- ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ തയ്യാർ-പാകിസ്ഥാൻ പ്രധാനമന്ത്രി
- വീണ്ടും കൊവിഡ് തരംഗം ! ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും
- വയോധികർക്ക് സ്നേഹത്തണൽ തീർത്ത് ബോൾഗാട്ടി KLCWA
- തിരുവല്ലയില്‍ വീണ്ടും കോളറ മരണം
- വിശുദ്ധ ചാവറയച്ചനും കൂനമ്മാവ് ഇടവകയും
- ജാതി സെന്‍സസില്‍ മിന്നല്‍ തന്ത്രം
- കൗണ്ട് ഓണ്‍ ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’
- ലിയോ: ഒന്ന് മുതൽ പതിനാലു വരെ
Author: admin
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. പദ്ധതിയില്‍ ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് യോഗം. യോഗത്തില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും കെ റെയില്‍ പ്രതിനിധികളും സംബന്ധിക്കും. ഡിപിആര്‍ പരിഷ്‌കരണം അടക്കം ചര്‍ച്ചയാകും. വീതികുറഞ്ഞ സ്റ്റാന്‍ഡേര്‍ഡ് ഗേജിന് പകരം സില്‍വര്‍ ലൈനിന്റെ ട്രാക്ക് റെയില്‍വേ ഉപയോഗിക്കുന്നതു പോലുള്ള ബ്രോഡ്‌ഗേജാക്കണമെന്നും വന്ദേഭാരതും ഗുഡ്‌സ്‌ട്രെയിനുകളും ഇതിലൂടെ ഓടിക്കണമെന്നുമാണ് റെയില്‍വേയുടെ പ്രധാന നിര്‍ദ്ദേശം. വെള്ളക്കെട്ട് അടക്കം പരിസ്ഥിതി പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. പുതിയ വേഗ ട്രാക്കുകളുണ്ടാക്കാനുള്ള ദേശീയനയം പാലിച്ചായിരിക്കണം പദ്ധതിരേഖ പുതുക്കേണ്ടത്. പരിഹരിക്കേണ്ട പിഴവുകളും പരിഹാര നിര്‍ദ്ദേശങ്ങളും റെയില്‍വേ, കെ-റെയിലിന് കൈമാറിയിട്ടുണ്ട്. ഇതിന്മേല്‍ വിശദമായ ചര്‍ച്ച നടക്കും.
ഹൈദരാബാദ്: സൂര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ഐഎസ്‌ആർഒയുടെ പ്രോബ-3 സോളാർ ദൗത്യത്തിന്‍റെ വിക്ഷേപണം മാറ്റിവെച്ചു. പേടകത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചാണ് വിക്ഷേപണം മാറ്റിവെച്ചത്. പ്രോബ 3 ഉപഗ്രഹങ്ങളുമായി പോകുന്ന പിഎസ്‌എല്‍വി-C59ന്‍റെ വിക്ഷേപണം നാളേക്ക് (ഡിസംബർ 5) നീട്ടിയതായാണ് ഐഎസ്‌ആർഒ അറിയിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നും നാളെ വൈകുന്നേരം 4.12ന് വിക്ഷേപിക്കുമെന്നാണ് ഐഎസ്‌ആർ അറിയിച്ചത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ട്ടിക്കാനും സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുമാണ് പ്രോബ-3 ദൗത്യം പദ്ധതിയിടുന്നത്. സൗരയൂഥത്തിലെ കൊറോണയെക്കുറിച്ച് പഠിക്കാൻ ഉചിതം സ്വാഭാവിക സൂര്യഗ്രഹണ സമയമാണ്. അതിനാലാണ് രണ്ട് പേടകങ്ങളെ ഉപയോഗിച്ച് കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിക്കാനൊരുങ്ങുന്നത്. ഇതുവഴി സൂര്യന്‍റെ കൊറോണയെ കൃത്യമായി നിരീക്ഷിക്കാനാകുമെന്നാണ് കരുതുന്നത്. ഒരു പേടകത്തിന് മുന്നിൽ അടുത്ത പേടകം സ്ഥാപിച്ചായിരിക്കും പരീക്ഷണം. ഒരു ഉപഗ്രഹം മറ്റൊരു ഉപഗ്രഹത്തിൽ നിഴൽ വീഴ്ത്തുമ്പോൾ സൂര്യഗ്രഹണം ദൃശ്യമാകും.
