- വിന്‍സെന്‍ഷ്യന്‍ ദേശീയ സമ്മേളനം എറണാകുളത്ത്
- പാപ്പാ കാസ്തെൽ ഗന്തോൾഫൊയിൽ!
- നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം 260-ലേറെ സഭാശുശ്രൂഷകരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്
- ഗാസയിലും യുക്രൈനിലും സംഘർഷങ്ങൾക്ക് പരിഹാരം സംഭാഷണം; കർദ്ദിനാൾ പിയട്രോ പരോളിൻ
- സ്വർണവില തുടർച്ചയായി കുതിക്കുന്നു
- മെസ്സിയില്ലാതെ അർജന്റീന തോറ്റു; പെനാൽറ്റിയിൽ എക്വഡോർ വിജയം
- കെ. എ. ആൻസനെ സി എസ് എസ് ആദരിച്ചു
- ഇസ്രായേൽ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഖത്തർ
Author: admin
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധം.സംഭവത്തിൽ രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് , വി ശിവദാസൻ എന്നീ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി . റൂൾ 267 പ്രകാരമാണ് നോട്ടീസ്. ചട്ടം 267 പ്രകാരം സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് എംപിമാർ ആവശ്യം. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ അംഗങ്ങളായ സിസ്റ്റർ പ്രീത മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ഛത്തീസ്ഗഢ് പൊലീസ്, അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്തത് . ഇന്ത്യയിൽ ക്രിസ്തുമതവിശ്വാസികൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങൾ നടന്നു വരികയാണ്. തുല്യനീതി ഉറപ്പു വരുത്താൻ ബാധ്യതയുള്ള ഭരണകൂടങ്ങൾ തന്നെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും ഹനിക്കുകയാണ് .ഏർപ്പെടുന്ന നൽകുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. ക്രിസ്തുമതാനുയായികൾ നേരിട്ടു കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം.
അജിൻ ജോസ് നെയ്യാറ്റിൻകര: കേരള കത്തോലിക്ക സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ പ്രവർത്തന ഉത്ഘാടനം പാറശ്ശാല ഫെറോനയിലെ ചിറക്കോണം സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തി. പാറശ്ശാല ഫെറോന മീഡിയ മിനിസ്ട്രി ഡയറക്ടർ ഫാ.തോമസ് ജൂസ ചിറക്കോണം മീഡിയ ഭാരവാഹി ക്കളായ ജിജോ, അർച്ചന എന്നിവർക്ക് നല്കി. ഉത്ഘാടനം ചെയ്തു. കേരള കത്തോലിക്ക സഭയുടെ മുഖപത്രമായ ജീവനാദം എല്ലാ കുടുംബങ്ങളിലും വരുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദ്ദേഹം അഭിപ്രായപ്പെട്ടു. ഫെറോന മീഡിയ മിനിസ്ട്രി സെക്ക്രട്ടറി ശ്രീജ സുരേഷ്, ഫെറോന ജീവ നാദം കൺവീനർ എ.ആർ. ജോസ് പൊൻവിള എന്നിവർ നേതൃത്വം നല്കി
കൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ കെസിബിസി ജാഗ്രതാ കമ്മീഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഈ നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. ഈ ദൗർഭാഗ്യകരമായ സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും മിഷനറിമാർക്കും നേരെയുള്ള വർദ്ധിച്ചുവരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. തീവ്രവാദ ഗ്രൂപ്പുകൾ മതപരിവർത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ലെന്നും, ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു. കത്തോലിക്കാ മിഷനറിമാർ നിർബന്ധിത മതപരിവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിലെ സഭയുടെ സേവനങ്ങൾ കാരുണ്യത്തിലും പൊതുനന്മയിലുമുള്ള പ്രതിബദ്ധതയിലൂന്നിയതാണെന്നും കമ്മീഷൻ…
കൊച്ചി : തോപ്പുംപടി മുതൽ ഇടക്കൊച്ചി വരെയുള്ള സംസ്ഥാന ഹൈവേയിലെ മരണ ഗർത്തങ്ങൾ എത്രയും വേഗം അടക്കണമെന്നും റോഡ് പുനർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് KLCA ഇടക്കൊച്ചി സെൻ്റ് ലോറൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും ധർണയും നടത്തി. ഇടവക വികാരി റവ.ഡോ. മരിയാൻ അറക്കൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജോൺസൺ തട്ടാശ്ശേരി സ്വാഗതം ആശംസിച്ചു. കെ എൽ സി എ കൊച്ചി രൂപത ട്രഷറർ ജോബ് പുളിക്കൽ , സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപറമ്പിൽ, ജെയിംസ് കൊന്നത്ത് ,ജേക്കബ് വെളുത്തേടത്ത്,ഏഡ്രിൻ മെന്റസ് എന്നിവർ സംസാരിച്ചു.
