- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
- മെക്സിക്കോയിലെ ടെറസ്സിനു മുകളിലെ ദിവ്യകാരുണ്യ ആശീർവാദത്തിന്റെ വീഡിയോ വൈറൽ
- കൊച്ചി രൂപതയുടെ അതുല്യ സംരംഭം: വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം
- ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് അനുസ്മരണ സമ്മേളനം
- കുടിയേറ്റം തടയാന്കുടി – ഏറ്റം പോരാ!
- ആത്മീയ പോരാട്ടത്തിന്റെ തീര്‍ത്ഥാടനം – തപസ്സുകാലം
- തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം
- നാള്‍വഴി
Author: admin
| പ്രതിപക്ഷ പ്രതിഷേധത്താൽ സഭ നിർത്തിവെച്ചു |
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മെഡിക്കല്‍ പരിശോധനമുന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് മെഡിക്കല്‍ പരിശോധന നടത്താന്‍ സുപ്രീംകോടതി ഉത്തരവ്. പുതുച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ & റിസര്‍ച്ച് ആശുപത്രിയില്‍ പരിശോധന നടത്താനാണ് കോടതി ഉത്തരവ്. ഇടക്കാലം ജാമ്യം നീട്ടണമെന്നും ശിവശങ്കറിന്റെ ആരോഗ്യപ്രശ്നങ്ങള്‍ തുടരുകയാണെന്നും അദ്ദേഹത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയന്ത് മുത്തുരാജ്, അഭിഭാഷകന് മനു ശ്രീനാഥ് എന്നിവര്‍ വാദിച്ചു.എന്നാല്‍ ജാമ്യം നീട്ടി നല്കണമെങ്കില് മെഡിക്കല്‍ പരിശോധന കൂടിയേ തീരൂവെന്ന് ഇഡി കോടതിയില്‍ നിലപാട് എടുത്തു. കേരളത്തിലെ ആശുപത്രികളിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് സ്വീകരിക്കാനാകില്ലെന്നും ഇഡി സുപ്രീംകോടതിയെ അറിയിച്ചു.
കണ്ണൂർ: കോൺഗ്രസ് നേതാവും കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന സി. രഘുനാഥ് പാർട്ടിവിട്ടു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് തീരുമാനമെന്ന് രഘുനാഥ് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രഘുനാഥ്. പാർട്ടി തന്നെ ഒറ്റപ്പെടുത്തുകയാണെന്നും നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയുമാണ് പാർട്ടി വിടാനുള്ള കാരണമെന്നും രഘുനാഥ് പറഞ്ഞു. നേതൃത്വത്തിന്‍റെ അവഗണനയിൽ മനംമടുത്താണ് രാജി വെക്കുന്നത്. ഗതികെട്ടാണ് ധർമടത്ത് സ്ഥാനാർത്ഥിയായതെന്നും കെപിസിസി അധ്യക്ഷനെന്ന നിലയിൽ കെ.സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചു. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി ആയിരുന്നു രഘുനാഥ്. രണ്ട് ദിവസം മുന്നെയാണ് രഘുനാഥ് രാജികത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയത്.
