ന്യൂ യോർക് :കഴിഞ്ഞ രണ്ടുവർഷങ്ങളിലധികമായി ഗാസാ പ്രദേശത്തെ കുട്ടികളും മുതിർന്നവരും തികച്ചും പരിതാപകരമായ അവസ്ഥയിലാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സഹായ വിഭാഗം (OCHA) ഓഫീസ് അറിയിച്ചു. പൊതു സാമൂഹ്യമാധ്യമങ്ങളും വാർത്താചാനലുകളും നിശബ്ദത തുടരുമ്പോൾ, പാലസ്തീന-ഇസ്രായേൽ സംഘർഷങ്ങളുടെ ഭാഗമായി കുടിയിറങ്ങാൻ നിർബന്ധിതരായ ഗാസായിലെ ഭൂരിഭാഗം ആളുകളും ഇപ്പോഴും ഭവനരഹിതരായി തുടരുന്നു. അൻപതിനായിരത്തിലധികം ആളുകൾക്ക് അടിയന്തിര പുനരധിവാസം ആവശ്യമുണ്ട്. വലിയൊരു വിഭാഗം ജനങ്ങൾക്കും ചികിത്സാസഹായം ലഭ്യമല്ല.കഴിഞ്ഞ ഒക്ടോബറിൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഗാസാ പ്രദേശത്ത് കുറഞ്ഞത് 880 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ഗാസാ പ്രദേശത്തെ ജനത്തിന് മരുന്നുകളും മറ്റു ചികിത്സാസാമഗ്രികളും എത്തിക്കാനായി ആവശ്യമായ ഇടനാഴികൾ തുറക്കണമെന്ന് നിരവധി മനുഷ്യാവകാശസംഘടനകൾ അഭ്യർത്ഥിച്ചു. പ്രദേശത്തേക്ക് മാനവികസഹായമെത്തിക്കുന്നതിന് പൂർണ്ണമായ തോതിൽ സാധിക്കുന്നില്ലെന്ന് അവർ പരാതിപ്പെട്ടു.
Trending
- ആഗസ്റ്റ് 15 മുതൽ പൊലീസിന്റെ മുഖം മാറും: രമേശ് ചെന്നിത്തല
- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം

