- വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
- ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ മിടിക്കും
- പ്രധാനമന്ത്രി മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും
- മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ വി ഡി സതീശൻ
- ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവർക്ക് വധശിക്ഷ; യു എൻ റിപ്പോർട്ട്
- നവാഭിഷിക്തരായ മെത്രാന്മാരുമായി കൂടിക്കാഴ്ച്ച നടത്തി ലിയോ പതിനാലാമൻ പാപ്പാ
- ഇസ്ലാമിക തീവ്രവാദികൾ അജപാലന പ്രവർത്തനങ്ങൾക്ക് ഭീഷണി; നൈജീരിയൻ ബിഷപ്പ്
- നൂറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിൽ കത്തോലിക്കാ മൃതസംസ്കാരം
Author: admin
വൻകിട കമ്പനികളുടെ യാനങ്ങൾ ആഴക്കടലിൽനിന്ന് മീൻ പിടിക്കാൻ വരുന്നു. കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയായി, വ്യാവസായികാടിസ്ഥാനത്തിൽ ആഴക്കടലിലെ മത്സ്യസമ്പത്ത് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങി.
കോട്ടപ്പുറം : കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ വിശുദ്ധ തോമ ശ്ലീഹയാൽ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ വിശുദ്ധ തോമസിൻ്റെ തിരുനാളും കോട്ടപ്പുറം രൂപതാദിനാഘോഷവും നാളെ (ജൂലൈ 3) നടക്കും. വൈകീട്ട് 4.30ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് എൽപി സ്കൂളിൽ നിന്ന് കോട്ടപ്പുറം മുസിരിസ് സെൻ്റ് തോമസ് കപ്പേളയിലേക്ക് നടക്കുന്ന പ്രവേശന പ്രദക്ഷിണത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം രൂപത, ഇടവക, സന്യസ്ത പ്രതിനിധികളും രൂപതയിലെ വൈദീകരും അണിനിരക്കും. തുടർന്ന് സെൻ്റ് തോമസ് കപ്പേളയിൽ ബിഷപ്പിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നടക്കും. രൂപത വാർഷിക പദ്ധതിയുടെയും ക്രിസ്ബാൻ്റിൻ്റെ കവർ സോങ്ങിൻ്റെയും പ്രകാശനവും ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനവും നടക്കും. തുടർന്ന് ഊട്ടുനേർച്ചയുമുണ്ടാകും. തിരുനാളിൻ്റെ രണ്ടാം ദിനത്തിൽ ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. രൂപത ഫിനാൻഷ്യൽ അഡ്മിസ്ട്രേറ്റർ ഫാ.ജോബി കാട്ടാശ്ശേരി പ്രസംഗിച്ചു. സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ സഹവികാരി ഫാ. ആൽഫിൻ ജൂഡ്സൻ സഹകാർമ്മികനായിരുന്നു. പ്രദക്ഷിണവും നടന്നു.…
