- ഫാ അലക്സ് സെസ്സയ്യ; ഇറ്റലിയിലെ മലയാളി ലത്തീൻ കത്തോലിക്കാ വിദ്യാർത്ഥികളുടെ റെക്റ്ററും ആനിമേറ്ററും
- 7 വർഷങ്ങൾക്ക് ശേഷം മെല്‍ബണ്‍ നഗരത്തില്‍ തിരുപിറവി രംഗം
- സമർപ്പിതജീവിതം പൂർണ്ണ അർപ്പണ ജീവിതം: ലിയോ പാപ്പാ
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പുതിയ ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു
- തൊഴിൽ വൈദഗ്ദ്ധ്യ പരിശീലന കോഴ്സ്
- വോട്ടെണ്ണൽ ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ
- കേരള കത്തോലിക്കാ മെത്രാന് സമിതിക്ക് പുതിയ നേതൃത്വം
- “സ്വവർഗ വിവാഹം” അനുകൂലിക്കുന്ന വിധിയ്ക്കെതിരെ യൂറോപ്യൻ മെത്രാൻ സമിതി
Author: admin
കൊച്ചി:ആഗോള കത്തോലിക്ക സഭയിലെ ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് കെ.ആർ.എൽ.സി.ബി.സി. ഫാമിലികമ്മിഷൻ സംഘടിപ്പിക്കുന്ന നേതൃസംഗമം ‘ഫമീലിയ-2’ ഒക്ടോബർ 20 തിങ്കളാഴ്ച എറണാകുളം ആശിർഭവനിൽനടക്കും. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ കുടുംബശുശ്രൂഷ ഡയറക്ടർമാരും നേതൃനിരയിൽ പ്രവർത്തിക്കുന്ന സമിതിയംഗങ്ങളും, ആനിമേറ്റർമാരും, വോളന്റിയേഴ്സും, റിസോഴ്സ് പേഴ്സൻ അംഗങ്ങളും സംഗമത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 9 .30 ന് കെ.ആർ.എൽ.സി.ബി.സി ചിൽഡ്രൻസ് കമ്മിഷൻ സെക്രട്ടറിഫാ.അരുൺ മാത്യു തൈപറമ്പിലിന്റെ നേതൃത്വത്തിലുള്ള റോഡ് ബാൻഡ് നയിക്കുന്ന പരിപാടികളോട്കൂടിയാണ് സംഗമം ആരംഭിക്കുന്നത്. തുടർന്ന്ആശീർഭവൻ ഡയറക്ടർറവ. ഡോ. വിൻസന്റ് വാരിയത്ത് ‘കുടുംബം ഒരു ആനന്ദം’ എന്ന വിഷയത്തിൽ നടക്കുന്ന ക്ലാസ് നയിക്കും. ആധുനിക ലോകത്ത് കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെയും, കുടുംബങ്ങളുടെ വളർച്ചയ്ക്കും വീണ്ടെടുപ്പിനും കുടുംബ ശുശ്രൂഷകൾ കൈവരിക്കേണ്ട നവമായ അജപാലന സമീപനങ്ങളെക്കുറിച്ചും കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ സെക്രട്ടറി ഡോ. എ.ആർ. ജോൺ വിഷയം അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ജ്വലിക്കുന്ന ഹൃദയവും ചലിക്കുന്ന പാദങ്ങളും എന്ന സെഷനിൽ വിവിധ ഫാമിലി മൂവ്മെന്റുകളിലുള്ളവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. ഗ്രീൻ…
യൂണിഫോം വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്വപരവും നിയമവിരുദ്ധവുമെന്ന് കെആര്‍എല്‍സിസി.
