Author: admin

സിനിമ / പ്രഫ. ഷാജി ജോസഫ് 2016ല്‍ പാബ്ലോ ലാറൈന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം, 1948-49 കാലഘട്ടത്തില്‍ നാടുകടത്തപ്പെട്ട ചിലിയന്‍ കവിയും നയതന്ത്രജ്ഞനും, കമ്മ്യൂണിസ്റ്റ് സെനറ്ററുമായ പാബ്ലോ നെരൂദയെ ചുറ്റിപ്പറ്റിയുള്ള വസ്തുതകളെ ഫിക്ഷനുമായി കൂട്ടിച്ചേര്‍ത്ത് ഒരുക്കിയ ഒന്നാണ്. പ്രസിഡന്റ് ഗബ്രിയേല്‍ ഗോണ്‍സാലസ് വിദേല തന്റെ ആദ്യകാല കമ്മ്യൂണിസ്റ്റ് പിന്തുണ ഉപേക്ഷിച്ച് പാര്‍ട്ടിയെ നിരോധിക്കുകയും അതിന്റെ നേതാക്കളെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു. സെനറ്ററും പ്രശസ്ത കവിയുമായ നെരൂദ ഒരു പ്രധാന ലക്ഷ്യമായി മാറുന്നു. കമ്മ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുന്നതിന്റെ നാടകീയ സംഭവങ്ങളില്‍ ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സെനറ്ററും കവിയും നയതന്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരൂദ രാഷ്ട്രീയ പ്രവാസത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതനായി, തുടര്‍ന്ന് ഒളിവ് ജീവിതം നയിക്കുന്നു. പലായനത്തിനിടയിലും സുഖലോലുപതയുള്ള ജീവിതശൈലി ഉപേക്ഷിക്കാന്‍ കവി മടിക്കുന്നുണ്ട്. ആദ്യം അര്‍ജന്റീനയിലേക്കുംപിന്നീട് ഫ്രാന്‍സിലേക്കും അദ്ദേഹം പലായനം ചെയ്യുന്നു. പാബ്ലോ നെരൂദയുടെ (ലൂയിസ് ഗ്‌നെക്കോ) യഥാര്‍ത്ഥ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സാങ്കല്‍പ്പിക കഥ, തിരക്കഥാകൃത്ത് ഗില്ലെര്‍മോ കാല്‍ഡെറോണിന്റെ…

Read More

മുറിവുകളും ഭിന്നതകളും നിറഞ്ഞ ഈ ലോകത്തിൽ കൂട്ടായ്മയിൽ വളരുന്നതിനായി പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും മാധ്യസ്ഥം യാചിച്ചു കൊണ്ട് പാപ്പാ സന്ദേശം ഉപസംഹരിച്ചു.

