- സിക്കിമിൽ മണ്ണിടിച്ചിൽ : നാല് മരണം, മൂന്നു പേരെ കാണാനില്ല
- ഐസക് ജോര്‍ജിന്റെ അവയവ ദാനം; വൈകാരിക കുറിപ്പുമായി ഡോ. ജോ ജോസഫ്.
- രണ്ടു ലക്ഷത്തിലധികം അഫ്ഗാൻ കുട്ടികൾക്ക് സഹായം തേടി യൂണിസെഫ്
- കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള
- സിപിഐ സംസ്ഥാന സമ്മേളനം ഇന്നു തീരും; പോലീസിനെതിരെ രൂക്ഷവിമർശം
- ചാർളി കെർക്കിനെ പ്രശംശിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍
- അറം പറ്റി ചാർളി കെർക്കിന്റെ വാക്കുകൾ
- പ്രധാനമന്ത്രിയുടെ സന്ദർശനം: മണിപ്പൂരിൽ സംഘർഷം
Author: admin
തിരുവനന്തപുരം: പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് മൂന്നരയ്ക്ക് ഗതാഗതമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് യോഗം . ഈ മാസം 22-ാം തിയതി മുതലാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത് . വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി ഉന്നയിക്കുന്നത് . മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു .32000 എണ്ണം ഉണ്ടായിരുന്ന ബസ് വ്യവസായം ഇപ്പോള്‍ 7000 ബസിലേക്ക് ചുരുങ്ങി. ഇനിയും ഈ പ്രശനങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ഗതാഗത കമ്മീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു . തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.
കോട്ടയം പൊൻകുന്നം സ്വദേശിയും ഫോട്ടോഗ്രാഫറും ആയ സക്കറിയ പൊൻകുന്നം ആണ് സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്തു എഴുതിയത്.
ഇന്ന് ഉച്ചയ്ക്കുശേഷം 03.01ന് കലിഫോർണിയ തീരത്തിനു സമീപം പസിഫിക് സമുദത്തിൽ ഡ്രാഗൺ പേടകം വീണു. ഇനി ഒരാഴ്ചയോളം യുഎസിലെ ജോൺസൺ സ്പേസ് സെന്ററിൽ മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും.
ന്യൂഡൽഹി: ലോകം ആകാശയോടെ കാത്തിരുന്ന ബഹിരാകാശ യാത്രികർ തിരിച്ചെത്തി . പസഫിക് സമുദ്രത്തിൽ കലിഫോർണിയ തീരത്താണ് വാഹനം സ്പ്ലാഷ് ഡൗൺ ചെയ്തത് . പേടകത്തിൽ നിന്നും എല്ലാവരും പുറത്തിറങ്ങി. മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്സൻ രണ്ടാമനായി മിഷൻ പൈലറ്റായ ശുഭാംശു, തൊട്ടു പുറകെ സ്ലാവോസ് വിസ്നീവ്സ്കി , ടിബോർ കാപു എന്നിവരും പുറത്തെത്തി. സ്പേസ് എക്സിൻറെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളിൽ ബന്ധിച്ച് എത്തിച്ചത്. കരയിൽ എത്തുന്നതിനു പിന്നാലെ നിരവധി ആരോഗ്യ പരിശോധനകൾക്ക് സംഘം വിധേയരാകണം. റിക്കവറി ഷിപ്പിൽനിന്ന് ഇവരെ ഹെലികോപ്റ്റർ മാർഗമാണ് തീരത്തേക്ക് എത്തിക്കുക . ജോൺസൺ സ്പേസ് സെൻററിൽ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണം. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 18 ദിവസം കഴിഞ്ഞ ശുഭാംശുവിൻറെ ആരോഗ്യനില നിരീക്ഷിക്കാനായി ഐഎസ്ആർഒയുടെ സംഘവും യുഎസിൽ എത്തി.
