കൊച്ചി :പരിമിതികളെ തുണവൽഗണിച്ച് അതിജീവനത്തിന്റെ മാതൃകകളാകുന്ന മനുഷ്യരുടെ ദിനം.ഇന്ന് ലോക ഭിന്നശേഷി ദിനം .ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. ശാരീരിക മാനസിക പരിമിതികൾ നേരിടുന്നവർക്ക് ഒപ്പം നിൽക്കേണ്ടത് നമ്മുടെ കടമ കൂടിയാണെന്ന് ഓർമിപ്പിക്കുകയാണ് ഈ ദിവസം.
സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരെ കൂടി കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1992 ലാണ് ഐക്യരാഷ്ട്ര സംഘടന ഭിന്നശേഷി ദിനാചരണത്തിന് തുടക്കം കുറിച്ചത്. എല്ലാ വിഭാഗക്കാരെയും പോലെ കൊവിഡ് മഹാമാരിയിൽ ജീവിതം ഉലഞ്ഞുപോയവരാണ് ഇവരും. അതിൽ നിന്ന് അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും കൊവിഡാനന്തര ലോകം പടുത്തുയർക്കുന്നതിൽ അവരുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കലുമാണ് ഇത്തവണത്തെ ഭിന്നശേഷി ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ സമൂഹത്തിൽ വൈകല്യമുള്ളവർ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നുണ്ട്. വിദ്യാഭ്യാസം, ജോലി, ആരോഗ്യ തുടങ്ങിയ മേഖലയിലെ തുല്യ അവസരങ്ങൾ ലഭ്യമാക്കുക അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൈപിടിച്ചുയർത്തുക, അവർക്ക് അനുകൂലമായ മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റുക എന്നതുകൂടിയാണ് ഈ ദിവസം കൊണ്ട് ലക്ഷ്യമിടുന്നത്.
Trending
- ദി ബുക്ക് ലേഡി
- കേരള വികസന മാതൃകയിലെ അദൃശ്യര്‍:ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ നിജസ്ഥിതിയും വളര്‍ച്ചാ സാധ്യതകളും
- വരും തലമുറക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ നാം സംരക്ഷിക്കണം : ജസ്റ്റിസ് എബ്രഹാം മാത്യു
- റോബര്‍ട്ട് ബ്രെസ്സണ് സിനിമകളിലെ ദൈവശാസ്ത്രം
- വെസ്റ്റ് ബാങ്കിലെ അക്രമം അവസാനിപ്പിക്കണം: അന്താരാഷ്ട്ര സമൂഹത്തോട് പാപ്പായുടെ ആഹ്വാനം
- കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതയുടെ അർദ്ധവാർഷിക സെനറ്റ് സമ്മേളനം നടത്തി
- മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സ്ഥിര ജോലി ഉറപ്പാക്കണം; ലത്തീൻ കത്തോലിക്ക ഐക്യവേദി
- പള്ളി പുനരുദ്ധാരണത്തിന് കൈത്താങ്ങായി ‘ഒരുമ’

