- ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവർക്ക് വധശിക്ഷ; യു എൻ റിപ്പോർട്ട്
- നവാഭിഷിക്തരായ മെത്രാന്മാരുമായി കൂടിക്കാഴ്ച്ച നടത്തി ലിയോ പതിനാലാമൻ പാപ്പാ
- ഇസ്ലാമിക തീവ്രവാദികൾ അജപാലന പ്രവർത്തനങ്ങൾക്ക് ഭീഷണി; നൈജീരിയൻ ബിഷപ്പ്
- നൂറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിൽ കത്തോലിക്കാ മൃതസംസ്കാരം
- 108 ന്റെ നിറവിൽ ആശംസകളുമായി സ്വന്തം വികാരി
- സുശീല കര്‍ക്കി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
- ഐക്യരാഷ്ട്ര സഭയിൽ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുന്ന പ്രമേയം; 142രാജ്യങ്ങളുടെ പിന്തുണ
- ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് മരണം
Author: admin
ഫിഫ ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെ ആരംഭം . രണ്ട് വീതം ബ്രസീലിയന്‍, ജര്‍മന്‍ ക്ലബുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലുണ്ട് . ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് ബ്രസീല്‍ ക്ലബ് ഫ്ലുമിനെന്‍സയും സൗദി ക്ലബ് അല്‍ ഹിലാലും തമ്മിലാണ് ആദ്യ ഏറ്റുമുട്ടൽ. ശനിയാഴ്ച രാവിലെ 6.30ന് ബ്രസീല്‍ ക്ലബ് പാല്‍മിറാസും ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും തമ്മിലും ശനി രാത്രി 9.30ന് ഫ്രഞ്ച്- ജര്‍മന്‍ തമ്മിലുമുളള പോരാട്ടമാണ്. ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പി എസ് ജിയും ജര്‍മന്‍ ലീഗ് ജേതാക്കളായ ബയേണും സെമി ലക്ഷ്യമാക്കിയാണ് കളിക്കുക. ഞായറാഴ്ചയാണ് ക്വാര്‍ട്ടറിലെ ‘ഫൈനല്‍’ മത്സരം. ഞായര്‍ പുലര്‍ച്ചെ 1.30ന് റയല്‍ മാഡ്രിഡും ജര്‍മന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടും. ഏറെ അട്ടിമറികള്‍ നടന്ന ക്ലബ് ലോകകപ്പില്‍ ആരൊക്കെ അവസാന നാലിലേക്ക് കടക്കുമെന്നത് പ്രവചനാതീതമാണ്.
ഗാസ സിറ്റി : കഴിഞ്ഞ 48 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ 300-ലധികം പേരെ കൊന്നൊടുക്കിഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. 26 കൂട്ടക്കൊലകൾ ആണ് ഈ സമയം ഇസ്രയേൽ നടത്തിയത്. വ്യാഴാഴ്ച പുലർച്ചെയുള്ള ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു .ഇതിൽ വിവാദമായ ഇസ്രയേലി, അമേരിക്കൻ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായും അവശ്യവസ്തുക്കൾക്കായും കാത്തുനിന്ന 33 പേരും ഉൾപ്പെടുന്നു. തെക്കൻ അൽ മവാസിയിൽ താൽക്കാലിക ടെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെട്ടു. ഗാസ നഗരത്തിന് പടിഞ്ഞാറ് ഭാഗത്തെ ഭവനരഹിതർക്ക് അഭയം നൽകിയ മുസ്തഫ ഹഫീസ് സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട് . ഷെൽട്ടറുകളിലും ഭവനരഹിതർക്കായുള്ള കേന്ദ്രങ്ങളിലും താമസിക്കുന്ന സാധാരണക്കാരെയും പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ടവരെയും ഭക്ഷണം തേടുന്ന പട്ടിണി കിടക്കുന്ന സാധാരണക്കാരെയും ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടന്ന ആക്രമണങ്ങളെന്നും ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ കത്തോലിക്ക വൈദികന് വെടിയേറ്റു. ടബാസ്കോ രൂപതാംഗമായ ഫാ. ഹെക്ടർ അലജാൻഡ്രോ പെരെസ് എന്ന വൈദികനാണ് രോഗിയായ ഇടവകാംഗത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ വെടിയേറ്റത്.