കൊച്ചി : വാട്ടര്‍ മെട്രോക്ക് വീണ്ടും ദേശീയ അംഗീകാരം. പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് സ്‌കോച്ച് ഗ്രൂപ്പ് നല്‍കുന്ന ഗോള്‍ഡ് മെഡലാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചത്. ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്ന ഗതാഗത മേഖലയിലെ പദ്ധതിക്കുള്ള ദേശീയ അവാര്‍ഡാണിത്. രാജ്യത്തിനു വേണ്ടി തനത് സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കുമാണ് ഈ അവാർഡുകൾ നല്‍കിവരുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനുവേണ്ടി ഡയറക്‌ടര്‍ പ്രോജക്‌ട്‌സ് ഡോ. എംപി രാംനവാസ് അവാര്‍ഡ് സ്വീകരിച്ചു. സ്‌കോച്ച് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഡോ ഗുര്‍ഷരണ്‍ ധന്‍ജനില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്. രാജ്യാന്തര പുരസ്‌കാരമായ ഗുസ്‌റ്റാവ് ട്രൂവേ അവാര്‍ഡ്, ഷിപ്ടെക് ഇൻ്റര്‍നാഷണല്‍ അവാര്‍ഡ്, ഇക്കണോമിക് ടൈംസ് എനര്‍ജി ലീഡര്‍ഷിപ്പ് അവാര്‍ഡ്, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കൊച്ചി വാട്ടര്‍ മെട്രോക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്. കൊച്ചിയുടെ ജല ഗതാഗത രംഗത്തും വിനോദ സഞ്ചാര മേഖലയിലും ഒരു വർഷം കൊണ്ട് വലിയ മുന്നേറ്റമാണ് വാട്ടർ…
സീയൂൾ: രാജ്യത്ത് സൈനികനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോംഗ്-ഹ്യുൻ രാജിവച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രസിഡന്റ് യൂൺ സുക് യോൾ അപ്രതീക്ഷിതമായി രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത് . പട്ടാളനിയമം പിൻവലിച്ചെങ്കിലും പ്രസിഡന്റ് യൂൺ സുക് യോളിനെതിരെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പ് വെള്ളി, ശനി ദിവസങ്ങളിലുണ്ടാകും. പ്രതിപക്ഷത്തിനു പാർലമെന്റിൽ ഭൂരിപക്ഷമുണ്ട്. യൂണിന്റെ പീപ്പിൾ പവർ പാർട്ടിയുടെ നേതൃത്വവും അദ്ദേഹത്തിനെതിരേ തിരിഞ്ഞിട്ടുണ്ട്.പ്രതിരോധ മന്ത്രിയുടെ രാജി പ്രസിഡന്റ് സ്വീകരിച്ചു. സൗദി അറേബ്യയിലെ അംബാസഡർ ചോയ് ബ്യുംഗ്-ഹ്യുക്ക് പുതിയ പ്രതിരോധ മന്ത്രിയാകും.
തിരുവനന്തപുരം: എന്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ പ്രാമാണിത്വം ചെറുക്കാന്‍ നായാടി മുതല്‍ നസ്രാണി വരെ എന്ന പുതിയ സാമൂഹിക കൂട്ടായ്മയ്ക്ക് എസ്എന്‍ഡിപി യോഗം. തിങ്കളാഴ്ച മൈസൂരില്‍ നടന്ന സംഘടനയുടെ നേതൃക്യാമ്പിന്റെ സമാപനത്തിലായിരുന്നു ആഹ്വാനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടുവച്ച ആശയം ക്യാമ്പ് ഐകകണ്‌ഠ്യേന പാസാക്കി. ഒരുകാലത്ത് എൻ എസ് എസിനെ കൂട്ടുപിടിച്ച് നായരീഴവ ഐക്യത്തിനായി ശ്രമിച്ചതും ഇദ്ദേഹമാണ് .2015 ല്‍, ‘നായാടി മുതല്‍ നമ്പൂതിരി വരെ’ ഐക്യത്തിന് ആഹ്വാനം ചെയ്തിരുന്നു. തുടക്കത്തില്‍ ഈ ആശയവുമായി എന്‍എസ്എസ് യോജിച്ചെങ്കിലും, പിന്നീട് ഇതില്‍ നിന്നും അകലം പാലിക്കുകയായിരുന്നു. ‘നായാടി മുതല്‍ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യം ‘നായാടി മുതല്‍ നസ്രാണി വരെ’ എന്നതിലേക്ക് ഞങ്ങള്‍ നീട്ടുകയാണ്. ‘ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്.’ വെള്ളാപ്പള്ളി നടേശന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ മുസ്ലീങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നു. അതുകൊണ്ടാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെക്കുന്നത്. പല ക്രിസ്ത്യന്‍ സമുദായ നേതാക്കളും അത് വ്യക്തിപരമായി…