Read More

സ്മരണ / രതീഷ് ഭജനമഠം സംശുദ്ധനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍, അഭിഭാഷകന്‍, സമുദായ സ്‌നേഹി, ഇതിഹാസം രചിച്ച നിയമസഭാ സാമാജികന്‍, ഭാഷാപണ്ഡിതന്‍, ചരിത്രകാരന്‍, സാഹിത്യകാരന്‍ തുടങ്ങിയ നിലകളില്‍ അനുസ്മരിക്കപ്പെടുന്ന ബഹുമുഖപ്രതിഭയായ അഡ്വ. പി.ജെ. ഫ്രാന്‍സിസ് 88-ാം വയസ്സില്‍, 2025 ജൂണ്‍ 18-ന് ഇഹലോകജീവിതത്തില്‍നിന്നും വിടവാങ്ങി ചരിത്രസ്മരണകളുടെ ഭാഗമായി മാറി.ആലപ്പുഴ ജില്ലയിലെ പൊള്ളേത്തൈ തീരഗ്രാമത്തിലെ പള്ളിക്കത്തയ്യില്‍ കുടുംബത്തിലെ ഗാസ്പര്‍ ജുഡീത്ത് – റബേക്കാദമ്പതികളുടെ മകനായി 1937 ഫെബ്രുവരി 19-ന് ഫ്രാന്‍സിസ് ജനിച്ചു. ആലപ്പുഴ രൂപതയിലെ പൊള്ളേത്തൈ തിരുക്കുടുംബ ഇടവക അന്ന് കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് ഇടവകയുടെ ഭാഗമായിരുന്നു. കാട്ടൂര്‍ പള്ളിയില്‍ ജ്ഞാനസ്‌നാനപേര് ജീന്‍ ആല്‍ബര്‍ട്ട് ഫ്രാന്‍സിസ് എന്നായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മാതൃക അധ്യാപകനായിരുന്നു. അദ്ദേഹത്തിന് മൂന്ന് സഹോദരങ്ങളും മൂന്ന് സഹോദരിമാരുണ്ട്. പഠനത്തില്‍ മികവു കാട്ടിയ അദ്ദേഹം മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലും പൊള്ളേത്തൈ ഗവണ്‍മെന്റ് സ്‌കൂളിലുമായിപ്രൈമറി വിദ്യാഭ്യാസവും, വളഞ്ഞവഴി വി.വി.എസ്.ഡി.ഇ.എം. സ്‌കൂളിലും കാട്ടൂര്‍ ഹോളിഫാമിലി സ്‌കൂളിലുമായി സെക്കന്‍ഡറി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തൃശൂര്‍ എല്‍ത്തുരുത്ത് സെന്റ്…

Read More

സെന്റര്‍ പേജ് /ഡോ. ജോഷി മയ്യാറ്റില്‍ യന്ത്രത്തിന്റെ അടിമത്തത്തിന് മനുഷ്യനെ കീഴ്‌പ്പെടുത്താത്ത വിധത്തില്‍ സാമ്പത്തിക ഉത്പാദനത്തിനായുള്ള സാങ്കേതിക സംവിധാനങ്ങളെ നമുക്ക് എങ്ങനെ ഉപയോഗിക്കാനാകും എന്ന ഒരേ ചോദ്യമാണ് ലെയോ പതിമൂന്നാമന്‍, ലെയോ പതിനാലാമന്‍ എന്നീ പാപ്പാമാരില്‍ നിന്നും ഉയരുന്നത്! പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍, തത്സമയ ഇടപെടലും കരുതലും ആവശ്യമുള്ള വെറും യന്ത്രം ആയിരുന്നെങ്കില്‍, ഇന്ന് പ്രോഗ്രാം ചെയ്യപ്പെട്ട നിര്‍മിതബുദ്ധിയാല്‍ നയിക്കപ്പെടുന്ന, കൈവിട്ട യന്ത്രങ്ങള്‍ – അത്രയേ ഉള്ളൂ വ്യത്യാസം. പക്ഷേ, എഐയുടെ ലോകം യന്ത്രലോകത്തിന്റെ നൂറോ ആയിരമോ മടങ്ങ് ആണ് എന്ന വസ്തുത അവഗണിക്കാനാവില്ല. ലെയോ പതിമൂന്നാമന്റെ കാലത്തെ പ്രശ്‌നങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പര്‍വതീകരിക്കാന്‍ പോന്നതാണ് ലെയോ പതിനാലാമന്റെ ഇന്നത്തെ എഐ കാലം. അതിശയം ഉളവാക്കിയ ഒരു തിരഞ്ഞെടുപ്പ്! പുതിയ പാപ്പായെ പറ്റിയാണ് പറഞ്ഞുവരുന്നത്. രണ്ടു വര്‍ഷം മുമ്പു മാത്രം കര്‍ദിനാളായി നിയമിതനായ ഒരാള്‍ കോണ്‍ക്ലേവിനു മുന്നേ പറഞ്ഞുകേട്ട പ്രശസ്തരും ചിരപരിചിതരുമായ വ്യക്തിത്വങ്ങള്‍ക്കിടയില്‍ നിന്ന് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു! അതിനുമപ്പുറത്ത്, ഏവരെയും അതിശയിപ്പിച്ചത് അദ്ദേഹം…