ബാംഗ്ലൂർ : പത്തോളം സന്യാസസഭകളിൽ നിന്നും 46 ഓളം വരുന്ന സെമിനാരി വിദ്യാർഥികൾക്കായ് പ്രേഷിത പ്രവർത്തനം ഇന്ത്യയിൽ എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തപ്പെട്ടു. സി സി ബി ഐയുടെ സെക്രട്ടറിയേറ്റിൽ വെച്ചു നടത്തപ്പെട്ട സെമിനാറിൽ സി മാർഗ്ഗറീത്ത ഡയസ് എസ് സി ബി നേതൃത്വം നൽകി. സി മാർഗ്ഗരീത്തയുടെ നേതൃത്വത്തിൽ ഉള്ള ഒരു സംഘം ‘മിഷനറി ഔട്ട് റീച്ച് ഇനിഷിയേറ്റീവ് കമ്മ്യൂണിയോ’ ആലുവയിലെ സേക്രെഡ് ഹാർട്ട് ഫിലോസഫി സെമിനാരി സന്ദർശനം നടത്തുകയും ചെയ്തു. ഭാരത്തിലെ ദൈവ ജനത്തിന് വേണ്ടിയുള്ള പ്രേഷിത പ്രവർത്തനത്തിൽ എപ്രകാരം ക്രിയാത്മകമായി പ്രവർത്തിക്കാൻ സാധിക്കും എന്ന് 46 ഓളം വരുന്ന സെമിനാരി വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ഇസ്രായേൽ ജനത്തിന്റെ നിലവിളി കേട്ട് മോശയെ നിയമിച്ച പോലെ ഇന്നും ദൈവ ജനത്തിന്റെ ആവശ്യം അറിഞ്ഞു പ്രേഷിത ദൗത്യവുമായി തന്റെ പ്രേഷിതരെ അയക്കുന്നു എന്നും ഓർമിപ്പിച്ചു. സി എം, ഐ വി ഡി, ഓ കാം, ഓ സി ഡി, ഓ…
മൂന്നാർ : ഇടുക്കി മൂന്നാർ ദേശീയപാത ദേവികുളം റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ലോറിയിലേക്ക് മണ്ണ് വീണ് രാത്രിയിൽ ഒരാൾ മരിച്ചു. മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. മൂന്നാർ ബോട്ടാണിക്കൽ ഗാർഡന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. വലിയ പാറക്കല്ലുകളടക്കം റോഡിലേക്ക് വീണു . പത്തനംതിട്ട തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ നെടുമ്പ്രം തോട്ടടി പടിയിൽ റോഡിലേക്ക് വെള്ളം കയറിയിട്ടുണ്ട് . ഇന്നലെ ഉച്ച കഴിഞ്ഞാണ് സമീപത്ത് കൂടി ഒഴുകുന്ന മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് വെള്ളം കയറിയത്. റോഡിൻ്റെ നൂറ് മീറ്ററോളം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തോട്ടടിപ്പടി – പമ്പ ജലോത്സവം ഫിനിഷിംഗ് പോയിൻറ് റോഡിൻറെ 100 മീറ്ററോളം ഭാഗത്ത് കരിങ്കൽ നിർമ്മിത സംരക്ഷണഭിത്തി 2018ലെ മഹാപ്രളയത്തോടെ ഇടിഞ്ഞു വീണിരുന്നു. ഇതേ തുടർന്നാണ് മതിയിൽ നിന്നും വെള്ളം സമീപ പുരയിടം വഴി സംസ്ഥാനപാതയിലേക്ക് എത്തുന്നത്
വാഷിങ്ടൺ: അമേരിക്കയിൽ അക്രമി 11 പേരെ കുത്തിപ്പരിക്കേൽപ്പിച്ചു . കഴിഞ്ഞ ദിവസം രാത്രി മിച്ചിഗൻ ട്രവേർസ് സിറ്റിയിലെ വാൾമാർട്ടിലാണ് അക്രമ സംഭവം. അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . കുത്തേറ്റ 11 പേരെയും മുൻസൺ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ പുറത്ത് വിട്ടിട്ടില്ല. പ്രാഥമികാന്വേഷണം തുടരുന്നതിനാൽ സംഭവസ്ഥലത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന് പൊലീസ് അറിയിച്ചു.
