- വിശുദ്ധ ചാവറയച്ചനും കൂനമ്മാവ് ഇടവകയും
- ജാതി സെന്‍സസില്‍ മിന്നല്‍ തന്ത്രം
- കൗണ്ട് ഓണ്‍ ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’
- ലിയോ: ഒന്ന് മുതൽ പതിനാലു വരെ
- യോസയുടെ മണ്ണില്‍ച്ചവിട്ടിനിന്ന് ലിയോ പാപ്പാ പറയുന്നു
- കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വംശജ
- കശ്മീരില്‍ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ചു
- സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്
Author: admin
മോസ്‌കോ :സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യയുടെ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്‍റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. മോസ്കോയിലെ റിയാസന്‍സ്‌കി പ്രോസ്‌പെക്റ്റിലെ അപ്പാര്‍ട്ട്‌മെന്റിന്‍റെ മുന്നിൽ നിർത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഇഗോറിന്‍റെ സഹായിയായ സൈനികനും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.യുക്രൈനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ റഷ്യക്ക് കനത്ത തിരിച്ചടിയാണ് ഈ സംഭവം. നിരവധി രാസായുധ ആക്രമണങ്ങളുടെയടക്കം പിന്നിൽ പ്രവർത്തിച്ച ആളെന്ന നിലയിൽ യുക്രൈന്‍റെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന സൈനിക ജനറലായിരുന്നു ഇഗോർ കിറില്ലോവ്. അതിനാൽത്തന്നെ ആക്രമണത്തിന് പിന്നിൽ യുക്രൈൻ സേനയാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. കിറില്ലോവ് യുദ്ധക്കുറ്റവാളിയാണെന്നും അദ്ദേഹത്തിന്‍റെ കൊലപാതകം ‘തീര്‍ത്തും നിയമാനുസൃത’മാണെന്നും യുക്രെയ്നിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം, കിറില്ലോവിന്‍റെ കൊലപാതകത്തിൽ യുക്രെയിന് കനത്ത തിരിച്ചടി നൽകുമെന്ന് റഷ്യൻ സുരക്ഷ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വത്തിക്കാൻ സിറ്റി: 2021ൽ നടത്തിയ ഇറാഖ് സന്ദർശനവേളയിൽ തനിക്കു നേരെ വധശ്രമമുണ്ടായെന്ന് ഫ്രാൻസിസ് പാപ്പയുടെ വെളിപ്പെടുത്തൽ. ഭീകരർ ചാവേർ സ്ഫോടനത്തിനായിരുന്നു പദ്ധതിയിട്ടത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘം ഇതേക്കുറിച്ച് ഇറാഖ് പൊലീസിന് മുന്നറിയിപ്പ് നൽകിയതോടെയാണ് ഭീകരരെ വധിച്ചത്. ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ മുസ്സോയുമായിച്ചേർന്നെഴുതിയ ‘ഹോപ്’ എന്ന തന്റെ ആത്മകഥയിലാണ് പാപ്പയുടെ തുറന്നുപറച്ചിൽ. പാപ്പയുടെ 88-ാം ജന്മദിനമായ ചൊവ്വാഴ്ച ഇറ്റാലിയൻ ദിനപത്രമായ ഡെല്ല സെറ ആത്മകഥയിലെ പ്രസക്തഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. അതിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സ്ഫോടകവസ്തുക്കൾ ദേഹത്തൊളിപ്പിച്ച പെൺചാവേർ, ആക്രമണം നടത്താൻ ലക്ഷ്യമിട്ടുള്ള ട്രക്ക് എന്നിവ മോസുളിലേക്കു നീങ്ങുന്നുണ്ടെന്നായിരുന്നു രഹസ്യാന്വേഷണറിപ്പോർട്ട്. അതനുസരിച്ച് ഇറാഖി പൊലീസ് ഭീകരരെ തടഞ്ഞതോടെ ലക്ഷ്യത്തിൽ എത്തുന്നതിനു മുൻപ് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ഇറാഖ് സന്ദർശിച്ച ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ്. 2025 മഹാജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ജനുവരി 14ന് എൺപതിലധികം രാജ്യങ്ങളിൽ പുസ്തകം പ്രസിദ്ധീകരിക്കും.
കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തും. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ആർഡിഎഫ്)ല്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ മാറ്റിവെച്ച തുകയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് കൈമാറും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കുന്ന സഹായത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരും വിശദീകരിച്ചേക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സൊളിസിറ്റര്‍ ജനറലും ഹാജരാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അമികസ് ക്യൂറി രഞ്ജിത് തമ്പാനും ഹൈക്കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ…
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് ശാസന. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ സുപ്രീംകോടതി കൊളീജിയം ശാസിച്ചു. പരാമര്‍ശം ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പൊതു പ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസും മര്യാദയും പാലിക്കണമെന്നും പദവി അറിഞ്ഞ് സംസാരിക്കണമെന്നും കൊളീജിയം വ്യക്തമാക്കി. മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിച്ചെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി. രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകുമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു.ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു…
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ഭരണഘടനയുടെ അടിസ്ഥാന ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കി. എല്ലാ നേതാക്കളോടും പാര്‍ലമെന്റില്‍ എത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം ടിഡിപി നേതാക്കള്‍ക്ക് നല്‍കിയിരുന്നു.
