- ലബനനിൽ യുദ്ധഭീതിയിൽ കൂട്ടപ്പലായനം;കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി
- എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അന്വേഷണം
- ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍
- നടന് സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല; ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
- കേരളത്തില്‍ ഇനി ഏകീകൃത ആംബുലന്‍സ് നിരക്ക്
- ജമ്മു കശ്മീര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 24 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
- തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്
- ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു, 1000 പേർക്ക് പരിക്ക്
Author: admin
തിരുവനന്തപുരം: ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന നാലാമത് ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. 25 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികളും പങ്കെടുക്കും.ചേരുന്ന സഭയിൽ 200-ഓളം പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും. മൂന്നാം ലോക കേരളസഭ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും. നിയമസഭ സ്പീക്കർ എ എൻ ഷംസീർ ആണ് അധ്യക്ഷൻ.മൈഗ്രേഷൻ സർവേ സെമിനാറും നടക്കും. 13ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോക കേരളസഭയുടെ നാലാം സമ്മേളനം ആരംഭിക്കുക .
കത്തോലിക്കാ സഭയുമായി ഒരു ബന്ധവുമില്ലാതിരുന്ന ഒ .എൻ .വി.യും ദേവരാജനും ചേർന്നൊരുക്കിയ ഒരു ഗാനം കുരിശിന്റെ വഴിയിലെ ഗാനങ്ങൾക്ക് മാർഗ്ഗദീപമാകുകയായിരുന്നു.
ന്യൂഡൽഹി:ഇന്ത്യാ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കുമെന്ന് ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ. രാജ്യത്തെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനും ഭരണഘടനയെ രക്ഷിക്കാനുമാണ് സഖ്യം രൂപീകരിച്ചതെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് മികച്ച വിജയം നേടാൻ മോദിയുടെ സന്ദർശനം തുണയായെന്നും താക്കറെ പരിഹസിച്ചു. തെലുങ്കുദേശം പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കളുടെ പിന്തുണ ഇന്ത്യാ സഖ്യത്തിനുണ്ടാകുമെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ നരേന്ദ്ര മോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം ബിജെപി കനത്ത പരാജയമാണ് നേരിട്ടതെന്നും താക്കറെ പറഞ്ഞു.
തൃശൂർ: തൃശൂരിൽ കോൺഗ്രസിനെതിരെ യൂത്ത് കോൺഗ്രസ്. ജനങ്ങൾക്ക് കോൺഗ്രസിനോട് അകൽച്ചയും അതൃപ്തിയുമുണ്ടെന്നും, അതിന് കാരണം ജില്ലാ നേതൃത്വമാണെന്നും യൂത്ത് കോൺഗ്രസ്. കെ മുരളീധരൻ്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ പ്രവർത്തകർക്ക് എന്താവും സ്ഥിതിയെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. സംഘപരിവാറിന് നട തുറന്ന് കൊടുത്തത് ടി.എൻ പ്രതാപനും ജോസ് വള്ളൂരുമാണ്. നേതൃത്വത്തിൻ്റെ പിടിപ്പ് കേട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വ്യക്തമാണെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ യു ഡി എഫ് നേതൃത്വത്തിന് ആയില്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
അമരാവതി: ആന്ധ്രയില്‍ നിന്ന് അത്ഭുതകരമായ തിരിച്ചുവരവ് കരസ്ഥമാക്കിയ ചന്ദ്രബാബു നായിഡു അടുത്ത കേന്ദ്ര ഭരണത്തിന്റെ കിംഗ് മേക്കറാകുമോ ? മുന്നണി രാഷ്ട്രീയ തന്ത്രങ്ങളില്‍ അതിസമർത്ഥനായ നായിഡു, തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് . ബി.ജെ.പി-ജനസേന- ടി.ഡി.പി സഖ്യമായതോടെ ജഗന് മോഹന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഭിന്നിച്ചു പോകാതെ പൂര്‍ണമായി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ നായിഡുവിന് കഴിയുകയും ചെയ്തു. ഇതോടെ ചരിത്ര വിജയം സ്വന്തമാക്കാന്‍ ചന്ദ്രബാബു നായിഡുവിന് കഴിഞ്ഞു. നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നായിഡുവിന് അനുകൂലമായതോടെ ഡല്‍ഹിയില്‍ രാഷ്ട്രീയ നീക്കങ്ങളില്‍ ഇനി പഴയ കിങ് മേക്കര്‍ വേഷത്തില്‍ നായിഡുവിനെ കണ്ടേക്കാം. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അപ്രസ്കതമായേക്കുമെന്ന അവസ്ഥയില്‍ നിന്നാണ് നിയമസഭയില്‍ കേവല ഭൂരിപക്ഷം മറികടന്ന വിജയം ഒറ്റയ്ക്ക് നേടാന്‍ തെലുങ്ക് ദേശം പാര്‍ട്ടിക്ക് സാധിച്ചത്. ലോക്സഭയില്‍ ആകെയുള്ള 25ല്‍ 16 സീറ്റിലും ടി.ഡി.പിയാണ് മുന്നേറിയത്. ബി.ജെ.പി മൂന്ന് സീറ്റിലും ജനസേന രണ്ട് സീറ്റിലും വിജയിച്ചു. അതേസമയം 2019ല്‍ 22 സീറ്റുകള്‍ നേടിയ വൈ.എസ്.ആര്…
തൃശൂര്‍: ഇനി മത്സര രംഗത്ത് നിന്ന് തത്ക്കാലം വിട്ടുനില്‍ക്കുന്നതായി തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്. ഇനി ചെറുപ്പക്കാര്‍ വരട്ടെയെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു . സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തില്‍ പ്രയാസത്തിലാണെന്നും കോണ്‍ഗ്രസ് കമ്മറ്റികളില്‍ താനിനി പങ്കെടുക്കില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തല്ക്കാലം ഇനി പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്കില്ലെന്നും മുരളീധരന് വ്യക്തമാക്കി. വടകരയില്‍ ഞാന്‍ മാറി ഷാഫി എത്തിയപ്പോള്‍ ഭൂരിപക്ഷം ഉയര്‍ന്നതു പോലെ അടുത്ത തവണ തൃശൂരിലും മത്സരിക്കാന്‍ ചെറുപ്പക്കാര്‍ വരട്ടെ. നിയമസഭയിലേക്കും ചെറുപ്പക്കാര്‍ മത്സരിക്കണമെന്നും എന്നെക്കൊണ്ട് കഴിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്തെന്നും മുരളി. തൃശൂരില്‍ എല്‍ഡിഎഫാണ് ജയിച്ചിരുന്നതെങ്കില്‍ തനിക്ക് ഇത്രയും ദുഃഖം ഉണ്ടാവില്ലായിരുന്നുവെന്നും ബിജെപി വിജയിച്ചത് വേദനിപ്പിച്ചുവെന്നും മുരളീധരന് പറഞ്ഞു. ബൂത്ത് തല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായി. വടകരയില്‍ നിന്നാല്‍ ജയിക്കുമായിരുന്നുവെന്നും തൃശൂരില്‍ തനിക്ക് രാശിയില്ലെന്നും മുരളീധരന് പറഞ്ഞു .
ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി ജനവിധി. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയില്‍ വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്. ആറ് കേന്ദ്രമന്ത്രിമാരാണ് പിന്നിലായിരിക്കുന്നത്. അതേസമയം അമേഠിയിലും റായ്ബറേലിയും കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇന്ത്യ സഖ്യം 80 സീറ്റുകളില്‍ ഭൂരിഭാഗം സീറ്റുകളിലും മുന്നിലാണ്. നിലവില്‍ എന്‍ഡിഎ സഖ്യത്തിന് 280 സീറ്റിൽ ലീഡുണ്ടെങ്കിലും 239 സീറ്റുകളില്‍ ഇന്ത്യാ സഖ്യത്തിന് ലീഡുണ്ട്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയ ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ സഖ്യം ബഹുദൂരം മുന്നിലായിരുന്നെങ്കിലും പിന്നീട് ഇന്ത്യാ സഖ്യം ഒപ്പത്തിനൊപ്പമെത്തി. ഇരുമുന്നണികളും ഒരു ഘട്ടത്തില്‍ 260 സീറ്റുകളില്‍ ലീഡ് പിടിച്ചെങ്കിലും പിന്നീട് എന്‍ഡിഎ ലീഡുയര്‍ത്തി. ബിജെപിക്ക് ഒറ്റയ്ക്ക് 249 സീറ്റുകളിലാണ് ലീഡ് നേടാനായത്. കഴിഞ്ഞ തവണത്തെപ്പോലെ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ന്യൂ ഡൽഹി:ഇന്ത്യ മുന്നണി യോഗം നാളെ ചേരും. യോഗം ചേരുന്നത് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ.ഇന്ത്യ മുന്നണി യോഗം നാളെ ചേരും. യോഗം ചേരുന്നത് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ. ഇന്ത്യ മുന്നണി 232 സീറ്റ് ഉറപ്പിച്ച സാഹചര്യത്തിലാണ് മുന്നണിയുടെ തിരക്കിട്ട നീക്കം. കേവല ഭൂരിപക്ഷത്തിന് 272 സീറ്റാണെന്നിരിക്കെ നിധീഷ് കുമാറിനെയടക്കം മുന്നണിയിലെത്തിച്ച് രാജ്യത്തെ ഭരണ മാറ്റത്തിനുള്ള സാധ്യത പരിശോധിക്കാനാണ് മുന്നണി നീക്കം.
കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ഇടതുമുന്നണി കടപുഴകി. കേവലം ഒരു സീറ്റില്‍ മാത്രമാണ് ഇടതുമുന്നണിയ്ക്ക് ജയം നേടാൻ സാധിച്ചത്. ആലത്തൂരില്‍ സിറ്റിങ്ങ് എംപി രമ്യാ ഹരിദാസിനെ കെ രാധാകൃഷ്ണന് മറികടന്നത് മാത്രമാണ് ഇടതുമുന്നണിയ്ക്ക് ആശ്വാസം. കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു എന്ന പ്രത്യേകതയുമുണ്ടായി. മുക്കാല്‍ ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയ ചലച്ചിത്രതാരം കൂടിയായ സുരേഷ് ഗോപി ഇക്കുറി തൃശൂരിനെ പ്രതിനിധീകരിച്ച് ലോക്സഭയിലുണ്ടാകും. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ശശി തരൂര്‍ 16077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയം സ്വന്തമാക്കി.ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിന് ജയം.1708 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ വി ജോയിയെ അടൂര്‍ പ്രകാശ് മറികടന്നത്. പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ വികെ ശ്രീകണ്ഠൻ മിന്നും ജയം ഉറപ്പിച്ചു . ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥി കെസി വേണുഗോപാല്‍ വാൻ വിജയം നേടി . എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ എഎം ആരിഫിനെയും എന്‍ഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെയുമാണ് വേണു…
ആലത്തൂര്‍: രമ്യ ഹരിദാസും മന്ത്രി കെ രാധാകൃഷ്ണനും കടുത്ത മത്സരം നടത്തിയ ആലത്തൂര്‍ മണ്ഡലത്തില്‍ മാത്രമാണ് ഇക്കുറിയും കെരളം ഭരിക്കുന്ന എൽ ഡി എഫിന് വിജയിക്കാനായത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പികെ ബിജുവിനെതിരെ ഒന്നര ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു രമ്യ ഹരിദാസിന്റെ വിജയം. മന്ത്രി കെ രാധാകൃഷ്ണനെ തന്നെ ഇത്തവണ മണ്ഡലത്തില്‍ ഇറക്കിയപ്പോള്‍ നഷ്ടപ്പെട്ട പ്രതാപം തിരികെപ്പിടിക്കുക എന്നതിനപ്പുറം മറ്റൊന്നും സിപിഎം കണക്കുകൂട്ടുന്നുണ്ടാവില്ല. മന്ത്രി എന്ന നിലയില്‍ രാധാകൃഷ്ണനുള്ള ജനസമ്മിതി സിപിഎമ്മിന് അനുകൂലമാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.