- ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും; മോദിക്ക് നന്ദി – അനുര കുമാര ദിസനായകെ
- അന്ന സെബാസ്റ്റ്യന്റെ മരണം: നിര്‍മ്മല സീതാരാമന്റെ പ്രസ്താവന നിന്ദ്യമെന്ന് രമേശ് ചെന്നിത്തല
- ഷിരൂരില്‍ തിരച്ചില്‍ ഇന്നും തുടരും; കണ്ടെത്തിയ അസ്ഥി ഡി എന്‍ എ പരിശോധനയ്ക്ക്
- എം എം ലോറന്‍സിന് നാട് ഇന്ന് വിടനല്‍കും; പൊതുദര്‍ശനം വൈകിട്ട് നാലുവരെ
- ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന വാർഷികാഘോഷം നടത്തി
- ഫിലിം മേക്കിംഗ് & ആക്ടിംങ് വർക്ക്ഷോപ്പ്
- കേരളം വിസ്മരിച്ച വലിയ കലാകാരനാണ് മരട് ജോസഫ്-ബിഷപ്പ് ഡോ. ജോസഫ് കരിയിൽ
- വിജയപുരം പ്രീമിയർ ലീഗ്
Author: admin
കൊച്ചി: അരൂർ- തുറവൂർ ഉയരപ്പാതയുടെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് ഹൈക്കോടതി. കലക്ടർ മൂകസാക്ഷിയായി ഇരിക്കരുത്. ഉയരപ്പാത കലക്ടർ സന്ദർശിക്കുകയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയും വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഉയരപ്പാത മേഖലയിൽ മഴ പെയ്താൽ അവിടത്തെ സാഹചര്യം മോശമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങൾക്കു വേണ്ടിയാണ് റോഡ് നിർമാണമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. എല്ലാവരും തങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും അതോറിറ്റി അധികൃതർ കുറ്റപ്പെടുത്തി.
“വിമ-VIMA” (Vijayapuram International Migrants Association)യുടെ കർമ്മപദ്ധതി പ്രകാശനം അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവിന്റെ നേതൃത്വത്തിൽ നടത്തി .രൂപതയുടെ കീഴിലുള്ള തലയാർ സ്കൂളിലെ അതിഥി തൊഴിലാളികളുടെ 50 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതും വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി കുട്ടികൾക്കായി നൽകുന്ന പഠന ഉപകരണകിറ്റ് വിതരണവുമായി സഹകരിക്കുന്നതുമായ “കരുതൽ 2024” ന്റെ ഉദ്ഘാടനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനറായ ബിൻസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഗൂഗിൾ ഓൺലൈൻ മീറ്റിംഗിൽ സെക്രട്ടറി ജോൺ സേവ്യർസ്വാഗതം പറഞ്ഞു . VIMA പ്രസിഡന്റ് റെനി ജോർജ് പലവിധ പ്രശ്നങ്ങളിൽ അകപ്പെട്ട കൂട്ടായ്മ അംഗങ്ങളെ ഒത്തൊരുമയോടെ പലവിധത്തിൽ സഹായിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് വീമയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ചും അധ്യക്ഷ പ്രസംഗം നടത്തി “എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം പ്രാർത്ഥനയായിരിക്കണമെന്ന്” അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവ് കർമ്മപദ്ധതിയുടെ പ്രകാശനം നടത്തിക്കൊണ്ട് കൂട്ടായ്മ അംഗങ്ങളെ ഓർമ്മപ്പെടുത്തുകയും, വീമയുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ തുടർച്ചയായി 600 ദിവസം അനുദിനം വചനം പങ്കുവെച്ച് നൽകിയ കൂട്ടായ്മയുടെ സ്പിരിച്വൽ മിനിസ്ട്രി…
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന കാറ്റിനാണ് സാധ്യതയെന്നും, മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ അടുത്ത 5 ദിവസം സംസ്ഥാന വ്യാപക മഴ ലഭിച്ചേക്കും. കേരള തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊച്ചി :കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി രജിസ്ട്രേഷൻ പുരോഗമിക്കുന്നു.കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി എറണാകുളം കച്ചേരിപ്പടിയിലുള്ള ആശീര്‍ഭവനില്‍ രാവിലെ 10 30 ന് തുടക്കമാകും. ജീവനാദം പ്രദർശനം… ഉദ്ഘാടന സമ്മേളനത്തില്‍ കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരിക്കും. നിയമ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ഡോ. ആന്റണി വാലുങ്കലിനെ ചടങ്ങില്‍ ആദരിക്കും. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി പാട്രിക് മൈക്കിള്‍ നന്ദിയും പറയും. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്ക രൂപതകളിലെ മെത്രാന്മാരും വൈദികരും സന്യസ്തരും അത്മായ പ്രതിനിധികളും പങ്കെടുക്കുന്ന ത്രിദിന ജനറല്‍ അസംബ്ലി 14ന് സമാപിക്കും.
