കൊച്ചി : എടയാറിലെ ഓയിൽകമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഖൻ മുഖ്യയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിൽ വൻ പ്രതിഷേധം.
വ്യാഴാഴ്ച സി.ജി. ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിലാണ് കമ്പനിയിലെ തൊഴിലാളിയായ ബിഹാർ സ്വദേശി ശുത്രു മുഖ്യ (45) എന്നയാളാണ് മരിച്ചത്. 25 ലക്ഷം രൂപയെങ്കിലും നൽകണമെന്നാണായിരുന്നു ആവശ്യം. അതിന് കമ്പനി തയ്യാറാകാതിരുന്നതോടെ മൃതദേഹം എടയാർ പ്രധാന റോഡിലേക്കെത്തിച്ച് ഉപരോധം തുടങ്ങി.ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഉപരോധം തുടരുകയായിരുന്നു.
അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ഡി.വൈ.എസ്.പി. ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നുമണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ധാരണയായത്. മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു
Trending
- വിശുദ്ധരെ അരങ്ങിലെത്തിച്ച ഫൗസ്റ്റിനച്ചൻ
- ബെംഗളൂരു മൗണ്ട് കാര്‍മല്‍ കല്പിത സര്‍വകലാശാല
- വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും: ക്രൈസ്തവ സഭയുടെ അടിത്തറ പാകിയ രണ്ടുപേര്‍
- ‘ദി സീക്രട്ട് ഏജന്റ്’
- ഗോതുരുത്തിന്റെ കായികാദ്ധ്യാപകൻ ഇനി ലോക സ്കൂൾ വോളിബോൾ നിയന്ത്രിക്കും
- അരൂരിനെ സാറ്റലൈറ്റ് സിറ്റിയാക്കും : ഷാനിമോൾ ഉസ്മാൻ
- ഫാ. സ്റ്റാൻ സ്വാമി പാവങ്ങൾക്കായി എരിഞ്ഞസ്തമിച്ച നീതിസൂര്യൻ: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി
- യുവജനങ്ങൾ അഞ്ചാമത്തെ സുവിശേഷമാകണം : കെ.സി.ബി.സി പ്രസിഡന്റ് ഫാ. വർഗീസ് ചക്കാലക്കൽ

