Author: admin

സിനിമ / പ്രഫ. ഷാജി ജോസഫ് ഫ്രഞ്ച്-ടർക്കിഷ് ചലച്ചിത്ര സംവിധായികയായ ‘ഡെനിസ് ഗാംസെ എർഗുവന്റെ’ സംവിധാന അരങ്ങേറ്റമായ മുസ്താങ് (2015) എന്ന സിനിമ, ഗ്രാമീണ തുർക്കിയിലെ അഞ്ച് അനാഥ സഹോദരിമാരുടെ കഥയാണ് പറയുന്നത്. നിഷ്‌കളങ്കതയുടെ ഒരു കഥയായി ആരംഭിക്കുന്നത് ക്രമേണ അടിച്ചമർത്തലിന്റെയും, പ്രതിരോധശേഷിയുടെയും, നിശബ്ദമായ കലാപത്തിന്റെയും ഒരു ചലനാത്മകമായ ചരിത്രമായി വികസിക്കുന്നു. പോസ്റ്റ്-സെക്യൂലർ സംസ്‌കാരത്തിനും, മുൻകാല ആധുനികവൽക്കരണം തുർക്കിയിലേക്ക് കൊണ്ടുവന്ന പടിഞ്ഞാറിന്റെ തുറന്ന ലൈംഗികതയ്ക്കും ഇടയിൽ കുടുങ്ങിക്കിടക്കുന്ന സമൂഹത്തിൽ സ്ത്രീകളുടെ അതിരുകൾ കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ ഫ്രഞ്ച്-ടർക്കിഷ് നിർമ്മാണം തുർക്കിയിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽസ്ത്രീകൾക്കെതിരായ മതപരമായ അടിച്ചമർത്തലിനെ അഭിസംബോധന ചെയ്യുന്നു. തീർച്ചയായും പ്രശ്‌നം അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. വടക്കൻ തുർക്കിയിലെ, കരിങ്കടൽ തീരത്തുള്ള ‘ഇനെബോളു’ എന്ന ഗ്രാമത്തിൽ താമസിക്കുന്ന അഞ്ച് കൗമാരക്കാരും അനാഥരുമായ സഹോദരിമാരുടെ ബന്ധങ്ങളെയും ജീവിതങ്ങളെയും ഈ സിനിമ പര്യവേക്ഷണം ചെയ്യുന്നു. പ്രായമായ മുത്തശ്ശിയുടേയും അമ്മാവന്റെയും സംരക്ഷണത്തിലാണ് കുട്ടികൾ. വേനലവധിക്ക് സ്‌കൂൾ അടയ്ക്കുന്ന ദിവസം, വാനിൽ പോകുന്നതിനു പകരം നടന്ന്…

Read More

പുസ്തകം / ബോബൻ വരാപ്പുഴ ‘അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെ നിളാനദിയെയാണ് എനിക്കിഷ്ടം.’ (എം.ടി). ‘സാധുവും ബുദ്ധിഹീനനുമായ അടിയൻ, തമ്പുരാക്കന്മാർ സമക്ഷം സമർപ്പിക്കുന്ന ദയാഹർജി …..തമ്പുരാക്കന്മാർ അടിയനോട് ക്ഷമിക്കണം, തലകൊയ്യൽ കൈ വെട്ടൽ തുടങ്ങിയ ശിക്ഷകളൊന്നും അടിയന് വിധിക്കുമാറാകരുത്…’പണ്ടൊരിക്കൽ, അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് മാതൃഭൂമിയിൽ നിന്നുമെടുത്ത മെഡിക്കൽ ലീവ് സമയത്ത്, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ പോയതിന്റെ പേരിൽ ലഭിച്ച കാരണം കാണിക്കൽ നോട്ടിസിന് മാതൃഭൂമിക്ക് നൽകിയ മറുപടിയാണിത്. എം.ടിയുടെ രാജിക്കത്തു കൂടിയായിരുന്നത്. എം.ടി. മാതൃഭൂമിയുടെ പടിയിറങ്ങിയെന്ന് ലളിതമായി പറഞ്ഞു പോകാൻ ബുദ്ധിമുട്ടാണ്. കാരണം അവിടെ ജോലി ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ ജന്മാഭിലാഷംപോലെയുള്ള ആഗ്രഹമായിരുന്നു.അതിന് മുമ്പ്, ഗ്രാമ റൂറൽ ഡവലപ്‌മെന്റ് ഓഫീസറായി ലഭിച്ച സർക്കാർ ജോലി എം.ടി ഒരേയൊരു ദിവസം കൊണ്ട് മതിയാക്കി.. ജീവിതോപാധിയായി ഒരുജോലി അനിവാര്യമായിരുന്നെങ്കിലും എവിടെയും ആധിപത്യങ്ങളെ എം.ടി യെന്ന സാഹിത്യകാരൻ വെറുത്തു. കലഹിച്ചു. കോപത്താൽ വിറച്ചു. എന്നിട്ടും, 1956-1981 /1989 – 1999എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി…

Read More

ഡോ. ക്ലീറ്റസ് വർഗീസ് കതിർപറമ്പിൽ അല്പം ചരിത്രം 1985 കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ വികലമായി അവതരിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകത്തോടുള്ള പ്രതികരണമായിട്ടാണ് 1987 മുതൽ പാലാരിവട്ടം പിഒസിയിൽ കെസിബിസി മാധ്യമകമ്മീഷന്റെ നേതൃത്വത്തിൽ അഖിലകേരള പ്രൊഫഷണൽ നാടകമേള നടത്തിത്തുടങ്ങിയത്. ഒരു വികലമായ നാടകത്തിനെതിരെ തെരുവിലിറങ്ങുകയോ നിയമനടപടികൾ സ്വീകരിക്കുകയോ ഒക്കെ വേണം എന്ന വാദഗതിക്കു വിരുദ്ധമായി കലയെ കല എന്ന മാധ്യമത്തിലൂടെ തന്നെ പ്രതിരോധിക്കാനാണ് അന്ന് ഉത്തരവാദിത്തപ്പെട്ടവർ തീരുമാനിച്ചത്. മാധ്യമ കമ്മീഷൻ തന്നെ ഒരു നാടകട്രൂപ്പ് ഉണ്ടാക്കണമെന്ന നിർദ്ദേശം പോലും ഉണ്ടായെങ്കിലും നന്മയെന്ന മൂല്യം ഉയർത്തിപിടിപ്പിക്കാനുതകുന്ന വിധത്തിൽ നാടകട്രൂപ്പുകളെ സജ്ജരാക്കുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം.അന്നു പ്രവർത്തിച്ചിരുന്ന നാടകസമിതികളെയും സംവിധായകരെയും നാടകകൃത്തുകളെയും പ്രത്യേകം പ്രത്യേകം വിളിച്ചുകൂട്ടി ചർച്ച ചെയ്തതിൽനിന്നും മാന്യമായി മുന്നോട്ടു പോകാനുതകുന്ന വിധത്തിൽ കുറച്ചു വേദികൾ കിട്ടുമെങ്കിൽ നാടകങ്ങൾ തയ്യാറാക്കാൻ അവർ സന്നദ്ധരാണെന്നറിഞ്ഞപ്പോൾ അത്തരം സമിതികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ചായി പിന്നത്തെ ചിന്ത. അതിന്റെ അനന്തരഫലമായി 1987 ഓഗസ്റ്റുമാസം സംഘടിപ്പിച്ച പ്രഥമ…

Read More

പുരാണം / ജെയിംസ് അഗസ്റ്റിന്‍ പതിനഞ്ചുലക്ഷത്തോളം ആളുകളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി സുബീന്‍ഗാര്‍ഗ് 2025സെപ്റ്റംബര്‍23നു ലോകത്തോടു വിടപറഞ്ഞു. മൈക്കിള്‍ജാക്‌സണ്‍ എന്നവിഖ്യാതഗായകനുശേഷം ഇത്രയധികം ആളുകള്‍ ഒന്നിച്ചുകൂടി ഒരുഗായകനു യാത്രയയപ്പു നല്‍കുന്ന ത്സംഗീതലോകം അത്ഭുതത്തോടെയാണ്നോക്കിക്കണ്ടത്. അസമിലെ ഗ്വാഹട്ടി എന്നനഗരം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായദിനങ്ങള്‍. കടകളും ഓഫീസുകളും അടഞ്ഞുകിടന്നു. കൈകളില്‍പൂക്കളുമായി എത്തിയ ജനങ്ങളാല്‍ തെരുവുകള്‍നിറഞ്ഞു. ഇത്രയേറെ സ്‌നേഹംലഭിക്കാന്‍ ആരായിരുന്നുസുബീന്‍ഗാര്‍ഗ്? 1972-ല്‍അസമില്‍ ജനിച്ച സുബീന്റെ മുഴുവന്‍ പേര്സുബീന്‍ബൊര്‍താക്കൂര്‍ എന്നായിരുന്നു. സുബിന്‍മേത്ത എന്നലോകപ്രശസ്ത സംഗീതജ്ഞനോടുള്ള സ്‌നേഹം കൊണ്ടാണ് വീട്ടുകാര്‍ സുബീന്‍ എന്ന പേര്നല്‍കിയത്. ബൊര്‍താക്കുര്‍ എന്നത്കുടുംബത്തിന്റെ പേരും. എന്നാല്‍ സുബീന്‍ ഗായകനായി വളര്‍ന്നപ്പോള്‍ കുടുംബപ്പേരിനു പകരം തന്റെ ഗോത്രത്തിന്റെ പേരായ ഗാര്‍ഗ്കൂടെ ചേര്‍ക്കുകയായിരുന്നു. പാട്ടുകാരിയായ അമ്മ ഇലിബൊര്‍താക്കൂര്‍ആയിരുന്നു സംഗീതലോകത്തെ ആദ്യഗുരു. മൂന്നുവയസ്സ്മുതല്‍ തബലയുംപഠിച്ചുതുടങ്ങി.ഗുരുരമണി റായിയില്‍നിന്നുംഅസ്സമീസ്‌നാടോടിസംഗീതംപഠിച്ചു.സ്‌കൂളില്‍ പഠിക്കുന്ന നാളുകളില്‍ തന്നെസംഗീതസംവിധായകനായി അറിയപ്പെട്ടു. പത്തൊന്‍പതാംവയസ്സില്‍ ആദ്യഗാനസമാഹാരമായ ‘അനാമിക’പ്രകാശനംചെയ്തു. ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ആഹ്വാനംചെയ്യുന്ന സുബീന്റെ പാട്ടുകള്‍ അസ്സമീസ് യുവതഏറ്റെടുത്തു. വിഘടനവാദം, തീവ്രവാദം,പട്ടിണി എന്നിവയാല്‍ അസ്വസ്ഥമായ തലമുറയ്ക്ക്ആശ്വാസവും പ്രതീക്ഷയുമായി സുബീന്റെ പാട്ടുകള്‍മാറുകയായിരുന്നു. പ്രണയം, പ്രകൃതി, നീതി, പ്രത്യാശ,…

Read More

പക്ഷം / ലൂയിസ് തണ്ണിക്കോട്ട് രാജ്യത്തിന്റെ ഭാവി തലമുറയെ രൂപപ്പെടുത്തി എടുക്കുന്നതില്‍ അധ്യാപകരുടെ കര്‍മ്മവും കര്‍ത്തവ്യവും ഓര്‍മ്മിക്കാനും ആദരിക്കാനുമുള്ള ദിനമാണ്, ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ച്. ഈ ദിനത്തിന് കാരണഭൂതനായ മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ അധ്യാപകരെ കുറിച്ച് ഇങ്ങനെ വിലയിരുത്തുന്നു. ‘ഒരു രാഷ്ട്രത്തിലെ ഏറ്റവും മികച്ച മനസ്സുള്ളവരാണ് അധ്യാപകരാകേണ്ടത്. കാരണം, ഒരു രാഷ്ട്രത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണ് ‘. ഗാന്ധിജി പറഞ്ഞത,് ‘ഒരു വിദ്യാര്‍ഥിക്ക് കിട്ടാവുന്ന ഏറ്റവും നല്ല പാഠപുസ്തകം, മികച്ച ഒരു അധ്യാപകനാണ്. ‘ ഈ ലക്കം പക്ഷത്തിന്റെ പേജില്‍ അധ്യാപകരെ കുറിച്ച് പറയുന്നതിന് ഒരു പ്രത്യേക കാരണം ഉണ്ട്. ഈ സെപ്റ്റംബറില്‍ തന്നെയാണ് ഹരിയാനയിലെ പാനിപ്പത്ത് ജാട്ടന്‍ റോഡിലെ ഒരു വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരനായ ഒരു വിദ്യാര്‍ഥിയെ തലകീഴായി ജനലില്‍ കെട്ടി തൂക്കിയിട്ട വാര്‍ത്ത മനോരമ മുന്‍പേജില്‍ പ്രസിദ്ധീകരിച്ചത്. ഗൃഹപാഠം എന്ന ഹോം വര്‍ക്ക് ചെയ്യാതെ വന്ന…

Read More

എഡിറ്റോറിയൽ / ജെക്കോബി അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍, 22 വര്‍ഷത്തിനുശേഷം വോട്ടര്‍പട്ടിക ‘ശുദ്ധീകരിച്ചിരിക്കുന്നു’ എന്ന് രാജ്യത്തെ ചീഫ് ഇലക് ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംതൃപ്തിയടയുമ്പോഴും, യാതൊരു മുന്നറിയിപ്പുമില്ലാതെ, പേമാരിക്കും പ്രളയത്തിനുമിടയില്‍, ഒരൊറ്റ മാസംകൊണ്ട് സംസ്ഥാനത്തെ 7.89 കോടി വോട്ടര്‍മാരുടെ ഫോട്ടോയും ‘വംശാവലിയും’ പൗരത്വരേഖയും സഹിതം എന്യുമറേഷന്‍ ഫോം പൂരിപ്പിക്കാനുള്ള കല്പനയിറക്കി നടപ്പാക്കിയ സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) എന്ന വോട്ടര്‍പട്ടികയുടെ അസാധാരണമായ സമഗ്ര, തീവ്ര പരിഷ്‌കരണത്തിന്റെ രാഷ്ട്രീയ ആഘാതത്തെക്കുറിച്ചുള്ള വേവലാതിയിലാണ് അതിനു പിന്നിലെ ‘വോട്ടുകൊള്ള’ സാധ്യതകള്‍ വിശകലനം ചെയ്യുന്നവര്‍. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാല്‍ കോടതി ഏതെങ്കിലും തരത്തില്‍ ഇടപെടുന്നത് ഭരണഘടനയുടെ 329-ാം അനുച്ഛേദത്തിന് എതിരാകയാല്‍ എസ്ഐആര്‍ നടപടിയുടെ നിയമസാധുതയിന്മേല്‍ ഇനി സുപ്രീം കോടതിയുടെ വൈകിയെത്തുന്ന തീര്‍പ്പിന് എന്തെങ്കിലും പ്രസക്തിയുണ്ടാവുക ഒരുപക്ഷെ ബിഹാറിലാവില്ല, കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഇലക് ഷന്‍ കമ്മിഷന്‍ നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ളഎസ്ഐആര്‍ പ്രക്രിയയുടെ കാര്യത്തിലാകും. ദേശീയ പൗരത്വ…

Read More

ക്നാനായ കത്തോലിക്ക വിശ്വാസികളും മറ്റ് സീറോമലബാർ സഭാംഗങ്ങളും അവരുടെ വിവാഹം യുകെയിൽവച്ചു നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

Read More