ന്യൂ യോർക് :കഴിഞ്ഞ രണ്ടുവർഷങ്ങളിലധികമായി ഗാസാ പ്രദേശത്തെ കുട്ടികളും മുതിർന്നവരും തികച്ചും പരിതാപകരമായ അവസ്ഥയിലാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സഹായ വിഭാഗം (OCHA) ഓഫീസ് അറിയിച്ചു. പൊതു സാമൂഹ്യമാധ്യമങ്ങളും വാർത്താചാനലുകളും നിശബ്ദത തുടരുമ്പോൾ, പാലസ്തീന-ഇസ്രായേൽ സംഘർഷങ്ങളുടെ ഭാഗമായി കുടിയിറങ്ങാൻ നിർബന്ധിതരായ ഗാസായിലെ ഭൂരിഭാഗം ആളുകളും ഇപ്പോഴും ഭവനരഹിതരായി തുടരുന്നു. അൻപതിനായിരത്തിലധികം ആളുകൾക്ക് അടിയന്തിര പുനരധിവാസം ആവശ്യമുണ്ട്. വലിയൊരു വിഭാഗം ജനങ്ങൾക്കും ചികിത്സാസഹായം ലഭ്യമല്ല.കഴിഞ്ഞ ഒക്ടോബറിൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഗാസാ പ്രദേശത്ത് കുറഞ്ഞത് 880 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ഗാസാ പ്രദേശത്തെ ജനത്തിന് മരുന്നുകളും മറ്റു ചികിത്സാസാമഗ്രികളും എത്തിക്കാനായി ആവശ്യമായ ഇടനാഴികൾ തുറക്കണമെന്ന് നിരവധി മനുഷ്യാവകാശസംഘടനകൾ അഭ്യർത്ഥിച്ചു. പ്രദേശത്തേക്ക് മാനവികസഹായമെത്തിക്കുന്നതിന് പൂർണ്ണമായ തോതിൽ സാധിക്കുന്നില്ലെന്ന് അവർ പരാതിപ്പെട്ടു.
Trending
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി

