- ലബനനിൽ യുദ്ധഭീതിയിൽ കൂട്ടപ്പലായനം;കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി
- എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അന്വേഷണം
- ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍
- നടന് സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല; ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
- കേരളത്തില്‍ ഇനി ഏകീകൃത ആംബുലന്‍സ് നിരക്ക്
- ജമ്മു കശ്മീര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 24 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
- തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്
- ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു, 1000 പേർക്ക് പരിക്ക്
Author: admin
ന്യൂ ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ നടക്കും. ആകാംഷയുടെ മണിക്കൂറുകളിൽ എൻഡിഎയും ഇന്ത്യ സഖ്യവും വലിയ വിജയപ്രതീക്ഷയിലാണ് . പുറത്ത് വന്ന എക്സിറ്റ് ഫലങ്ങൾ എൻ ഡി എയ്ക്ക് തുടർഭരണം പ്രഖ്യാപിക്കുന്നുവെങ്കിലും ഇന്ത്യ മുന്നണി അതെല്ലാം തള്ളിയിരിക്കുകയാണ് . എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായി തള്ളിയ ഇന്ത്യ സഖ്യം 295 സീറ്റുകൾ നേടുമെന്നും അവകാശപ്പെടുന്നു. രണ്ടരമാസത്തോളം നീണ്ട വോട്ടിങ് പ്രക്രീയയ്ക്കൊടുവിൽ അടുത്ത അഞ്ചുവർഷം ഇന്ത്യ ആര് ഭരിക്കും. 400 സീറ്റ് നേടുമെന്ന് പറഞ്ഞ മോദിയോ 295 പറഞ്ഞ ഇന്ത്യ സഖ്യമോ. മൂന്നാംമൂഴം പ്രതീക്ഷിച്ചിറങ്ങുന്ന നരേന്ദ്രേമോദിയും ബിജെപിയും പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയും വിജയപ്രതീക്ഷയിലാണ്. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. ശേഷം തപാൽവോട്ടുകൾ എണ്ണും. എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. പോസ്റ്റൽ, ഇവിഎം. വോട്ടെണ്ണൽ പൂർത്തീകരിച്ചശേഷം മാത്രമാണ് ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുക.
കൊച്ചി : സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു . പുതിയ കാലവും പുതിയ ലോകവുമാണ്. അതിനെ നേരിടാന്‍ കുട്ടികള്‍ പ്രാപ്തരാവണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ സ്കൂളിലേക്ക് എത്തുന്നത് നിറഞ്ഞ സന്തോഷത്തോടെയാണ്. കുട്ടികള്‍ക്ക് നേരത്തെ തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും ലഭിച്ചതില്‍ സന്തോഷം. എല്ലാ കുട്ടികളെയും സ്കൂളുകളിലേക്കു സ്വാഗതം ചെയുന്നു. പൊതുവിദ്യാഭ്യാസ മേഖല തകച്ചയുടെ വക്കില്‍ എത്തിയപ്പോഴാണ് 2014ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചത്.കേരളത്തിലെ 923 സ്കൂളുകളുടെ കെട്ടിട നിര്‍മാനത്തിന് കിഫ്ബി വഴിയാണ് ഫണ്ട് അനുവദിച്ചത്. 30373 അധ്യാപകരെ നിയമിച്ചു. അധ്യാപകര്‍ കുട്ടികള്‍ക്ക് പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല ലോകത്തെയും സമൂഹത്തെയും കുറിച്ചുള്ള അറിവുകള്‍ പകരാന്‍ കഴിയണം. മാതൃഭാഷ വിദ്യാഭ്യാസം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. മാറുന്ന കാലത്തിനു അനുസരിച്ചു പുരോഗതി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