കാമറൂൺ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഭീതിയിൽ കഴിയുകയാണെന്നു രാജ്യത്തെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂ ൻകെയ ഫുവാന്യ. പരിശുദ്ധ സിംഹാസനത്തിന്റെ ദിനപത്രമായ ‘ഒസർവത്താരോ റൊമാനോ’യ്ക്കു അനുവദിച്ച അഭിമുഖത്തിലാണ് തട്ടിക്കൊണ്ടുപോകലുകളും മോചനദ്രവ്യം ആവശ്യപ്പെടലും പീഡനങ്ങളും പതിവായിരിക്കുന്ന കാമറൂണിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. നൈജീരിയയോട് ചേർന്ന കാമറൂണിന്റെ വടക്കൻ പ്രദേശങ്ങളിലും ആംഗ്ലോഫോൺ പ്രദേശങ്ങളിലും വിമത തീവ്ര സംഘടനകൾ ഗവൺമെന്റുമായി 2017മുതൽ നിരന്തര യുദ്ധത്തിൽ ആണ്. തന്റെ രാജ്യത്തിന്റെ ഭീതിജനകമായ സ്ഥിതി ബിഷപ്പ് മാധ്യമങ്ങളോട് തുറന്നു പറയുകയായിരുന്നു എന്ന് വത്തിക്കാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കോട്ടപ്പുറം : കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ വിശുദ്ധ തോമ ശ്ലീഹയാൽ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ നടന്ന വിശുദ്ധ തോമസിൻ്റെ തിരുനാളും കോട്ടപ്പുറം രൂപതാദിനാഘോഷവും പ്രൗഢഗംഭീരമായി. ഇതോടനുബന്ധിച്ച് മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നടന്നു. രൂപതയിലെ വൈദീകരും സന്യസ്ത വൈദീകരും ദിവ്യബലിയിൽ സഹകാർമ്മികരായി. കോട്ടപ്പുറം രൂപത വാർഷിക പദ്ധതിയുടെയും യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ക്രിസ്ബാൻ്റിൻ്റെ കവർ സോങ്ങിൻ്റെയും പ്രകാശനവും ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനവും നടന്നു. ഊട്ടുനേർച്ച ബിഷപ്പ് ആശീർവ്വദിച്ചു. ആയിരങ്ങൾ ഊട്ടുനേർച്ചയിൽ പങ്കെടുത്തു.തിരുകർമ്മങ്ങൾക്ക് മുന്നോടിയായി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് എൽപി സ്കൂളിൽ നിന്ന് കോട്ടപ്പുറം മുസിരിസ് സെൻ്റ് തോമസ് കപ്പേളയിലേക്ക് നടന്ന പ്രവേശന പ്രദക്ഷിണത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം രൂപത, ഇടവക, സന്യസ്ത പ്രതിനിധികളും രൂപതയിലെ വൈദീകരും അണിനിരന്നു. 1987 ജൂലൈ മൂന്നിന് തോമശ്ലീഹയുടെ രക്തസാക്ഷിത്വതിരുനാൾ ദിനത്തിലാണ് ‘ക്വോ ആപ്തിയൂസ് ‘ എന്ന ജോൺ പോൾ രണ്ടാമൻ…
വരുന്ന നവംബർ മാസത്തിൽ ബ്രസീലിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ കോപ്30 (COP30) സമ്മേളനത്തിന്റെ വെളിച്ചത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട നീതിക്കും പാരിസ്ഥിതിക പരിവർത്തനത്തിനു ആഹ്വാനം ചെയ്തുകൊണ്ട് ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള മെത്രാൻസമിതികളും ലാറ്റിൻ അമേരിക്കയ്‌ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷനും ചേർന്ന് പുതിയൊരു രേഖ പുറത്തിറക്കി.
കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കെട്ടിടം ഇടിഞ്ഞു വീണു ഒരു മരണം.മരണപ്പെട്ടത് മകളുടെ കൂടെ കൂട്ട് നിൽക്കാൻ വന്ന ബിന്ദു കേരളം No one. മുഖ്യനും മരുമോനും റീലും. കക്കലും മുക്കലും മതി. വീണാ മന്ത്രിയ്ക്കും വാസവൻ മന്ത്രിക്കും ന്യായീകരിക്കാൻ മാത്രം ആണ് മനുഷ്യ ജീവൻ. കമ്മികൾ കാപ്സൂൾ നിരത്താൻ ഇനി ഓട്ടം ആയിരിക്കും ആര് മരിച്ചാലും കമ്മികൾക്ക് നെഞ്ചിൽ വേദന ഉണ്ടാകില്ല.
