- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
Author: admin
7 വര്‍ഷത്തിന് ശേഷം നഗരത്തില്‍ തിരുപിറവി രംഗം പുനരാവിഷ്ക്കരിച്ചിരിക്കുകയാണ്. മെല്‍ബണ്‍ നഗരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളിൽ നിന്ന് തിരുപിറവി രംഗം നീക്കം ചെയ്ത തീരുമാനത്തിന് ഭരണകൂടം മാറ്റം വരുത്തി. സഭാ നേതാക്കളും പ്രാദേശിക കൗൺസിലർമാരും ജനങ്ങളും നടപടിയെ സ്വാഗതം ചെയ്തു
ക്രിസ്തു തന്റെ ശിഷ്യരെയെന്നപോലെ, നമ്മെ വിളിക്കുമ്പോൾ, അവനാണ് മുൻകൈയ്യെടുക്കുന്നതെന്നും, എന്നാൽ പൂർണ്ണമായി നമ്മെത്തന്നെ സമർപ്പിച്ച് വേണം ഈ വിളിയിൽ മുന്നോട്ട് പോകേണ്ടതെന്നും പാപ്പാ. റോമിൽ സമർപ്പിതജീവിത പരിശീലനം നടത്തുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സമർപ്പിതരും സെമിനാരിക്കാരും ചേർന്ന് ഡിസംബർ 12 വെള്ളിയാഴ്ച നടത്തുന്ന സംഗമത്തിലേക്കായി നൽകിയ സന്ദേശത്തിൽ എഴുതി.
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കലൂർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമഥേയത്തിലുള്ള പുതിയ ദേവാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഫെഡറേഷൻ ഒഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫെറൻസിന്റെ പ്രഡിഡന്റുമായ അത്യുന്നത കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ ഉദ്ഘാടനം ചെയ്തു. സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ഡോ. സ്റ്റീഫൻ ആലത്തറ സന്നിഹിതനായിരുന്നു. ഇടവക വികാരി ഫാ. പോൾസൺ സിമേന്തി, സഹവികാരിമാരായ ഫാ. നിബിൻ കുര്യാക്കോസ്, ഫാ. സാവിയോ ആന്റണി, ഫാ. റിനോയ് സേവ്യർ, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. വിക്ടർ ജോർജ്ജ്, ജനറൽ കൺവീനർ ജോൺസൺ ജേക്കബ്, കേന്ദ്ര സമിതി ലീഡർ അലക്സ് ആന്റണി എന്നിവർ സന്നിഹിതരായിരുന്നു. പുതിയ ദേവാലയം നിർമിച്ചതിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ജൂബിലി പരിപാടികൾക്ക് ഇതോടെ തുടക്കമായി. 25 വർഷങ്ങൾക്ക് മുമ്പ് പുതിയ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരിശേഷിപ്പ് സ്ഥാപിച്ചതും കർദിനാൾ ഫിലിപ്പ് നേരിയായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇടവക വികാരിയായിരുന്ന മോൺ. ജോസ്ഥ് പടിയാരംപറമ്പിൽ അച്ചന്റെ പ്രയത്ന ഫലമായാണ് കലൂരിന്…
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയും ക്വസ്റ്റ് അലയൻസും സംയുക്തമായി 18 മുതൽ 35 വയസ് വരെ പ്രായം ഉള്ള യുവജനങ്ങൾക്ക് വേണ്ടി ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന തൊഴിൽ വൈദഗ്ദ്ധ്യ പരിശീലന കോഴ്സിൻ്റെ മൂന്നാമത്തെ ബാച്ച് ആരംഭിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ. ലോറൻസ്, പ്രോജക്ട് ഓഫീസർ മൈക്കിൾ, നിഡ്സ് അസി. പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, പ്ലെയിസ്മെൻ്റ് ഓഫീസർ ജെറിൻ, ടീച്ചർ അഞ്ചന എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോ- ഓഡിനേറ്റർ ശശികുമാർ, CBR കോ-ഓഡിനേറ്റർ ജയരാജ്, ടീച്ചർ സോന, മൊബിലൈസിംഗ് ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി.
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് .രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും. ഉച്ചയോടെ പൂർണമായ ഫലം അറിയാനാകും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ .ഗ്രാമ പ്ഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. നഗരസഭ, കോർപറേഷൻ വാർഡുകളിലാണ് കൂടുതൽ തപാൽ വോട്ടുകൾ ഉള്ളതെന്ന് അധികൃതർ പറഞ്ഞു . ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വൈകിട്ടോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്.
കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവിനെ കെസിബിസി പ്രസിഡന്റായും പത്തനംതിട്ട മലങ്കര രൂപത മെത്രാനായ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസിഡന്റായും, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തിരഞ്ഞെടുത്തു.
യൂറോപ്യൻ യൂണിയന്റെ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷൻ (COMECE), എല്ലാ അംഗരാജ്യങ്ങളും മറ്റൊരു രാജ്യത്ത് നിയമപരമായി നടത്തുന്ന “സ്വവർഗ വിവാഹങ്ങൾ” അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്ന യൂറോപ്യൻ യൂണിയൻ കോടതി വിധിയിൽ ആശങ്ക പ്രകടിപ്പിച്ചു. വിധി ഒരു രാജ്യത്തിന്റെ സ്വന്തം നിയമവ്യവസ്ഥയ്ക്ക് കീഴിൽ സാധുതയുള്ളതല്ലെങ്കിൽപ്പോലും സ്വവർഗ്ഗ ബന്ധങ്ങളുടെ അംഗീകാരം നിർബന്ധമായതിനാൽ, ഈ വിധി ഓരോ രാജ്യത്തിന്റെയും നിയമപരമായ പരമാധികാരത്തെ സ്വാധീനിച്ചേക്കാമെന്ന് യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതി പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രോസിയാറ്റ ഡിസംബർ 9ന് പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
വിവിധ കൊടുങ്കാറ്റുകളും അവയെത്തുടർന്നുണ്ടായ കനത്ത പേമാരിയും വെള്ളപ്പൊക്കങ്ങളും മൂലം ദുരിതമനുഭവിക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് തുണയായി ലിയോ പതിനാലാമൻ പാപ്പാ. മൺസൂൺ മഴയ്ക്ക് പുറമെ, ശ്രീലങ്ക, ഇൻഡോനേഷ്യ വിയറ്റ്നാം, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലായി ആയിരത്തി എണ്ണൂറോളം ആളുകളുടെ ജീവനെടുക്കുകയും, നിരവധി ആളുകൾക്ക് പരിക്കുകൾക്ക് കാരണമാകുകയും ചെയത പ്രകൃതിക്ഷോഭങ്ങൾക്ക് മുന്നിലാണ് പാപ്പാ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൈത്താങ്ങേകിയത്.
നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ഹോങ്കോങ്ങിലെ ത്രിദിനസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം
വത്തിക്കാന്‍: എക്യൂമെനിക്കൽ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും, സാംസ്‌കാരിക നയതന്ത്രം വളർത്തുന്നതിനും, സമാധാനവും പ്രത്യാശയും പരത്തുന്നതിനും പൊന്തഫിക്കൽ ക്രൈസ്തവ പുരാവസ്തുശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Pontifical Institute of Christian Archaeology) പ്രവർത്തനങ്ങൾ ഉപകാരപ്രദമാകുമെന്ന് ലിയോ പതിനാലാമൻ പാപ്പാ. പൊന്തിഫിക്കൽ ക്രൈസ്തവ പുരാവസ്തു ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നൂറാം സ്ഥാപനവാർഷികത്തിൽ, പ്രത്യേകമായി തയ്യാറാക്കിയ ഒരു അപ്പസ്തോലിക ലേഖനം പുറത്തുവിട്ടതിന് ശേഷം, ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഡിസംബർ 11 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് ഈയൊരു ശാസ്ത്രമേഖലയുടെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞത്. “ക്രൈസ്തവ റോമിന്റെ ആദ്യ പുരാതന സെമിത്തേരികൾ” (I primitivi cemeteri di Roma cristiana) എന്ന മോത്തു പ്രോപ്രിയോ രേഖ വഴി, ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട പുരാവസ്തുശാസ്ത്രപഠനത്തിന്റെ പ്രാധാന്യം പയസ് പതിനൊന്നാമൻ പാപ്പാ എടുത്തുപറഞ്ഞത് അനുസ്മരിച്ച ലിയോ പതിനാലാമൻ പാപ്പാ, പുരാതന ക്രൈസ്തവസ്മാരകങ്ങളെക്കുറിച്ചുള്ള പഠനത്തിൽ എല്ലാ ദേശങ്ങളിലും നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകേണ്ടതിന്റെ ആവശ്യം വ്യക്തമായി മനസ്സിലാക്കിയിരുന്നുവെന്ന് പ്രസ്താവിച്ചു. ക്രൈസ്തവ പുരാവസ്തു ശാസ്ത്രത്തിന്, വചനം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
