- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
Author: admin
വാഷിങ്ടണ്‍: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിനെ തുടർന്ന് വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തിരുത്തി . വെനസ്വേലയുടെ ഭരണം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വെനസ്വേലയുടെ എണ്ണവില്‍പ്പനയില്‍ സമ്മര്‍ദം ചെലുത്തി മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ മാറ്റംകൊണ്ടുവരികയാണ് ലക്ഷ്യം. അത് നടപ്പിലാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും റൂബിയോ പറഞ്ഞു. മറുഡോയ്‌ക്കെതിരായ നടപടിക്ക് ശേഷം ലോകമെമ്പാടും വ്യാപക പ്രതിഷേധങ്ങൾ ഉയരുകയാണ് . വെനസ്വേലയില്‍ ദീര്‍ഘകാല ഇടപെടലിന് അമേരിക്ക മുതിരുമോ എന്ന മറ്റ് രാജ്യങ്ങളുടെ ആശങ്ക ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് റൂബിയോയുടെ പ്രഖ്യാപനം. വെനസ്വേല ഇനി അമേരിക്ക ഭരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. മികച്ച ഭരണം എന്താണെന്ന് വെനസ്വേല ജനതയ്ക്ക് മനസിലാക്കി കൊടുക്കുമെന്നും ട്രംപ് പറഞ്ഞു .
മലയാളി എഴുത്തുകാരന്‍ അഭിലാഷ് ഫ്രേസറുടെ ബാലഡ് ഓഫ് ദ യൂണിവേഴ്‌സ് എന്ന ഇംഗ്ലീഷ് നോവല്‍ 2025 ലെ പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡിന് അര്‍ഹമായി. പ്രപഞ്ചസംഗീതവും സംഗീതജ്ഞന്റെ അസ്തിത്വ സംഘര്‍ഷങ്ങളും പ്രമേയമായി രചിക്കപ്പെട്ട ഈ നോവല്‍ 2025 ല്‍ ദേശീയ മാധ്യമമായ ദ ലിറ്ററേച്ചര്‍ ടൈംസിന്റെ ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരവും നേടിയിരുന്നു. ഗ്രീസ് ആസ്ഥാനമായി 87 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കിടിക്കുന്ന, ഐക്യരാഷ്ട്രസഭാ അംഗീകാരമുള്ള കലാ-സാഹിത്യപ്രസ്ഥാനമായ റൈറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് പനോരമ അന്താരാഷ്ട്ര സാഹിത്യപുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി തൊണ്ണൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് റൈറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ രാജ്യാന്തര കാലാ, സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു. 2026 ലെ സാഹിത്യോത്സവത്തിന് ജനുവരിയില്‍ തിരശ്ശീല ഉയര്‍ന്നു. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ആദ്യഘട്ടത്തിന് ശേഷം മലേഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ വച്ച് തുടര്‍ഘട്ടങ്ങള്‍ അരങ്ങേറും. ഗ്രീസിലെ ഏഥന്‍സില്‍ വച്ചാണ് പനോരമ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് പരിസമാപ്തി കുറിക്കുന്നത്. അവിടെ വച്ച്് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത കുരിശിങ്കൽ ലൂർദ് മാതാ ഇടവകാംഗമായ ഡീക്കൻ ടോണി കുന്നത്തൂരിന്റെ പൗരോഹിത്യ സ്വീകരണം ഇന്ന് നടക്കും. കോട്ടപ്പുറം രൂപത ബിഷപ്പ് അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ നിന്നാണ് ഡീക്കൻ ടോണി കുന്നത്തൂർ അഭിഷിക്തനാകുന്നത്.വൈകുന്നേരം മൂന്നര മണിക്ക് ആരംഭിക്കുന്ന തിരു കർമ്മങ്ങൾ പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ ദേവാലയത്തിൽ വച്ച് നടക്കും. ഡീക്കൻ ടോണി തോമസ് കുന്നത്തൂർ 1997 ഡിസംബർ 31- തീയതി കുരിശിങ്കൽ ലൂർദ് മാതാ ഇടവക കുന്നത്തൂർ സോജൻൻ്റെയും വിൻസിയുടെയും മൂത്ത മകനായി ജനിച്ചു. പുത്തൻവേലിക്കര P.S.M.GLPS സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും V.C SH.S.S സ്കൂളിൽ ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയ ശേഷം കോട്ടപ്പുറം രൂപതയുടെ കുറ്റിക്കാട് സെന്റ്.ആന്റണീസ് മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും തത്വശാസ്ത്ര- ദൈവ ശാസ്ത്ര പഠനം പൂർത്തിയാക്കിയ ഡീക്കൻ ടോണിയുടെ പൗരോഹിത്യ സ്വീകരണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ ഇടവക വികാരി ഫാദർ ബിജു…
വെനസ്വേലയിൽ അതിക്രമിച്ചുകയറാനും നിക്കോളാസ് മഡുറോയെ പിടികൂടാനുമായി അമേരിക്ക നടത്തിയ ആക്രമണം നീണ്ടുനിന്നത് രണ്ട് മണിക്കൂറും ഇരുപതുമിനിറ്റും. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ രൂപംനൽകിയ ‘ഓപ്പറേഷൻ ആബ്‌സൊല്യൂട്ട് റിസോൾവ്’ എന്ന് പേരിട്ട ദൗത്യമാണ് 2.20 മണിക്കൂർ കൊണ്ട് അമേരിക്കൻ സേന പൂർത്തിയാക്കിയത്.
