- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
- അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- തിരച്ചില്‍ പുനരാരംഭിച്ചു; അർജ്ജുന്റെ ബന്ധുക്കൾ ഷിരൂരിൽ
Author: admin
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് പരാജയം. പരാഗ്വെയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ തോറ്റത്. കളിയുടെ ഇരുപതാം മിനിറ്റിലാണ് ബ്രസീലിനെ ഞെട്ടിച്ച് പരാഗ്വെ ഗോൾ നേടിയത്. ഡിയോഗോ ഗോമസാണ് പരാഗ്വെയ്ക്കായി ഗോൾ നേടിയത് .അവസരങ്ങൾ മുതലാക്കുന്നതിൽ മഞ്ഞപ്പട പരാജയപ്പെട്ടു.ഒരു ഘട്ടത്തിൽ ഗിൽഹെർം അരാന ഗോളിന് തൊട്ടടുത്തെത്തി. അതേസമയം പരാഗ്വെയ്ക്ക് ലഭിച്ച അവസരം ഡിയാഗോ ഗോമസ് കൃത്യമായി വലയിലാക്കുകയായിരുന്നു.ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്റ് ടേബിളിൽ ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ 10 പോയന്റാണ് ബ്രസീലിനുള്ളത്. 18 പോയന്റുമായി അർജന്റീന ഒന്നാം സ്ഥാനത്താണ്. ഉറുഗ്വായ്, ഇക്വഡോർ എന്നീ ടീമുകളും ബ്രസീലിന് മുന്നിലാണ്.
പ്രമേഹ രോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ് പാവക്ക അഥവാ കയ്പ. പാവക്ക കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ പ്രമേഹ ബാധിതർക്ക് ലഭിക്കുന്നു. ലോകത്തെ പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. പ്രമേഹം പിടിപെടാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. ഇനി പ്രമേഹം ബാധിച്ച ഒരാളാണ് നിങ്ങളെങ്കിൽ സാധാരണ ജീവിതം നയിക്കുന്നതിനായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ ഭക്ഷണ ശീലങ്ങളെ കുറിച്ച് വളരെ ബോധവാന്മാരായിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് കയ്പയ്ക്കുണ്ട്. അതിനാലാണ് ഭക്ഷണത്തിൽ കയ്പ ഉൾപ്പെടുത്തണമെന്ന് പ്രമേഹ ബാധിതരോട് ഡോക്ടർമാർ നിർദേശിക്കുന്നത്.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനു രൂപീകരിച്ച പ്രത്യേക ഹൈക്കോടതി ബെഞ്ചിന്റെ ആദ്യ സിറ്റിംഗ്ഇന്ന്. ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഹൈക്കോടതിക്കു കൈമാറും. പൊതുപ്രവര്ത്തകന് പായിച്ചിറ നവാസ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് റിപ്പോര്‍ട്ടിന്റെ സമ്പൂര്‍ണ പകര്‍പ്പ് കോടതി ആവശ്യപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കുക പ്രത്യേക ബെഞ്ചായിരിക്കും. ഇതിനിടെ, നടി രഞ്ജിനി പ്രത്യേക ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ കക്ഷിചേരാനുള്ള അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
വാഷിങ്ടൺ: നീതിയുക്തമായ ഒരു ഇടമായി ഇന്ത്യ മാറുമ്പോള്‍ മാത്രമേ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് കോൺഗ്രസ് ആലോചിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല. ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളോടായിരുന്നുരാഹുലിന്റെ വാക്കുകൾ . സംവരണം ഇനിയും എത്രകാലം തുടരുമെന്ന ചോദ്യത്തോടായിരുന്നു രാഹുലിന്റെ പ്രതികരണം.