സ്കൂൾ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിനിടയിൽ ആരുടെ ഭാഗത്ത് നിന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു
കൊച്ചി : കെനിയൻ മുൻ പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാവുമായ റെയ്‍ല ഒഡിങ്ക (80) അന്തരിച്ചു. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു റെയ്‍ല ഒഡിംങ്കയുടെ അന്ത്യം. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളുടെ എംബസികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കെനിയയിലേക്ക് കൊണ്ടു പോകും. ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ ദേഹാസ്വാസ്ഥത്യത്തെ തുടർന്ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയെ കേരളം ബാറ്റിങ്ങിനയച്ചു . തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ കേരളം എതിരാളികളെ ബാറ്റിങ്ങിനു വിട്ട് ആദ്യ ഓവറുകളിൽ തന്നെ പ്രഹരമേൽപ്പിച്ചു . രണ്ട് ഓവറിൽ മുൻനിരയിലെ മൂന്ന് ബാറ്റർമാരെ തകർത്താണ് കേരളം തുടങ്ങിയത്. പൃഥ്വി ഷാ (0), അർഷിൻ കുൽകർണി (0), സിദ്ദേശ്‍ വീർ (0) എന്നിവർ സ്കോർ ബോർഡിൽ ഒരു റൺസ് പോലും നൽകാതെ ഔട്ടായി . രണ്ട് ഓവറിൽ ലഭിച്ച അഞ്ച് റൺസ് കേരള ബൗളർമാരുടെ എക്സ്ട്രാ റൺസിലൂടെയായിരുന്നു. ഓപണിങ് ഓവർ എറിഞ്ഞ നിതീഷ് രണ്ടു വിക്കറ്റും, രണ്ടാം ഓവർ എറിഞ്ഞ ബേസിൽ ഒരു വിക്കറ്റും നേടി. രണ്ട് ഓവറിലെ പ്രഹരത്തിനു പിന്നാലെ, നാലാം ഓവറിൽ ക്യാപ്റ്റൻ അങ്കിത് ഭവ്നെയും (0) പുറത്തായി. ബേസിലിനായിരുന്നു വിക്കറ്റ്. ഋതുരാജ് ഗെയ്ക്‍വാദും, സൗരഭ് നവാൽ എന്നിവരാണ് ക്രീസിലുള്ളത്. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനു കീഴിൽ പുതു സീസണിൽ പുതു…
കൊച്ചി: സംസ്ഥാനത്ത സ്വർണവിലയിൽ സർവകാല റെക്കോഡോടെ വർദ്ധന . സംസ്ഥാനത്ത് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം പവന് 94,120 രൂപയായിരുന്ന വില ബുധനാഴ്ച രാവിലെ 94,520 രൂപയിലെത്തി. ഗ്രാമിന് 11,765ൽ നിന്ന് 11,815 രൂപയായി ഉയർന്നു . ഇന്നലെ സർവകലാ റെക്കോഡിട്ട് തുടങ്ങിയ സ്വർണവില മൂന്ന് തവണയാണ് മാറി മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ 94,360 രൂപയായിരുന്ന വില ഉച്ചയ്ക്ക് പവന് 1200 രൂപ കുറഞ്ഞ് 93,160 രൂപയിലേക്ക് താഴ്ന്നിരുന്നു. വൈകുന്നേരം വീണ്ടും വില ഉയരുന്നതാണ് കണ്ടത്. പവന് 960 രൂപ വർധിച്ച് 94,160 രൂപയിലെത്തി. ബുധനഴ്ച രാവിലെ ഇന്നലെത്തെ റെക്കോഡ് വിലയായ 94,360ഉം മറികടന്ന് 94,520 രൂപയിലെത്തിയിരുന്നു. എട്ടാം തീയതി രാവിലെ 90320 രൂപയായിരുന്ന വില വൈകിട്ടോടെ 90880ലേക്ക് കുതിച്ചു. ഒമ്പതാം തീയതി 91040ലേക്ക് ഉയർന്ന വില പത്താം തീയതി രാവിലെ 89680 ലേക്ക് താഴുകയും വൈകിട്ട് 90720 രൂപയിലേക്ക് ഉയരുകയും ചെയ്തു.
മതപരമായ ചിഹ്നം യൂണിഫോമിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട്, സ്കൂളിന്റെ നിയമങ്ങൾ ലംഘിച്ചുകൊണ്ട്, ഒരു കൂട്ടം വർഗീയവാദികളുടെ നേതൃത്വത്തിൽ ഒരുപറ്റം ആളുകൾ സ്കൂൾ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി ബഹളമുണ്ടാക്കിയത് തികച്ചും പ്രതിഷേധാർഹമാണ്.
നിക്കരാഗ്വേയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലാ പുരിസിമ അതിരൂപത മേജർ സെമിനാരിയുടെ ആത്മീയ ഡയറക്ടറും വൈദികനുമായ ഫാ. മാരിയോ ഡി ജെസൂസ് ഗുവേര കാലെറോ (66) അന്തരിച്ചു.
പ്രശസ്തി പത്രവും,10000 രൂപയും, മെമെന്റോയും സുപ്രസിദ്ധ സിനിമ സംവിധായകനും, കഥാകൃത്തുമായ ശ്രീ വിനയൻ ജോസഫ് വൈറ്റിലയുടെ പ്രിയ പത്നി എലിസബത്ത് ജോസഫിന്റെ സാന്നിധ്യത്തിൽ പള്ളി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് സമർപ്പിച്ചു.
തൈക്കൂടം വിശുദ്ധ റാഫേൽ മാലാഖയുടെ റോമൻ കത്തോലിക്ക ദേവാലയത്തിന്റെ 180 മത് വാർഷിക ആഘോഷങ്ങൾ സമാപിച്ചു
Subscribe to Updates
Get the latest creative news from FooBar about art, design and business.
