- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
- അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- തിരച്ചില്‍ പുനരാരംഭിച്ചു; അർജ്ജുന്റെ ബന്ധുക്കൾ ഷിരൂരിൽ
Author: admin
പത്തനംതിട്ട : തിരുവോണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംസ്ഥാനത്ത് ഓണം മേളകൾക്ക് തുടക്കമായി . കുടുംബശ്രീ ഓണം വിപണന മേളകള്‍ വഴി ഇത്തവണ 30 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എംബി രാജേഷ്. പത്തനംതിട്ടയില്‍ മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും കെ-ലിഫ്റ്റ് കൈപ്പുസ്തക പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ, വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. 1070 സിഡിഎസുകളിലായി 2140 വിപണന മേളകളും 14 ജില്ലാതല മേളകളും ഉള്‍പ്പെടെ ആകെ 2154 ഓണച്ചന്തകളാണ് ഇത്തവണ കേരളമൊട്ടാകെ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നതിന് ഓരോ സിഡിഎസിനും 20,000 രൂപ വീതവും ജില്ലാമിഷനുകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓണച്ചന്തകള്‍ വഴി നേടിയ 23.22 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ് മറികടക്കാനാണ് ഇക്കുറി ലക്ഷ്യമിടുന്നത്.നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 11298 വനിത കര്‍ഷക സംഘങ്ങള്‍ മുഖേന…
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ ജെന്‍സന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജെന്‍സന്റെ മരണം ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് പകരം എന്ത് നല്കിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നല്കാന് സാധിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്പറ്റയിലെ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തില്‍ ജെന്‍സനും ശ്രുതിയും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. അകത്ത് കുടുങ്ങിയവരെ വാനിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ജെന്‍സന്റെ തലയ്ക്ക് പുറത്തും ഉള്‍പ്പെടെ രക്തസ്രാവമുണ്ടായത് നില ഗുരുതരമാക്കി. മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ജെന്‍സന്റെ മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്നു ശ്രുതി. വയനാട് ദുരന്തത്തില്‍ ശ്രുതിക്ക് അമ്മ സബിത,…
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച ജെന്‍സന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.കേരളത്തെ അക്ഷരാർത്ഥത്തിൽ കണ്ണീരിലാഴ്ത്തിയ വേർപാടാണ് ജെൻസന്റെത് . മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പടെയുള്ള ഉറ്റവര്‍ നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരന് ജെന്സന് ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ മേരി ജയന് ദമ്പതികളുടെ മകനാണ് ജെന്സന്. ചൊവ്വാഴ്ച വൈകീട്ടാണ് ജെന്‍സനും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമിനി വാന്‍ കല്‍പ്പറ്റ വെള്ളാരംകുന്ന് പ്രദേശത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെന്സണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തിയിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അമ്പലവയലിലെ ആണ്ടൂരില്‍ പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാകും സംസ്കാര ചടങ്ങുകള്‍ നടക്കുക.
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമുള്‍പ്പടെ പി വി അന്‍വര്‍ എം എൽ എ മൊഴി നല്കിയ അഞ്ച് വിഷയങ്ങളിലാകും അന്വേഷണം. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ടാകും കേസ് അന്വേഷിക്കുക.
