കൊച്ചി : എടയാറിലെ ഓയിൽകമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഖൻ മുഖ്യയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിൽ വൻ പ്രതിഷേധം.
വ്യാഴാഴ്ച സി.ജി. ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിലാണ് കമ്പനിയിലെ തൊഴിലാളിയായ ബിഹാർ സ്വദേശി ശുത്രു മുഖ്യ (45) എന്നയാളാണ് മരിച്ചത്. 25 ലക്ഷം രൂപയെങ്കിലും നൽകണമെന്നാണായിരുന്നു ആവശ്യം. അതിന് കമ്പനി തയ്യാറാകാതിരുന്നതോടെ മൃതദേഹം എടയാർ പ്രധാന റോഡിലേക്കെത്തിച്ച് ഉപരോധം തുടങ്ങി.ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഉപരോധം തുടരുകയായിരുന്നു.
അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ഡി.വൈ.എസ്.പി. ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നുമണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ധാരണയായത്. മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്