വയനാട്: ചൂരല്‍മല-മുണ്ടക്കെെ ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ. 2,219 കോടിയുടെ പാക്കേജ് വേണമെന്ന കേരളത്തിൻ്റെ ആവശ്യം അന്തർ സംസ്ഥാന സമിതി പരിഗണിക്കുന്നു. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നെങ്കിൽ ഈ തുക വയനാടിന് അനുവദിക്കും. രാജ്യസഭയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ 783 കോടി ഉണ്ടെന്നും കേന്ദ്രം ചൂണ്ടികാട്ടി. പാക്കേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ പ്രിയങ്കാ ഗാന്ധി എംപി അമിത ഷായുമായി കൂടികാഴ്ച നടത്തിയിരുന്നു. നാല് മാസമായിട്ടും വയനാട്ടിൽ സഹായം ലഭിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടികാട്ടി. പ്രിയങ്കക്കൊപ്പം യുഡിഎഫ്, എൽഡിഎഫ് എംപിമാരും സന്ദർശനത്തിന് എത്തിയിരുന്നു. രാഷ്ട്രീയം മറന്ന് ദുരന്തബാധിതർക്കൊപ്പം നിൽക്കണമെന്ന് ആവശ്യം ചർച്ചയിൽ ഉന്നയിച്ചു. ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, വയനാടിനായി പ്രത്യേക പാക്കേജ് അനുവദിക്കണം എന്നും കേരളം ആവശ്യം മുൻപേ തന്നെ ഉയർത്തിയിരുന്നു. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമെങ്കില്‍ വയനാടിനായി ചിലവഴിക്കാമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ…
മുംബൈ: ചര്‍ച്ചകള്‍ക്കൊടുവില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ്. സത്യപ്രതിജ്ഞ നാളെയുണ്ടായേക്കും. എട്ട് സുപ്രധാന വകുപ്പുകളുടെ ചുമതല ദേവേന്ദ്ര ഫഡ്നാവിസിനുണ്ടാകുമെന്നാണ് സൂചന. അജിത് പവാറും ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഏറെ ദിവസമായി മഹായുതി സഖ്യത്തിൽ തർക്കം തുടരുകയായിരുന്നു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഡിസംബർ അഞ്ചിന് നടക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഫഡ്‌നാവിസ് തന്നെയാകും മുഖ്യമന്ത്രി എന്ന് ബിജെപി ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കിലും അവസാന ദിവസങ്ങളിൽ ഏക്നാഥ് ഷിൻഡെ പൊടുന്നനെ ചർച്ചകളിൽ നിന്ന് അപ്രത്യക്ഷനായത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
കൊച്ചി: കെആർഎൽസിബി സി ഹെറിറ്റേജ് കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബെച്ചിനെല്ലി ക്വിസ് മത്സരങ്ങളുടെ ഫൈനലിൽ വരാപ്പുഴ അതിരൂപത തുണ്ടത്തുംകടവ് ഇൻഫൻ്റ് ജീസസ് ഇടവകാംഗം എബിൻ ജോസ് ജെയിംസ് ഒന്നാം സ്ഥാനത്തിന് അർഹനായി.ഇടപ്പള്ളി നോർത്ത് തിരുഹൃദയ ഇടവക അംഗം അന്ന മരിയ അബ്രഹാം രണ്ടാം സ്ഥാനവും തുണ്ടത്തും കടവ് ഇൻഫന്റ് ജീസസ് ഇടവക മേരി ജെയിംസ് മൂന്നാം സ്ഥാനവും നേടി. വരാപ്പുഴ മൗണ്ട് കാർമൽ ആൻഡ് സെൻ്റ് ജോസഫ് ബസിലിക്കയിൽ വച്ച് നടന്ന സമാപനമത്സരം ബസിലിക്ക റെക്ടർ ഫാ ജോഷി കൊടിയന്തറ ഒസിഡി ഉദ്ഘാടനം ചെയ്തു. മൂന്നു ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളുടെ സമാപനമായിവരാപ്പുഴ ബസിലിക്കയിൽവച്ച് ഫൈനൽ മത്സരങ്ങൾ സംഘടിപ്പിച്ചത്. കെആർഎൽസിബി സി ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ്, കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ആൻ്റണി പാട്ടപ്പറമ്പിൽ, ഹെറിറ്റേജ് കമ്മീഷൻ എക്സിക്യുട്ടീവ് അംഗം മാനിഷാദ് മട്ടക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബെച്ചിനെല്ലി ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബിജോയ് ജോസഫ് വരാപ്പുഴ, ആൻ്റി…
വിജയപുരം: KRLCC യുടെ ആഹ്വാനമനുസരിച്ചു ലത്തീൻ ദിനാഘോഷം വിജയപുരം രൂപതയിൽ ഇന്നലെ സംഘടിപ്പിച്ചു. ബിഷപ്പ് സെബാസ്റ്യൻ തേക്കെത്തേച്ചെറിൽ ലത്തീൻ ദിന സന്ദേശം നൽകി. സഹായ മെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ, ഫാ.വർഗീസ് കൊട്ടക്കാട്ട്, ഫാ.വിൽസൺ കാപ്പാട്ടിൽ, ഫാ.ആൻ്റണി പാട്ടാപറമ്പിൽ, ഫാ.അഗസ്റ്റിൻ മെച്ചേരിൽ, PRO ഹെൻറി ജോൺ, മുനിസിപ്പൽ കൗൺസിലർ മൊളിക്കുട്ടി സെബാസ്ററ്യൻ, വി. എസ്.ആൻ്റണി, റോബർട്ട് മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഫോട്ടോ.വിജയപുരം ലത്തീൻ ദിനാഘോഷത്തോട് അനുബന്ധിച്ച്, വിമലഗിരി പാസ്റ്ററൽ സെൻ്ററിൽ ബിഷപ്പുമാരായ സെബാസ്ററ്യൻ തേക്കെത്തെ ചെരിലും ജസ്റ്റിൻ മഠത്തിൽ പറമ്പിലും ചേർന്ന് പതാക ഉയർത്തുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.