Author: admin

എറണാകുളം: എറണാകുളം സെന്റ് തെരേസാസ് ഓട്ടോണമസ് കോളജ് ഏര്‍പ്പെടുത്തിയിട്ടുള്ള ദൈവദാസി മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ മികച്ച സേവന പ്രവര്‍ത്തനം നടത്തിയവര്‍ക്ക് അപേക്ഷിക്കാം.25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം ഡയറക്ടര്‍, സെന്റ് തെരേസാസ് ഓട്ടോണമസ് കോളജ്, എറണാകുളം-682011 എന്ന വിലാസത്തില്‍ ഡിസംബര്‍ 20നു മുമ്പ് അപേക്ഷിക്കണം.

Read More

കൊച്ചി : കേരള ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) ആയി നിയമിതയായ ആർഷ മേരി മാർഗ്രറ്റ്. വരാപ്പുഴ അതിരൂപത കലൂർ സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവക പാലപ്പറമ്പിൽ അഡ്വ. ജെറോം പി.ജിയുടെയും ഷാലി തോമസിന്റെയും മകളാണ്.

Read More

ലേഖനം / ഡോ. ജേക്കബ് പ്രസാദ് ദരിദ്രരോടുള്ള മുന്‍ഗണനാപരമായ താത്പര്യം ഈ ലേഖനത്തില്‍ ഊന്നിപ്പറയുന്നു.അതേസമയം ‘ഈ മുന്‍ഗണന’ ഇതര വിഭാഗങ്ങളില്‍പെട്ടവരോടു വിവേചനം കാട്ടുകയോഅവരെ ഒഴിവാക്കുകയോ അല്ല; അത് ദൈവത്തിനു സാധ്യമാകില്ലല്ലോ. ഈ മുന്‍ഗണനയുടെഅര്‍ഥം മനുഷ്യരാശിയുടെ ദാരിദ്ര്യത്തിന്റെയും ദൗര്‍ബല്യത്തിന്റെയുംമേലുള്ള ദൈവത്തിന്റെ അനുകമ്പ എന്നതാണ്. നീതിയുടെയും സാഹോദര്യത്തിന്റെയുംഐകമത്യത്തിന്റെയും ആയ ഒരു ദൈവരാജ്യം ഉദ്ഘാടനം ചെയ്യുക എന്ന ലക്ഷ്യത്തോടെപ്രവര്‍ത്തിക്കുന്ന ദൈവത്തിനു വിവേചനം അനുഭവിക്കുകയുംമര്‍ദ്ദിതരായിരിക്കുകയും ചെയ്യുന്ന ജനത്തിന് തന്റെ ഹൃദയത്തില്‍ പ്രത്യേകസ്ഥാനമുണ്ട്. അതിനാല്‍ ദൈവം ഏറ്റവും ദുര്‍ബലരായവരോടു വിപ്ലവാത്മകമായരീതിയില്‍ പെരുമാറാന്‍ തന്റെ സഭയോട് ആവശ്യപ്പെടുന്നു. പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്‌തോലികആഹ്വാനമായ ‘ഞാന്‍ നിന്നെ സ്‌നേഹിച്ചു’ (ദിലേക്‌സി തേ) 2025 ഒക്ടോബര്‍ഒന്‍പതാം തീയതി പ്രസിദ്ധീകൃതമായി. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെതിരുനാള്‍ ദിനമായ ഒക്ടോബര്‍ നാലാം തീയതി പരിശുദ്ധ പിതാവ് അത്ഒപ്പുവച്ചിരുന്നു. ദരിദ്രരോടുള്ള ക്രിസ്തുവിന്റെ സ്‌നേഹത്തില്‍കേന്ദ്രീകരിച്ചുള്ള ഈ ലേഖനം ആവശ്യങ്ങളില്‍ ഇരിക്കുന്ന ആളുകളോടുള്ള സഭയുടെപ്രതിജ്ഞാബദ്ധതയ്ക്ക് ഊന്നല്‍ നല്കുന്നു; അതിനായി സഭയെ ക്ഷണിക്കുന്നു.’ദരിദ്രരോടുള്ള സ്‌നേഹം’ എന്നതാണ് ഇതിന്റെ ഉപശീര്‍ഷകം.…