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം തകര്‍ന്നു . കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് സ്ത്രീയെ പുറത്തെടുക്കാനായത് . ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശുചിമുറിയില്‍ കുളിക്കാന്‍ പോയ സ്ത്രീയാണ് കെട്ടിടം തകര്‍ന്നുള്ള അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം .തകര്‍ന്ന കോണ്‍ക്രിറ്റ് സ്ലാബുകള്‍ക്കിടയില്‍ നിന്നും വളരെ ശ്രമകരമായാണ് സ്ത്രീയെ പുറത്തെടുക്കാനായത്. നേരത്തെ തന്നെ തലയോലപ്പറമ്പ് സ്വദേശിനിയെ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തകര്‍ന്ന കെട്ടിടഭാഗത്ത് ജെസിബി അടക്കം കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് സ്ഥലത്തെത്തിയ ചാണ്ടിഉമ്മന്‍ എംഎല്‍എ പറഞ്ഞു . അപകടം നടന്ന സ്ഥലത്തേക്ക് പോയ അമ്മയെ കാണാനില്ലെന്നും, വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ഒരു കുട്ടി തന്നോട് പറഞ്ഞിരുന്നു- ചാണ്ടി ഉമ്മൻ പറഞ്ഞു . ആളില്ലാ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും, ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുട്ടിയുടെ അമ്മയാണ് അപകടത്തില്‍പ്പെട്ടതെന്നും ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് പറഞ്ഞു.നേരത്തെ ആശുപത്രിയിൽ എത്തിയ…
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിൽ കുരിശിങ്കൽ ലൂർദ്മാതാ ഇടവകയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു വർഷത്തെ ബൈബിൾ പാരായണത്തിന്റെ സമാപനം വെളിപാടിന്റെ പുസ്തകം അവസാനം ഭാഗം വായിച്ചു കൊണ്ട് ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു. ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂർണ്ണ ബൈബിൾ വായിച്ച് കഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു. 2024 ജൂലൈ 1 മുതൽ 2025 ജൂൺ 30 വരെ ആയിരുന്നു ബൈബിൾ വായന നടത്തിയത്. ഒരു വർഷത്തെ ബൈബിൾ വായിക്കുവാനുള്ള കലണ്ടർ കുടുംബങ്ങൾക്ക് അച്ചടിച്ച് നൽകിയിരുന്നു. അവർ അത് ഭവനങ്ങളിൽ വായിക്കുകയും ഓരോ ദിവസവും ഓരോ കുടുംബാംഗങ്ങൾ വന്ന് ദിവ്യബലിക്ക് മുന്നേ അന്നേ ദിവസത്തെ വചനഭാഗം ദൈവാലയത്തിൽ വായിക്കുകയും ചെയ്തിരുന്നു. കൃതജ്ഞത ബലിയിൽ ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. POC ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് വചന സന്ദേശം നൽകി. രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ.ടോണി കൈതത്തറ, ഫാ. അജയ് കൈതത്തറ, ഫാ. ബിജു തേങ്ങാപുരക്കൽ…
കണ്ണമാലി- ചെല്ലാനം ഭാഗങ്ങളിൽ കടൽ ക്ഷോഭത്താൽ ബുദ്ധിമുട്ടനുഭവിക്കുന്ന 30 ഓളം കുടുംബങ്ങൾക്ക് വരാപ്പുഴ അതിരൂപതയുടെ “സുഭിക്ഷം” പദ്ധതിയുടെ ഭാഗമായി അരിയും മറ്റു ഭക്ഷ്യവസ്തുക്കളുമടങ്ങുന്ന കിറ്റുകൾ കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നൽകുവാൻ സാധിച്ചു. വരാപ്പുഴ അതിരൂപത എക്സിക്യൂട്ടീവ്സിൻ്റെ സാന്നിധ്യത്തിൽ പൊറ്റക്കുഴി സഹവികാരി ഫാ. റെനിൽ തോമസ് ഇട്ടിക്കുന്നത്തിന് ഭക്ഷ്യകിറ്റുകൾ പൊറ്റക്കുഴി യൂണിറ്റ് പ്രസിഡൻറ് അലൻ ആൻ്റണി കൈമാറി. വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, വൈസ് പ്രസിഡൻ്റ് വിനോജ് വർഗീസ്, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ, ട്രഷറർ ജോയ്സൺ പി.ജെ, കലൂർ മേഖല പ്രസിഡൻ്റ് അമൽ ജോർജ്, പൊറ്റക്കുഴി യൂണിറ്റ് ആനിമേറ്റർ ജോസ് പീറ്റർ, സെക്രട്ടറി അന്ന തെരേസ ഷാരോൺ, ജോയിൻ്റ് സെക്രട്ടറി ആൻ മേരി, സോഷ്യോ പൊളിറ്റിക്കൽ ഫോറം കൺവീനർ ടിബിൻ ജോസഫ്, വുമൺസ് ഫോറം കൺവീനർ സ്നേഹിത ആൻ്റണി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ആലപ്പുഴ രൂപതയിലെ സെൻ്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് കണ്ടകടവ് ഇടവകയിലെ ബഹുമാനപ്പെട്ട സഹ…
Subscribe to Updates
Get the latest creative news from FooBar about art, design and business.