തിരുവനന്തപുരം : ഓണാഘോഷവവും മാതാവിന്റെ ജനന തിരുനാളും വ്യത്യസ്തമായ ദൃശ്യ വിസ്മയമൊരുക്കി പാളയം ഇടവകയിലെ മതബോധന അധ്യാപകരും വിദ്യാർത്ഥികളും. പൂക്കളം നിർമ്മിച്ചും ഓണപ്പാട്ടുകൾ പാടിയും ദേശീയഉത്സവം ആചരിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി വിശാലമായ വചനപൂക്കളം ഒരുക്കി ഓണാഘോഷത്തിന് ക്രൈസ്തവഭാഷ്യം നൽകി. ബൈബിൾ പുസ്തകങ്ങളുടെ പേരുകളും അവയുടെ രചയിതാക്കളുടെ നാമവും പൂക്കളാകൃതിയിൽ നിർമിച്ചു. ക്രൈസ്തവീകതയും കേരളീയതയും സമന്വയിപ്പിച്ച തിരുവാതിരയുടെ നൃത്ത ചുവടുകൾ നടന്ന വിസ്മയം തീർത്തു. ഗലീലിയ തടാകത്തിൽ തോണി തുഴയുന്ന ശിഷ്യന്മാരെ അനുസ്മരിച്ചുകൊണ്ട് ആഴിയുടെ ആഴങ്ങളിലേക്ക് വലവീശിയെറിഞ്ഞവരുടെ ചുണ്ടിൽ നിന്നും ഉയർന്നത് ക്രൈസ്തവകേരളീയ സംസ്കാരങ്ങളുടെ സമന്വയ ഗാനങ്ങളായിരുന്നു. വിവിധ സ്ഥലങ്ങളിൽ മാതാവിന്റെ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെടുത്തി വിദ്യാർത്ഥികൾ മാതാവിന്റെ വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷീകരണം അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. രക്ഷാകർത്താക്കൾക്കായി പ്രത്യേക മത്സരങ്ങളും നടത്തി. മോൺ.വിൽഫ്രഡ് ഓണാഘോഷപരിപാടികളും മാതാവിന്റെ ജന്മദിനാഘോഷവും ഉൽഘാടനം ചെയ്തു. മതബോധന ഹെഡ്മാസ്റ്റർ ജോസ് ചിന്ന തമ്പി, സെക്രട്ടറി ഇഗ്നേഷ്യസ് തോമസ്, മേരിശോഭ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ…
കഴക്കൂട്ടം: ഏഴു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന മേനംകുളത്തെ മരിയൻ കാമ്പസ് ഇനി മരിയൻ ഏജ്യൂസിറ്റി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശിഷ്ടാതിഥിയായ ചടങ്ങിൽ വച്ചാണ്, തിരുവനന്തപുരത്തെ പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ പ്രശസ്തമായ മരിയൻ എൻജിനീയറിംഗ് കോളേജുൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കി മരിയൻ എജ്യൂസിറ്റി പ്രഖ്യാപിച്ചത്. മരിയൻ ബിസിനസ് സ്കൂളിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ മുൻ ബിഷപ്പ് ഡോ.സൂസൈപാക്യം അനുഗ്രഹ പ്രഭാഷണം നടത്തി. മോൺ. യൂജിൻ പെരേര, ചിറയിൻകീഴ് എം എൽ എ വി.ശശി, മരിയൻ ആർട്ട്സ് കോളജ് മാനേജർ ഫാ. പങ്കറേഷ്യസ് എന്നിവർ സംസാരിച്ചു. മരിയൻ എഞ്ചിനീയറിംഗ് കോളേജ് മാനേജർ ഫാ. ഡോ.എ ആർ.ജോൺ സ്വാഗതം പറഞ്ഞു. അക്കാദമിക രംഗത്തെ പരസ്പര സഹകരണത്തിനും അടിസ്ഥാന സൗകര്യങ്ങളളുടെയും വിഭവങ്ങളുടെയും സമഗ്രമായ വിനിയോഗത്തിനും വിവിധവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരേ കുടക്കീഴിൽ വരുന്നത് സഹായകരമാണെന്ന് ഗവർണർ പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം വിഭാവനം…
കൊച്ചി :പാർലമെൻ്റിൻ്റെ പരിഗണനയിലുള്ള വഖഫ് നിയമത്തിലെ ഭേദഗതികളിൽ ചിലത് അനിവാര്യമെന്ന് കെആർഎൽസിസി അഭിപ്രായപ്പെട്ടു. മുനമ്പം – കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങൾക്ക് സ്വന്തമായുള്ള ഭൂമി അന്യായമായി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് നടത്തുന്ന ശ്രമങ്ങളുടെ അനുഭവം ആണ് ഈ അഭിപ്രായത്തിൻ്റെ പശ്ചാത്തലം. അഞ്ചു വർഷമെങ്കിലും സ്വന്തമായിട്ടുള്ള ഭൂമി മാത്രമെ വഖഫ് ആയി നല്‍കാനാവു. രേഖകൾ ഇല്ലാതെ ഉപയോഗത്തിൽ മാത്രമുള്ള ഭൂമി ഈ വിധത്തിൽ നല്‍കാനാവില്ല എന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു ഭൂമി വഖഫ് ആണോ എന്ന് അന്വേഷിക്കുന്നതിനും നിശ്ചയിക്കുന്നതിനും വഖഫ് ബോർഡു കളെ നിലവിലെ നിയമം അനുവദിക്കുന്നു. ഭേദഗതിയിലൂടെ ഈ വ്യവസ്ഥ ഒഴിവാക്കപ്പെടും. വഖഫ് ഭൂമി സംബന്ധിച്ച തർക്കങ്ങളിൽ നിലവിൽ നിയമം അനുസരിച്ച് രൂപീകരിക്കുന്ന ട്രിബ്യൂണലാണ് തീർപ്പു കല്പിക്കുന്നത്. ഇതിൽ കോടതികളുടെ ഇടപെടൽ അനുവദി ക്കുന്നില്ല. എന്നാൽ പുതിയ നിയമ ഭേദഗതിയിലൂടെ ട്രിബ്യൂണലിൻ്റേത് അന്തിമതീരുമാനം എന്നത് ഒഴിവാക്കുകയും ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ അപ്പിൽ നല്കുന്നതിനു അനുവാദം നല്‍കുന്നുമുണ്ട്. ഫറൂഖ് കോളേജ് അധികൃതരിൽ…
കൊച്ചി. പെരുമാനൂർ അംബികാപുരം പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ കൊമ്പ്രേര്യ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമിരിത്തൂസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റി . തന്നിലാശ്രയിക്കുന്ന മക്കൾക്കായി എത്ര മാത്രം വ്യാകുലങ്ങൾ ഏറ്റുവാങ്ങുവാൻ ഒരമ്മയ്ക്ക് കഴിയുമെന്നതിന്റെ സാക്ഷ്യമാണ് പരിശുദ്ധ വ്യാകുല മാതാവ്. രാജ്യത്തിന്റെ വികസന സ്വപ്നങ്ങളിൽ സമൂഹത്തോട് സഭയ്ക്കുള്ള പ്രതിബദ്ധതയും ഒരു ജനതയുടെ ത്യാഗത്തിന്റെ ഓർമ്മകളും സമന്വയിപ്പിക്കുന്ന തിരുനാൾ കൂടിയാണ് അംബികാപുരം ദേവാലയത്തിലെ കൊമ്പ്രേര്യ തിരുനാൾ.1972 ഏപ്രിൽ മാസം പ്രവർത്തനമാരംഭിച്ച കൊച്ചിൻ ഷിപ്പ് യാർഡിന്റെ നിർമ്മാണ പ്രവർത്തികൾക്കായി നിലവിലുണ്ടായിരുന്ന വരവ്കാട്ട് കുരിശു പള്ളിയും അതോടൊപ്പം പൂർവ്വികരെ അടക്കം ചെയ്തിരുന്ന സിമിത്തേരിയും അംബികാ പുരമെന്ന പുതിയ ദേവാലയത്തിലേക്ക് മാറ്റി സ്ഥാപിച്ച വലിയൊരു ത്യാഗത്തിന്റെ കഥയാണ് ഈ ആത്മീയ കേന്ദ്രത്തിന് പറയുവാനുള്ളത്. അഞ്ചു നാൾ നീണ്ടു നില്ക്കുന്ന തിരുനാളാഘോഷങ്ങൾ സെപ്റ്റംബർ 15 ന് സമാപിക്കും.ഞായറാഴ്ച്ച വൈകീട്ട് 5.00 ന് നടക്കുന്ന തിരുനാൾ ദിവ്യബലിയിൽ മാവേലിക്കര രൂപതാ മെത്രാൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ…
ഇംഫാല്‍: സംഘര്‍ഷം അതിരൂക്ഷമായ മണിപ്പൂരില്‍ ആഭ്യന്തര വകുപ്പ് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15 വൈകിട്ട് മൂന്നു വരെയാണ് നിരോധനം. വിദ്വേഷ പരാമര്‍ശങ്ങളും വീഡിയോകോളുകളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഒരാഴ്ചയായി സംസ്ഥാനത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.ഡ്രോണുകളും മിസൈലുകളും അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള അക്രമമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു.
ഇന്ന് സെപ്റ്റംബർ 11. 21-ാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തെ മാറ്റിമറിച്ച 2001 സെപ്തംബര്‍ 11നെ സവിശേഷമായ ഒരു ലോകസാഹചര്യത്തിലാണ് ഇന്ന് വീണ്ടും ഓര്‍മ്മിക്കുന്നത്. ലോകത്ത് ഏറ്റവും സുരക്ഷിത കവചങ്ങളുള്ള അമേരിക്കയുടേതാണ് ആകാശവും കരയും കടലും എന്ന് ലോകം ഒട്ടും അതിശയോക്തിയില്ലാതെ വിശ്വസിച്ചിരുന്ന നിമിഷത്തിലായിരുന്നു ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററും വിര്‍ജീനിയയിലുള്ള പെന്റഗണ്‍ കേന്ദ്രവും ഭീകരര്‍ ആക്രമിക്കുന്നത്. 110 നിലകളുള്ള വേള്‍ഡ് ട്രേഡ് സെന്റര്‍ അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി തലയയുര്‍ത്തി നിന്നിരുന്ന കെട്ടിടമായിരുന്നു. ലോകത്തിന് മുന്നില്‍ അമേരിക്കയെ അടയാളപ്പെടുത്തുന്ന പ്രൗഢഗംഭീരമായ ആകാശസൗധം .യുഎസിലെ ബോസ്റ്റണ്‍ വിമാനത്താവളത്തിലേക്ക് പറന്നുയര്‍ന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ളൈറ്റ് 11, യുണൈറ്റഡ് എയര്‍ലെന്‍സ് ഫ്ളൈറ്റ് 175 എന്നീ രണ്ട് വിമാനങ്ങള്‍ ഭീകരര്‍ റാഞ്ചി. രാവിലെ 7.59ന് പറന്നുയര്‍ന്ന എഎ11 ഏതാണ്ട് ഒരുമണിക്കൂറിനുള്ളില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കുഭാഗത്തുള്ള ടവറിന്റെ 80-ാം നിലയിലേക്ക് ഇടിച്ചു കയറി. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ യുഎ175 തെക്കേ ടവറിന്റെ അറുപതാം നിലയിലേക്കും ഇടിച്ചുകയറി. ലോകത്ത് നടന്ന ഏറ്റവും…
Subscribe to Updates
Get the latest creative news from FooBar about art, design and business.