- വിശുദ്ധ ചാവറയച്ചനും കൂനമ്മാവ് ഇടവകയും
- ജാതി സെന്‍സസില്‍ മിന്നല്‍ തന്ത്രം
- കൗണ്ട് ഓണ്‍ ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’
- ലിയോ: ഒന്ന് മുതൽ പതിനാലു വരെ
- യോസയുടെ മണ്ണില്‍ച്ചവിട്ടിനിന്ന് ലിയോ പാപ്പാ പറയുന്നു
- കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വംശജ
- കശ്മീരില്‍ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ചു
- സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഡിസംബര്‍ 19) മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെ മുകളിലായി സ്ഥിതി ചെയ്‌തിരുന്ന ന്യൂനമർദം കൂടുതൽ ശക്തിയാര്‍ജിച്ചു. വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്കാണ് ന്യൂനമര്‍ദം നിലവില്‍ നീങ്ങുന്നത്. തുടർന്ന് വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്നാണ് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്കൻ അറബിക്കടലിന്‍റെ മധ്യ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെ വടക്കൻ…
ന്യൂഡൽഹി: രാജ്യത്തുടനീളം കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് വര്‍ധിക്കുകയും, വായു ഗുണനിലവാരം മോശമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിന് കനത്ത പിഴ ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ. മാലിന്യം അനാവശ്യമായി കത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്താന്‍ ശുചീകരണ തൊഴിലാളികളെ അധികാരപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഗ്രാമീണ മേഖലയിലെ മാലിന്യ സംസ്‌കരണ രീതികൾ മെച്ചപ്പെടുത്താനാണ് പുതിയ നടപടി കേന്ദ്രം ആവിഷ്‌കരിക്കുന്നത്. ഡിസംബർ 9-ന് പുറത്തിറക്കിയ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ 2024-ന്‍റെ കരട് പ്രകാരം, കാർഷിക, ഹോർട്ടികൾച്ചർ മാലിന്യങ്ങൾ കത്തിക്കുന്ന വ്യക്തികളിൽ നിന്ന് കനത്ത പിഴ ഈടാക്കുകയും അത്തരം പ്രവണതകള്‍ ഉണ്ടാകുന്നില്ലെന്ന് തദ്ദേശ സ്ഥാപനം ഉറപ്പാക്കുകയും വേണം. കരട് രേഖയില്‍ ബന്ധപ്പെട്ടവരിൽ നിന്ന് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. അടുത്ത വർഷം ഒക്‌ടോബർ ഒന്നിന് ചട്ടങ്ങൾ നിലവിൽ വരും. ശൈത്യ കാലത്ത് ഡൽഹി – എൻസിആർ മേഖലയിലെ വായുവിന്‍റെ ഗുണനിലവാരം താഴ്‌ന്ന സാഹചര്യത്തില്‍, വിളകളുടെ അവശിഷ്‌ടങ്ങൾ കത്തിക്കുന്ന കർഷകർക്കുള്ള പിഴ കേന്ദ്രം കഴിഞ്ഞ മാസം ഇരട്ടിയാക്കിയിരുന്നു.…
മുനമ്പം : റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപത്തിയെട്ടാം ദിവസത്തിലേക്ക് . അറുപത്തി ഏഴാം ദിനത്തിലെ റിലേ നിരാഹാരം സഹ വികാരി ഫാ.ആന്റണി തോമസ് പോളക്കാട്ട് ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി അംഗങ്ങളായ വിലാസൻ പാലക്കൽ, ഷുഗലൻ മഠത്തിശ്ശേരി, ശ്രീദേവി പ്രദീപ്, ഗിരിജ മണി, സിനി സലി, സൗമ്യ സുമൻ, ഷാലി സനൽ, ലിജി ഷാജി, രേവതി സൈജു, ഓമന രാജൻ എന്നിവർ അറുപത്തി ഏഴാം ദിനത്തിൽ നിരാഹാരം ഇരുന്നു. എറണാകുളം ജില്ലാ എസ്എൻഡിപി യോഗം യുണിയൻ പ്രസിഡന്റ് ടി. ജി വിജയൻ, എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡൻ്റ് മുരുകൻ കാതികുളത്ത്, എസ്എൻഡിപി കേന്ദ്ര വൈദികയോഗം വൈസ് പ്രസിഡന്റ് ടി . വി ഷിബു,ജോയിന്റ് സെക്രട്ടറി സനിഷ് ശാന്തി,ആകാശ പറവകളിലെ അംഗങ്ങൾ എന്നിവർ ഐക്യദാർഢ്യവുമായി സമര മുഖത്ത് എത്തി . നാരങ്ങ വെള്ളം നൽകി അറുപത്തി ഏഴാം ദിനത്തിലെ നിരാഹാര സമരം അവസാനിപ്പിച്ചു.
