- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
Author: admin
ന്യൂഡല്‍ഹി: കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനകാര്യത്തിൽ ത്തില്‍ സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് കനത്ത തിരിച്ചടി. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് വ്യക്തമാക്കി. അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ ഓരോ പേരുകള്‍ വീതം നല്‍കാന്‍ സുപ്രീം കോടതി സുധാന്‍ശു ധൂലിയ കമ്മിറ്റിയോട് പറഞ്ഞു . ഒരു പേരിലേക്ക് എത്താന്‍ സാധ്യമായതെല്ലാം ചെയ്‌തെന്നും എന്നിട്ടും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്തിയില്ലെന്നും സുപ്രീം കോടതി . ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നും സുപ്രീം കോടതി പറഞ്ഞു . അതുകൊണ്ട് തന്നെ ഒരു പേര് മാത്രം സീല്‍ വെച്ച കവറില്‍ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശം .
പുസ്തകം / ബോബന്‍ വരാപ്പുഴ മരുപ്രദേശത്തെ പുല്‍പ്പുറങ്ങള്‍സമൃദ്ധി ചൊരിഞ്ഞു. (സങ്കീര്‍ത്തനം – 65:12 ) അസ്സീസിയിലെ ഫ്രാന്‍സീസും വരാപ്പുഴയിലെ മദര്‍ ഏലീശ്വയും ഒന്നിനും മുട്ടില്ലാത്ത സമ്പന്നതയുടെ ഗൃഹങ്ങളിലാണ് ജനിച്ചത്. വിശുദ്ധ ദാമിയന്റെ ദേവാലയവും പ്രശസ്തമായ ലാറ്ററാന്‍ കൊട്ടാരവും ഫ്രാന്‍സിസിനെ സംബന്ധിച്ച് തിരുസഭയുടെ ഉദാത്തമായ ബിംബങ്ങളായിരുന്നെങ്കില്‍, കൂനമ്മാവിലെ സെന്റ്. ഫിലോമിനാസ് ദേവാലയം ഏലീശ്വയ്ക്ക് തന്റെ ദൈവവിളിയിലേക്കുള്ള വാതിലായിരുന്നു. തകരുന്ന സഭയെ സൂചിപ്പിക്കുന്ന ലാറ്ററന്‍ കൊട്ടാരത്തെ താന്‍ താങ്ങിപിടിച്ചിരിക്കുകയാണ്… എന്ന സ്വപ്ന ദര്‍ശനം അദ്ദേഹത്തെ പുണ്യവാനും കര്‍മ്മധീരനാക്കിയപ്പോള്‍ ‘നീ പോയി നിന്റെ ഹൃദയാഭിലാഷങ്ങളും പ്രചോദനങ്ങളും കൊച്ചു മൂപ്പച്ചനോട് പറയുക’ എന്നുള്ള ദിവ്യസ്വരം സക്രാരിയില്‍ നിന്ന് ശ്രവിച്ച ഏലീശ്വയെ കേരളത്തിലെ നവോത്ഥാന നായികയായി.’പൊടുന്നനെ സ്‌കാരിയുടെ മൗനം സംഗീതമായി ‘..എന്ന് അഭിലാഷ് എഴുതുമ്പോള്‍ ആ തിരുസ്വരത്തിന്റെ ഇമ്പമാര്‍ന്ന മൗലീകത നമുക്ക് കൂടുതല്‍ അനുഭവവേദ്യമാകും വിളക്കെന്നത് പ്രകാശത്തിന്റെ ആന്തരീകമായൊരു പര്യായമാണ്. അതിനാല്‍ വിളക്ക് തെളിച്ചിട്ട് അതിനെ പാഴ്മുറം കൊണ്ടു മൂടുകയോ കട്ടിലിനടിയില്‍ വയ്ക്കുകയോ ചെയ്തിട്ടും കാര്യമില്ല. കാരണം പരക്കുക…
ഹിസ്‌റ്റോറിയ / ബോണി തോമസ് കൊച്ചിയുടെ കലാപൈതൃകത്തിന്റെ ഔന്നത്യത്തിന് ഉദാഹരണമാകേണ്ട ഒരു ഗോഥിക് നിര്‍മ്മിതിയാണ് ഫോര്‍ട്ട്കൊച്ചി സാന്തക്രൂസ് സ്‌കൂള്‍ വളപ്പിലെ ഒന്നാം ലോകമഹായുദ്ധ സ്മാരകം. സ്‌കൂളില്‍ അധ്യാപകരായിരുന്ന യൂറോപ്യന്‍ മിഷനറിമാര്‍ യുദ്ധത്തിനെതിരെ ഈ കലാസൃഷ്ടിയിലൂടെ നല്‍കിയ സന്ദേശം ഇത്രയും കാലം നാം അവഗണിച്ചത് കലാചരിത്രത്തോടുള്ള മഹാപരാധം. ഫോര്‍ട്ട്കൊച്ചി സാന്തക്രൂസ് സ്‌കൂള്‍ വളപ്പിലെ ഗോഥിക്ക് കലാശില്‍പം ഇരുപതാം നൂറ്റാണ്ടില്‍ കൊച്ചിയില്‍ സംഭവിച്ച കലാകാരന്‍മാരുടെ സാമൂഹ്യബോധത്തോടെയുള്ള കലാപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയാണ്. സ്‌കൂളിന്റെ രജത ജൂബിലി സ്മാരകമെന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ടതാണെങ്കിലും ഒന്നാം ലോകമഹായുദ്ധം മനുഷ്യനിലുണ്ടാക്കിയ ആകുലതകള്‍ കലാശില്‍പത്തില്‍ പ്രതിഫലിക്കുന്നു. അതിനാല്‍ ഇത് ഒന്നാം ലോകമഹായുദ്ധം സ്മരിക്കുന്ന