6 വയസുള്ള പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളെ ഏറ്റുമുട്ടലിലൂടെ സിക്കന്ദ്രാബാദ് പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം.
വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റിൽ നിന്നുള്ള പുതിയ ഔദ്യോഗിക ആപ്പ് സെന്റ് കാർലോ അക്യുട്ടിസിന്റെ ഐടി കഴിവുകൾക്കു വേണ്ടി സമർപ്പിച്ചു. www.vaticanstate.va എന്ന വെബ്‌സൈറ്റിന്റെ ഉള്ളടക്കങ്ങൾ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നു, കൂടാതെ മൊബൈൽ ഫോണുകളിൽ സൈറ്റിലേക്കുള്ള ആക്‌സസ് കൂടുതൽ എളുപ്പത്തിലും വേഗത്തിലും ഉപയോക്തൃ സൗഹൃദവുമാക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
മാനേജ്‌മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവുമായ പ്രഫ. ജെ. ഫിലിപ്പിനെ ലെയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകാംഗമാണ്. ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദർശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകൾക്കു മാർഗദർശനം നൽകുകയും ചെയ്‌ത വ്യക്തിയാണ് ഷെവലിയർ ജെ. ഫിലിപ്പ്.
ബെൽജിയത്തിലെ ബ്രസല്സിലുള്ള കത്തീഡ്രൽ ദേവാലയത്തിന്റെ എണ്ണൂറാം വാർഷികാഘോഷങ്ങൾക്കുള്ള പൊന്തിഫിക്കൽ പ്രതിനിധിയായി വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ കർദ്ദിനാൾ പിയെത്രോ പരൊളീൻ നിയമിക്കപ്പെട്ടുവെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.
കാരക്കസ്: വെനസ്വേലയുടെ ഇടക്കാല പ്രസിഡണ്ടായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു .വെനസ്വേല സുപ്രീം കോടതിയുടെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ചേംബറാണ് ഡെല്‍സി റോഡ്രിഗസിന് ചുമതല നല്‍കിയത്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നീക്കത്തിലൂടെ അമേരിക്ക കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തിലാണിത് . സൈനിക ആക്രമണത്തിലൂടെ നിക്കോളാസ് മഡൂറോയയും ഭാര്യ സിലിയ ഫ്ലോറസിനെയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യ സര്‍ക്കരിന് ശരിയായ അധികാരകൈമാറ്റം നടത്തുന്നതുവരെയാണിത് .യുഎസ് കസ്റ്റഡിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയില്‍ വിചാരണ നേരിടണം എന്നും ട്രംപ് പ്രതികരിച്ചിരുന്നു.
കവർ സ്റ്റോറി / ബിജോ സില്‍വേരി കേരളത്തിന്റെ ചരിത്ര-സാമൂഹിക-സാംസ്‌കാരിക മേഖലയ്ക്ക് വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയവരാണ് കേരളം സന്ദര്‍ശിച്ച വിദേശസഞ്ചാരികള്‍. വെനീസുകാരനായ മാര്‍ക്കോപോളോ, റോമാക്കാരനായ പ്ലീനി, ലോകസഞ്ചാരിയായ ഇബിന്‍ബത്തൂത്ത, പോര്‍ട്ടുഗീസുകാരനായ ദുവാര്‍ത്തേ ബര്‍ബോസ, ലിസ്ബണിലെ ഗ്രന്ഥശേഖരത്തിലുള്ള മലബാറിന്റെ ചരിത്രം എഴുതിയ ഡയാഗോ ഗാര്‍ഷ്യ എന്ന പുരോഹിതന്‍, ഷേക് സൈനുദ്ദീന്‍, ഡച്ച് ക്യാപ്റ്റനായിരുന്ന ജോണ്‍ ന്യൂഹാഫ്, വില്യം ലോഗന്‍, കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് എഴുതിയ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയന്‍ വാന്‍ റീഡ് തുടങ്ങിയവരുടെ വിവരണങ്ങള്‍ ഉദാഹരണമാണ്. കൊച്ചിയിലെ ഡച്ച് സെമിത്തേരി ഡച്ച് വാഴ്ചക്കാലത്തെ കേരളത്തെ കുറിച്ച് സൂക്ഷ്മമായ വിവരങ്ങള്‍ നല്‍കുന്നതാണ് ഡച്ച് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ (കാല്‍വനിസ്റ്റ്) പുരോഹിതനായിരുന്ന ജേക്കബ് കാന്റര്‍ വിഷറുടെ വിവരണങ്ങള്‍. എഡി 1717 മുതല്‍ 1732 വരെ കേരളത്തിലെ മത, സാമൂഹിക, രാഷ്ട്രീയ, സസ്യ-ജീവജാല സമ്പത്ത് അടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് നെതര്‍ലന്‍ഡ്സിലെ (ഡച്ച്) പലര്‍ക്കുമയച്ച കത്തുകളിലെ ഉള്ളടക്കം. കാന്റര്‍ വിഷറുടെ കത്തുകളെ അടിസ്ഥാനമാക്കിയാണ് കെ.പി. പത്മനാഭമേനോന്‍ ‘കേരളചരിത്രം’ എന്ന ബൃഹദ്ഗ്രന്ഥം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