വത്തിക്കാൻ : “ഞാൻ” എന്ന ഭാവത്തിൽ നിന്ന് “നാം” എന്ന ഭാവത്തിലേയ്ക്ക് മുന്നേറാൻ സഹായകമായ വേദികൾ നമുക്കിന്ന് ഏറെ ആവശ്യമായിരിക്കുന്നുവെന്ന് ഫ്രാൻസീസ്പാപ്പാ .ഛിന്നഭിന്നമായ ഒരു സമൂഹത്തിലും വ്യക്തിവാദം പ്രബലമായ ഒരു സംസ്കാരത്തിലുമാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . “ആക്ലി” (ACLI Associazioni Cristiane Lavoratori Italiani) എന്ന ചുരുക്ക സംജ്ഞയിൽ അറിയപ്പെടുന്ന ഇറ്റലിയിലെ ക്രൈസ്തവ തൊഴിലാളികളുടെ സംഘടനയുടെ എൺപതാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസീസ്പാപ്പാ, പ്രസ്തുത സംഘടനയിലെ അംഗങ്ങളടങ്ങിയ ആറായിരത്തോളം പേരെ ജൂൺ 1-ന് ശനിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യവെ ഈ സംഘടനയുടെ സവിശേഷ പ്രവർത്തന ശൈലിയെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . പത്രങ്ങളുടെ പ്രഥമ താളുകളിൽ പ്രത്യക്ഷപ്പെടാത്തവരും എന്നാൽ പലപ്പോഴും വസ്തുതകളെ നന്മയായി പരിണമിപ്പിക്കുന്നവരുമായ “അയൽക്കാർ” ആയ വിശുദ്ധരെ കണ്ടുമുട്ടാൻ കഴിയുന്ന ഇടമാണ് “ആക്ലി” എന്ന ഈ സംഘടനയെന്ന് പാപ്പാ വിശേഷിപ്പിച്ചു. ഈ സംഘടനയുടെ പ്രവർത്തന ശൈലിയെക്കുറിച്ചു വിശദീകരിച്ച പാപ്പാ അതിൻറെ ജനകീയത, കൂട്ടായ്മ, പ്രജാധിപത്യ സ്വഭാവം, സമാധാനപരത, ക്രൈസ്തവികത എന്നീ…
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് സന്നാഹ മത്സരത്തിലെ അര്‍ധസെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യൻ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് റിഷഭ് പന്ത്. ബംഗ്ലാദേശിനെതിരായി നടന്ന സന്നാഹ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ പന്ത് 32 പന്തില്‍ 53 റണ്‍സ് നേടി റിട്ടയേര്‍ഡ് ഔട്ട് ആകുകയായിരുന്നു. നാല് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വിക്കറ്റ് കീപ്പറായി പന്ത് മതിയെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ലോകകപ്പിനുള്ള സ്ക്വാഡില്‍ സഞ്ജു സാംസണ് ആണ് വിക്കറ്റ് കീപ്പറായുള്ള മറ്റൊരു താരം. എന്നാല്‍, സന്നാഹ മത്സരത്തില്‍ സഞ്ജുവിന് മികവിലേക്ക് ഉയരാൻ സാധിക്കാതെ വന്നതോടെയാണ് ആരാധകരുടെ പിന്തുണയും പന്തിന് കൂടുതലായി ലഭിച്ചിരിക്കുന്നത്. സഞ്ജു പുറത്തായതിന് പിന്നാലെയായിരുന്നു റിഷഭ് പന്ത് ക്രീസിലേക്ക് എത്തിയത്. പന്തിന്റെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 182 റണ്‍സാണ് നേടിയത്. ഹാര്‍ദിക്…