ന്യൂ ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു. 31 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. ലോക്സഭയിൽ നിന്ന് 21 എംപിമാരും രാജ്യസഭയിൽ നിന്ന് 10 എംപിമാരും അംഗങ്ങളാകും. ബിജെപി അംഗം പി പി ചൗധരി സമിതിയെ നയിക്കും. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് പ്രമേയം അവതരിപ്പിക്കുക. കോൺഗ്രസിൽ നിന്ന് പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത് എന്നിവർ സമിതിയിൽ അംഗങ്ങളായി. ലോക്‌സഭ എം പി കല്യാൺ ബാനർജി,രാജ്യസഭ എം പി സാകേത് ഗോഖലെ എന്നിവരും സമിതിയിൽ ഉൾപ്പെടും. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് ബില്ല് പാർലമെൻററി സംയുക്ത സമിതിക്ക് വിടാൻ കേന്ദ്രം തയ്യാറായത്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ അധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ ഉദ്ഘാടനം ചെയ്തു. ലൈവ്‌ലിഹുഡ് അസി.മാനേജർ ബിജു സി.സി., അസി.പ്രൊജക്ട് ഓഫീസർ ബിജു ആന്റണി, അസോസിയേഷൻ പ്രസിഡൻ്റ് തങ്കമണി, പ്രോഗ്രാം കോഡിനേറ്റർ ജയരാജ്, അദ്ധ്യാപിക ദീപ്തി എന്നിവർ സംസാരിച്ചു. സി.ബി.ആർ. കോഡിനേറ്റർ ശശികുമാർ, അദ്ധ്യാപിക സോന എന്നിവർ കോഴ്സിന് നേതൃത്വം നൽകി . 87 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സ്പെഷ്യൻ സബ്ജയിലിൽ ക്രിസ്തുമസ് ദിവ്യബലിയും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോയുടെ മുഖ്യ കാർമികത്വത്തിൽ ജയിൽ അന്തേവാസികൾക്ക് വേണ്ടി ക്രിസ്മസ് ദിവ്യബലി അർപ്പിച്ചു. സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഷിജുരാജുവിൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ക്രിസ്തുമസ് ആഘോഷ പൊതു സമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോ, കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആൻ്റിൽസ് തുടങ്ങിയവർ സംസാരിച്ചു. ക്രിസ്തുമസ് കേക്ക് മുറിക്കുകയും ജയിൽ അന്തേവാസികൾക്ക് നൽകുകയും ചെയ്തു. പൊതുസമ്മേളനത്തിന് ശേഷം ഓലത്താന്നി നിഡ്സ് യൂണിറ്റിലെ വനിതാ വേദി അംഗങ്ങളുടെയും കിളിയൂർ, ആറയൂർ നിഡ്സ് യൂണിറ്റിലെ കലാകാരികളുടെയും ജയിൽ ജീവനക്കാരുടെയും വിവിധ കലാപരിപാടികൾ ക്രിസ്തുമസ് ആഘോഷത്തെ വർണാഭമാക്കി.