Read More

കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ കെ എൽ സി എ മുൻകൈയെടുത്ത് സബ്മിഷൻ ഉന്നയിക്കപ്പെട്ടിരുന്നു. പിന്നീട് ഈ ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുകയും 9.2.2021 തീയതി ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷനായി കമ്മീഷനെ നിയമിക്കുകയും കമ്മീഷൻ ശുപാർശകൾ സർക്കാരിന് സമർപ്പിക്കപ്പെട്ടതിനെ തുടർന്ന് 20.10.2023 തീയതി 33 വകുപ്പുകളിലേക്കായി ശുപാർശകൾ സംബന്ധിച്ച റിപ്പോർട്ട് ചോദിച്ച് സർക്കാർ അനൗദ്യോഗിക കത്തും നൽകിയിരുന്നു. രണ്ടാഴ്ചക്കകം വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് അന്ന് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇതുവരെയും ഇതു സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കെ എൽ സി എ ക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കേരള ഹൈക്കോടതിയെ സമീപിച്ചത്. കേസ് സർക്കാരിൻ്റെ മറുപടിക്കായി മാറ്റി. കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച് നിലവിലെ അവസ്ഥ അറിയിക്കണമെന്ന ഇടക്കാല ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

Read More

കവർ സ്റ്റോറി / ബിഷപ് ഡോ. അലക്‌സ് വടക്കുംതല കുടുംബം മനുഷ്യജീവിതത്തിന്റെ ആദ്യ പാഠശാലയാണെന്ന് നമ്മള്‍ ആവര്‍ത്തിച്ചു പറയാറുണ്ട്. പക്ഷേ ഇന്നത്തെ കാലത്ത് ഈ പാഠശാലയുടെ അടിത്തറയില്‍ തന്നെ വിള്ളലുകള്‍ വീഴുന്നു. ആപല്‍ക്കരമായി രൂപംകൊള്ളുന്ന ഈ തകര്‍ച്ച, ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രതികരിക്കാനാകാതെ സഹിക്കേണ്ടി വരുന്ന കുട്ടികളെയും, സ്ത്രീകളെയും ആണ്. പല വീടുകളിലെ അകത്തളങ്ങളിലും സ്‌നേഹബന്ധങ്ങള്‍ക്ക് പകരം സംശയത്തിന്റെ നിറവും, ഭയത്തിന്റെ ആഴവും, സംവാദങ്ങള്‍ക്ക് പകരം നിശ്ശബ്ദതയുടെ ഗാഢതയും നിറഞ്ഞിരിക്കുന്നു. ആഹ്‌ളാദത്തിന്റെ ശബ്ദം കേള്‍ക്കേണ്ടിടത്ത്, ഭിന്നിച്ച ബന്ധങ്ങളുടെ പ്രതിധ്വനികള്‍ ആണ് മുഴങ്ങുന്നത്. കുഞ്ഞുങ്ങള്‍ ഏല്‍ക്കേണ്ടിവരുന്ന ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങള്‍ തീരാത്ത നൊമ്പരമായി, വിങ്ങലായി ആ പിഞ്ചുമനസ്സുകളില്‍ അവശേഷിക്കുന്നു. ഭര്‍ത്താക്കന്മാരുടെ മദ്യപാനാസക്തിയും ഗാര്‍ഹികപീഡനവും കുടുംബിനികളുടെജീവിതം ദുരിതപൂര്‍ണമാക്കുന്നു, മക്കളുടെ പഠനത്തെയും സുരക്ഷിതത്വത്തെയും ഭാവിയെയും ബാധിക്കുന്നു. കുടുംബനാഥന്റെ പ്രവാസജീവിതം പല കുടുംബങ്ങളിലും മാനസിക സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. വിവാഹം നടക്കാതെ,ജീവിതപങ്കാളിയെ ലഭിക്കാതെ ഏകാന്തതയില്‍ കഴിയേണ്ടിവരുന്നവരില്‍, പ്രത്യേകിച്ച് പുരുഷന്മാരില്‍, കാണപ്പെടുന്ന ഒറ്റപ്പെടല്‍, വിഷാദരോഗം, മദ്യം, മയക്കുമരുന്ന്…

Read More

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ആറാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തിങ്കളാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. NIDS പ്രോജക്ട് ഓഫീസർ മൈക്കിൾ അധ്യക്ഷത വഹിച്ച യോഗം NIDS കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ ഉദ്ഘാടനം ചെയ്തു. ലൈവിലിഹുഡ് പ്രോഗ്രാം അസി. മാനേജർ ബിജു സി.സി., NIDS പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, സാഫല്യം അസോസിയേഷൻ പ്രസിഡൻ്റ് തങ്കമണി , പ്ലെയിസ് മെൻ്റ് ഓഫീസർ ജെറിൻ, അഞ്ചനടീച്ചർ പ്രോഗ്രാം കോ ഓഡിനേറ്റർ ജയരാജ്, എന്നിവർ സംസാരിച്ചു. വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു . CBR കോ-ഓഡിനേറ്റർ ശശികുമാർ, സോനടീച്ചർ, മൊബിലൈസേഷൻ ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു .

Read More

സിനിമ / പ്രഫ. ഷാജി ജോസഫ് ക്രിസ്റ്റ്യന്‍ ഡൂഗ്വേ യുടെ സംവിധാനത്തില്‍ ഇറങ്ങിയ ‘എ ബാഗ് ഓഫ് മാര്‍ബ്ള്‍സ് ‘ ഒരു ഹൃദയ സ്പര്‍ശിയായ ചരിത്ര സിനിമയാണ്. പ്രശസ്ത ഫ്രഞ്ച് എഴു ത്തുകാരനായ ജോസഫ് ജോഫോയുടെ 1973ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള ആത്മകഥാപരമായ നോവലിനെ അടിസ്ഥാനമാക്കി യാണ് ഈ ചലച്ചിത്രം നിര്‍മ്മി ച്ചിരിക്കുന്നത്. ഹോളോകോസ്റ്റിന്റെ ഭീമമായ ദുരന്തത്തെ രണ്ട് കുട്ടികളുടെ ദൈനംദിന ലോക ത്തിലൂടെ അവതരിപ്പിക്കുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാന്‍സിലെ നാസി അധിനിവേശത്തിനിടയില്‍ അതിജീവനത്തി നായി പോരാടിയ രണ്ട് ബാല്യ ങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥയാണിത്, വലിയ രീതിയിലു ള്ള യുദ്ധ രേഖാചിത്രമല്ല ഇത്; കുട്ടികളുടെ അനുഭവങ്ങളെ കേന്ദ്രീകരിച്ച് മനുഷ്യത്വത്തിന്റെ ആന്തരികതയെ കണ്ടെത്തുന്ന ഒരു വികാരഭരിതമായ യാത്രയാണ് നിരവധി ലോക ചലച്ചിത്ര മേളകളില്‍ പ്രശംസ നേടുകയും പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുകയും ചെയ്ത ഈ ചിത്രം. രണ്ടാം ലോകമഹായുദ്ധത്തിന്റെ (1939-1945) പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. 1941-ലെ അധീന പാരിസ് നഗരം, അ ഡോള്‍ഫ് ഹിറ്റ്‌ലറിന്റെ…

Read More

പക്ഷം / ഫാ. സേവ്യര്‍ കുടിയാംശ്ശേരി പി.എം.ശ്രി പദ്ധതി തത്കാലം കേരളത്തില്‍ നടപ്പാക്കുന്നില്ല എന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുകയാണ്. കൂടാതെ ഈ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനെ തടഞ്ഞിരിക്കുകയുമാണ് സിപിഎം പോളിറ്റ് ബ്യൂറോ. മിക്കവാറും ബാക്കിയെല്ലാ സംസ്ഥാനങ്ങളും അതു നടപ്പാക്കുമ്പോള്‍ കേരളം മാത്രം അതില്‍നിന്ന് എന്തിനു മറിനില്‍ക്കണം? പി.എം. ശ്രീയില്‍നിന്നു പിന്മാറിയിട്ടില്ലെന്നും മാറ്റിവച്ചിട്ടേയുള്ളൂവെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും തത്വത്തില്‍ വേണ്ടെന്നു വച്ചിരിക്കുകയാണെന്നു വേണം കരുതാന്‍. ഈ വിഷയം സംബന്ധിച്ച്ഭരണകക്ഷിയിലെ സിപിഐയും സിപിഎം തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സിപിഐ ഇടയാന്‍ രണ്ടു മുന്നു കാരണങ്ങളുണ്ട്. ആദ്യത്തേത് രാഷ്ട്രിയമാണ്. സിപിഐ യോടു പറയാതെ പോയി കേന്ദ്രവുമായി പി. എം. ശ്രീയില്‍ ഒപ്പുവച്ചു. ഈ വിവരം പുറംലോകം അറിയുന്നതിനുമുമ്പു നടന്ന ക്യാബിനറ്റു യോഗത്തില്‍ ബിനോയ് വിശ്വം ഈ വിഷയം സംബന്ധിച്ചു ചോദിച്ചപ്പോള്‍ ഒപ്പുവച്ചു കഴിഞ്ഞിരുന്നു. എന്നിട്ടുപോലും ഒന്നും മിണ്ടിയില്ല. ഇത്ര ഗൗരവമുള്ള ഒരു വിഷയം തങ്ങളില്‍നിന്നു മറച്ചുവച്ചതിനു ഒരു…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് ശേഷം ആണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിന്റെ അറസ്റ്റ്

Read More