- സുശീല കര്ക്കി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
- ഐക്യരാഷ്ട്ര സഭയിൽ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുന്ന പ്രമേയം; 142രാജ്യങ്ങളുടെ പിന്തുണ
- ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് മരണം
- ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല’
- ‘കോണ്ഗ്രസ് നേതാക്കള് ചതിച്ചു’, ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
- രാഹുലിനെതിരായ നടപടി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്
- സിക്കിമിൽ മണ്ണിടിച്ചിൽ : നാല് മരണം, മൂന്നു പേരെ കാണാനില്ല
- ഐസക് ജോര്ജിന്റെ അവയവ ദാനം; വൈകാരിക കുറിപ്പുമായി ഡോ. ജോ ജോസഫ്.
Author: admin
റിയോ ഡി ജനീറോ: പഹൽഗാം ഭീകരാക്രമണത്തെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാം ബ്രിക്‌സ് ഉച്ചകോടി അപലപിച്ചു . അതിർത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും അവർക്ക് താവളം ഒരുക്കുന്നതിനെ എതിർക്കുമെന്നും ബ്രിക്‌സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കായി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം നിന്നവർക്ക് നന്ദിയെന്നും പഹൽഗാം ഭീകരാക്രമണം മാനവരാശിക്കുനേരെയുളള ആക്രമണമാണെന്നും അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ പറഞ്ഞു.ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തെയും ബ്രിക്‌സ് വിമർശിച്ചു. ഗാസയിൽ ഉപാധികളില്ലാതെ അടിയന്തര വെടിനിർത്തൽ വേണമെന്ന് ബ്രിക്‌സ് പ്രമേയത്തിൽ പറയുന്നു . ഇറാനുനേരെയുളള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികളെ അപലപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ നയങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്‌സ് നേതാക്കൾ സമ്മേളനത്തിൽ ആരോപിച്ചു. ഇന്ത്യയ്ക്കും ബ്രസീലിനും യുഎന്നിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു.
യുഎസ് രാഷ്ട്രീ യം ഉടച്ചുവാർക്കാമെന്ന അതിമോഹവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക് മുന്നോട്ടുതന്നെ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ മസ്ക് ഇന്നലെ “അമേരിക്ക പാർട്ടി രൂപീ കരിച്ചതായി പ്രഖ്യാപിച്ചു.
വാഷിംഗ്ടൺ: ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 82 പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ 41 പേരെ കാണാതായെന്നും മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നുവെന്നും വാർത്തകളുണ്ട് . അടുത്ത വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. എന്നാൽ അടുത്ത മണിക്കൂറിനുള്ളിൽ കൂടുതൽ കൊടുങ്കാറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ടെക്സസിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ ഉയരുമെന്നും ടെക്സസ് പബ്ലിക് സേഫ്റ്റി മേധാവി ഫ്രീമാൻ മാർട്ടിൻ അറിയിച്ചു.ടെക്സസിലെ ഹിൽ കൺട്രിയിലെ കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം ഉണ്ടായത്. ഗ്വാഡലൂപ്പ് നദിക്കരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 68 പേർ മരിച്ചു. ഹണ്ടിലെ ക്യാമ്പ് മിസ്റ്റിക്കിൽ നിന്നും 10 പെൺകുട്ടികളെയും ഒരു കൗൺസിലർ ഉൾപ്പെടെ നിരവധി പേരെയും കാണാതായെന്നും റിപ്പോർട്ടുണ്ട്.
ക്രമസമാധാനം ഉറപ്പു വരുത്തിയ കമ്മിഷണറോട് ഒരു നന്ദി മാത്രം പറഞ്ഞാൽ പോരല്ലോ! അടിപിടി നടന്ന സ്ഥലത്തിന് കമ്മിഷണറുടെ പേരിട്ട്, പുതിയ ബോർഡും വച്ചു; ഇളങ്കോ നഗർ’.
മൽസ്യബന്ധന മേഖലയിൽ വൻകിട കുത്തക കമ്പനികൾക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകുന്നതും. അതിനൊപ്പം അത്തരം കമ്പനികൾക്കും സംഭരംഭങ്ങൾക്കും അമ്പതു ശതമാനം വരെ സബ്‌സിഡി നല്കുന്നതിനുമെതിരെ ജൂലൈ 9 തീരദേശ പണിമുടക്ക്
തമിഴ്നാട്ടിലെ മധുര അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ആൻറണിസാമി സവരിമുത്തുവിനെ നിയമിച്ച് ലെയോ പതിനാലാമന് പാപ്പ.
സിറിയയിലെ ഡമാസ്ക്കസിൽ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടൽ മാറും മുൻപ് രാജ്യത്തെ ക്രൈസ്തവർക്ക് നേരെ ഭീഷണിയുമായി സരായ അൻസാർ അൽ സുന്ന എന്ന തീവ്ര ഇസ്ളാമിക സംഘടന
രാജ്യത്തിന്റെ സമ്പത്ത് അംബാനി, അദാനി പോലെയുള്ള വമ്പന്മാ രുടെ കൈകളിൽ കുന്നുകൂടുകയാ ണെന്നും ദരിദ്രർ അതിദരിദ്രരായി മാറുകയാണെന്നുമുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ : ഗാന്ധിയുടെ വാദമാണിപ്പോൾ ഗഡ്കരിയും പങ്കുവയ്ക്കുന്നത്.
വാഷിംഗ്ടൺ: ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാർട്ടി’ എന്നാണ് പുതിയ പാർട്ടിയുടെ പേര്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുളള ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ് ശതകോടീശ്വരനായ മസ്കിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം. ‘ഇന്ന് നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനായാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്’-എന്നാണ് മസ്‌ക് എക്‌സിൽ കുറിച്ചത്. രണ്ട് രാഷ്ട്രീയപാർട്ടി സമ്പ്രദായത്തിൽ നിന്ന് സ്വാതന്ത്ര്യം വേണോ? നമ്മൾ അമേരിക്ക പാർട്ടി രൂപീകരിക്കേണ്ടതുണ്ടോ എന്ന് ഒരു പോൾ ഇലോൺ മസ്‌ക് എക്‌സിൽ പങ്കുവെച്ചിരുന്നു. ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ ജനങ്ങളെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണ സംവിധാനത്തിലാണ് അമേരിക്കക്കാർ ജീവിക്കുന്നത്. ജനാധിപത്യ സംവിധാനത്തിലല്ല- മസ്‌ക് വിമർശിച്ചു.
പാലക്കാട്: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘമെത്തും . നാഷണൽ ഔട്ട്‌ബ്രേക്ക് റെസ്‌പോൺസ് ടീമാണ് എത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിലാണ് സംഘം എത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു . കേരളത്തിന് എല്ലാ വിധ സഹായങ്ങളും നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണ് . പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാമ്പിൾ പരിശോധനാ കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടത്. ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേർ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള മറ്റാർക്കും നിലവിൽ രോഗ ലക്ഷണങ്ങളില്ല. നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന് യുവതിയെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Subscribe to Updates
Get the latest creative news from FooBar about art, design and business.