ആരോഗ്യ സംരക്ഷണം മുൻ കാലങ്ങളിലേക്കാൾ ഗൗരവത്തിലെടുക്കുന്ന സമൂഹമാണിത് .ആരോഗ്യത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഭക്ഷണക്രമം.ജീവിത ശൈലീ രോഗങ്ങൾ വ്യാപകമാവുന്ന കാലത്ത് പ്രത്യേകിച്ചും . ശരീരത്തിലേക്ക് ആവശ്യമുള്ള പ്രോട്ടീനുകളും മിനറല്‍സുകളും അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കപ്പെടും. മാത്രമല്ല ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും അസുഖങ്ങളെ ചെറുക്കുകയും ചെയ്യും. പുതുതലമുറയ്ക്ക് പഴമക്കാരുടെ അത്രയും ആരോഗ്യമില്ലെന്ന് പറയാറുണ്ട് . ഇത് ഒരു പരിധിവരെ ശരിയുമാണ് . ഇതിന് കാരണം ഇന്നത്തെ തലമുറയുടെ ഭക്ഷണ രീതിയാണ്. പലതരത്തിലും രുചിയിലും കടകളിലും ഹോട്ടലുകളിലും ലഭിക്കുന്നവയെല്ലാം പുതുതലമുറ ഭക്ഷിക്കാറുണ്ട്.രുചിക്കും മണത്തിനുമായി പലതരത്തിലുള്ള വസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണമാണ് ഇന്ന് ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും തീന്മേശയില് നിറയുന്നത്. ഇത്തരം ഭക്ഷണങ്ങളില്‍ ചിലത് വളരെ അപകടകാരികളാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലനിറത്തില്‍ വിപണിയില്‍ ലഭിക്കുന്ന ശീതള പാനീയങ്ങളും ചിപ്സുകളും കുക്കികളുമെല്ലാം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ കൂടുതലായി ബാധിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയാണ്. ഓര്‍മ്മക്കുറവ്, പക്ഷാഘാത സാധ്യത എന്നിവ ഇതുമൂലം…
ഇറ്റാനഗർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അരുണചല്‍ പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്കും(എസ്കെഎം) തുടര്‍ഭരണം ഉറപ്പായി . അരുണാചലില്‍ 45 സീറ്റിൽ ബിജെപിക്ക് ലീഡുണ്ട്. 32 അംഗ സിക്കിം നിയമസഭയില്‍ 31 സീറ്റിലും ലീഡ് നേടിക്കൊണ്ടാണ് എസ്കെഎം തുടര്‍ഭരണം ഉറപ്പിക്കുന്നത്. 60 അംഗ അരുണാചൽ നിയമസഭയില്‍ 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സംസ്ഥാനത്ത് പത്തു സീറ്റില്‍ ഭരണകക്ഷിയായ ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചതിനാൽ ബാക്കിയുള്ള 50 സീറ്റുകളിലേക്ക് മാത്രമാണ് വോട്ടെടുപ്പ് നടന്നത്. തവാംഗിലെ മുക്തോ മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി പേമാ ഖണ്ഡു, ചൗഖാം മണ്ഡലത്തില്‍ നിന്ന് ഉപമുഖ്യമന്ത്രി ചൗമ മെയിന്‍ എന്നിവരടക്കമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.45 സീറ്റിൽ ബിജെപിക്കും എന്‍പിപിക്ക് ആറ് സീറ്റിലും കോണ്‍ഗ്രസിന് ഒരു സീറ്റിലും മറ്റുള്ളവര്‍ക്ക് എട്ട് സീറ്റിലുമാണ് നിലവില്‍ ലീഡുള്ളത്. സിക്കിമിൽ പ്രധാന പ്രതിപക്ഷമായ സിക്കിം ഡെമാക്രാറ്റിക് ഫ്രണ്ടിനെ(എസ്ഡിഎഫ്) നിഷ്പ്രഭമാക്കിക്കൊണ്ടാണ് എസ്കെഎം വിജയത്തിലേക്ക് മുന്നേറുന്നത്. 18 സീറ്റുകളില്‍ നിലവില്‍ എസ്കെഎം വിജയിച്ചിട്ടുണ്ട്. 13 സീറ്റുകളില്‍ പാര്‍ട്ട് ലീഡ്…
