Browsing: diocese of kottapuram

കോട്ടപ്പുറം രൂപതയിലെ അൾത്താരബാല സംഗമം ഏപ്രിൽ ഇരുപതിന് കോട്ടപ്പുറം വികാസിൽ വെച്ച് നടത്തി. രൂപതയിലെ വിവിധ ഇടവകളിൽ നിന്ന് നാനൂറോളം കുട്ടികൾ പങ്കെടുത്തു.കോട്ടപ്പുറം രൂപത വികാർ ജനറാൾ മോൺ.റോക്കി റോബിൻ കളത്തിൽ ഉത്ഘാടനം ചെയ്തു

ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധവും ആത്മീയ പ്രാധാന്യമേറിയതുമായ വിശുദ്ധ വാര ദിവസങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ച നടപടിക്കെതിരെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) കോട്ടപ്പുറം രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മുട്ടിക്കൽ സെൻ്റ് ജോസഫ് ദേവാലയത്തിൽ ശതോത്തര രജതജൂബിലി ആഘോഷവും ഇടവക പ്രഖ്യാപനവും ഊട്ടു തിരുന്നാളും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കെ സി വൈ എം കോട്ടപ്പുറം രൂപതയുടെ വനിതാദിനാഘോഷം കുരിശിങ്കൽ കെ സി വൈ എം ലൂർദ് മാതാ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു പ്രസിഡന്റ് റെയ്‌ചെൽ ക്ലീറ്റസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി സിമി എബിൻ സ്വാഗതം ആശംസിച്ചു തുടർന്ന് ശ്രീമതി പ്രസന്ന രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച ജെ.ബി. കമ്മീഷൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കണമെന്ന് കെ.എൽ.സി.എ ആവശ്യപ്പെട്ടു.

ഫ്രാൻസിസ്കൻ വർഷത്തിൽ കോട്ടപ്പുറം രൂപതയിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം തിരിതെളിച്ച് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിക്കുന്നു. ഫാ. വിക്ടർ OFM Cap , ഫാ. ജോയ് സ്രാമ്പിക്കൽ, ഫാ. ആന്റണി ബിനോയ്‌ അറക്കൽ, ബ്രദർ ജോയ് എന്നിവർ സമീപം

കോട്ടപ്പുറം രൂപതയുടെ നവീകരിച്ച ബിഷപ്പ്സ് ഹൗസും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശീർവ്വദിച്ചു. ആശീർവ്വാദകർമ്മത്തിന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകവാടത്തിൽ നാടമുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

കെഎൽസിഎ കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പറവൂർ നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 3.30ന് പറവൂർ സെൻ്റ് ജോസഫ് കൊത്തലങ്കോ ദേവാലയങ്കണത്തിൽ സംഘടിപ്പിക്കും. കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ദൈവോന്മുഖവും പരോന്മുഖവുമായ സ്‌നേഹത്തില്‍ അധിഷ്ഠിതമായ 40 ദിനരാത്രങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് തപസ്സുകാലം. തമ്പുരാനോട് ചേര്‍ന്നിരിക്കുവാന്‍ ക്ഷണിക്കുന്ന വിരുന്നാണിത്. ബിഷപ്പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ പറയുന്നത് ഇപ്രകാരമാണ്. നാം നമ്മുടെ ഉള്ളില്‍ നിന്ന് രണ്ട് സ്വരമാണ് കേള്‍ക്കുക. The voice of conscience and the voice of concupiscience. മനസ്സാക്ഷിയുടെ സ്വരവും ജഡികതയുടെ സ്വരവും. മനസ്സാക്ഷിയുടെ സ്വരം കേട്ട് അതനുസരിച്ച് ജീവിച്ചാല്‍ നാം ദൈവിക മനുഷ്യരാകും. എന്തുകൊണ്ടായിരിക്കാം നാം ഈ രണ്ട് സ്വരവും കേള്‍ക്കുക? കാരണം മനുഷ്യനില്‍ ആത്മാവും ശരീരവും ഉണ്ട്. ആത്മാവ് ദൈവത്തിനുവേണ്ടി ആഗ്രഹിക്കുമ്പോള്‍ ശരീരം ജഡികസുഖം ആഗ്രഹിക്കും.