കോട്ടപ്പുറം :യൂക്യാറ്റ് ക്വിസ് മത്സരം കെ.സി.വൈ.എം കോട്ടപ്പുറം രൂപത ആനിമേറ്റർ സിസ്റ്റർ മേരി ട്രീസ ഉദ്ഘാടനം ചെയ്തു. “സഭയെ അറിയാൻ വിശ്വാസത്തിൽ ജീവിക്കാൻ” എന്ന ലക്ഷ്യം വെച്ച് കെ.സി.വൈ.എം കോട്ടപ്പുറം രൂപത സമിതി യുവജനങ്ങൾക്കായി ഫാദർ ജേക്കബ് കോണത്ത് മെമ്മോറിയൽ യൂക്യാറ്റ് ക്വിസ് 2025 കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽ.പി സ്കൂളിൽ വെച്ച് നടന്നു. ആകെ 17 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക കെ.സി.വൈ.എം യൂണിറ്റ് ചാമ്പ്യന്മാരായി. എറിയാട് ഫാത്തിമ മാതാ കെ.സി.വൈ.എം യൂണിറ്റ് രണ്ടാം സ്ഥാനവും, ചെട്ടിക്കാട് സെന്റ് ആന്റണീസ് കെ.സി.വൈ.എം യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.KRLCBC യൂത്ത് കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറി അനി ജോസഫ് ആയിരുന്നു ക്വിസ് മാസ്റ്റർ. കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൻ ആൽബി സ്വാഗതവും കെ.സി.വൈ.എം കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി നന്ദിയും പറഞ്ഞു.
കൊച്ചി : സമീപകാലങ്ങളിലായി ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങൾ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. മാനുഷ്യസഹജമായ ചെറിയ പിഴവുകളെ പോലും പർവ്വതീകരിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും ഏതെങ്കിലും സ്ഥാപനങ്ങൾക്കെതിരെ ഉയർത്തുന്ന പ്രചാരണങ്ങൾ കേരളത്തിൽ മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ആയിരക്കണക്കിന് ക്രൈസ്തവ സ്ഥാപനങ്ങളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടാറുണ്ട്. അനേകായിരങ്ങൾക്ക് മികച്ച സേവനം നൽകുന്ന ഈ സ്ഥാപനങ്ങളെയും ശുശ്രൂഷകരെയും മോശക്കാരായി ചിത്രീകരിക്കുന്ന ഇത്തരം നീക്കങ്ങൾ അപലപനീയമാണ്. മാനുഷികമായ സംവിധാനങ്ങൾ എന്ന നിലയിൽ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകളും കുറവുകളും സംഭവിക്കാനുള്ള സാധ്യതകൾ മറ്റെല്ലാ സ്ഥാപനങ്ങൾക്കും എന്നതുപോലെ ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്കുമുണ്ട്. അപ്രകാരം സംഭവിച്ചേക്കാവുന്ന പോരായ്മകൾ പരിഹരിക്കാനും തെറ്റുകൾ തിരുത്താനും നേതൃത്വങ്ങൾ സദാ സന്നദ്ധവുമാണ്. എന്നാൽ, ഇത്തരം സാഹചര്യങ്ങളെ മുതലെടുത്തുകൊണ്ട് വ്യാപകമായ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയനീയമാണ്. ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ മാത്രമാണ് ഇത്തരം പ്രചരണങ്ങളും ക്യാംപെയ്നിംഗുകളും പലപ്പോഴും കണ്ടുവരുന്നത്. ഇത്തരത്തിൽ ക്രൈസ്തവ സ്ഥാപനങ്ങളെ നിരന്തരം വേട്ടയാടുകയും നേതൃത്വങ്ങളെയും…
സന്ന :യെമനിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു . നാളെയായിരുന്നു വധശിക്ഷ തീരുമാനിച്ചിരുന്നത് . യെമനിലെ ദമാറിൽ യെമൻ സമയം രാവിലെ പത്തിനാണ് ചർച്ച ആരംഭിച്ചത് . കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നുള്ള ചർച്ചകൾ നൽകിയ ശുഭപ്രതീക്ഷ ഇപ്പോൾ സഫലമായിരിക്കുകയാണ് . കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ അടുത്ത ബന്ധു, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസ്, യെമൻ ശൂറാ കൗൺസിലിൻ്റെ പ്രതിനിധി, സൂഫീ പണ്ഡിതൻ ഹബീബ് ഉമറിൻ്റെ നിർദേശ പ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാൻ ദമാറിൽ എത്തിയിരുന്നു . ശൂറ അംഗമായ പണ്ഡിതൻ ഹബീബ് ഉമറിൻ്റെ അനുയായിയും യെമനിലെ മറ്റൊരു പ്രധാന സൂഫി വര്യൻ്റെ മകനുമാണ് ഇദ്ദേഹം. ഇത് ചർച്ചകൾക്ക് വലിയ പ്രതീക്ഷ നൽകുന്നുവെന്ന് കാന്തപുരത്തിൻ്റെ സെക്രട്ടറി ബാദുഷ സഖാഫി ഇന്നലെ വ്യക്തമാക്കിയിരുന്നു .കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്.ദയാധനം…