കോഴിക്കോട്: മുണ്ടകൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി ( കെസിബിസി)യുo കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ ഭവന പദ്ധതിയും ചേർന്ന് ഭവനരഹിതർക്ക് നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം 20ന് വൈകുന്നേരം അഞ്ചിന് വിലങ്ങാട് സെന്റ് ജോർജ് പള്ളിഹാളിൽ കെസിബിസി ചെയർമാൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കബാബ നിർവഹിക്കുo. കേരളത്തിൽ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (കെആർഎൽസിബിസി) പ്രസിഡന്റും കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ സമ്മേളനത്തിൽ അധ്യക്ഷനായിരിക്കും. കെസിബിസി സെക്രട്ടറി കണ്ണൂർ രൂപത ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. ഷാഫി പറമ്പിൽ എംപി, ഈ കെ വിജയൻ എംഎൽഎ, വാണിമോൽപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, നരിപ്പറ പഞ്ചായത്തു പ്രസിഡന്റ് കെ. ബാബു തുടങ്ങിയർ പങ്കെടുക്കും.കോഴിക്കോട് രൂപതയുടെ നിയന്ത്രണത്തിലുള്ളതും മേപ്പാടി തീർത്ഥാടന കേന്ദ്രത്തിന്റെ പരിധിയിലുള്ള മേഖല അരപ്പറ്റയിൽ ഉള്ള സ്ഥലത്താണ് കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുള്ള പുനരുധിവാസ ഭവന പദ്ധതി നടപ്പിലാക്കുന്നത്. ഭാരത…
മുംബൈ: മുംബൈ തീരത്ത് ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. സ്പീഡ് ബോട്ടിടിച്ച് തകര്‍ന്ന യാത്ര ബോട്ടില്‍ നൂറിലധികം പേരുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസാണ് മരണ സംഖ്യ പുറത്തുവിട്ടത്. 101 പേരെ രക്ഷപ്പെടുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. രക്ഷപ്പെട്ടവരില്‍ ചിലര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ നീല്‍കമല്‍ എന്ന യാത്ര ബോട്ടില്‍ ആറു പേര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അപകടം. നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേര്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: കവിയും ഗാനരചയിതാവുമായ കെ ജയകുമാറിന് 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മുന്‍ ചീഫ് സെക്രട്ടറിയാണ് കെ ജയകുമാര്‍. പ്രഭാവര്‍മ, ഡോ. കവടിയാര്‍ രാമചന്ദ്രന്‍. ഡോ. എം കൃഷ്ണന്‍ നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് എട്ടിന് ന്യൂഡല്‍ഹിയില്‍ വച്ച് പുരസ്‌കാരവിതരണം നടക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. 9 പുസ്തകങ്ങളാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്. 21 ഭാഷകളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകനുമാണ്.
ന്യൂഡൽഹി : ഒരു മതേതര രാഷ്‌ട്രത്തില്‍ എല്ലാ മതങ്ങള്‍ക്കും പൊതുവായ നിയമമാണ് വേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് പ്രീണന രാഷ്‌ട്രീയമാണ് തുടരുന്നത് എന്നും രാജ്യസഭയില്‍ അമിത് ഷാ ആരോപിച്ചു. ഭരണഘടനയുടെ 75-ാം വർഷികത്തിന്‍റെ രാജ്യസഭ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപി സർക്കാരുള്ള എല്ലാ സംസ്ഥാനങ്ങളും യുസിസി നടപ്പാക്കും, കോണ്‍ഗ്രസ് ഇഷ്‌ടപ്പെടുന്നത് മുസ്‌ലിം വ്യക്തി നിയമമാണെന്നും അമിത് ഷാ ആരോപിച്ചു. ‘വ്യത്യസ്‌ത വ്യക്തിനിയമങ്ങളാണെങ്കിലും പൊതു ക്രിമിനൽ കോഡാണ് കോൺഗ്രസ് തെരഞ്ഞെടുത്തത്. ‘നിങ്ങൾക്ക് യഥാർഥത്തിൽ മുസ്‌ലിം വ്യക്തിനിയമം വേണമെങ്കിൽ, അത് പൂർണമായും കൊണ്ടുവരിക. ക്രിമിനൽ നിയമത്തിൽ ശരീഅത്ത് എന്തുകൊണ്ട് ബാധകമല്ല? മോഷണം നടത്തുന്ന ഒരാളുടെ കൈ വെട്ടുമോ?’ എന്നും അമിത് ഷാ ചോിച്ചു.’ഭരണഘടനാ അസംബ്ലി അവസാനിച്ച്, തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുജി മുസ്‌ലിം വ്യക്തി നിയമമാണ് കൊണ്ടുവന്നത്, യുസിസി അല്ല-അമിത് ഷാ പറഞ്ഞു .
Subscribe to Updates
Get the latest creative news from FooBar about art, design and business.