ഇന്ത്യയിലെ ഓരോ ബിസിനസുകാരന്റേയും പട്ടിക പരിശോധിക്കൂ. ഞാൻ അത് ചെയ്തിട്ടുണ്ട്. അതിൽ ഒരു ആദിവാസി ഗോത്രത്തിൽപ്പെട്ടവരുടേയോ, ദലിതരുടേയോ പേര് കാണില്ല. എന്നാൽ ഏറ്റവും മികച്ച 200 പേരിൽ ഒരു ഒബിസി ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അവർ ഇന്ത്യയുടെ 50 ശതമാനമാണ്”- രാഹുല്‍ പറഞ്ഞു. “തങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്നും എന്തിന് ശിക്ഷിക്കപ്പെടുന്നുവെന്നും പറയുന്ന സവര്‍ണ ജാതിയിൽ നിന്നുമുള്ള ധാരാളം ആളുകളുണ്ട്. എനിക്ക് പറയാനുള്ളത്, അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കൂ എന്നാണ്. നമ്മുടെ രാജ്യത്തിൻ്റെ ഭരണത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കൂ. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ചോദിച്ചപ്പോൾ, ബിജെപി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് അറിഞ്ഞതിന് ശേഷം…
ഇംഫാല്‍ : ചെറിയ ഇടവേളയ്ക്കു ശേഷം മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിലും കുക്കി മേഖലകളിലും വന്‍ സംഘര്‍ഷം. മേഖല വീണ്ടും കത്തുകയാണ്. തൗബലില്‍ ജില്ലാ കലക്ടറുടെ ഓഫിസിലെ ദേശീയപതാക അഴിച്ചുമാറ്റി മെയ്തി പതാക ഉയര്‍ത്തി. കാങ്പോക്പി സ്വദേശിയായ കുക്കി വിമുക്ത ഭടനെ ഇംഫാല്‍ വെസ്റ്റില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തങ്ങ്ബുഹ് ഗ്രാമത്തില്‍ ബോംബ് സ്ഫോടനത്തില്‍ കുക്കി സ്ത്രീ കൊല്ലപ്പെട്ടു. തീവ്ര കുക്കിസംഘടനകള്‍ താഴ്വരയില് നടത്തിയ ഡ്രോണ്‍ ആക്രമണത്തിനെതിരായ പ്രതിഷേധമാണ് അതിരുവിട്ടത്.മാവോയിസ്റ്റുകളെയെന്ന പോലെ തീവ്ര കുക്കി സംഘടനകളെ കൈകാര്യം ചെയ്യാന്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഗവര്‍ണര്‍ എല്‍ ആചാര്യയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.
ഇന്ന് സെപ്റ്റംബർ 10 -ആത്മഹത്യ തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുകയാണ്. ലോകാരോഗ്യ സംഘടനയും ആത്മഹത്യാ പ്രതിരോധ രാജ്യാന്തര സംഘടനയും ചേർന്നാണ് ഇങ്ങനെ ഒരു ദിവസം ആചരിച്ചുവരുന്നത്. ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര് യുവാക്കളാണെന്നും ഡബ്യുഎച്ച്ഒയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കേരളത്തിൽ തൊഴിൽ മേഖല കണക്കിലെടുത്തൽ 2023 കാലയളവിൽ ആത്മഹത്യ ചെയ്ത മുപ്പത് ശതമാനത്തിലധികം പേരും ദിവസ വേതനക്കാരാണ്. ദിവസേന വേതനം കൊണ്ട് ജീവതത്തിന്റെ രണ്ടറ്റം തമ്മിൽ കൂട്ടിക്കെട്ടാൻ കഴിയാത്തതാകാം ഇവരെ മരണത്തിലേക്ക് തള്ളിവിടുന്നതെന്ന്അനുമാനിക്കാം. ഏകദേശം ഇരുപത് ശതമാനത്തിനോടടുത്ത് മരിച്ചവർ തൊഴിലില്ലാത്തവരാണ്. അതേസമയം തൊഴിലിടങ്ങളിൽ നേരിടുന്ന സമ്മർദ്ദങ്ങൾ അടക്കമുള്ള കാരണങ്ങൾ കൊണ്ടാവാം പന്ത്രണ്ട് ശതമാനം പ്രൊഫഷണലുകളും കഴിഞ്ഞ വർഷം…
പാലാ: സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കോട്ടയം ജേതാക്കൾ. ഫൈനലിൽ തിരുവനന്തപുരത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കോട്ടയം കിരീടം ചൂടിയത്. ഫൈനലിൽ ഇരുടീമും മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചെങ്കിലും 55ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെബിൻ നസീമിലൂടെയാണ് ആതിഥേയർ വിജയഗോൾ നേടിയത്. ഏഴുവർഷത്തിന് ശേഷമാണ് കോട്ടയം ജില്ല സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളാകുന്നത്. ഫൈനലിലെ താരമായി കോട്ടയത്തിന്റെ സി ജേക്കബും മികച്ച മുന്നേറ്റ താരമായി തിരുവനന്തപുരത്തിന്റെ ജിജോ ജെയ്സണും തെരഞ്ഞെടുക്കപ്പെട്ടു.