കൊച്ചി : ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പുത്തന്‍തോട് മുതല്‍ ഫോര്‍ട്ട് കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെയുള്ള കടല്‍ഭിത്തിയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരൂമാനിച്ചത് ആശ്വാസകരമെന്ന് കെആര്‍എല്‍സിസി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദിരേഖപ്പെടുത്തുന്നു. ഫോര്‍ട്ട് കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെയുള്ള കടല്‍ഭിത്തിയുടെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ അധികഫണ്ടും അനുവദിക്കണം. പതിനേഴു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ തീരത്ത് ആദ്യഘട്ടമെന്ന നിലയില്‍ ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ കണ്ണമാലി പുത്തന്‍തോടുവരെയുള്ള 7.3 കി.മി. 344 കോടി രൂപ ചിലവഴിച്ച് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ശേഷിക്കുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി തീര്‍ത്തും തകര്‍ന്ന അവസ്ഥയിലാണ്.ചെല്ലാനം പഞ്ചായത്തിലെ പുത്തന്‍ തോടു മുതല്‍ വടക്കോട്ട് കണ്ണമാലി. കമ്പനിപ്പടി, ചെറിയകടവ്, കാട്ടിപ്പറമ്പ്, മാനാശ്ശേരി, സൗദി പ്രദേശങ്ങളില്‍ പുരയിടങ്ങളിലുള്‍പ്പെടെ കടല്‍ കയറുകയാണ്. വര്‍ഷങ്ങളായി ഈ പ്രദേശങ്ങള്‍ കടലാക്രമണത്തിന്‍റെ ഭീതിയിലാണെങ്കിലും ഈ വര്‍ഷം കടല്‍ഭിത്തി പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നിരന്തരമായി കടലാക്രമണ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. കടല്‍കയറ്റത്തിന്‍റെ…
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷി സ്വയംസഹായ സംഘങ്ങളിലെ 100 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം സംഘടിപ്പിച്ചു. NIDS പ്രസിഡൻ്റ് മോൺ.ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. വിൻസൻ്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശം നൽകി. പ്രോജക്ട് ഓഫീസർ മൈക്കിൾ, അസോസിയേഷൻ പ്രസിഡന്റ് തങ്കമണി, അസി.പ്രൊജക്ട് ഓഫീസർ ബിജു ആൻ്റണി, ജോർജ്ജ്, അസോസിയേഷൻ സെക്രട്ടറി സൗമ്യ പി.റ്റി., അസോസിയേഷൻ അംഗം ഫ്രാൻസിസ്, എന്നിവർ സംസാരിച്ചു. മൈക്കിൾ,ജോർജ്ജ് എന്നിവരെ യോഗത്തിൽ ആദരിച്ചു. സി.ബി.ആർ. കോ-ഓഡിനേറ്റർ ശശികുമാർ, പ്രോഗ്രാം കോ ഓഡിനേറ്റർ ജയരാജ് എന്നിവർ നേതൃത്വം നൽകി.
2025ലെ വലിയ ജൂബിലി വർഷത്തിന്റെ ഭാഗമായിട്ട് പുരോഹിതരുടെ ജൂബിലി ജൂൺ 23 ന് ആരംഭിച്ചു. പുരോഹിതന്മാരെയും സമർപ്പിത ജീവിതത്തെയും കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് നടന്നത് .
ഒരു കുമ്പസാരക്കാരൻ എങ്ങനെയായിരിക്കണം എന്ന് ഡ്രിയുടെ ജീവിതം ചൂണ്ടിക്കാട്ടി ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
ഫ്രാൻസിൽ ക്രൈസ്തവ വിശ്വാസം തഴച്ച് വളരുന്നതിന്റെ ശുഭ സൂചന നൽകി 16 ഡീക്കന്മാർ പൗരോഹിത്യം സ്വീകരിച്ചു. നോത്രെഡാം കത്തീഡ്രൽ പുനസ്ഥാപിച്ച ശേഷം നടന്ന ആദ്യ പൗരോഹിത്യ സ്വീകരണ ചടങ്ങിൽ 16 വൈദികർ അഭിഷിക്തരായി.
