കോഴിക്കോട്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മൂർച്ഛിക്കേ തുടരുന്നതിനിടെ കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രകൾ പ്രതിസന്ധിയിലായി. ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചിട്ടതോടെ യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി.
ഖത്തറും പിന്നാലെ കുവൈറ്റ്, ബഹ്റൈൻ, യുഎഇ, ഇറാഖ് രാജ്യങ്ങളും വ്യോമപാത താത്കാലികമായി അടച്ചു . ഇത് കേരളത്തെയും വലിയ തോതിൽ ബാധിച്ചുകഴിഞ്ഞു . കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് യാത്ര ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരെല്ലാം കുടുങ്ങിയിരിക്കുകയാണ്.
കരിപ്പൂരിൽ നിന്നുള്ള പത്ത് വിമാനസർവീസുകളാണ് തുടർച്ചയായി റദ്ദാക്കിയത്. ഇന്ന് രാവിലെ 8:15ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം റദ്ദാക്കി. 8:50 ന് പുറപ്പെടേണ്ടിയിരുന്ന ദോഹ എയർ ഇന്ത്യ എക്സ്പ്രസ്, 9:10ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്, 2:40 ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം, 2 50ന് റാസൽഖൈമയിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം, രാത്രി 8:25ന് റിയാദിലേക്ക് യാത്രതിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം, എട്ട് അമ്പതിന് ദമാമിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയും സർവീസ് റദ്ദാക്കി.
ഇന്ന് രാത്രി 10:35 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും 11:45 ന് മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനവും റദ്ദാക്കിയിട്ടുണ്ട്. പുലർച്ചെ 12:40 ന് ഷാർജയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനവും റദ്ദാക്കിയതായി വിമാന, എയർപോർട്ട് അധികൃതർ അറിയിക്കുന്നു .