കൊച്ചി :പരിമിതികളെ തുണവൽഗണിച്ച് അതിജീവനത്തിന്റെ മാതൃകകളാകുന്ന മനുഷ്യരുടെ ദിനം.ഇന്ന് ലോക ഭിന്നശേഷി ദിനം .ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. ശാരീരിക മാനസിക പരിമിതികൾ നേരിടുന്നവർക്ക് ഒപ്പം നിൽക്കേണ്ടത് നമ്മുടെ കടമ കൂടിയാണെന്ന് ഓർമിപ്പിക്കുകയാണ് ഈ ദിവസം.
സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരെ കൂടി കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1992 ലാണ് ഐക്യരാഷ്ട്ര സംഘടന ഭിന്നശേഷി ദിനാചരണത്തിന് തുടക്കം കുറിച്ചത്. എല്ലാ വിഭാഗക്കാരെയും പോലെ കൊവിഡ് മഹാമാരിയിൽ ജീവിതം ഉലഞ്ഞുപോയവരാണ് ഇവരും. അതിൽ നിന്ന് അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും കൊവിഡാനന്തര ലോകം പടുത്തുയർക്കുന്നതിൽ അവരുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കലുമാണ് ഇത്തവണത്തെ ഭിന്നശേഷി ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ സമൂഹത്തിൽ വൈകല്യമുള്ളവർ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നുണ്ട്. വിദ്യാഭ്യാസം, ജോലി, ആരോഗ്യ തുടങ്ങിയ മേഖലയിലെ തുല്യ അവസരങ്ങൾ ലഭ്യമാക്കുക അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൈപിടിച്ചുയർത്തുക, അവർക്ക് അനുകൂലമായ മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റുക എന്നതുകൂടിയാണ് ഈ ദിവസം കൊണ്ട് ലക്ഷ്യമിടുന്നത്.
Trending
- സെൻ്റ് ആൽബർട്സ് ടി ടി ഐ യിൽ 2023-2025 ഡി എൽ എഡ് ബാച്ചിൻ്റെ കോൺവോക്കേഷൻ
- കൊല്ലം രൂപത കെ.സി.വൈ.എം വാർഷിക സെനറ്റും ഭാരവാഹിത്വ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു.
- കെസിവൈഎം കോട്ടപ്പുറം രൂപത സമിതിയുടെ അധികാര കൈമാറ്റവും സത്യപ്രതിജ്ഞയും
- പാർശ്വവൽക്കരിക്കക്കരിക്കപ്പെട്ടവരുടെ പക്ഷം ചേരാൻ ജനപ്രതിനിധികൾ തയ്യാറാവണം: ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
- പി.എസ്.സി പരിശീലന ഉദ്ഘാടനം
- തോപ്പുംപടി സെൻ്റ്. സെബാസ്റ്റ്യൻസ് ഇടവക അൽമായ സംഗമം നടത്തി
- മതാധ്യാപകക്ഷേമനിധിയും കന്യാസ്ത്രീകൾക്കുള്ള ക്ഷേമ പെൻഷനും(ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് ചെയർമാൻ – കെസിബിസി ജാഗ്രത കമ്മീഷൻ)
- കർദ്ദിനാൾ ആന്റണി പൂള സിബിസിഐയുടെ പ്രസിഡന്റ്

