- ലബനനിൽ യുദ്ധഭീതിയിൽ കൂട്ടപ്പലായനം;കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി
- എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അന്വേഷണം
- ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍
- നടന് സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല; ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
- കേരളത്തില്‍ ഇനി ഏകീകൃത ആംബുലന്‍സ് നിരക്ക്
- ജമ്മു കശ്മീര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 24 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
- തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്
- ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു, 1000 പേർക്ക് പരിക്ക്
Author: admin
ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി ജനവിധി. ഇത്തവണ പോരാട്ടം കടുപ്പിച്ച ഇന്ത്യ മുന്നണി 42 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുമ്പോള് ബിജെപി ലീഡ് ചെയ്യുന്നത് വെറും 36 സീറ്റുകളില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കാറ്റില്‍ പറത്തിയാണ് ജനം ഇന്ത്യ മുന്നണിക്ക് പിന്തുണയേകുന്നത്. വോട്ടണ്ണെലിന്റെ ആദ്യ മൂന്ന് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ തന്നെ സംസ്ഥാനത്ത് ബിജെപിക്ക് വന്‍ തിരിച്ചടിയുണ്ടായതാണ് കാണാനായത്. 80 സീറ്റുകളുള്ള സംസ്ഥാനത്ത് 36 ഇടത്ത് എന്‍ഡിഎയ്ക്ക് ലീഡ് ലഭിച്ചപ്പോള്‍ ഇന്ത്യ മുന്നണി 42 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതില്‍ 35 സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയും 7 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മുന്നിലുള്ളത്. സംസ്ഥാനത്ത് ബിജെപി തൂത്തുവാരുമെന്നായിരുന്നു നേതാക്കളുടെ വാദം. എക്സിറ്റ് പോളിലെ പ്രവചനങ്ങളും വിജയം ഉറപ്പിക്കാമെന്നത് തന്നെയായിരുന്നു. എന്നാല്‍ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ വന്‍ തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിട്ടുള്ളത്.
ന്യൂ ഡൽഹി: കര്‍ഷക സമരങ്ങളുടെ ഭൂമികയായ പഞ്ചാബില്‍ ഒരിടത്തും ബി.ജെ.പി ഇല്ല. 13 സീറ്റില്‍ 10 സീറ്റില്‍ ഇന്‍ഡ്യാ മുന്നണിയാണ് മുന്നേറുന്നത്. 3 സീറ്റില്‍ മറ്റുള്ളവരും ഇവിടെ മുന്നേറുന്നു. ഏഴ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് ആം ആദ്മി ശിരോമണി ആകാലി ദള്‍ ഒരു സീറ്റില്‍ എന്നിങ്ങനെയാണ് നില. രാജ്യത്ത് ഇന്‍ഡ്യാ മുന്നണി കനത്ത പോരാട്ടമാണ് കാഴ്ച വെക്കുന്നത്. യോഗിയുടെ ുഉത്തര്പ്രദേശില് വരെ ഇന്‍ഡ്യാ മുന്നണിയുടെ മുന്നേറ്റമാണ് കാണിക്കുന്നത്. രാമക്ഷേത്രവും തുണച്ചില്ലെന്ന് വേണം കരുതാന്‍. അയോധ്യയില്‍ ബി.ജെ.പി പിന്നിലാണ്. മത്സരിക്കുന്ന രണ്ട് സീറ്റുകളിലും രാഹുല്‍ മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും തീവ്രഭാഷണങ്ങള് മോദിയെ തുണച്ചില്ലെന്നു വേണം കരുതാന്‍. ആറായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണെന്ന് അവസാനം വരുന്ന റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം: യുഡിഎഫിന്റെ കുതിപ്പും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 17 മുതൽ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്. യുഡിഎഫിന്റെ രമ്യ ഹരിദാസിനെതിരേ മന്ത്രി കെ. രാധാകൃഷ്ണനെ നിർത്തിയതാണ് എൽഡിഎഫിന്റെ തന്ത്രങ്ങളിൽ വിജയം കൈവരിച്ച ഒന്നെന്നു പറയാനാകുക. 9996 വോട്ടുകൾക്കാണ് രാധാകൃഷ്ണൻ മുന്നിൽ നിൽക്കുന്നത്. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന പ്രചരണവാക്കുകൾ പോലും ഫലവത്തായില്ലെന്നു വേണം കരുതാൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും ജയിച്ച എൽഡിഎഫ് പ്രതിനിധി എ.എം. ആരിഫ് ഇത്തവണ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 2019 ൽ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർത്ഥികളാണ് കേരളത്തിൽ മുന്നിട്ട് നിൽക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർത്ഥികളാണ് മുന്നിട്ട് നിൽക്കുന്നത്. തുടക്കം മുതൽ ലീഡ് നില ഉയർത്തിയാണ് തൃശൂരിൽ സുരേഷ് ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാൻ വി എസ് സുനിൽ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രെന്റാണ് ബിജെപിയുടെ…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍16 സീറ്റില്‍ യുഡിഎഫും 3 സീറ്റില്‍ എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎക്കുമാണ് ലീഡുള്ളത്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മുന്നിലാണ്. കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രനും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും എറണാകുളത്ത് ഹൈബി ഈഡും മുന്നിലാണ്. ചാലക്കുടിയില്‍ ബെന്നി ബഹനാനും ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍ പൊന്നാനിയില്‍ അബ്ദുല്‍ സമദ് സമദാനി, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീര്‍, കോഴിക്കോട് എം.കെ.രാഘവന് വയനാട് രാഹുല്‍ ഗാന്ധി എന്നിവരും ലീഡ് ചെയ്യുകയാണ്. കാസര്‍ഗോഡ് എല്‍എഡിഎഫ് സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്, കോട്ടയത്ത് തോമസ് ചാഴിക്കാടന്, പാലക്കാട്ട് എ.വിജയരാഘവന്, ആലത്തൂരില്‍ കെ.രാധാകൃഷ്ണന്, പത്തനംതിട്ടയില്‍ തോമസ് ഐസക്കും മുന്നിലാണ്. തൃശൂരില്‍ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലീഡുണ്ട്. സംസ്ഥാനത്ത് ഏറ്റവും കനത്ത പോരാട്ടം നടന്ന വടകരയില്‍ ലീഡ് നില മാറി മറിയുകയാണ്.