നവാഗതനായ വിക്കി തമ്പി സംവിധാനം ചെയ്യുന്ന സോഷ്യൽ ക്രൈം ത്രില്ലർ ജമാലിന്റെ പുഞ്ചിരി എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.ഇന്ദ്രൻസ്, മിഥുൻ രമേശ്, പ്രയാഗാ മാർട്ടിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രം ജൂൺ ഏഴിന് തിയറ്ററുകളിലെത്തും. കുടുംബ കോടതി, നാടോടി മന്നൻ എന്നി ഹിറ്റ് സിനിമകൾക്കു ശേഷം ചിത്രം ക്രിയേഷൻസിന്റെ ബാനറിൽ ചിത്രം സുരേഷ്, ശ്രീജ സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മാണം .സിദ്ദീഖ്, അശോകൻ, ജോയ് മാത്യു, ശിവദാസൻ കണ്ണൂർ, ദിനേശ് പണിക്കർ, സോന നായർ, രേണുക, മല്ലിക സുകുമാരൻ,സേതു ലക്ഷ്മി, ജസ്ന തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം പുതുമുഖങ്ങളായ സുനിൽ ഭാസ്കർ, യദു കൃഷ്ണൻ, ഫർഹാൻ എന്നിവരും ചിത്രത്തിലുണ്ട് . ഉദയൻ അമ്പാടി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വി.എസ്. സുഭാഷ് എഴുതുന്നു. അനിൽകുമാർ പാതിരിപ്പള്ളി, മധു ആർ ഗോപൻ എന്നിവരുടെ വരികൾക്ക് വർക്കി സംഗീതം പകരുന്നു. എഡിറ്റർ-വിപിൻ മണ്ണൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിക്രമൻ തൈക്കാട്, പ്രൊഡക്ഷൻ ഡിസൈനർ-ചന്ദ്രൻ പനങ്ങോട്,…
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത വേണം എന്നും നിര്‍ദേശം ഉണ്ട്. വ്യാപകമായി മഴ കിട്ടാൻ സാധ്യത ഉണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനത്തേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരള തീരത്തേക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി വീശുന്നുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.
ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് ആധികാരിക വിജയം . മാഡ്രിഡിന്റെ പതിനഞ്ചാം കിരീടമാണിത് . ഫൈനൽ മത്സരത്തിൽ ഡോർട്ട്മുണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ കിരീടം സ്വന്തമാക്കിയത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിലായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. എഴുപത്തിനാലാം മിനിറ്റിൽ സൂപ്പർ താരം ഡാനി കർവാഹലും, എൺപത്തിമൂന്നാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും ശക്തരായ ടീമാണ് എക്കാലവും റയൽ മാഡ്രിഡ്. മുൻപ് 2021-22 ലാണ് ചാമ്പ്യൻസ് ലീഗിൽ റയൽ മുത്തമിട്ടത്.
ന്യൂ ഡൽഹി : ഇടക്കാല ജാമ്യത്തിനു ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും. മൂന്നുമണിയോടെ കെജ്രിവാൾ ജയിലിലേക്ക് പോകും. ഇന്ത്യ സഖ്യത്തിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി അവസാന ഘട്ട വോട്ടെടുപ്പിനും ശേഷം ഇന്ത്യ സഖ്യനേതാക്കളുടെ യോഗത്തിലും പങ്കെടുത്താണ് കെജ്രിവാളിന്റെ മടക്കം. ഇഡിയുടെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു 21 ദിവസത്തെ ഇടക്കാല ജാമ്യമെന്ന കോടതി ഉത്തരവ്. ഇടക്കാല ജാമ്യം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജാമ്യം നീട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചു.പക്ഷേ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും വിധി ബുധനാഴ്ചയിലേക്ക് കോടതി മാറ്റി. തുടര്‍ന്നാണ് ഇന്നുതന്നെകെജ്രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടി വന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.