- ക്രൈസ്തവർക്ക് നോമ്പുകാല അരൂപി നിറച്ചു, ഗോവയിൽ ഭക്തിഗാനമേള
- ത്വാഗ-സഹനസ്മരണകൾ ഉണർത്തി വടക്കാംകുന്ന് കുരിശുമല പ്രയാണം
- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
Author: admin
ഇന്നും നാളെയുമായി രണ്ട് ദിവസങ്ങളിൽ ലിയോ പാപ്പായുടെ പൊന്തിഫിക്കറ്റിന്റെ ആദ്യ അസാധാരണ കൺസിസ്റ്ററിക്ക് തുടക്കം. ലിയോ പാപ്പയും കാർഡിനൽസ് കോളേജിലെ അംഗങ്ങളും പങ്കെടുക്കുന്ന, അടച്ചിട്ട വാതിലുകൾക്കുള്ളിൽ നടക്കുന്ന സെഷനുകളോടെയാണ് കൺസിസ്റ്ററിക്ക് തുടക്കം കുറിച്ചത്.
പാപ്പായെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണം 122 ആയി കുറഞ്ഞു. ഇറ്റലിക്കാരനും അപ്പസ്തോലിക നൂൺഷ്യോയുമായ കർദ്ദിനാൾ മാരിയോ ത്സെനാറിക്ക് ജനുവരി അഞ്ചാം തീയതി എൺപത് വയസ്സെത്തിയതിനെത്തുടർന്നാണ് വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണത്തിൽ കുറവുണ്ടായത്. നിലവിലെ കണക്കുകൾ പ്രകാരം, മൊത്തം കർദ്ദിനാൾ സംഘത്തിലെ 245 അംഗങ്ങളിൽ 123 പേർ വോട്ടവകാശമില്ലാത്തവരാണ്.
2025-ലെ പ്രത്യാശയുടെ ജൂബിലിയുമായി ബന്ധപ്പെട്ട് തുറന്ന വിശുദ്ധ വാതിലുകൾ അടയ്ക്കപ്പെടുമ്പോൾ, ഇതിനോടകം ഇവ കടന്നത് മൂന്നേകാൽ കോടിയിലധികം തീർത്ഥാടകരെന്ന് ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച “സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി”. ജനുവരി 5-ന് നടന്ന ഒരു പ്രസ് കോൺഫറൻസിൽ സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് കൂടിയായ ആർച്ച്ബിഷപ് റീനോ ഫിസിക്കെല്ല, ജൂബിലി വർഷത്തിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു
പൊള്ളാച്ചി ലൂർദ് മാതാ ദേവാലയം പുതുവർഷം 2026നെ സ്വാഗതം ചെയ്തത്, ആത്മീയമായി സമ്പന്നമാക്കുന്ന ആഘോഷത്തോടെയാണ് . ചരിത്രവും ഭക്തിയും സമൂഹവും ഒരുമിച്ച് കൊണ്ടുവന്ന ആഘോഷം പരിശുദ്ധ കന്യകാമറിയത്തിന്റെ 22 പ്രത്യക്ഷീകരണങ്ങളുടെ അവതരണം ഇടവകയിൽ സംഘടിപ്പിച്ചു.
കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ), രാജ്യത്തുടനീളം വിശ്വാസ രൂപീകരണവും സുവിശേഷീകരണ പ്രഘോഷണവും ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന ചുവടുവയ്പ്പായി, ഇന്ത്യയിൽ ‘ദി ചോസൻ’ വെബ് സീരിസിന്റെ കാത്തലിക് എൻഗേജ്മെന്റ് മാനേജരായി ശ്രീ. അജിൻ ജോസഫിനെ നിയമിച്ചു.
കൊച്ചി: ലഹരിമരുന്ന് കേസുകള്‍ തീര്‍പ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കുന്ന പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി . എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ എന്ന നിര്‍ദേശം ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ പ്രായോഗികമല്ലെന്നും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ടെന്നുമുള്ള സര്‍ക്കാരിന്റെ വിശദീകരണത്തിലാണ് ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. എല്ലാ ജില്ലകളിലും പ്രത്യേക കോടതി വേണമെന്നു സുപ്രീംകോടതിയുടെ വ്യക്തമായ മാര്ഗനിര്ദേശങ്ങളുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കോടതി പരിഗണിച്ചു. ഫോറന്‍സിക് ലബോറട്ടറികളില്‍ 12 സയന്റിഫിക് അസിസ്റ്റന്റുമാരുടെ ഒഴിവുകള്ക്കൂടി നികത്തുന്നതിന് സര്‍ക്കാര്‍ സാവകാശം തേടി.
മൂവാറ്റുപുഴ: മൂവാറ്റുപുഴ എം സി റോഡിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ആന്ധ്രയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇവിടെ നിന്ന് ടാക്സിയിൽ ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്. തൃക്കളത്തൂരിൽ കണ്ടെയ്നർ ലോറിയുമായി കാർ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറി തല കീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു. അതീവ ഗുരുതരമായി പരുക്കേറ്റ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൊച്ചി: അന്തരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം നടത്തി . ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്ന ഖബറടക്കചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിച്ചത്.
പരിയാരം: പ്രത്യാശ നമ്മുടെ ജീവിതത്തിലെ അണയാത്ത പുണ്യമായിരിക്കണമെന്ന് കോഴിക്കോട് അതിരൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കണ്ണൂര്‍ രൂപതയില്‍ ഒരുവര്‍ഷമായി വിവിധ പരിപാടികളോടെ നടത്തിവന്ന മഹാജൂബിലിയുടേയും ദൈവദാസന്‍ ലീനസ് മരിയ സുക്കോളിന്റെ 12-ാമത് സ്വര്‍ഗീയ പ്രവേശന വാര്‍ഷികത്തിന്റേയും ഭാഗമായി മരിയപുരം നിത്യസഹായമാതാ പള്ളിയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ് ചക്കാലക്കല്‍.ലോകത്ത് സമാധാനം വേണമെങ്കിൽ മനുഷ്യൻ സ്വയം ചെറുതാകണമെന്നും ശൂന്യവൽക്കരിക്കണമെന്നുമാണ് ബെദ് ലഹേം നൽകുന്ന സന്ദേശം. ഇത്തരത്തിൽ എളിമയുള്ള ജീവിതമായിരുന്നതിനാലാണ് സുക്കോളച്ചന് മലബാറിലെ ജനങ്ങളുടെ രക്ഷകനായി മാറാൻ കഴിഞ്ഞതെന്നും ആർച്ച് ബിഷപ് ചക്കാലക്കൽ പറഞ്ഞു. കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ.ഡെന്നീസ് കുറുപ്പശേരി, മോൺസിഞ്ഞോർ ഡോ. ക്ലാരൻസ് പാലിയത്ത്, പ്രൊക്യുറേറ്റർ ഡോ. ജോയി പൈനാടത്ത്, കേരള ജസ്യൂട്ട് പൊവിൻഷ്യാൾ ഡോ. ഹെൻറി പട്ടരുമടത്തിൽ, ദീനസേവന സഭ സുപ്പീരിയർ സിസ്റ്റർ ആൻസി, രൂപതാ വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നെത്തിയ വിശ്വാസ…
പരിയാരം: മഹാജൂബിലി വര്‍ഷത്തില്‍ കണ്ണൂര്‍ രൂപതയില്‍ നിന്ന് വിശുദ്ധ ബൈബിള്‍ മുഴുവനായി പകര്‍ത്തിയെഴുതിയത് ഒന്‍പതുപേര്‍. പൂര്‍ണമായി വായിച്ചത് 400 പേര്‍. കണ്ണൂര്‍ രൂപതയുടെ മാസികയായ ‘കണ്ണും കണ്ണാടി’യും രൂപത ബൈബിള്‍ അപ്പോസ്തലേറ്റും ചേര്‍ന്നാണ് മഹാജൂബിലി വര്‍ഷത്തില്‍ പദ്ധതി ആസൂത്രണം ചെയ്തത്. 2025 ജനുവരി ഒന്നിന് തുടങ്ങിയ ബൈബിള്‍ പാരായണം ഡിസംബര്‍ 27നാണ് സമാപിച്ചത്. ഫാ.ജോയി പൈനാടത്തും ഫാ.വിക്ടര്‍ വിപിനും ചേര്‍ന്നാണ് ഓരോ ദിവസത്തേയും പാരായണ ഭാഗങ്ങള്‍ മാസികയിലൂടെ വിശ്വാസികളിലെത്തിച്ചിരുന്നത്. ഈ ഒരുവര്‍ഷത്തിനിടയിലാണ് നാല്‍പതോളം ഇടവകകളില്‍നിന്നായി നാന്നൂറുപേര്‍ ബൈബിള്‍ പൂര്‍ണമായും വായിച്ചുതീര്‍ത്തത്. ഒന്‍പതുപേര്‍ ബൈബിള്‍ പൂര്‍ണമായും പകര്‍ത്തിയെഴുതി. ഇവരെയെല്ലാം അനുമോദിക്കുകയും ആര്‍ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍, കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ.ഡെന്നീസ് കുറുപ്പശേരി, കണ്ണൂര്‍ രൂപത വികാര്‍ ജനറല്‍ ഡോ. ക്ലാരന്‍സ് പാലിയത്ത്, ഡോ. ഹെന്‍ റി പട്ടരുമടത്തില്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.. ഈ ബൈബിള്‍ പാരായണ പദ്ധതി കണ്ണൂര്‍ രൂപതയ്ക്ക് നല്‍കിയത് ഒരു പുതിയ ചരിത്രമാണ്.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