Read More

പുരാണം / ജെയിംസ് അഗസ്റ്റിന്‍ ‘വരികള്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഞങ്ങള്‍ ചിന്തിച്ചത് പ്രീമൂസ് സാറിനെക്കുറിച്ചായിരുന്നു. യേശുവുമായി അടുത്തു ജീവിക്കുന്ന, ബൈബിളിലും ദൈവശാസ്ത്രത്തിലും അഗാധപാണ്ഡിത്യവുമുള്ള സാറിന്റെ വരികള്‍ക്ക് അതേ തലത്തില്‍ത്തന്നെ ഈണം നല്‍കാന്‍ കഴിയണേ എന്നായിരുന്നു പ്രാര്‍ഥന’. ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനുംപൂര്‍ണമായൊന്നാകുന്നുആഴിയില്‍ വീഴും ഒരു തുള്ളി വെള്ളംഅലിഞ്ഞലിഞ്ഞൊന്നാകും പോലെഇന്നലെയോളവും ഞാനും എന്‍ നാഥനുംഒന്നായിത്തീര്‍ന്നിരുന്നില്ലഇന്നിപ്പൊഴൊന്നായ ഞങ്ങള്‍ മേലില്‍ഭിന്നിച്ചിരിക്കുകയില്ല. മലയാളത്തിലെ ഏറ്റവുമധികം ആലപിക്കപ്പെട്ട ദിവ്യകാരുണ്യസ്വീകരണഗാനങ്ങളിലൊന്നാണ് മഹാജൂബിലി വര്‍ഷത്തിലെ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്റെ ആശയഗീതമായ ‘ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ’ എന്നു തുടങ്ങുന്ന പാട്ട്. ഷെവ.ഡോ. പ്രീമൂസ് പെരിഞ്ചേരിയും ബേണി – ഇഗ്നേഷ്യസ് സഹോദരന്മാരും ചേര്‍ന്ന സംഗീതത്രയമാണ് ഈ ഗാനം ഒരുക്കിയത്. (ആലാപനം : കെസ്റ്റര്‍). ഇതേ നാല്‍വര്‍ സംഘം തന്നെ മലയാള ക്രിസ്തീയ ഭക്തിഗാനശാഖയ്ക്കു നല്‍കിയ മറ്റൊരു സമ്മാനമാണ് ‘ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും’ എന്ന ഗാനം.സി.എ.സി.യില്‍ നിന്നും പ്രകാശനം ചെയ്ത ‘ മഹിതയാഗം’ എന്ന കസ്സറ്റിലാണ് ഈ ഗാനം ചേര്‍ത്തിട്ടുള്ളത്. ബേണി -ഇഗ്നേഷ്യസ് മരിയന്‍ കണ്‍വെന്‍ഷന്റെ…

Read More

എഡിറ്റോറിയൽ /ജെക്കോബി അടുത്ത കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ബംഗാളിലും അസമിലും വോട്ടര്‍പട്ടിക സമ്പൂര്‍ണമായി പുതുക്കുന്നതിനു മുന്നോടിയായി, വരുന്ന ഒക് ടോബര്‍-നവംബര്‍ മാസങ്ങളില്‍ അസംബ്ലി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറില്‍ കേന്ദ്ര ഇലക് ഷന്‍ കമ്മിഷന്‍ വോട്ടര്‍പട്ടികയില്‍ ‘വിശേഷ തീവ്ര പുനഃപരിശോധന’ (സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍) പരീക്ഷിക്കുകയാണ്. സംസ്ഥാനത്തെ 243 നിയമസഭാമണ്ഡലങ്ങളിലെ ഓരോ വീട്ടിലും ബൂത്തുതല ഓഫിസര്‍മാര്‍ (ബിഎല്‍ഒ) മൂന്നുവട്ടം കയറിയിറങ്ങി പൗരത്വരേഖകള്‍ പരിശോധിച്ച് വോട്ടര്‍മാരില്‍ നിന്ന് എന്യൂമറേഷന്‍ ഫോമും സത്യവാങ്മൂലവും പൂരിപ്പിച്ചുവാങ്ങി 25 ദിവസം കൊണ്ട് വോട്ടര്‍പട്ടിക സമഗ്രമായി പരിഷ്‌കരിക്കുന്ന ബൃഹത്തായ യജ്ഞം ഒരാഴ്ചയായി തകൃതിയായി മുന്നേറുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 326-ാം അനുച്ഛേദത്തില്‍, പതിനെട്ടു വയസു പൂര്‍ത്തിയായ ഇന്ത്യന്‍ പൗരര്‍ക്കു മാത്രമേ താന്‍ താമസിക്കുന്ന നിയോജകമണ്ഡലത്തില്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ അവകാശമുള്ളൂ എന്നു പറയുന്നുണ്ട്. ഓരോ തിരഞ്ഞെടുപ്പിനു മുന്‍പും വോട്ടര്‍പട്ടിക പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് 1961-ലെ വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ ചട്ടത്തിലെ റൂള്‍ 25-ലും 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലും വ്യക്തമാക്കുന്നുണ്ട്. ബിഹാറിലെ…

