തിരുവനന്തപുരം : കേരളത്തിൽ നടന്ന രണ്ടു കപ്പലപകടങ്ങളെ കുറിച്ച് ഫ്രാൻസിൽ നടന്ന സമുദ്ര ഉച്ചകോടിയിൽ ചർച്ച. സ്വതന്ത്ര സമുദ്ര ഗവേഷണ സംഘടനയായ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് പ്രതിനിധികളാണ് കേരളത്തിൽ നടന്ന കപ്പലപകടങ്ങളെ കുറിച്ചുള്ള വിഷയം അവതരിപ്പിച്ചത്. രണ്ടു കപ്പലപകടങ്ങളെ തുടർന്ന് കേരളം തീരങ്ങളിലും കടലിലും മാലിന്യം നിറഞ്ഞു എന്ന് വിഷയം അവതരിപ്പിച്ച സഹായ രാജു കുമാർ, സജു പനിപിള്ള എന്നിവർ ചൂണ്ടിക്കാട്ടി.
കണ്ടെയിനറുകളിൽ ഡിജിറ്റൽ സെൻസർ പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ദുർബലമായ മാരിടൈം നിയമങ്ങൾ മാറ്റം വരുത്തി ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും സംഘാടന ചർച്ചയിൽ വ്യക്തമാക്കി.