Browsing: vatican news

പുല്‍ക്കൂടില്‍ സ്ഥാപിക്കാനുള്ള ഉണ്ണിയേശുവിന്റെ രൂപങ്ങളുമായി എത്തിയ കുട്ടികളെ ലെയോ പാപ്പ അഭിസംബോധന ചെയ്തു . പാപ്പയുടെ ആശീര്‍വാദം സ്വീകരിക്കാനാണ് രൂപങ്ങളുമായി കുട്ടികള്‍ ഇന്നലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയത്.

ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ലെയോ പതിനാലാമൻ പാപ്പയുമായി ഫോണിൽ സംസാരിച്ചുവെന്ന് പരിശുദ്ധ സിംഹാസനം. ഡിസംബർ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് പാപ്പയും പ്രസിഡന്‍റും സംസാരിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഹനൂക്ക ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സംസാരത്തിൽ, സിഡ്‌നിയിൽ അരങ്ങേറിയ ഭീകരാക്രമണത്തെയും സെമിറ്റിക് വിരുദ്ധനടപടികളെയും പാപ്പ അപലപിച്ചു.

തികച്ചും ചടുലത നിറഞ്ഞ ഇന്നത്തെ ജീവിതക്രമത്തിൽ, ഒരുക്കത്തോടെ ക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങാനും, ക്രിസ്തുമസ് പുൽക്കൂട് പോലെയുള്ള ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും അടയാളങ്ങൾ കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ഡിസംബർ 17 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാമധ്യേ ആളുകളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.

ഇത്തവണ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പുൽക്കൂട് സമ്മാനിക്കുന്ന, ഇറ്റലിയിലെ നൊച്ചെര രൂപതയിൽ നിന്നുള്ള, മെത്രാന്റെ നേതൃത്വത്തിലുള്ളവർക്കും, ക്രിസ്തുമസ് മരം സമ്മാനിച്ച, ബോൾത്സനോ രൂപതയിൽ നിന്നുള്ള മെത്രാന്റെ നേതൃത്വത്തിലുള്ളവർക്കും ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു.

ഇറ്റാലിയൻ സർക്കാരിന്റെ നയതന്ത്ര ഉദോഗസ്ഥർ, ജൂബിലിയോടനുബന്ധിച്ച്, വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുകയും, ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഈ ജൂബിലി തീർത്ഥാടനം ഹൃദയത്തിൽ പ്രത്യാശ നിറയ്ക്കുവാനും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ള അവസരമാണെന്നു പാപ്പാ എടുത്തു പറഞ്ഞു. നന്മയിലേക്കും, നീതിയിലേക്കും നമ്മെ നയിക്കുന്ന ഇച്ഛാശക്തിയാണ് പ്രത്യാശയെന്ന പുണ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ക്രിസ്തു തന്റെ ശിഷ്യരെയെന്നപോലെ, നമ്മെ വിളിക്കുമ്പോൾ, അവനാണ് മുൻകൈയ്യെടുക്കുന്നതെന്നും, എന്നാൽ പൂർണ്ണമായി നമ്മെത്തന്നെ സമർപ്പിച്ച് വേണം ഈ വിളിയിൽ മുന്നോട്ട് പോകേണ്ടതെന്നും പാപ്പാ. റോമിൽ സമർപ്പിതജീവിത പരിശീലനം നടത്തുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സമർപ്പിതരും സെമിനാരിക്കാരും ചേർന്ന് ഡിസംബർ 12 വെള്ളിയാഴ്ച നടത്തുന്ന സംഗമത്തിലേക്കായി നൽകിയ സന്ദേശത്തിൽ എഴുതി.

വത്തിക്കാന്‍: എക്യൂമെനിക്കൽ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും, സാംസ്‌കാരിക നയതന്ത്രം വളർത്തുന്നതിനും, സമാധാനവും പ്രത്യാശയും പരത്തുന്നതിനും…

യൂറോപ്യൻ പാർലമെന്റിലെ മധ്യ-വലതുപക്ഷ രാഷ്ട്രീയ വിഭാഗമായി കണക്കാക്കപ്പെടുന്ന “യാഥാസ്ഥിതിക, പുരോഗമന ഗ്രൂപ്പി”ലെ (European Conservatives and Reformists Group – ECR) പാർലമെന്റ് അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ഡിസംബർ 10 ബുധനാഴ്ച രാവിലെ ക്ലമന്റൈൻ ശാലയിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ, സംസാരിക്കവെ, സമൂഹത്തിന്റെ താഴെത്തട്ടിൽ ജീവിക്കുന്നവരുൾപ്പെടെ, എല്ലാവർക്കും വേണ്ടിയും പൊതുനന്മ ലക്ഷ്യമാക്കിയും പ്രവർത്തിക്കാനും, എന്നാൽ, യൂറോപ്പിന്റെ യഹൂദ-ക്രൈസ്തവവേരുകൾ മറക്കാതിരിക്കാനും ഗ്രൂപ്പ് അംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു.

എല്ലാ വർഷവും ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാനിൽ നടത്തിവരാറുള്ള തിരുപിറവി ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ‘നൂറു പുൽക്കൂട് പ്രദർശനം’ ആരംഭിച്ചു. ഡിസംബർ എട്ടാം തീയതി, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്ട് മോൺ. റീനോ ഫിസിക്കെല്ല പ്രദർശനം ഉദ്‌ഘാടനം ചെയ്തു. 32 രാജ്യങ്ങളിൽ നിന്നുള്ള, 132 പുൽക്കൂടുകളാണ് പ്രദർശനത്തിനായി തുറന്നുകൊടുത്തത്. സൗജന്യ പ്രദർശനം 2026 ജനുവരി 8 വരെ നീളും.