Author: admin

ജര്‍മനിയുടെ ഏകീകരണത്തിനു മന്‍പ് കിഴക്കന്‍ ജര്‍മനിയുടെ (ജിഡിആര്‍ ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്) കുപ്രസിദ്ധ രഹസ്യ പൊലീസായ സ്റ്റാസിയുടെ ഏജന്റുമാര്‍ രഹസ്യമായി ബെര്‍ലിനിലെ സാമൂഹ്യജീവിതം നിരീക്ഷിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

Read More

വിജയപുരം രൂപതയിലെയും ഇടുക്കി ജില്ലയിലെയും ആദ്യ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെടുകയാണ് ഹൈറേഞ്ചിലെ പ്രഥമ കത്തോലിക്കാ ദേവാലയമായ മൂന്നാര്‍ ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ദേവാലയം.

Read More

വാഷിംഗ്ഡണ്‍ ഡിസി: അമേരിക്കയിലെ ജോര്‍ജിയയിലെ അല്‍ഫാരെറ്റയിൽ ഇന്നലെയുണ്ടായ കാറപകടത്തില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആര്യന്‍ ജോഷി, ശ്രിയ അവസരള, അന്‍വി ശര്‍മ എന്നിവരാണ് മരിച്ചത്. ആര്യനും ശ്രിയയും സംഭവസ്ഥലത്തും അന്‍വി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ റിത്വക് സോമേപള്ളി, മുഹമ്മദ് ലിയാക്കത്ത് എന്നിവര്‍ അല്‍ഫറെറ്റയിലെ നോര്‍ത്ത് ഫുള്‍ട്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അല്‍ഫറെറ്റ ഹൈസ്‌കൂളിലെയും ജോര്‍ജിയ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. യുജിഎ ശിക്കാരി ഡാന്‍സ് ടീമിലെ അംഗമായിരുന്നു ശ്രീയ. ഗായികയായിരുന്നു അന്‍വി ശര്‍മ. ഈ മാസം 14ന് ആണ് സംഭവം. അമിതവേഗത്തെ തുടര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നെന്ന് പോലീസ് പറയുന്നു.

Read More

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം . തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെയായിട്ടാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത് . വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം വെള്ളിയാഴ്ച രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദമാണിത്. കാലവര്‍ഷത്തിന്റെ വരവിനെ ന്യൂനമര്‍ദ്ദം സ്വാധീനിച്ചേക്കും. ഇതു കൂടാതെ വടക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും അതിതീവ്രമായ മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച വരെ മെയ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Read More

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എല്‍ദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കോവളത്തുവെച്ച് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ദോസ് കുന്നപ്പിള്ളി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതി കോവളം പൊലീസില്‍ നല്‍കിയ പരാതി. ഇതേ തുടർന്ന് ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു . കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അടിമലത്തുറയിലെ ലോഡ്ജില്‍ വെച്ചാണ് യുവതിയെ ആദ്യം പീഡിപ്പിക്കുന്നത്. പിന്നീട് കുന്നത്തുനാട്ടിലും, ഈ യുവതി താമസിക്കുന്ന വീട്ടില്‍ വെച്ചും പല തവണ പീഡിപ്പിച്ചിരുന്നതായിട്ടാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Read More

തിരുവനന്തപുരം:തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു. മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം പരിശോധിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു .ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കമ്മീഷന്റെ മറുപടിയോടെ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്കയക്കും. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് സംസ്ഥാനത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം നടത്താൻ ഉദ്ദേശിച്ചാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു വാർഡ് വീതം കൂടുന്ന രൂപത്തിലായിരിക്കും വിഭജനം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം വാർഡുകൾ വർധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ടാകും. വാർഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും.

Read More

മലയാളത്തിന്റെ മഹാ നടൻ മോഹന്‍ലാൽ 64-ാം പിറന്നാളിന്റെ നിറവിൽ . ദശകങ്ങളായി മലയാളികളുടെ മാത്രമല്ല ,ലോകമെമ്പാടുമുള്ള വിവിധ ദേശക്കാരായ മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക് നവഭാവവും ഭാവുകത്വവും നൽകിയ നാട്യ പ്രതിഭയുടെ ജന്മദിനം എല്ലാവിധത്തിലും ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള, എണ്ണിയാലൊടുങ്ങാത്ത അദ്ദേഹത്തിന്‍റെ ആരാധകരും. പിറന്നാൾ ദിനത്തിൽ ചെന്നൈയിൽ ആണ് അദ്ദേഹം എങ്കിലും വിവിധ ഇടങ്ങളിലായി ഫാൻസ്‌ പ്രവർത്തകർ അന്നദാനമൊരുക്കിയിട്ടുണ്ട് . മലയാള സിനിമയ്‌ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾ അവർണ്ണനീയമാണ് . 1986 മുതൽ 1995 വരെയുള്ള ലം മലയാള സിനിമയുടെ സവിശേഷമായ സുവർണ കാലഘട്ടത്തിൽ ആസ്വാദകരുടെ കിനാവും കണ്ണീരും പ്രണയവും പ്രതികാരവും തോൽവിയും വിജയവുമെല്ലാം മോഹൻലാൽ കഥാപാത്രങ്ങളുമായി ഇഴപിരിയാത്തതായിരുന്നു . മോഹൻലാലിന്‍റെ അഭിനയ മികവ് പ്രകടമാക്കുന്ന, എണ്ണിയാലൊടുങ്ങാത്ത ആരാധകരെ നേടിക്കൊടുത്ത നിരവധി ചലച്ചിത്രങ്ങൾ ഇക്കാലത്ത് ധാരാളമായി പുറത്തിറങ്ങി. മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കുമൊപ്പം പ്രവർത്തിക്കാൻ ഈ കാലഘട്ടത്തിൽ മോഹൻലാലിന് സാധിച്ചു. 1978ൽ ‘തിരനോട്ടം’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ചതെങ്കിലും ഈ സിനിമയ്‌ക്ക് പ്രേക്ഷകരിലേക്കെത്താനായില്ല.…

Read More

കൊച്ചി: സി പി എം നേതാവ് ഇ.പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി . കേസില്‍ സുധാകരൻ വിചാരണ നേരിടണമെന്ന അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവും കോടതി റദ്ദാക്കി. ഇ.പിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് സുധാകരനെതിരേ വലിയതുറ പോലീസ് ചുമത്തിയിരുന്നത്. കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് 2016ല്‍ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്‍റെ വിചാരണ തടയണമെന്നും തന്നെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. കേസിൽ വിശദമായ വാദം കേട്ട കോടതി ഹർജിയിലെ ആവശ്യം അംഗീകരിക്കുകയായിരുന്നു. 1995 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ഇ.പിക്ക് ആന്ധ്രയില്‍വച്ച് വെടിയേല്‍ക്കുകയായിരുന്നു. അന്ന് സിപിഎമ്മിന്‍റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇ.പി. കേസിലെ ഒന്നും രണ്ടും പ്രതികളെ ആന്ധ്രയിലെ കോടതി വെറുതേ വിട്ടിരുന്നു. എന്നാൽ തിരുവനന്തപുരത്ത് വച്ചാണ് ഗൂഢാലോചന നടന്നതെന്ന്…

Read More

കൊച്ചി : ലാലേട്ടന്പിറന്നാള്‍ സമ്മാനമായി ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി മൂഹമ്മദ് റിയാസ്. കിരീടം സിനിമയിലൂടെ പ്രശസ്തമായ പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ കഴിയുംവിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ -ലാലേട്ടന് ഒരുപിറന്നാൾ സമ്മാനം..’കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു.മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്‍റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനുംസാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.

Read More