അബൂജ: നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകണമെന്ന് അമേരിക്ക ജനുവരി 18ന് കടുണ സംസ്ഥാനത്ത് ദേവാലയങ്ങളിൽ ആരാധനയ്ക്കിടെ നടന്ന തട്ടിക്കൊണ്ടുപോകലിൽ 177 വിശ്വാസികളെ തട്ടിക്കൊണ്ടുപോയിരിന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈസ്തവ സമൂഹങ്ങളുടെ സംരക്ഷണം വർദ്ധിപ്പിക്കണമെന്ന് നൈജീരിയൻ സർക്കാരിനോട് യുഎസ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ വിശ്വാസികളിൽ ചിലർക്ക് മോചനം ലഭിച്ചെങ്കിലും ചിലർ ഇപ്പോഴും തടവിൽ തുടരുകയാണ്.
ആദ്യഘട്ടത്തിൽ നൈജീരിയൻ സർക്കാരും നൈജീരിയൻ പോലീസ് സേനയും തട്ടിക്കൊണ്ടുപോകൽ വാർത്ത നിഷേധിച്ചിരിന്നെങ്കിലും ദിവസങ്ങൾക്ക് ശേഷം തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിച്ചു. നൈജീരിയയിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തണമെന്നാണ് യുഎസ് ഭരണകൂടം വ്യാഴാഴ്ച ആവശ്യപ്പെട്ടിരിക്കുന്നത്. അബൂജയിൽ കഴിഞ്ഞ ദിവസം നടന്ന നൈജീരിയ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ അമേരിക്കയുടെ രാഷ്ട്രീയ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറിയായ അലിസൺ ഹുക്കർ ഇക്കാര്യം ഉന്നയിച്ചിരിന്നു.
വിശ്വാസികളുടെ സംരക്ഷണം മെച്ചപ്പെടുത്താൻ നൈജീരിയൻ അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സംരക്ഷണം മെച്ചപ്പെടുത്തിയാൽ വ്യാപാരം, ആരോഗ്യം, സമ്പദ്വ്യവസ്ഥ എന്നിവയിൽ ഇരു രാജ്യങ്ങൾക്കും രാഷ്ട്രീയ നേട്ടങ്ങളും നേട്ടങ്ങളും നൽകുമെന്ന് ഹുക്കർ സൂചന നൽകി. തീവ്രവാദികൾ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ, അവർക്ക് നരകം അനുഭവിക്കേണ്ടിവരുമെന്ന് ട്രംപ് ഡിസംബറിൽ മുന്നറിയിപ്പ് നൽകിയിരിന്നു. ഇതിന് പിന്നാലെ ഐഎസ് താവളങ്ങളിൽ വലിയ ആക്രമണമാണ് അരങ്ങേറിയത്.