പുസ്തകം/ഷാജി ജോര്‍ജ് ‘ചെറുപ്പക്കാരുടെ മരണം എന്നെ ഓര്‍മിപ്പിക്കുന്നത് വെള്ളപ്പാച്ചിലില്‍ കെട്ടുപോകുന്ന ഒരു തിരിനാളത്തെയാണ്. എന്നാല്‍ വാര്‍ദ്ധക്യമെത്തി മരിക്കുന്നത് ഒരു പരപ്രേരണയുമില്ലാതെ ഒരു തിരി താനേ എണ്ണവറ്റി കെട്ടുപോകുന്ന പോലെയുമാണ്. പച്ചയായിരിക്കുമ്പോള്‍ ആപ്പിളുകള്‍ ബലംപ്രയോഗിച്ചു പറിച്ചെടുക്കേണ്ടിവരുന്നു; എന്നാല്‍ മൂത്തുപഴുത്തുകഴിഞ്ഞാല്‍ അവ താനേ കൊഴിഞ്ഞുവീഴുന്നു. അതുപോലെ, യുവാക്കളെ മരണം സമീപിക്കുന്നത് ഹിംസാത്മകമായിട്ടാണ്; പ്രായമായവരെ പാകമായിട്ടും’. ലിയോ ടോള്‍സ്റ്റോയിയുടെ അവസാന കാലത്തെ പ്രധാന രചനകളിലൊന്നാണ് എ കലണ്ടര്‍ ഓഫ് വിസ്ഡം. പലരുടെയും ചിന്താശകലങ്ങള്‍ സമാഹരിച്ചിട്ടുള്ള ഈ പുസ്തകം 15 വര്‍ഷങ്ങള്‍ കൊണ്ടാണ് ടോള്‍സ്റ്റോയി സമാഹരിച്ചത്. ഇതിനു സമാനമായ ഒരു പുസ്തകം ഇപ്പോള്‍ മലയാളത്തിലുണ്ട്. ദിനേന: ചിന്താശകലങ്ങളുടെ പുസ്തകം. വി. രവികുമാര്‍ സമാഹരണവും വിവര്‍ത്തനവും നിര്‍വഹിച്ചിരിക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് ഐറീസ് ബുക്‌സാണ്.രവികുമാര്‍ പുസ്തകത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. 365 ചിന്താശകലങ്ങള്‍ സമാഹരിച്ചത് ഓരോ ദിവസവും വായിച്ചുനോക്കാം; അതില്‍നിന്നു പിന്നെ സാന്ത്വനമാര്‍ജ്ജിക്കാം, അല്ലെങ്കില്‍ പ്രകോപനം കൊള്ളാം. മാര്‍ക്കസ് അറിലിയസും സെനെക്കയും പോലുള്ള ക്ലാസ്സിക്കല്‍ ചിന്തകരും ബാല്‍ത്തസാര്‍ ഗ്രേഷ്യനെപ്പോലുള്ള പ്രയോജനവാദികളും…
പക്ഷം/ ഡോ. മാര്‍ട്ടിന്‍ എന്‍. ആന്റണി ഒ.ഡി എം ‘വിശ്വസിക്കുന്നവൻ, ചിന്തിക്കുന്നവനായിരിക്കണം. വിശ്വസിച്ചുകൊണ്ട് ചിന്തിക്കുക; ചിന്തിച്ചുകൊണ്ട് വിശ്വസിക്കുക. ചിന്തയില്ലാത്ത വിശ്വാസം വിശ്വാസമേ അല്ല’. പറഞ്ഞത് മറ്റാരുമല്ല വിശുദ്ധ അഗസ്റ്റിനാണ്. തന്റെ മരണത്തിന് രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുമ്പ് എഴുതിയ ‘ഓൺ ദി പ്രീഡെസ്റ്റിനേഷൻ ഓഫ് ദി സെയിന്റ്‌സ്’ എന്ന കൃതിയിലാണ് ഇങ്ങനെ ഒരു വാചകം നമ്മൾ കാണുന്നത്. ആര്യനിസത്തിന്റെ വികലമായ ദർശനങ്ങൾ ക്രൈസ്തവീകതയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇങ്ങനെ ഒരു അഭ്യർഥന വിശുദ്ധൻ നടത്തുന്നത്. അതിനുശേഷം സമയചക്രം എത്രയോ കറങ്ങിയിരിക്കുന്നു. നമ്മൾ ഇപ്പോൾ ‘പോസ്റ്റ്’ കാലഘട്ടത്തിലാണ്. പോസ്റ്റ് മോഡേൺ, പോസ്റ്റ് ഹ്യൂമൻ, പോസ്റ്റ് മെറ്റാഫിസിക്കൽ, പോസ്റ്റ് സെക്കുലർ… കാലഘട്ടത്തിൽ. മതം ഒരു ആവശ്യകതയാകില്ല എന്നു പഴമക്കാർ ചിന്തിച്ച ഈ കാലഘട്ടത്തിൽ മതംതന്നെ രാഷ്ട്രീയമായി മാറിയപ്പോൾ നമ്മുടെ അടുത്തേക്കു വരുന്ന ഭാവിയെക്കുറിച്ച് ഭയത്തോടെയല്ലാതെ എങ്ങനെ നോക്കുവാൻ സാധിക്കും?ഇന്ന് മലയാളമണ്ണിൽ ഓരോ പൗരനും സ്വന്തം വ്യക്തിത്വവും പാരമ്പര്യവും ഉപേക്ഷിക്കാതെയോ മതാത്മകമായ അജണ്ടകളിലേക്ക് പൂർണ്ണമായി…
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കടുത്തുള്ള പനക്കപ്പാലത്ത് ദമ്പതികളെ അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.