- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
- ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരേ വിഎച്ച്പി രംഗത്ത്
- യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്താം: പ്രധാനമന്ത്രി
- ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു
- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
- മെക്സിക്കോയിലെ ടെറസ്സിനു മുകളിലെ ദിവ്യകാരുണ്യ ആശീർവാദത്തിന്റെ വീഡിയോ വൈറൽ
Author: admin
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃയോഗം വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേരും. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയും ലോക്സഭ തെരഞ്ഞെടുപ്പും ചര്‍ച്ചയാകും. ഇന്ത്യ സഖ്യത്തിന്റെ അടുത്ത യോഗത്തില്‍ എടുക്കേണ്ട നിലപാടുകളും ചര്‍ച്ചയാകും. ഇന്ത്യ സഖ്യമില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ എടുക്കേണ്ട നിലപാടും ചര്‍ച്ചയായേക്കും. യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്, നിയമസഭ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ “ഭാരത് ജോഡോ യാത്ര’യുടെ രണ്ടാം ഘട്ടമായ “ഭാരത് ന്യായ് യാത്ര’ ഈ മാസം 14 ന് ആണ് ആരംഭിക്കുന്നത്. യാത്ര മണിപ്പുരില്‍ നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്ന് 6,200 കിലോമീറ്റര്‍ ദൂരം താണ്ടി മാര്‍ച്ച് 20 ന് മുംബൈയില്‍ സമാപിക്കും. 14 ന് ഇംഫാലില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ഘാടനം ചെയ്യും.
ന്യൂഡൽഹി : ഇ ഡി ക്ക് മുൻപിൽ ഹാജരാക്കാനാത്തതിനാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന പ്രചാരണം വ്യാപകം .ഇക്കാര്യത്തിൽ ആശങ്ക പങ്കുവെച്ച് ആം ആദ് മി നേതാക്കൾ. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഇടയുണ്ടെന്ന് ബുധനാഴ്ച രാത്രി നിരവധി ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) സന്ദീപ് പതക് പങ്കുവെച്ച ഓൺലൈൻ കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കി. ‘ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നാളെ പുലർച്ചെ ഇ ഡി റെയ്ഡ് ചെയ്യാൻ സാധ്യതയുണ്ട്’,. മന്ത്രി അതിഷിയും സമാനമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘നാളെ രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഇ ഡി റെയ്ഡ് നടത്തുമെന്ന് വാർത്തകൾ വരുന്നു. അറസ്റ്റിന് സാധ്യതയുണ്ട്’, അതിഷി പങ്കുവെച്ചു.
തിരുവനന്തപുരം: അടുത്ത മൂന്നു നാലു ദിവസം കൂടി കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെയും, വടക്കന്‍ കേരള തീരത്തിന് സമീപമുള്ള ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനത്താലാണിത്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
|സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റേതാണ് കണ്ടെത്തൽ|
|ഇതുവരെ 22,000 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്|
തൃശൂർ: തൃശൂർ കുറ്റൂരിലുള്ള ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം. മൂന്ന് നില കെട്ടിടമാണ് പൂർണമായും കത്തിനശിച്ചത്. 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു.പുലർച്ചെയായതുകൊണ്ട്ആളപായമുണ്ടായില്ല
ടെല്‍ അവീവ്: പ്രധാനമന്ത്രിയായി ബിന്യമിന്‍ നെതന്യാഹു തുടരണമെന്ന് ആഗ്രഹിക്കുന്നത് വെറും 15 ശതമാനം ഇസ്രയേലികള്‍ മാത്രമെന്ന് അഭിപ്രായ സര്‍വേ ഫലം . ഇസ്രയേൽ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച സര്‍വേ നടത്തിയത്. ഹമാസിനെ ഇല്ലാതാക്കണമെന്ന നെത്യനാഹുവിന്റെ നയത്തെ ഒരു വിഭാഗം പിന്തുണക്കുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പിന്തുണ വലിയ തോതില്‍ ഇടിഞ്ഞെന്നാണ് സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്. 2023ഒക്‌ടോബര്‍ ഏഴിന് ഇസ്‌റാഈലില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 240 പേരെ ബന്ദികളാക്കപ്പെടുകയും ചെയ്ത ഹമാസ് മിന്നലാക്രമണത്തിന് പിന്നാലെ ഹമാസിനെ തകര്‍ക്കുമെന്ന് നെതന്യാഹു ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൂന്നു മാസത്തിന്റെ ഭൂരിഭാഗവും അവര്‍ ഗസ്സയില്‍ പാഴാക്കി. ബാക്കിയുള്ള ബന്ദികളെ വിട്ടുകിട്ടാന്‍ രൂക്ഷമായ ആക്രണം ആവശ്യമാണെന്നാണ് ഇപ്പോഴും നെതന്യാഹു പറയുന്നത്. എന്നാല്‍ ബന്ദികളെ വിട്ടുകിട്ടാന്‍ സൈനിക നടപടി തുടരുന്നതിനെ 56 ശതമാനം പേര്‍ ചോദ്യം ചെയ്യുന്നു. ഇസ്‌റാഈല്‍ ജയിലുകളില്‍ നിന്നും ഫലസ്തീനികളെ മോചിപ്പിച്ച് ബന്ദികളെ തിരിച്ചെത്തിക്കുകയാണ് ഏറ്റവും നല്ല പോംവഴിയെന്നാണ് 24 ശതമാനം പേരും കരുതുന്നത്.
തെഹ്റാൻ: ഇറാനിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. പരിക്കേറ്റവരുടെ എണ്ണം 141 ആയതായി കെർമാൻ എമർജൻസി സർവീസ് മേധാവി മുഹമ്മദ് സ്വബരി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റെവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയപ്പോഴാണ് ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. സ്ഫോടത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണർ വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