വാഷിങ്‌ടൺ: 50 ദിവസത്തിനുള്ളിൽ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തുമെന്ന് റഷ്യയ്‌ക്ക് മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തിൽ യുക്രെയ്‌നിനെ പിന്തുണയ്ക്കാൻ യുഎസ് വ്യോമപ്രതിരോധ സംവിധാനമായ പേട്രിയറ്റ് മിസൈലും മറ്റ് യുദ്ധോപകരണങ്ങളും നാറ്റോ വഴി അയയ്ക്കുമെന്നും ട്രംപ് പറഞ്ഞു . നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്‌ച നടത്തി. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ട്രംപ് രംഗത്ത് വന്നത് . മൂന്ന് വർഷം മുമ്പ് യുക്രെയ്ൻ ആക്രമിച്ചപ്പോൾ യുദ്ധം വേഗത്തിൽ പരിഹരിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വാഗ്‌ദാനം ചെയ്‌തിരുന്നതാണ് . പുടിനോട് കൂടുതൽ ദേഷ്യം തോന്നുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ ,ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി എക്‌സിൽ കുറിച്ചു. “റഷ്യൻ ആക്രമണങ്ങളിൽ നിന്ന് ആളുകൾക്ക് മികച്ച സംരക്ഷണം നൽകുന്നതിനും ഞങ്ങളുടെ നിലപാടുകൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ മാർഗങ്ങളും പരിഹാരങ്ങളും പ്രസിഡൻ്റുമായി ചർച്ച ചെയ്‌തു” – അദ്ദേഹം എക്‌സിൽ പറയുന്നു…
ചെന്നൈ നാഗപട്ടണത്ത് സിനിമ ചിത്രീകരണത്തിനിടെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് (എസ്.എം.രാജു- 52) കാർ അപകടത്തിൽ മരിച്ചു.സംവിധായകൻ പാ രഞ്ജിത്തിന്റെ ‘വേട്ടുവം’ സിനിമയ്ക്കു വേണ്ടി കാർ ചേസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ വായുവിൽ ഉയർത്തുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. മോഹൻ രാജ് കാറിനടിയിൽപ്പെട്ടു. സഹായികൾ കാറിനടിയിൽ നിന്ന് വലിച്ചെടുത്ത് പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിനിടെ ഹൃദയാഘാതവുമുണ്ടായെന്നാണു സൂചന. സംവിധായകൻ പാ രഞ്ജിത്ത്, സഹസംവിധായകർ എന്നിവരടക്കം 4 പേർക്കെതിരെപൊലീസ് കേസെടുത്തു. അശ്രദ്ധ മൂലം അപകടത്തിനും മരണത്തിനും ഇടയാക്കിയെന്ന കുറ്റം ചുമത്തിയാണ് കേസ്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നും ആരോ പണമുയർന്നു. കാഞ്ചീപുരം സ്വദേശിയായ മോഹൻരാജ് വാഹനങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനരംഗങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനായിരുന്നു. മാരി ശെൽവരാജിന്റെ വാഴൈ സിനിമയിൽ അവസാന രംഗത്ത് ലോറി തല കീഴായി മറിക്കുന്നത് അടക്കമുള്ള രംഗങ്ങൾ പ്രശസ്തമാണ്.
സന്ന : യമനിൽ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള പരിശ്രമങ്ങൾ യമനിൽ തുടരുന്നു. സൂഫി പണ്ഡിതരുടെ നേതൃത്വത്തിലാണ് അവസാന ഘട്ടത്തിലും ചർച്ചകൾ പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുംടുംബവുമായും ഗോത്ര നേതാക്കളുമായുള്ള ചർച്ചകളാണ് നടക്കുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടൽ ആശവഹമായ പുരോഗതിയാണ് ചർച്ചയിലുണ്ടാക്കിയതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ പങ്കുവെയ്ക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനിൽ തുടരുകയാണ്. വധശിക്ഷ നീട്ടിവെയ്ക്കുവാനാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പ്രധാന്യം നൽകുന്നത് .പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഇടപെടലിലാണ് ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പെടുന്ന ചർച്ച രാവിലെ വീണ്ടും ആരംഭിക്കുക .
Subscribe to Updates
Get the latest creative news from FooBar about art, design and business.