Read More

കോട്ടപ്പുറം : കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ വിശുദ്ധ തോമ ശ്ലീഹയാൽ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ വിശുദ്ധ തോമസിൻ്റെ തിരുനാളിനും കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും കൊടികയറി. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ കൊടിയേറ്റ് നിർവ്വഹിച്ചു.തുടർന്ന് നടന്ന ദിവ്യബലിക്ക് രൂപത എപ്പിസ്കോപ്പൽ വികാരി ഡോ. ഫ്രാൻസിസ്കോ പടമാടൻ മുഖ്യകാർമ്മികനായി. മോൺ.റോക്കി റോബി വചനപ്രഘോഷണം നടത്തി. ഫാ. ജിബിൻ കുഞ്ഞേലുപറമ്പ് സഹകാർമ്മികനായി. തിരുനാൾ സപ്ലിമെൻ്റ് “സാന്തോം ടൈംസി’ൻ്റെ പ്രകാശനം ഫാ ആൽഫിൻ ജൂഡ്സന് നല്കി ഡോ. ഫ്രാൻസിസ്കോ പടമാടൻ നിർവഹിച്ചു. കോട്ടപ്പുറത്തെ പുതിയ സഹവികാരിയായി ചുമതലയേറ്റ ഫാ. പീറ്റർ കണ്ണമ്പുഴ ഒഎഫ്എം കൊൺവെഞ്ച്വലിന് സ്വീകരണം നല്കി. ഇന്ന് വൈകീട്ട് 5.30 ന് ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപത ഫിനാൻഷ്യൽ അഡ്മിസ്ട്രേറ്റർ ഫാ.ജോബി കാട്ടാശ്ശേരി പ്രസംഗിക്കും. ജൂലൈ മൂന്നിന് വൈകീട്ട് 4.30ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് എൽപി സ്കൂളിൽ നിന്ന്…

Read More

വിയറ്റ്‌നാമിന്റെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ ചെറിയ രാജ്യമായ സൗ തൊമേ ആൻഡ് പ്രിൻസിപ്പേയുടെയും ഭരണാധികാരികള്‍ വത്തിക്കാനിലെത്തി ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

Read More

തീവ്രവാദ ആക്രമണം നടന്ന ഡമാസ്കസിലെ മാർ ഏലിയാസ് ക്രൈസ്തവ ദേവാലയത്തിൽ ഭീതിയ്ക്കിടെയിലും ഞായറാഴ്ച ബലിയർപ്പണത്തിന് വിശ്വാസികൾ ഒരുമിച്ച് കൂടി.

Read More

‘ഞങ്ങൾ, ക്രൊയേഷ്യൻ വിശ്വാസികൾ, അങ്ങയുടെ നന്മയിൽ ആശ്രയിച്ചുകൊണ്ട്, അങ്ങയുടെ ഏറ്റവും പരിശുദ്ധമായ ഹൃദയം ഒരിക്കൽക്കൂടി ഞങ്ങൾക്കായി തുറക്കാൻ അങ്ങയുടെ അടുക്കൽ വരുന്നു” എന്ന ആമുഖത്തോടെയാണ് പ്രാർത്ഥന ആരംഭിച്ചത്.

Read More