എറണാകുളം: കടലാക്രമണം രൂക്ഷമായ കണ്ണമാലിയിൽ പ്രതിക്ഷേധവുമായി നാട്ടുകാർ, കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് അനേകം വീടുകളും കെട്ടിടങ്ങളും നശിക്കുകയും ചെയ്തു. ആർത്തലച്ചു വീടുകളിലേക്ക് ആഞ്ഞടിക്കുന്ന തിരകൾ സ്ഥിരം കാഴ്ച ആയ കണ്ണമാലിയിൽ ഇതുവരെ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഭരണാധികൾക്കു കഴിഞ്ഞിട്ടില്ല.
എല്ലാ വർഷവും കടലാക്രമണ സമയത്തു വാഗ്ദാനങ്ങൾ നൽകി തങ്ങളെ കബളിപ്പിക്കുന്ന ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. കൊച്ചി ആലപ്പുഴ സ്റ്റേറ്റ് ഹൈവെ 66 ആണ് പ്രതിക്ഷേധക്കാർ ഉപരോധിച്ചത്. വള്ളങ്ങളും മരത്തടികളും റോഡിനു കുറെ ഇട്ടു കൊണ്ടാണ് ഉപരോധം പ്രതിക്ഷേധം. പഞ്ചായത്തിൽ നിന്നോ സംസ്ഥാന ഭരണകൂടങ്ങളിൽ നിന്നോ യാതൊരു തരത്തിലും അനുകൂല നടപടികൾ ഇല്ലാത്തതാണ് നാട്ടുകാരെ ഏറ്റവും കൂടുതൽ നിരാശരാക്കുന്നതും ഇത്തരം പ്രതിക്ഷേധങ്ങളിലേക്കു നയിക്കുന്നതും. കണ്ണടച്ച് ഇരുട്ടാക്കുന്ന ഭരണാധികാരികൾ ഇതൊന്നും കണ്ടില്ലെന്ന ഭാവേനെ ഉറക്കം നടിച്ചിരിപ്പാണ്.