- ബിഹാറിൽ ആർജെഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
- ഒറ്റപ്പെടല്‍ നല്കുന്ന കൃപയുടെ പാഠം
- മന്നാഡേയെപ്പോലെ പാടുന്ന രമേശ് മുരളി
- ‘സ്നേഹ നക്ഷത്രങ്ങളാവട്ടെ പൊലീസ് ‘
- ബുള്‍ഡോസറുമായി രാജസ്ഥാനും
- ഫാ. ജോസഫ് ഫാരെൽ OSA, അഗസ്റ്റിനിയൻ സഭാ പ്രയർ ജനറൽ
- അമീബിക് മസ്തിഷ ജ്വരം ബാധിച്ച ഒരാള്‍ കൂടി മരിച്ചു
- ആയുര്‍വേദ ചികിത്സയ്ക്കായി കെജരിവാള്‍ കേരളത്തില്‍
Author: admin
തിരുവനന്തപുരം: കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും. പുതിയ സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് റിട്ട . സി എൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുന്ന സമിതിയിൽ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നിലവിൽ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് സമഗ്ര അന്വേഷണം.സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ,ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡീഷണൽ ഡിജിപി പി വിജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു . മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിങ്…
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇല്ലാതാകുമെന്നും സംഭാഷണത്തിനിടെ രവി പറഞ്ഞിരുന്നു.പ്രാദേശിക നേതാവ് പുല്ലമ്പാറ ജലീലുമായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്‌ദരേഖയാണ് പുറത്തുവന്നത്.
സൗമ്യ വധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിദ്വേഷം വളർത്തുന്ന വിധത്തില്‍ സംഘപരിവാര്‍ മാധ്യമമായ ‘ജനം ടിവി’ വ്യാജ പ്രചരണം നടത്തുന്നു.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ബുനിയയിലെ സെന്റ് ജോൺ ക്യാപിസ്ട്രാൻ ദേവാലയത്തില്‍ വിമതസേന നടത്തിയ ആക്രമണത്തില്‍ പരിപാവനമായ തിരുവോസ്തി നശിപ്പിച്ചു
തേവര SH കോളേജ് വാദ്യാർഥി ഗോവിന്ദ് ആണ് മരിച്ചത്
ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരമർപ്പിച്ച് രാജ്യം.ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരത്തിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കര, നാവിക, വ്യോമ സേനകളുടെ തലവന്മാരും പുഷ്പചക്രം അർപ്പിച്ചു. ‘കാർഗിൽ വിജയദിനത്തിൽ, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അസാധാരണ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരജവാന്മാരെ ആദരിക്കുന്നു. അവരുടെ ജീവത്യാഗം നമ്മുടെ സേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ ഓർമ്മപ്പെടുത്തലാണ്. അവരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’- രാജ്‌നാഥ് സിംഗ് എക്‌സിൽ എഴുതി . മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ സൈനികരുടെ അസാധാരണമായ ധൈര്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ്’- എന്നാണ് രാഷ്ട്രപതി എക്‌സിൽ കുറിച്ചത്.
തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്. വളപട്ടണം മുതൽ ന്യൂ മാഹി വരെ കണ്ണൂർ ജില്ലയിലെ തീരങ്ങളിൽ ഇന്നു വൈകുന്നേരം 05.30 മുതൽ ഞായറാഴ്ച വൈകുന്നേരം 05.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെയും,കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള കണ്ണൂർ- കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 മുതൽ തിങ്കളാഴ്ച വൈകുന്നേരം 05.30 വരെ 3.2 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് . മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം . ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.…
തിരുവനന്തപുരം: ഗോവിന്ദച്ചാമി ജയിൽ ചാടിയത് ഉൾപ്പടെ ജയിലിലെ വീഴ്ചകളുടെ സാഹചര്യത്തിൽ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതലയോഗം ഇന്ന്. യോഗത്തിൽ ജയിൽ മേധാവിയും ഡിഐജിമാരും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥരും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കും. ജയിൽ സുരക്ഷ കർക്കശമാക്കാൻ ആവശ്യമായ നടപടികൾ യോഗത്തിലുണ്ടാകും . കൂടാതെ, സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ഇന്നു ചേരും. സംസ്ഥാന പോലീസ് മേധാവി രവഡാ ചന്ദ്രശേഖർ വിളിച്ച യോഗത്തിൽ ജില്ലാ പോലീസ് മേധാവിമാർ, ഡിഐജിമാർ, ഐജിമാർ, എഡിജിപി തുടങ്ങിയവരാണ് പങ്കെടുക്കുന്നത് .
വെള്ളിയാഴ്ച 4,078 ദിവസം പൂർത്തിയാക്കിയ അദ്ദേഹം ഇന്ദിരാഗാന്ധിയെയാണ് മറികടന്നത്
തെന്നിന്ത്യൻ സൂപ്പർ സ്റ്റാറും, മക്കൾ നീതി മൈയം പ്രസിഡന്റുമായ കമൽ ഹാസൻ രാജ്യസഭാ എം. പിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിൽ ആയിരുന്നു സത്യപ്രതിജ്ഞ. അദ്ദേഹത്തിൻ്റെ ഈ വരവ് മറ്റ് രാഷ്‌ട്രിയ അംഗങ്ങൾ എതിരില്ലാതെ അംഗീകരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.