മാനന്തവാടി :കോഴിക്കോട് രൂപത നോർത്ത് വയനാട് കുടുംബ ശുശ്രുഷ സമിതിയുടെ മേഖല സംഗമവും ക്രിസ്മസ് ആഘോഷവും സ്നേഹക്കൂട് എന്ന പേരിൽ മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംഗമത്തിൽ 100ഓളം അംഗങ്ങൾ പങ്കെടുത്തു. മേഖല ആനിമേറ്റർ സിസ്റ്റർ ലിസ ജേക്കബ് ന്റെ പ്രാക്തനാ ഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. മേഖല ഡയറക്ടർഫാ.അനീഷ് സ്വാഗതം ആശംസിച്ചു. ഫാ.വില്ല്യം രാജൻ അധ്യക്ഷത വഹിച്ചു. കുടുംബ ശുശ്രുഷ സമിതി കോഴിക്കോട് രൂപത ഡയറക്ടർ ഫാ.ജിജു പള്ളിപ്പറമ്പിൽ, ആനിമേറ്റർ സിസ്റ്റർ അൽമയും ക്ലാസ്സെടുത്തു.ഫാ.ടോണി മഠത്തിൽ പറമ്പിൽ ക്രിസ്മസ് സന്ദേശം നൽകി. മേഖല കോ ഓർഡിനേറ്റർ P. J. ജെയിംസ് നന്ദി രേഖപ്പെടുത്തി.
കൊച്ചി: ദമ്പതിമാർ പരസ്പരം കരുതലാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പരസ്പരം മനസ്സിലാക്കുകയും കരുതലാവുകയും ചെയ്യേണ്ടത് കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും വളർച്ചക്ക് ആധുനിക കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്നും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ്റെ നേതൃത്വത്തിൽ വിവാഹത്തിൻ്റെ 50 ഉം 25 ഉം ജുബിലി ആഘോഷിച്ച ദമ്പതികൾക്ക് എറണാകുളം പാപ്പാളി ഹാളിൽ സംഘടിപ്പിച്ച ജൂബിലി ദമ്പതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ അദ്ധ്യക്ഷതവഹിച്ചു. ദമ്പതികൾ വിവാഹ ഉടമ്പടി നവീകരിച്ചു. ആർച്ച് ബിഷപ്പും സഹായ മെത്രാനും ദമ്പതികൾക്ക് ഉപഹാരം നൽകി ആദരിച്ചു. ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാ. അലക്സ് കുരിശുപറമ്പിൽ, സിസ്റ്റർ ജോസഫിൻ, പ്രോഗ്രാം കൺവീനർ എൻ.വി ജോസ്, ജോബി തോമസ്, ജോൺസൺ എന്നിവർ പ്രസംഗിച്ചു. 1160 ദമ്പതികൾ പ്രസ്തുത സംഗമത്തിൽ പങ്കെടുത്തു.
കൊച്ചി: കേരളത്തിൻ്റെ സാമ്പത്തിക ഘടനയിൽ നിർണ്ണായകമായ പ്രവാസി തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കേരള ലേബർ മൂവ്മെൻ്റ് ആവശ്യപ്പെട്ടു.കത്തോലിക്ക സഭയുടെ തൊഴിലാളി പ്രസ്ഥാനമായ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ കേരള ലേബർ മൂവ്മെൻ്റുമായി സഹകരിച്ചു നടത്തിയ ശില്പശാലയിലാണ് ഈ ആവശ്യമുയർന്നത്. പ്രവാസികളുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ചിരുന്ന പ്രവാസി യോജന എന്ന സാമൂഹ്യ സുരക്ഷാ പദ്ധതി പ്രവർത്തനം നിലച്ചമട്ടാണ് . ചുമതലപ്പെട്ട ലേബർ ഓഫീസർ ഈ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ്. സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബാബു തണ്ണിക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. കെഎൽഎം ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, കെഎൽഎം നിയുക്ത ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത്, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യൻ പാലപറമ്പിൽ, ജനറൽ സെക്രട്ടറി ജോസ് മാത്യു , വൈസ് പ്രസിഡണ്ട് അഡ്വ. തോമസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. അസംഘടിത തൊഴിൽ മേഖലയും പ്രവാസി തൊഴിലാളികളും…
കൊച്ചി : കെ ആർ എൽ സി ബി സി കമ്മീഷൻ ഫോർ വിമൻസ് ഏഴാമത് സംസ്ഥാന സമ്മേളനം പാലാരിവട്ടം പി ഒ സി യിൽ നടക്കും .2025 ജനുവരി 3, 4 തീയതികളിൽ നടക്കും. ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുംവനിത കമ്മീഷൻ റീജിയണൽ സെക്രട്ടറി സിസ്റ്റർ എമ്മ മേരി എഫ് ഐ എച്ച് അധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആണ് കമ്മീഷൻ ചെയർമാൻ . പുതിയ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ തോമസ് തറയിൽ, കെ ആർ എൽ സി സി ജനറൽ സെക്രട്ടറിയായും കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിതനായ ഡോ. ജിജു ജോർജ് അറക്കത്തറ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും .വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ 12 രൂപതകളിലെ വനിതകൾ തയ്യാറാക്കിയ പോസ്റ്റർ മത്സരത്തിൽ വിജയികൾക്ക് സമ്മാനദാനം നടക്കും. കൂടാതെ രണ്ടു വർഷത്തെ വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ സമർപ്പിച്ച രൂപതകൾക്കുള്ള പുരസ്കാരവും…
Subscribe to Updates
Get the latest creative news from FooBar about art, design and business.