ന്യൂഡൽഹി :ലോക്സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എണ്ണികഴിഞ്ഞതിന് പിന്നാലെ ഇവിഎം വോട്ടുകളും എണ്ണിതുടങ്ങിയതോടെ ലീഡ് നിലയിലും വ്യക്തത വന്നു തുടങ്ങിയിട്ടുണ്ട്. എന്‍ഡിഎ 283 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ 224 സീറ്റുകളിലാണ് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത്. 19 സീറ്റുകലിലാണ് മറ്റുള്ളവര്‍ മുന്നില്‍ നില്‍ക്കുന്നത്. കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 272 സീറ്റുകളാണ് വേണ്ടത്. 1951-52 കാലഘട്ടത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും നീണ്ട തെരഞ്ഞെടുപ്പ് നടന്നത് ഇത്തവണയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യമണിക്കൂറില്‍ തന്നെ ഫലസൂചനകളറിഞ്ഞ് തുടങ്ങാം. ഇത്തവണ 370 സീറ്റുകള്‍ ബിജെപി മാത്രം നേടുമെന്നും എന്‍ഡിഎ സഖ്യം 400 സീറ്റുകള്‍ നേടുമെന്നുമാണ് മോദി അടക്കമുള്ള നേതാക്കളുടെ പ്രതീക്ഷ. അതേസമയം ഇത്തവണ 295 സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ.
ന്യൂ ഡൽഹി : വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നില്‍. പകുതിയിലധികം വോട്ടുകള്‍ക്കാണ് മോദി പിന്നില്‍. 500 മണ്ഡലത്തില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ സഖ്യവും ഇന്ത്യാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇരു സഖ്യവും 244 മണ്ഡലങ്ങളില്‍ ലീഡ് തുടരുന്നു.500 മണ്ഡലത്തില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ സഖ്യവും ഇന്ത്യാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇരു സഖ്യവും 244 മണ്ഡലങ്ങളില്‍ ലീഡ് തുടരുന്നു.
തിരുവനന്തപുരം : മുതിർന്ന ഒരു മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്കർ അന്തരിച്ചു . ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചു. ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ (1953-1958), ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ (1959-1963), 1963 മുതൽ 1965 വരെ പാട്രിയറ്റിന്റെ സഹപത്രാധിപർ,1965 മുതൽ 1983 വരെ UNI യിൽ പ്രവർത്തിച്ചു.1984 മുതൽ 91 വരെ ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, 1996 മുതൽ 1997 വരെ ഹൈദരാബാദിൽ ആൻഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കൺസൽറ്റന്റും എന്നീ നിലകളിൽ പ്രവർത്തിച്ചു. 1932 മാർച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനനം. പിതാവ് ഏ.കെ ഭാസ്കർ ഈഴവസമുദായ നേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മാതാവ്:മീനാക്ഷി ഭാസ്കർ. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു…
ന്യൂഡൽഹി :ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധി ഇന്ന് അറിയാം. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങി . ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ ആയിരിക്കും. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകൾ 9 മണിയോടെ അറിയാൻ കഴിയും. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള സർട്ടിഫിക്കറ്റുകൾ വേഗത്തിൽ തന്നെ വിതരണം ചെയ്യാനുള്ള നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. വൈകിട്ടോടുകൂടി തന്നെ എല്ലാ മണ്ഡലങ്ങളിലെയും ഫലം വ്യക്തമാകും എന്നാണ് പ്രതീക്ഷ.
ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ എൻ ഡി എയ്ക്ക് തുടർ ഭരണം ഉറപ്പിച്ചതിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സെക്സ് 76000 കടന്നു. 2100 പോയിന്റാണ് സെന്‍സെക്സില്‍ മാത്രം വര്‍ധനയുണ്ടായത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 200 ഓളം പോയിന്റ് വര്‍ധിച്ച് 23,200ലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. പ്രധാനപ്പെട്ട 13 സെക്ടറുകളും നേട്ടത്തിലാണ്. എനര്‍ജി, പൊതുമേഖ ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. കോൺഗ്രസ്സ് നേതൃത്വത്തിൽ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലെ നയങ്ങളില്‍ മാറ്റങ്ങള്‍ വരുമെന്ന ആശങ്ക ഒഴിവായതോടെയാണ് ഇത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. നിഹാമ ഗ്രാമത്തിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരർ മേഖലയിൽ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന പ്രദേശത്തെത്തിയത്. സുരക്ഷാ സേനയും പൊലീസും ഒരുമിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. അടുത്ത ദിവസങ്ങളിൽ കാശ്മീരിൽ പലയിടങ്ങളിലായി സുരക്ഷാ ജീവനക്കാരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുകയും ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം പുൽവാമയിൽ സുരക്ഷാ ജീവനക്കാരുമായുള്ള ഏറ്റുമുട്ടലി ൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. 34കാരനായ ഡാനിഷ് ഐജാസ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.