| ‘നിങ്ങൾ വേവലാതിപ്പെടണ്ട’-മുഖ്യമന്ത്രി|
|ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാൻ സ്നേഹയാത്രകളുണ്ടാകും|
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ സിനിമ ഇന്ന് രാവിലെ 9:30 ന് ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഇറ്റാലിയന്‍ സിനിമയായ കിഡ്‌നാപ്പഡാണ് പ്രദര്‍ശിപ്പിക്കുക.. ആദ്യ ദിനത്തില്‍ കൈരളി, ശ്രീ, നിള, കലാഭവന്‍, നിശാഗന്ധി, ടാഗോര്‍ എന്നീ ആറിടങ്ങളിലായി രണ്ട് പ്രദര്‍ശനങ്ങള്‍ മാത്രമാണുള്ളത്. 11 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുക. ഇരുപത്തെട്ടാമത് ഐ.എഫ്.എഫ്.കെയ്ക്ക് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും . മികച്ച നടനും മികച്ച സഹനടനുമുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഹിന്ദി നടന്‍ നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനിക്കും.തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഗുഡ്‌ബൈ ജൂലിയ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും.ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ ആറു മണി വരെ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍…
ഡൽഹി: ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക. 2019 ഓഗസ്റ്റിലാണ് പ്രത്യേക പദവി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചിന് മുന്നില്‍ പതിനാറ് ദിവസം നീണ്ട വാദം പൂര്‍ത്തിയായി. കപില്‍ സിബല്‍, രാജീവ് ധവാന്‍, ഗോപാല്‍ സുബ്രഹ്മണ്യം, ദുഷ്യന്ത് ദവെ, സഫര്‍ ഷ, ഗോപാല്‍ ശങ്കരനാരായണന്‍ തുടങ്ങിയ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും ഹാജരായി. 1947ലെ അക്സഷന്‍ ഓഫ് ഇന്ത്യ ആക്ടില്‍ ഒപ്പു വച്ച ശേഷം ജമ്മുകശ്മീരിന് ആഭ്യന്തര പരമാധികാരം നല്‍കിയിരുന്നുവെന്നും ചരിത്രപരമായും നിയമപരമായും ഭരണഘടനപരമായും ഇന്ത്യ ജമ്മുകശ്മീരിന് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍മാറിയിരുന്നില്ലെന്നും ജമ്മുകശ്മീര്‍ പീപ്പീള്‍സ് കോണ്‍ഫറന്‍സ് നേതാവ്…
ദൽഹി : രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണം റിപ്പോര്‍ട്ടു ചെയ്യുന്ന സംസ്ഥാനമായി ഗുജറാത്ത്.ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ് പുറത്തുവന്നത് . 2022-ല്‍ കേരളത്തില്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം 14 പേരാണ് ഗുജറാത്ത് പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 2022-ലെ എന്‍സിആര്‍ബി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഗുജറാത്തില്‍ നൂറിൽ എട്ടുമരണം ആത്മഹത്യ മൂലമാണ്. അഞ്ചുമരണം ചികിത്സയ്ക്കിടയിലും ഒരു മരണം കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴുമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-ല്‍ ഗുജറാത്തില്‍ 23 കസ്റ്റഡിമരണവും 2020-ല്‍ 15 മരണവുമാണ് റിപ്പോര്‍ട്ടു ചെയ്തത്. മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തതും ഗുജറാത്തിലാണ്. 2022-ല്‍ മദ്യനിരോധന നിയമപ്രകാരം 3.10 ലക്ഷം കേസുകളും 2021-ല്‍ 2.83 ലക്ഷം കേസുകളും റിപ്പോര്‍ട്ടു ചെയ്തു.2022-ല്‍ കേരളത്തില്‍ കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 50 സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതില്‍ ആറുപേര്‍ ലോക്കപ്പിനകത്തു നിന്നും 44 പേര്‍ ലോക്കപ്പിന് വെളിയില്‍ നിന്നും…
കൊച്ചി: നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നടക്കും. രാവിലെ 10 നു വൈപ്പിനിലെ ഞാറയ്ക്കൽ ജയ്‌ഹിന്ദ് ഗ്രൗണ്ടിലാണ് ആദ്യ സദസ്സ്. ഉച്ചക്ക് 2 മണിക്ക് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും 3.30 നു കളമശേരി പത്തടിപ്പാലം റസ്റ്റ് ഹൗസിനുസമീപത്തെ ഗ്രൗണ്ടിലും നടക്കും. വൈകിട്ട് 5 മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ആണ് നവകേരള സദസ് ഇന്നത്തെ പര്യടനം പൂർത്തിയാക്കുക. കഴിഞ്ഞ ദിവസം പറവൂരിൽ നടന്ന നവകേരള സദസിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവകരേള സദസ്സില്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും കോണ്‍ഗ്രസിനെയും വി ഡി സതീശനുമെതിരെ വിമർശനം ഉയർത്തി. പ്രതിപക്ഷ നേതാവിന്റെ ബഹിഷ്‌കരണം ജനങ്ങള്‍ തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
| മരിച്ചവരുടെ എണ്ണം എട്ടായി|
Subscribe to Updates
Get the latest creative news from FooBar about art, design and business.