കലാസൃഷ്ടിയായി നിലകൊള്ളുന്നു.1876ല്‍ സ്ഥാപിതമായിരുന്ന ഫോര്‍ട്ട്കൊച്ചിയിലെ സെന്റ് ജോസഫ്സ് സ്‌കൂളിനെ സാന്തക്രൂസ് സ്‌കൂളില്‍ ലയിപ്പിച്ച് 1888ല്‍ സ്ഥാപിച്ച സാന്തക്രൂസ് സ്‌കൂള്‍ കേരളത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണ്. ബോണി തോമസ് ചരിത്രത്തില്‍ 16, 17 നൂറ്റാണ്ടുകളില്‍ നിലനിന്ന പോര്‍ച്ചുഗീസുകാരുടെ സാന്തക്രൂസ് നഗരത്തിന്റെ പേരുമായി സാന്തക്രൂസ് ബസിലിക്കയുടെ തൊട്ടുപിന്നില്‍ നിലകൊള്ളുന്നു സ്‌കൂള്‍. യൂറോപ്പില്‍…
പക്ഷം / ലൂയിസ് തണ്ണിക്കോട്ട് ഇത് സത്യാനന്തര കാലം. സത്യാനന്തര കാലത്ത് ധാര്‍മികതയ്ക്കും ആദര്‍ശങ്ങള്‍ക്കും അച്ചടിച്ച കടലാസിന്റെ വില പോലുമില്ലാത്ത കാലം. എഴുതപ്പെടുന്നതോടെ ധാര്‍മികതയും ആദര്‍ശവും ഒക്കെ അക്ഷരങ്ങളായി സൂക്ഷിക്കപ്പെടുമെങ്കിലും, ആദര്‍ശവും ധാര്‍മികതയും വാക്കുകളായി പുറത്തേക്ക് വരുമ്പോള്‍ തന്നെ അത് മരണപ്പെടുകയാണ്. നാം പറയുന്ന ആദര്‍ശത്തിന്റെ ധാര്‍മ്മികതയുടെ വാക്കുകള്‍ അടുത്ത നിമിഷം തന്നെ ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ ഉപേക്ഷിച്ച് നമ്മള്‍ എതിര്‍ സാക്ഷികള്‍ ആവുകയാണ്. സമൂഹത്തില്‍ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ധാര്‍മികതയുടെ അടിവേര് ഇളകുമ്പോള്‍ പൊതുസമൂഹത്തില്‍ മൂല്യച്യുതിയുടെ വരള്‍ച്ചയും, അതിന്റെ ചൂടും ചൂരും അനുഭവപ്പെടും. അങ്ങനെ ഏതാനും ആഴ്ചകളായി കേരളത്തിലെ പൊതുസമൂഹം അനുഭവിക്കുന്ന ചൂടാണ് കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം വരെ എത്തിച്ചേര്‍ന്നിരിക്കുന്ന സ്ത്രീ പീഡന സംഭവങ്ങള്‍. രാഹുലിന്റെ രാഷ്ട്രീയാരോഹണം പോലെ, അവരോഹണവും മിന്നല്‍ വേഗത്തില്‍ ആയിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അതിവേഗ പതനമാണിത്. ഇതിനോട് താരതമ്യപ്പെടുത്താവുന്ന പതനങ്ങള്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ വിരളമാണ്. സമാനമായതെന്ന് പറയാവുന്നത്,…
എഡിറ്റോറിയൽ /ജെക്കോബി ക്രിസ്തുമതം സ്വീകരിച്ചവര്‍ പട്ടികജാതി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഉത്തര്‍പ്രദേശിലെ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്ന അലഹാബാദ് ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തെ ദലിത് ക്രൈസ്തവരെ കൂടുതല്‍ അരക്ഷിതാവസ്ഥയിലാക്കുന്നു. ക്രിസ്തുമതത്തില്‍ ജാതിവിവേചനമില്ലാത്തതിനാല്‍, ക്രിസ്ത്യാനിയാകുമ്പോള്‍ ജാതി ഇല്ലാതാകുന്നുവെന്നും, പട്ടികജാതിക്കാര്‍ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടതിനുശേഷവും പഴയ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി ആനുകൂല്യങ്ങള്‍ തുടര്‍ന്നും കൈപ്പറ്റുന്നത് ഭരണഘടനയോടുള്ള വഞ്ചനയും സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധവുമാണെന്നാണ് ജസ്റ്റിസ് പ്രവീണ്‍ കുമാര്‍ ഗിരിയുടെ സിംഗിള്‍ ബെഞ്ച് വിധിന്യായത്തില്‍ പറയുന്നത്. സംസ്ഥാനവ്യാപകമായി പരിശോധന നടത്തി, പട്ടികജാതി ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈവശപ്പെടുത്തിയിട്ടുള്ള ക്രൈസ്തവര്‍ക്കെതിരെ നാലു മാസത്തിനകം കര്‍ശന നടപടിയെടുത്ത് ജില്ലാ മജിസ്ട്രേട്ടുമാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും, ഇക്കാര്യത്തില്‍ നിയമവ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ചീഫ് സെക്രട്ടറിയും ജാഗ്രത കാട്ടണമെന്നുമാണ് കോടതി നിര്‍ദേശം.1950ലെ ഭരണഘടന (പട്ടികജാതികള്‍) ഉത്തരവിന്റെ മൂന്നാം ഖണ്ഡിക പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതക്കാരല്ലാത്ത ഒരു വ്യക്തിയെയും പട്ടികജാതിയായി പരിഗണിക്കാനാവില്ല. തൊട്ടുകൂടായ്മയുടെ ഫലമായുണ്ടാകുന്ന…
