കൊച്ചി : എടയാറിലെ ഓയിൽകമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഖൻ മുഖ്യയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിൽ വൻ പ്രതിഷേധം.
വ്യാഴാഴ്ച സി.ജി. ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിലാണ് കമ്പനിയിലെ തൊഴിലാളിയായ ബിഹാർ സ്വദേശി ശുത്രു മുഖ്യ (45) എന്നയാളാണ് മരിച്ചത്. 25 ലക്ഷം രൂപയെങ്കിലും നൽകണമെന്നാണായിരുന്നു ആവശ്യം. അതിന് കമ്പനി തയ്യാറാകാതിരുന്നതോടെ മൃതദേഹം എടയാർ പ്രധാന റോഡിലേക്കെത്തിച്ച് ഉപരോധം തുടങ്ങി.ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഉപരോധം തുടരുകയായിരുന്നു.
അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ഡി.വൈ.എസ്.പി. ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നുമണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ധാരണയായത്. മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു
Trending
- വയോജന വകുപ്പ് രൂപീകരിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങി
- പാപ്പയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഇറ്റലിയുടെ പ്രസിഡന്റ് സേർജ്ജ്യോ മത്തരെല്ല.
- ക്രിസ്റ്റോഗ്രാഫ പുസ്തക പ്രദർശനം ആരംഭിച്ചു.
- ലത്തീൻ അതിരൂപത ആസ്ഥാനത്തു കൂടികാഴ്ച നടത്തി മന്ത്രിമാർ.
- വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ അഞ്ഞൂറ്റി രണ്ടാം തിരുനാളിന് കൊടികയറി
- ആനി മസ്കറിന്റെ ജന്മദിനാഘോഷവും കെ എൽ സി ഡബ്ല്യൂ എ സ്ഥാപകദിനാചരണവും സംഘടിപ്പിക്കും.
- വല്ലാർപാടം ബസിലിക്കയിൽ ‘PRO – LIFE’ എക്സിബിഷൻ ആരംഭിച്ചു
- മുപ്പതിന്റെ നിറവിൽ ചാവറ മാട്രിമോണി; കരുതലായി ‘ചാവറ കെയർ’ പദ്ധതിക്കും തുടക്കം

