- സിക്കിമിൽ മണ്ണിടിച്ചിൽ : നാല് മരണം, മൂന്നു പേരെ കാണാനില്ല
- ഐസക് ജോര്‍ജിന്റെ അവയവ ദാനം; വൈകാരിക കുറിപ്പുമായി ഡോ. ജോ ജോസഫ്.
- രണ്ടു ലക്ഷത്തിലധികം അഫ്ഗാൻ കുട്ടികൾക്ക് സഹായം തേടി യൂണിസെഫ്
- കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള
- സിപിഐ സംസ്ഥാന സമ്മേളനം ഇന്നു തീരും; പോലീസിനെതിരെ രൂക്ഷവിമർശം
- ചാർളി കെർക്കിനെ പ്രശംശിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍
- അറം പറ്റി ചാർളി കെർക്കിന്റെ വാക്കുകൾ
- പ്രധാനമന്ത്രിയുടെ സന്ദർശനം: മണിപ്പൂരിൽ സംഘർഷം
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് (ഞായറാഴ്ച) തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ചോർന്നതിൽ വ്യാപക വിമർശനം. അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേൽ കെട്ടിവയ്ക്കാനുള്ള നീക്കം നടക്കുന്നു എന്നാണ് ആരോപണം. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായതിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികളും, പൈലറ്റുമാരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട് . ഇക്കാര്യം പാർലമെന്റിൽ ചർച്ചയാക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. വിമാനാപകടവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടിലെ വിലയിരുത്തലുകൾ ചോർന്നത് ഉൾപ്പെടെ പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം . അപകടവുമായി ബന്ധപ്പെട്ട് പൈലറ്റുമാരെ സംശയ മുനയിൽ നിർത്തുന്നത് ശരിയായ നടപടിയല്ല. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണം എന്നുമാണ് നിലപാട്.
പാലക്കാട്: പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരിച്ചത്.പുതിയ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പാലക്കാട് നേരത്തെ നിപ ബാധ സ്ഥിരീകരിച്ച പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. നിപ ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറം, പാലക്കാട് സ്വദേശികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിൽ . മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട് . സംസ്ഥാനത്ത് ആകെ 14 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 82 പേര്‍…
വാഷിംഗ്ടൺ: വ്യാപാരകരാറുകളിൽ കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും അധിക തീരുവ ചുമത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ട്രംപ്. 30 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇറക്കുമതി തീരുവയിലെ വർധന ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏതെങ്കിലും വ്യാപാര പങ്കാളികൾ അമേരിക്കയ്ക്കെതിരെ പകരം ഇറക്കുമതി തീരുവ ചുമത്തിയാൽ തിരിച്ചടി ഉണ്ടാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട് . വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനം. ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. തീരുമാനം നടപ്പിലാക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടെന്നും അതിന് മുൻപ് വ്യാപാര കരാറുകളിൽ ചർച്ചകൾ തുടർന്നാൽ മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനും അത് ഗുണം ചെയ്യുമെന്നും ട്രംപ് ട്രൂത്ത് പോസ്റ്റിൽ വ്യക്തമാക്കി . ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിൽ പ്രതികരണവുമായി യൂറോപ്യൻ യൂണിയനും മെക്സിക്കോയും രംഗത്തെത്തിയിട്ടുണ്ട്. താരിഫുകൾ അന്യായവും വിനാശകരവുമാണെന്നായിരുന്നു അവരുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവ ചുമത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്…
മുംബൈ: മഹാരാഷ്ട്രയില്‍ ക്രൈസ്തവ നേതൃത്വത്തിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപി എംഎൽഎയ്ക്കെതിരെ വന്‍ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികള്‍. ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് ഇന്നലെ ജൂലൈ 11ന് മഹാരാഷ്ട്രയിലുടനീളമുള്ള ആയിരക്കണക്കിന് ക്രൈസ്തവര്‍ മുംബൈയിലെ ആസാദ് മൈതാനിയിൽ ഒത്തുകൂടിയത്. സകൽ ക്രിസ്റ്റി സമാജ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഇരുപതിലധികം ക്രൈസ്തവ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിന്നു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരിന്നു ക്രൈസ്തവരുടെ പ്രതിഷേധം. ക്രൈസ്തവ പുരോഹിതര്‍ക്കും പാസ്റ്റർമാർക്കുമെതിരെ ആക്രമണത്തിന് ആഹ്വാനവും പ്രതിഫലവും വാഗ്ദാനം ചെയ്തുള്ള ജാട്ട് നിയോജക മണ്ഡലം എംഎൽഎ ഗോപിചന്ദ് പദൽക്കറിന്റെ വര്‍ഗ്ഗീയ പരാമര്‍ശമുള്ള വീഡിയോ ഏറെ വിവാദം സൃഷ്ടിച്ചിരിന്നു. മതപരിവർത്തനത്തിന് നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ വൈദികര്‍ക്കും മിഷ്ണറിമാർക്കും എതിരെ ആക്രമണം നടത്തുന്നവര്‍ക്കു 3 ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തുകൊണ്ടായിരിന്നു ഗോപിചന്ദിന്റെ വര്‍ഗ്ഗീയ പ്രസംഗം. ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും സംസ്ഥാന സർക്കാര്‍ തുടരുന്ന മൗനം അപകടകരമാണെന്ന്…
കെആര്‍എല്‍സിസി അസംബ്ലി സമാപനം നാളെ: തദ്ദേശതിരഞ്ഞെടുപ്പില്‍ ലത്തീന്‍സഭയുടെ നിര്‍ണായക തീരുമാനം ഉണ്ടായേക്കും
കോട്ടപ്പുറം: തികച്ചും സൗജന്യമായി തൊഴില്‍ സാധ്യതകള്‍ നല്‍കുന്ന ജര്‍മ്മന്‍ എംപ്ലോയേഴ്സ് ടീം കിഡ്സ് ക്യാമ്പസ് സന്ദര്‍ശിക്കുകയും, ഇന്റർവ്യൂവിൽ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കരാര്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു. കിഡ്സ് ക്യാമ്പസില്‍ ജര്‍മ്മന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങള്‍ക്ക് ഉത്തരങ്ങളും നല്‍കി. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി എല്ലാവരെയും സ്വാഗതം ചെയ്തു. ഇന്റര്‍ നാഷണല്‍ ലാംഗേ്ജ് അക്കാദമി സെന്റര്‍ കോഓർഡിനേറ്റര്‍ .ഫാ. സിജില്‍ മുട്ടിക്കല്‍, കൊച്ചി രൂപത ലാംഗേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. പ്രസാദ് കത്തിപ്പറമ്പില്‍, കിഡ്സ് അസി. ഡയറക്ടര്‍ ഫാ. ബിയോണ്‍ തോമസ് കോണത്ത്, ഫാ. എബ്നേസര്‍ ആന്റണി കാട്ടിപ്പറമ്പില്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
വത്തിക്കാൻ :റഷ്യയുടെ വർഷങ്ങൾ നീണ്ട ആക്രമണം തകർത്തിരിക്കുന്ന ഉക്രൈയിനിൻറെ ഭാവി പുനരുദ്ധരാണപ്രക്രിയയിൽ പ്രഥമസ്ഥാനത്ത് വരേണ്ടത് ജനങ്ങളാണെന്ന് ഇറ്റലിയുടെ തലസ്ഥാന നഗരിയായ റോമിൽ ജൂലൈ 10,11 തീയതികളിൽ നടന്ന ഉക്രൈൻ റിക്കവറി കോൺഫറൻസ് വ്യക്തമാക്കി . സർക്കാരുകളും അന്താരാഷ്ട്ര സംഘടനകളും സാമ്പത്തികസ്ഥാപനങ്ങളും വ്യവസായസംരംഭങ്ങളും പൗരസമൂഹവും ഈ പുനരുദ്ധാരണ പ്രക്രിയയിൽ കൈകോർക്കണമെന്ന് സമ്മേളനം പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഉക്രൈയിൻ യുദ്ധം ഏറ്റവുംകൂടുതൽ പേരുടെ ജീവനപഹരിച്ചത് ഇക്കഴിഞ്ഞ ജൂൺമാസത്തിലാണ്, 323 പേർ കൊല്ലപ്പെടുകയും 1343 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ഉക്രൈയിനിൽ മൊത്തത്തിൽ മിസൈൽ, ഡ്രോൺ ബോംബാക്രമണങ്ങൾ ഉണ്ടായി.
എറണാകുളം: പാലക്കാട് കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളും മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാർട്ടിനും ആറ് വയസുകാരൻ ആൽഫ്രഡ് പാർപ്പിനുമാണ് മരിച്ചത്. കുട്ടികൾക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ആന്തരിക അവയവങ്ങളെ ഉൾപ്പെടെ പൊള്ളൽ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം .എൽസിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. മരിച്ച കുട്ടികളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം പാലക്കാടേക്ക് കൊണ്ടുപോകും. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പഴയ മാരുതി 800 കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്. എൽസിക്കും മൂന്ന് മക്കൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇതിൽ ഇളയ രണ്ട് കുട്ടികൾക്കും എൽസിക്കുമാണ് കൂടുതൽ പൊള്ളലേറ്റത്. എൽസിയുടെ മൂത്തമകൾ അലീനക്ക് 40% പൊള്ളലേറ്റിരുന്നു.
ചണ്ഡീഗഡ്: ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ ജലന്ധർ രൂപത മെത്രാനായി അഭിഷിക്തനായി. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസിൽ നടന്ന തിരുക്കർമങ്ങളിൽ ഡൽഹി ആർച്ചുബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ മുഖ്യകാർമികനായി . ഉജ്ജൈൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവർ സഹകാർമികരായി . ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വചന സന്ദേശം നൽകി. കൈവയ്പ്പ് ശുശ്രൂഷകൾക്ക് ശേഷം സ്ഥാനിക ചിഹ്നങ്ങൾ അണിയിച്ചു . തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവരും വിശ്വാസികളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.