news from FooBar about art, design and business.