ഭോപ്പാൽ : മധ്യപ്രദേശ് നിയമസഭയിലെ എല്ലാതരത്തിലുമുള്ള മുദ്രാവാക്യങ്ങളും പ്രതീകാത്മക പ്രതിഷേധങ്ങളുമാണ് നിരോധിച്ചത്. മഴക്കാല സമ്മേളനത്തിന് തൊട്ടുമുമ്പ് പുറത്തിറക്കിയ ഉത്തരവ് വലിയ തരത്തിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയർത്തുകയാണ് . നേരത്തെ നിയമസഭ സമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായിരുന്നു. പൊതുജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചുനില്‍ക്കുകയാണെന്ന് ആരോപിച്ച് ഒരു എംഎല്‍എ കറുപ്പ് മാസ്‌ക് ധരിച്ച് സമ്മേളനത്തി. ജോലി ഒഴിവുകളിൽ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് ഒരു എംഎല്‍എ കളിപാമ്പുമായി നിയമസഭയിലെത്തി. അഴിമതിക്കെതിരെ അസ്ഥികൂടത്തിന്റെ ചിത്രമുള്ള വസ്ത്രം ധരിച്ചെത്തിയതും കടത്തെ കുറിച്ച് സൂചിപ്പിക്കാന്‍ ചങ്ങലയുമായെത്തിയ സംഭവവും മധ്യപ്രദേശ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു .
കൊച്ചി: വല്ലാർപാടം ബസിലിക്കയിൽ ഇനി പുണ്യദിനങ്ങളുടെ കൃപാഭിഷേകം.വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 27 മുതൽ 31 വരേ നടത്തുന്ന അന്തർദേശീയ വല്ലാർപാടം മരിയൻ ബൈബിൾ കൺവെൻഷനു വേണ്ടി റോസറി പാർക്കിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽ നാട്ടു കർമ്മം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ നിർവ്വഹിച്ചു. ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ഫാ. യേശുദാസ് പഴംപിള്ളി, ഫാ. വിൻസന്റ് നടുവിലപറമ്പിൽ, ഫാ.ജീബു തൈത്തറ തുടങ്ങിയവർ സംബന്ധിച്ചു. പ്രസിദ്ധ വചനപ്രഘോഷകനും അണക്കര മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ ഫാ.ഡോമിനിക് വാളൻമണലിന്റെ നേതൃത്വത്തിലാണ് അഞ്ചു നാൾ നീണ്ടു നില്ക്കുന്ന കൺവെൻഷൻ സംഘടിപ്പിച്ചിട്ടുള്ളത്. 27ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലി മധ്യേ കൺവെൻഷന്റെ ഉത്ഘാടനം അഭിവന്ദ്യ പിതാവ് നിർവ്വഹിക്കും. സമാപന ദിനമായ 31 ന് ദിവ്യബലിക്ക് സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ദിവസവും വൈകീട്ട് 4 മണി…
കണ്ണൂർ : “കെ.എൽ.സി.എ സമുദായ സമ്പർക്ക പരിപാടി 2025” ന്റെ കണ്ണൂർ രൂപതതല ആലോചന യോഗം KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസിന്റെ അധ്യക്ഷതയിൽ ചേർന്നു . കെ.എൽ.സി.എ കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് മുഖ്യ പ്രഭാഷണം നടത്തി . സമുദായ അംഗങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമായ സർട്ടിഫിക്കറ്റ് വിഷയം സമുദായ അംഗങ്ങളുടെ ഇടയിൽ ഉയർത്തി കൊണ്ടുവരാൻ യോഗം തീരുമാനിച്ചു . കൂടാതെ വന്യമൃഗങ്ങളുടെ ശല്യം മൂലം ഉണ്ടാകുന്ന കൃഷി നാശം ഉൾപ്പെടുന്ന കാർഷിക വിഷയങ്ങളും സമുദായ സമ്പർക്ക പരിപാടിയിൽ ഉയർത്തും . പട്ടയം ലഭിക്കേണ്ട വിഷയങ്ങൾ , സി ആർ ഇസഡ് വിഷയങ്ങളും സമുദായ സമ്പർക്ക പരിപാടിയിൽ ഉൾപ്പെടും . സെപ്റ്റംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് 02.00 മണിയ്ക്ക് കണ്ണൂരിൽ വച്ചു “കെ.എൽ.സി.എ സമുദായ സമ്പർക്ക പരിപാടി 2025” സംഘടിപ്പിക്കും . സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , സംസ്ഥാന ട്രഷറർ രതീഷ് ആന്റണി…
Subscribe to Updates
Get the latest creative news from FooBar about art, design and business.