യൂറോപ്യൻ പാർലമെന്റിലെ മധ്യ-വലതുപക്ഷ രാഷ്ട്രീയ വിഭാഗമായി കണക്കാക്കപ്പെടുന്ന “യാഥാസ്ഥിതിക, പുരോഗമന ഗ്രൂപ്പി”ലെ (European Conservatives and Reformists Group – ECR) പാർലമെന്റ് അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ഡിസംബർ 10 ബുധനാഴ്ച രാവിലെ ക്ലമന്റൈൻ ശാലയിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ, സംസാരിക്കവെ, സമൂഹത്തിന്റെ താഴെത്തട്ടിൽ ജീവിക്കുന്നവരുൾപ്പെടെ, എല്ലാവർക്കും വേണ്ടിയും പൊതുനന്മ ലക്ഷ്യമാക്കിയും പ്രവർത്തിക്കാനും, എന്നാൽ, യൂറോപ്പിന്റെ യഹൂദ-ക്രൈസ്തവവേരുകൾ മറക്കാതിരിക്കാനും ഗ്രൂപ്പ് അംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു.
അഞ്ച് ഇറാനിയൻ ക്രൈസ്തവർക്ക് 50 വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചു. മാമോദീസ, പ്രാർത്ഥന, ക്രിസ്തുമസ് ആഘോഷിക്കൽ തുടങ്ങിയ സാധാരണ വിശ്വാസപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വിധി. ഇറാനിയൻ-അർമേനിയൻ വചനപ്രഘോഷകൻ ജോസഫ് ഷഹബാസിയൻ, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാസർ നവാർഡ് ഗോൾ-തപേഹ്, ഐഡ നജഫ്ലൂ, ജോസഫിന്റെ ഭാര്യ ലിഡ ഉൾപ്പെടെ ആകെ 5 ക്രൈസ്തവരെയാണ് തങ്ങളുടെ വിശ്വാസത്തെ പ്രതി തടവിലാക്കിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം ബൈബിൾ വിതരണം ചെയ്യുന്നതോ മതപ്രഭാഷണം നടത്തുന്നതോ കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച്. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണ് ബൈബിൾ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതുമെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രലോഭനം, ബലപ്രയോഗം, വഞ്ചന എന്നിവയിലൂടെ നിർബന്ധിത മത ശ്രമം മാത്രമേ 2021ലെ നിയമപ്രകാരം കുറ്റകരമാകൂ. മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവർത്തന നിരോധനനിയമം ചുമത്തി കേസെടുത്ത യുപി പോലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.
എല്ലാ വർഷവും ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാനിൽ നടത്തിവരാറുള്ള തിരുപിറവി ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ‘നൂറു പുൽക്കൂട് പ്രദർശനം’ ആരംഭിച്ചു. ഡിസംബർ എട്ടാം തീയതി, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്ട് മോൺ. റീനോ ഫിസിക്കെല്ല പ്രദർശനം ഉദ്‌ഘാടനം ചെയ്തു. 32 രാജ്യങ്ങളിൽ നിന്നുള്ള, 132 പുൽക്കൂടുകളാണ് പ്രദർശനത്തിനായി തുറന്നുകൊടുത്തത്. സൗജന്യ പ്രദർശനം 2026 ജനുവരി 8 വരെ നീളും.
ലെയോ പാപ്പ യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 9 ചൊവ്വാഴ്ച പാപ്പയുടെ വിശ്രമ വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റൽ ഗന്ധോൾഫോയിൽവെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ചയിൽ ഉടനീളം, യുക്രൈനിലെ യുദ്ധസാഹചര്യങ്ങളെ കുറിച്ചായിരിന്നു ഇരുവരും സംസാരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
