കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല.കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. രണ്ട് ദിവസം പിന്നിട്ടിട്ടും രേഖാ ചിത്രങ്ങളല്ലാതെ പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.
അന്വേഷണ പുരോഗതി വിലയിരുത്താൻ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിൽ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട യോഗം ചേർന്നു. പ്രതികൾക്ക് സാമ്പത്തികലാഭമായിരുന്നില്ല പ്രധാന ലക്ഷ്യമെന്ന നിഗമനത്തിൽ തന്നെയാണ് ഇപ്പോഴും പൊലീസ്. ഇതിൽ വ്യക്തത വരുത്താൻ കുട്ടിയുടെ വീട്ടുകാരിൽ നിന്ന് ഇന്നും പൊലീസ് വിവരങ്ങൾ തേടും.അതേസമയം ,ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ KL 04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമ്മിച്ചവർ പൊലീസുമായി ബന്ധപ്പെടാൻ നിർദേശിച്ച് കൊല്ലം റൂറൽ പൊലീസ്. വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനത്തിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മലപ്പുറം സ്വദേശിക്ക് അനുവദിച്ച നമ്പറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനത്തിൽ സംഘം ഉപയോഗിച്ചത്.
Trending
- ഓര്‍മ്മകള്‍ ഇരമ്പുന്ന ഫുട്ബോള്‍ മൈതാനങ്ങളും,കളം നിറഞ്ഞാടിയ കെ.എ.ആന്‍സനും
- ലത്തീന്‍കാര്‍ക്ക് വെറുംവാക്കോ?
- വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയയില്‍ തിരുവസ്ത്രത്തിന്റെഅന്തസ്സ് കാത്തുസൂക്ഷിക്കണം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി സിസിബിഐ
- നെടുമങ്ങാട് ഫൊറോന ബൈബിൾ കലോത്സവം
- യു ഡി എഫ് സർക്കാരിന് എന്തെളുപ്പം
- കോട്ടപ്പുറം കിഡ്സിൽ ‘ബാഗ് ഓഫ് ഡ്രീംസ്’ സംഘടിപ്പിച്ചു
- കോൺഗ്രസ് ലത്തീൻ കത്തോലിക്ക സമുദായത്തോട് നീതി കാണിച്ചില്ല – കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
- കെ.സി. വൈ.എം കോട്ടപ്പുറം രൂപത 2026 സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി

