- അർത്തുങ്കൽ ഫൊറോന ബി.സി.സി. നേതൃസംഗമം
- നാലുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് നെടുമ്പാശ്ശേരിയിൽ പിടിയിൽ
- ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ന്യൂകാസിലിനെതിരെ ലിവർപൂളിന് ജയം
- അത്തം പിറന്നു. ഇനിയുള്ള പത്താം നാൾ തിരുവോണം
- പാകിസ്ഥാൻ ജയിലുകളിൽ മത ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങൾ എൻ സി ജെ പി റിപ്പോർട് പുറത്ത്
- നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തുവിടില്ല; കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി
- കന്നുകാലികളെ കടത്തിയെന്ന വ്യാജേന രണ്ട് കത്തോലിക്കാ ഗോത്രക്കാരെ ക്രൂരമായി മർദ്ദിച്ചു
- സ്വയം സഹായ സംഘ സംഗമം സംഘടിപ്പിച്ചു
Author: admin
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ സർക്കാർ രൂപീകരിച്ച അന്വേഷണ സമിതി സുരക്ഷാ പരിശോധനകൾക്ക് ശേഷം ഇന്നലെയാണ് കണ്ണൂരിൽ നിന്നും മടങ്ങിയത്.
ജറുസലേം: ഗാസ പൂര്‍ണമായും പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി സൈനിക നടപടിക്ക് തുടക്കംകുറിച്ചെന്ന് ഇസ്രയേല്‍. ഗാസ നഗരം മുഴുവന്‍ പിടിച്ചെടുക്കുന്നതിനായി ആസൂത്രിതമായ കര ആക്രമണത്തിന്റെ ‘പ്രാഥമിക നടപടികള്‍’ ആരംഭിച്ചെന്നാണ് ഇസ്രായേല്‍ അറിയിച്ചത് . ഇനികനം തന്നെ ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവതരിപ്പിച്ച ഗാസ പിടിച്ചടക്കൽ പദ്ധതിയ്ക്ക് ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. നടപടികള്‍ ആരംഭിക്കുന്നതായി പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് ബുധനാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. സൈനിക നീക്കത്തിന്റെ ഭാഗമായി 60,000 കരുതല്‍സൈനികരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിരുന്നു. യുദ്ധമുഖത്തുള്ള 20,000 കരുതല്‍സൈനികരുടെ സേവനകാലം നീട്ടുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ഇന്ത്യയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യസംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. തദ്ദേശഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും . മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 2021ൽ തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിയിൽ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവർത്തനങ്ങളോടെയാണ് പദ്ധതിയുടെ തുടക്കം. 2022 സെപ്തംബർ 21 ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി പുല്ലമ്പാറയെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജി കേരളം പദ്ധതി പ്രഖ്യാപിച്ചത്.
ന്യൂഡൽഹി: ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. \ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയാണ് മോദിയെ കണ്ട് ജിൻപിങിൻ്റെ ക്ഷണക്കത്ത് കൈമാറിയത്. ഇന്ത്യ- ചൈന ബന്ധം കൂടുതൽ മെച്ചപ്പെടുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ .ചൈനീസ് പ്രസിഡൻ്റിൻ്റെ ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചു. കസാനിൽ താനും ഷി ജിൻപിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാർഹമെന്നും മോദി പറഞ്ഞു. അതിർത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി . നിയന്ത്രണരേഖയിൽ കഴിഞ്ഞ ഒൻപതുമാസമായി സമാധാനം നിലനിൽക്കുന്നതിനാൽ ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി ദൃശ്യമാണെന്ന് ഇന്ത്യ പറഞ്ഞു. ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ചർച്ച നടത്തിയത്.
കൊച്ചി: കേരളത്തിൽ രണ്ട് വർഷത്തിനിടെ പേ വിഷബാധയേറ്റ് 49 പേർ മരിച്ചതായി സർക്കാർ. മരിച്ചവരിൽ 26 പേർക്ക് വിഷ ബാധയേറ്റത് തെരുവ് നായകളിൽ നിന്നാണെന്നുമാണ് സർക്കാർ പറയുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2024-ൽ 26 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. 2025-ൽ ഇതുവരെ 23 പേരും പേ വിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. ഈ വർഷം മരിച്ചവരിൽ 11 പേരെ തെരുവുനായ്ക്കളിൽ നിന്നാണ് പേ വിഷബാധയേറ്റത് . മരിച്ചതിൽ 10 പേരെ വളർത്തുപട്ടികളാണ് കടിച്ചത്. തെരുവുനായകളെ നിയന്ത്രിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഫയൽചെയ്ത ഹർജിയിലാണ് സത്യവാങ്മൂലം. പൂച്ചകളിൽ നിന്ന് പേ വിഷം ബാധിച്ചും സംസ്ഥാനത്ത് ആളുകൾ മരിച്ചിട്ടുണ്ട് . മൂന്ന് പേരാണ് പൂച്ചയുടെ കടിയേറ്റതിനെ തുടർന്ന് വിഷബാധയേറ്റ് മരിച്ചത്. 2024 ആഗസ്റ്റ് മുതൽ ഈ വർഷം ജൂലായ് വരെ സംസ്ഥാനത്ത് 3.63 ലക്ഷം പേർക്ക് നായകളുടെ കടിയേറ്റിട്ടുണ്ട്. ഇതിൽ 99,323 പേരെ തെരുവുനായകളാണ് കടിച്ചതെന്നും തദ്ദേശവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഫയൽചെയ്ത…
12-ാമത് നാഷണൽ ഡയറക്ടേഴ്സ് മീറ്റിങ്ങിന് വരാപ്പുഴ അതിരൂപതയുടെ പാസ്റ്റർ സെൻറർ ആയ ആശീർ ഭവനിൽ തുടക്കം കുറിച്ചു.
ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് മിസൈൽ പരീക്ഷച്ചത്
ബി ഈ സിയുടെ അന്തർദേശീയ സമ്മേളനം ലഖ്നൗവിൽ സമാപിച്ചു.
മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന പട്ടികവർഗ (എസ്ടി) വ്യക്തികളെ സർക്കാർ ക്ഷേമ പദ്ധതികളിൽ നിന്ന് വിലക്കാൻ ഛത്തീസ്ഗഢ് സർക്കാർ ഒരുങ്ങുന്നു,
സൂര്യകുമാർ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ജിതേഷ് ശർമ്മ, കൂടാതെ ജസ്പ്രീത് ബുംമ്ര, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അഖ്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, റിങ്കു സിംഗ് എന്നിവരാണുള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.