Author: admin

ഈ വർഷത്തെ ലത്തീൻ കത്തോലിക്കാ ദിനാഘോഷത്തോടനുബന്ധിച്ച ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ മുഖപത്രമായ ജീവനാദം വിതരണ ഉദ്ഘാടനവും, കെ എൽ സി എ ഇടവക തല കർമ്മപദ്ധതി പ്രകാശനവും, മെമ്പർഷിപ്പ് ക്യാമ്പയിനും കോട്ടപ്പുറം രൂപത ബിഷപ്പ് അഭി. അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് നിർവഹിച്ചു.

Read More

രൂപതയിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വിവിധ ഇടവകകളിലെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ സംഗമം പുനലൂർ ബിഷപ് ഹൗസിൽ നടന്നു. കുട്ടികളുടെ സംഗമം പുനലൂർ രൂപത അധ്യക്ഷൻ റവ. ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്‌തു.

Read More

നവംബർ 27 വ്യാഴാഴ്ച രാവിലെ 7.00-ന്, വത്തിക്കാനിൽനിന്ന് പുറപ്പെട്ട പാപ്പാ, റോം ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെട്ട്, പ്രാദേശികസമയം പന്ത്രണ്ടരയോടെ തുർക്കിയിലെ അങ്കാറയിലുള്ള എസെൻബോഗ (Esenboğa) അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

Read More

അങ്കാറ : 2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ നീളുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയുടെ ഭാഗമായി, ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലെത്തി. ആദ്യ രണ്ടു ദിവസങ്ങളിൽ പാപ്പാ, മുസ്തഫ കെമാൽ അതാത്യുർക്കിന്റെ ശവകുടീരം, പ്രസിഡന്റിന്റെ ഓഫീസ്, മത കാര്യങ്ങൾക്കായുള്ള കേന്ദ്രം, അപ്പസ്തോലിക നൂൺഷിയേച്ചർ, അപ്പസ്തോലിക പ്രതിനിധി മന്ദിരം, പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ തുടങ്ങി നിരവധിയിടങ്ങൾ സന്ദർശിച്ചു.കടൽനിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിലുള്ള അങ്കാറ നഗരം, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം, ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾക്ക് മേൽ, മുസ്തഫ കെമാൽ അതാത്യുർക്ക് 1923-ൽ സ്ഥാപിച്ച തുർക്കിയുടെ രാഷ്ട്രീയ തലസ്ഥാനമാണ്. അങ്കാറയിലെ എസെൻബോഗ വിമാനത്താവളത്തിലെത്തിയ പാപ്പായെ അവിടേക്കുള്ള അപ്പസ്തോലിക പ്രതിനിധി ആർച്ച്ബിഷപ് മാരെക് സോൾചിൻസ്‌കിയും രാജ്യത്തെ പ്രോട്ടോക്കോൾ മേധാവിയും വിമാനത്തിൽ കയറി അഭിവാദ്യം ചെയ്‌തു. തുടർന്ന് വിമാനത്തിൽനിന്ന് ഇറങ്ങിയ പാപ്പായെ സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു മന്ത്രിയെത്തി സ്വീകരിച്ചു. പാരമ്പര്യവേഷം ധരിച്ച രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിച്ചു. തുടർന്ന്…

Read More

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു . കൂടുതൽ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് കേരളം കത്തയച്ചു . മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ മുതൽ തമിഴ്‌നാട് ടണൽ വഴി കൂടുതൽ ജലം കൊണ്ടുപോയി തുടങ്ങിയതായും മന്ത്രി അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സംഭരണശേഷിയായ 142 അടിയാണ് റൂൾ കർവെങ്കിലും ജലനിരപ്പ് 140 അടിയിൽ നിലനിർത്തുന്നതിനായി കൂടുതൽ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത് .കേരളത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതൽ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി ആരംഭിച്ചു . അപ്രതീക്ഷിതമായി മഴ പെയ്ത് ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാഹചര്യം തടയുന്നതിനാണ് കേരളം കത്തയച്ചത്. കഴിഞ്ഞ മാസം 17ന് രാത്രിയിൽ പെയ്ത അതിശക്തമായ മഴയിൽ ഡാമിൽ അഞ്ചുമണിക്കൂർ കൊണ്ട് നാലടിയിൽ അധികം ജലം കൂടിയിരുന്നു. അന്ന് 132.90 അടിയിൽ നിന്ന് 137 അടിയായാണ് ജലനിരപ്പ് ഉയർന്നത്. അതേസമയം, പെരിയാറിൽ ജലനിരപ്പ് താഴ്ന്ന് നിൽക്കുന്നതിനാൽ, അണക്കെട്ട് തുറക്കേണ്ടിവന്നാൽപ്പോലും തീരവാസികൾ…

Read More

കൊച്ചി: കേരളത്തിൽ സ്വർണവില ഇന്ന് വീണ്ടും വർധിച്ചു. ഗ്രാമിന് 125 രൂപയുടെ വർധന. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,900 രൂപയായും പവന്റെ വില 95,200 രൂപയായായും വർധിച്ചു. 18 കാരറ്റ് സ്വർണത്തിന്റെ ​വില ഗ്രാമിന് 9,785 രൂപയായും പവന് 78,280 രൂപയായും ഉയർന്നു. ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വിലയും ഉയർന്നു.ഈയാഴ്ച മാത്രം സ്വർണത്തിന് 3.6 ശതമാനത്തിന്റെ വർധനവുണ്ടായത്. ഈ മാസം 5.2 ശതമാനം ഉയർച്ചയാണ് സ്വർണത്തിനുണ്ടായത്. ആഗോളവിപണിയിൽ വെള്ളിയുടെ വിലയും വർധിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണിത്. അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് . ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ദിത്വാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചിരിക്കുകയാണ്. വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്‌നാട്- പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ കാറ്റാണ് വീശുന്നത്. കനത്തമഴയ്ക്കുള്ള സാധ്യതയുമുണ്ട്. കേരളത്തിൽ ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അടുത്ത നാലുദിവസം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Read More

ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. അസുഖബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. മൻമോഹൻസിങ് മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.1999, 2004, 2009 കാലയളവിൽ കാൺപുരിൽനിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2004 മുതൽ 2009 വരെ മൻമോഹൻ സിങ് സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു. പിന്നീട് 2011 മുതൽ 2014 വരെ കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. 2000 മുതൽ 2002 വരെയാണ് ജയ്സ്വാൾ യുപി കോൺ​ഗ്രസ് അധ്യക്ഷനായിരുന്നത്. 1989-ൽ കാൺപുർ മേയറായാണ്‌ പൊതുരംഗത്ത്‌ സജീവമായത്‌. ജയ്സ്വാളിന്റെ മരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുശോചിച്ചു.

Read More

അന്തിമ വിജയം നേടുന്നതുവരെ പിന്തുണക്കുമെന്ന് KRLCC രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ് കൊച്ചി: മുനമ്പം നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നു . ഭൂസംരക്ഷണ സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത് . കേസിൽ അന്തിമ വിധി വരുന്നതു വരെ ഭൂ നികുതി അടയ്ക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു . ഈ സാഹചര്യത്തിലാണ് ഭൂസംരക്ഷണസമിതി കോർ ഗ്രൂപ്പ് യോഗം ചേർന്ന് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കേരളത്തിൽ എല്ലാ ഭൂമിക്കും 1961 ലെ കേരള ഭൂനികുതി നിയമപ്രകാരം അടിസ്ഥാന ഭൂനികുതി ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാരിലേക്ക് ഈ നികുതി എല്ലാ വർഷവും ഭൂമിയുടെ ഉടമസ്ഥനോ കൈവശം വച്ചിരിക്കുന്ന വ്യക്തിയോ നല്കേണ്ടതാണ്. ഭൂമിയുടെ മേൽ വ്യക്തിക്കുള്ള ഉടമസ്ഥാവകാശം / കൈവശാവകാശം കാലാകാലങ്ങളിൽ മാറുന്നതിന് അനുസൃതമായി ഭൂനികുതി പിരിച്ചെടുക്കുന്നതിനായി ഈ നികുതി അടയ്ക്കേണ്ട ബാധ്യത ആർക്കാണെന്നും ആരിൽ നിന്നാണ് ഈ ഭൂനികുതി പിരിച്ചെടുക്കേണ്ടതെന്നും റവന്യൂ റിക്കാർഡുകളിൽ രേഖപ്പെടുത്തുന്ന നടപടിയാണ് പോക്കുവരവ്. 1966 ലെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി റൂൾസ് പ്രകാരമാണ്. കേരളത്തിൽ…

Read More

എറണാകുളം :ഭാരത സഭയിലെ ആദ്യ കർമ്മലീത്ത സന്യാസിനിയും, കേരളസഭയുടെ ആദ്യ സന്യാസിനിയുമായ വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ തിരുസ്വരൂപത്തിനും തിരുശേഷിപ്പിനും ജന്മനാടായ വൈപ്പിനിൽ സ്വീകരണം നൽകി. ഒച്ചന്തുരുത്ത് സിറ്റിസി കോൺവെന്റിലെ സുപ്പീരിയർ സെറാഫിനിൽ നിന്നും ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക സഹവികാരി ഫാ. ജിപ്സൺ തോമസ് ഗോശ്രീ ജംഗ്ഷനിൽ സ്വീകരിച്ചു. KCYM വരാപ്പുഴ അതിരൂപത പ്രസിഡണ്ട് രാജീവ് പാട്രിക് ഹാരാർപ്പണം നടത്തി. ഇരുചക്രവാഹന അകമ്പടിയോടുകൂടിയും, ബാൻഡ് വാദൃത്തോടും കൂടി കുരിശിങ്കൽ ദേവാലയത്തിൽ എത്തിയപ്പോൾ ഫൊറോനാ വികാരിയും കുരിശിങ്കൽ ഇടവക വികാരിയുമായ ബഹു. ഫാ.ഫ്രാൻസിസ് പീടിയേക്കൽ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് വിവിധ കോൺവെന്റിലെ CTC,CSST 0’com സന്യാസിനികളുടെയും,വൈദികരുടെയും,വിശ്വാസികളുടെയും സാന്നിദ്ധ്യത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ തിരുസ്വരൂപവും തിരുശേഷിപ്പും ആശീർവദിച്ചു. തുടർന്ന്‌ വൈപ്പിൻ ഫൊറോനയിലെ വിവിധ ഇടവകകളിലെ ഇരുപതോളം വരുന്ന വൈദികരുടെ സാന്നിധ്യത്തിൽ അഭിവന്ദ്യ പിതാവ് ആഘോഷകരമായ ദിവ്യബലി അർപ്പിച്ചു. ദിവ്യബലിക്ക് ശേഷം വാഴ്ത്തപ്പെട്ട എലീശ്വാമ്മയുടെ തിരുശേഷിപ്പ് വിശ്വാസികൾക്ക് തൊട്ടുവാണങ്ങാൻ അവസരമൊരുക്കി. കേന്ദ്ര സമിതിയും…

Read More