വിജയപുരം: വിജയപുരം രൂപത, പാലാ ബ്രില്ല്യന്റ് അക്കാദമിയുമായി സഹകരിച്ച് മെഡിക്കൽ, എൻജിനീയറിംഗ് എൻട്രൻസ് പരിശീലനം നൽകിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി 2023 – 25, 2024 – 26 ബാച്ചിലെ കുട്ടികളുടെ “വിജയപുരം ബ്രില്യന്റ് മീറ്റ് 2024 സെപ്റ്റംബർ 7 ന് രാവിലെ 10 മണിക്ക് കോട്ടയം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. 69 കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. വിജയപുരം വിദ്യാഭ്യാസ ശുശ്രൂഷയുടെ കോർഡിനേറ്ററായ ഫാ. ആന്റണി ജോർജ്ജ് പാട്ടപറമ്പിലിന്റെഅധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ പൊടിമറ്റം സെന്റ്.ജോസഫ് ചർച്ച് വികാരി ഫാ. ജോസഫ് സജി പുവ്വത്തുംകാട് ക്ലാസ്സ് നയിച്ചു. നീറ്റ് പരീക്ഷയ്ക്കു വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം, ഭയം കൂടാതെ എങ്ങനെ ഈ പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കാം എന്ന് പാലാ ബ്രില്യന്റ് എൻട്രൻസ് കോച്ചിംഗ് സെന്ററിന്റെ സ്ഥാപകരിൽ ഒരാളായ സ്റ്റീഫൻ ജോസഫ് കുട്ടികളെ ബോധവത്ക്കരിച്ചു. സി. മിനി എഫ് എം സി, സി. സോണിയ എഫ്…
കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫിസിയോതെറാപ്പിയിലൂടെ പുറം വേദന കുറയ്ക്കുക എന്നതായിരുന്നു ഈ വർഷത്തെ വിഷയം. ലൂർദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോനു അമ്പ്രോസ്, അസ്ഥിരോഗ വിഭാഗം മേധാവി ഡോ ജോൺ ടി ജോൺ, ഫിസിയോതെറാപ്പി വിഭാഗം മേധാവി അനുപമ ജി. നായർ എന്നിവർ പ്രസംഗിച്ചു. ഫിസിയോതെറാപ്പി ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഫിറ്റ്നസ് ചലഞ്ചിൽ സീനിയർ കൺസൾട്ടൻ്റുമാർ, ജൂനിയർ കൺസൾട്ടൻ്റുമാർ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, രോഗികൾ, സന്ദർശകർ എന്നിവർ പങ്കെടുത്തു. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഇതോടനുബന്ധിച്ച് പൊതുജനങ്ങൾക്കായ് സൗജാന്യ ഫിസിയോതെറാപ്പി കൺസൽറ്റേഷനും സംഘടിപ്പിച്ചു. ഫിസിയോ തെറാപ്പിസ്റ്റുമാരായ ആശിഷ് ജോസൈഹ, ആതിര കൃഷ്ണൻ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
Subscribe to Updates
Get the latest creative news from FooBar about art, design and business.