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് ജോ ബൈഡന്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല. മത്സരിക്കാന്‍ ഏറ്റവും യോഗ്യന്‍ താനാണ്. വോട്ടര്‍മാരുടെ പിന്തുണയുണ്ട്, വീര്യവുമുണ്ട്. തുടങ്ങിവച്ച സംരംഭങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ജയിക്കുമെന്നുറപ്പുണ്ടെന്നും ബൈഡന് വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിനെ തോല്പിക്കുമെന്ന വെല്ലുവിളിയും ബൈഡന് ഉയര്‍ത്തി. കമല ഹാരിസിനും മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു. ബൈഡന് പിന്മാറണമെന്ന് ഡെമോക്രാറ്റിക് പക്ഷത്തുനിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല നിയമവിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താന്‍ നീക്കം. മനുസ്മൃതി, നിയമബിരുദ വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്ററില്‍ പാഠ്യവിഷയമാക്കാനാണ് സര്‍വകലാശാലയുടെ നീക്കം. ജൂറിസ്പ്രൂഡന്‍സ്(നിയമശാസ്ത്രം) എന്ന ഉപവിഷയത്തിന്റെ (യൂനിറ്റ്5) ഭാഗമായി മനുസ്മൃതി പഠിപ്പിക്കാനാണ് ശ്രമം . ഇതിനുള്ള ശുപാര്‍ശ അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയിലാണ്. ഇന്നുചേരുന്ന അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്കിയാല് മനുസ്മൃതി പാഠ്യവിഷയമായി മാറും. ഓഗസ്റ്റിലെ പുതിയ അക്കാദമിക് സെഷനില്‍ ഇത് പഠിപ്പിച്ചു തുടങ്ങാനുള്ള അണിയറ നീക്കങ്ങളാണ്നടക്കുന്നത് . ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മനുസ്മൃതി ഉള്‍പ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. സ്ത്രീകള്‍ക്ക് തുല്യത നിഷേധിക്കുകയും വിദ്യാഭ്യാസം, സ്വാതന്ത്ര്യം, പദവി എന്നിവ എതിര്‍ക്കുകയും സമൂഹത്തില്‍ വിവിധ ശ്രേണികള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന മനുസ്മൃതി പാഠ്യ വിഷയമാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ഥി സംഘടനകളും അധ്യാപക യൂനിയനും പ്രതിഷേധവുമായി രംഗത്തെത്തി. സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് ഇതുസംബന്ധിച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. മനുസ്മൃതി ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന തുല്യതയ്ക്കും അവസരസമത്വത്തിനും എതിരാണെന്നും സംഘടന കത്തില്‍ ചൂണ്ടിക്കാട്ടി
ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം.യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിലാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മധ്യപ്രദേശിലും ശക്തമായ മഴ തുടരുന്നു. അതേസമയം അസമിൽ പലയിടങ്ങളിൽനിന്നും പ്രളയജലം ഇറങ്ങി തുടങ്ങി. ബിഹാറിലും ഹരിയാനയിലും ദില്ലിയിലും ഇടവിട്ടുള്ള മഴ തുടരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലെ പല മേഖലകളിലും വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റ മുന്നറിയിപ്പ്.
ശങ്കർ-കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന സീക്വൽ ഇന്ത്യൻ 2 തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. 28 വർഷങ്ങൾക്ക് ശേഷം ‘സേനാപതി’ വീണ്ടും അവതരിക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. മാറിയ കാലത്തിന്റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഇന്ത്യൻ രണ്ടാം ഭാഗമെത്തുന്നതെന്നതാണ് പ്രേക്ഷകർ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കാനുള്ള കാരണം. കേരളത്തിൽ 630 പ്രിന്റുകളിലാണ് ചിത്രം എത്തുന്നത്. 200 കോടി ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമ, പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം വൈകാതെ തന്നെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. രണ്ട്, മൂന്ന് ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3ലുമായിരിക്കും ഉണ്ടാവുക എന്നാണ് സൂചന.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിച്ചേർന്ന ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് സ്വീകരിക്കും. യാർഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. അദാനി പോർട്സ് സിഇഒ കരൺ അദാനിയും ചടങ്ങിനെത്തും. ഇന്നലെ എത്തിയ സാൻ ഫെർണാണ്ടൊ എന്ന കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കിതുടങ്ങിയിരുന്നു.എന്നാൽ ഇന്നത്തെ സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വിഴിഞ്ഞം ട്രയൽ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കില്ല. സ്ഥലം എംഎൽഎ എൻ വിൻസൻ്റ് ചടങ്ങിൽ പങ്കെടുക്കും.ആദ്യ കപ്പലിലെ ക്യാപ്റ്റന്‍ മുഖ്യമന്ത്രി ഉപഹാരം നൽകും. ചൈനയിലെ ഷിയാമിൻ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലിൽ 2000ലധികം കണ്ടെയ്നറുകളാണുള്ളത്. ഇതുവരെ 500ഓളം കണ്ടെയ്നറുകൾ ബെർത്തിലേക്ക് ഇറക്കി കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ സാൻ ഫെർണാൻഡോ യൂറോപ്പിലേക്ക് തിരിക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകാനാണ് സാധ്യത.
ഇന്ത്യാ വിഭജനത്തിനു മുന്നോടിയായി കിഴക്കന്‍ ബംഗാളിലെ നൊവഖാലിയില്‍ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട വര്‍ഗീയ കലാപത്തെ ‘ആത്മാവിന്റെ ശക്തിയായ സത്യവും അഹിംസയും’ കൊണ്ട് നേരിടുന്നതിന് മഹാത്മാഗാന്ധി ‘സ്നേഹത്തിന്റെ മനോഹാരിതയുള്ള ജീവത്യാഗത്തിനു സന്നദ്ധനായി’ നടത്തിയ നാലു മാസത്തെ തീര്‍ഥാടനത്തെയാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പുര്‍ ശാന്തിയാത്ര രാജ്യത്തെ ഓര്‍മിപ്പിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.