- ഫ്രാന്‍സിസ് പാപ്പാ കാലം ചെയ്തു
- ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- ഇന്ന് ഈസ്റ്റർ ‘ ലോകം ആനന്ദനിറവിൽ
- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
Author: admin
ചിലരുടെ സംഭാവനകള്‍ കാലാതീതമാണ്. അതിന്റെ ഫലം നമ്മള്‍ അനുഭവിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അതിനു കാരണക്കാരായവരെ പലപ്പോഴും നമ്മള്‍ ഓര്‍ക്കാറില്ല. മോണ്‍. ജോര്‍ജ് വെളിപ്പറമ്പിലിന്റെ പേരും അക്കൂട്ടത്തില്‍ പെടുത്താമെന്ന് എനിക്കു തോന്നുന്നു.
തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്നലെ വൈകീട്ടാണ് രാജേന്ദ്ര ആര്‍ലേക്കര്‍ തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു. ഗോവ സ്വദേശിയാണ് 70 കാരനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ്. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് ആര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു.
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിനായി നിർണായക തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായതായിമുഖ്യമന്ത്രി പിണറായി വിജയൻ. സഹായങ്ങൾ ഏകോപിപ്പിച്ച് സമഗ്രമായ സംവിധാനം രൂപികരിക്കും. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു . മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വീട് വെച്ച് നൽകുക എന്നത് മാത്രം അല്ല പുനരധിവാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്രോൺ സർവേ വഴിയാണ് ഭൂമി കണ്ടെത്തിയത്. ഫീൽഡ് സർവേ തുടങ്ങി കഴിഞ്ഞു. നെടുമ്പാല ടൗൺഷിപ്പിൽ 10 സെൻ്റ് സ്ഥലമാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിന് 5 സെൻ്റ് വീതം ഭൂമി കണക്കാക്കിയിട്ടുണ്ട്. നെടുമ്പാല എസ്റ്റേറ്റിൽ10 സെൻ്റ് ഭൂമിയുണ്ടാകും. 1084 കുടുംബങ്ങളെ ഉൾപ്പെടുത്തി സർവേ നടത്തിയിട്ടുണ്ട്. കുടുബശ്രീയുടെ സഹായത്തോടെയാണ് സർവേ നടത്തിയത്. ഭൂമിയിൽ പൂർണ അവകാശം അതാത് കുടുംബങ്ങൾക്കായിരിക്കും. കിഫ്ബി വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഊരാളുങ്കൽ ആയിരിക്കും നിർമാണം നടത്തുക. കിഫ് കോണിനാണ് നിരീക്ഷണ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി…
ആലപ്പുഴ : ചേർത്തല സെൻ്റ് മൈക്കിൾസ്കോളേജിലെ മലയാളം വിഭാഗം ഗസ്റ്റ് അധ്യാപിക വിനീത പി ജെ പാല്യത്തിൻ്റെ ആറാമത്തെ പുസ്തകമായ “ജനപ്രിയസംസ്കാരം” ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെൻ്ററിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ പ്രകാശനം ചെയ്തു. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി ഡിഗ്രി തലത്തിലെ പാഠപുസ്തക വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൃതിയാണിത്. ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജ് പ്രിൻസിപ്പാൾ സിന്ധു എസ് നായർ, മാനേജർ ഡോ. സെലസ്റ്റിൻ പുത്തൻപുരക്കൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ആലപ്പുഴ എസ്.എസ്.കെ., ഡി പി.ഒ. ഡോ.സുനിൽ മർക്കോസ് പുസ്തകം പരിചയപ്പെടുത്തി. ലിയോ തേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.പി.ജെ.യേശുദാസ്, കെ .എൽ.സി.എ. രൂപതാ ഡയറക്ടർ സി.അമ്പിലിയോൺ, ഹെസ്റ്റിയ ജൂഡിറ്റ് സണ്ണി എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം :ഇക്കൊല്ലത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി അർഹനായി . ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.കഴിഞ്ഞവര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി കെ വീരമണി ദാസനായിരുന്നു പുരസ്‌കാരം. 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. നിരവധി അയ്യപ്പ ഭക്തിഗാനങ്ങള്‍ കൈതപ്രം രചിച്ചിട്ടുണ്ട്. 2022 ലെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനായിരുന്നു . 2023ലെ പുരസ്‌കാരം ലഭിച്ചത് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിക്കായിരുന്നു.
തിരുവനന്തപുരം: മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും. പദ്ധതിയുടെ നിർമ്മാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത. ദുരന്തബാധിതർക്ക് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 12ന് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച്ച. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി സ്പോൺസർമാരെ അറിയിക്കും. നൂറ് വീടുകൾ വാഗ്ദാനം ചെയ്ത കർണാടക സർക്കാരിൻ്റെ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയ്ക്ക് എത്തും. പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമി ടൗൺഷിപ്പ് നിർമ്മിക്കാൻ സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളികൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി. എസ്റ്റേറ്റ് ഭൂമികൾക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരമായിരിക്കണം ഭൂമി ഏറ്റെടുക്കേണ്ടതെന്നും കോടതി വിധിച്ചിരുന്നു. ടൗൺഷിപ്പുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിൻ്റെ സ്‌പെഷ്യൽ ഓഫീസറായി മലപ്പുറം എൽ എ ഡെപ്യൂട്ടി കളക്ടർ ഡോ. ജെ ഒ അരുണിന് അധിക ചുമതല നൽകി സർക്കാർ ഉത്തരവായിരുന്നു. ദേശീയപാത, കരിപ്പൂർ…
വിജയപുരം : പരി.പിതാവ് ഫ്രാൻസിസ് പാപ്പാ ഈശോയുടെ തിരുപ്പിറവിയുടെ 2025 ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്ന ജൂബിലി വർഷത്തിൻ്റെ വിജയപുരം രൂപതാതല ഉൽഘാടനം കോട്ടയം വിമലഗിരി കത്തീഡ്രലിൽ ബിഷപ്പ് സെബാസ്ററ്യൻ തേക്കെത്തേച്ചേരിൽ നിർവഹിച്ചു. സഹായ മെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ, ചാൻസലർ മോൺ.ജോസ് നവസ്, മോൺ.ഹെൻറി കൊച്ചുപറമ്പിൽ,എന്നിവരും അമ്പതോളം വൈദികരും സഹകാർമികരായി ബിഷപ്പ് സെബാസ്ററ്യൻ തെക്കെത്തെചേരിൽ മുഖ്യകാർമികത്വം വഹിച്ച ആഘോഷമായ സമൂഹബലിയോടെ ആയിരുന്നു ജൂബിലി വർഷം പ്രഖ്യാപിച്ചത്. തുടർന്ന് അനേകം സന്ന്യസ്ഥരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ജൂബിലി മുദ്ര പതിപ്പിച്ച കുരിശു ബിഷപ്പ് ആശീർവദിച്ചു അൾത്താരയീൽ സ്ഥാപിച്ചു .രൂപതയിലെ എല്ലാ ഇടവകകളിലും ജൂബിലീവർഷം ആചരിക്കുന്നതിനുവേണ്ടി 8 ഫൊറോന വികാരിയച്ചൻമാർക്കും ബിഷപ്പ് ലോഗോ ആലേഖനം ചെയ്ത കുരിശുകൾ കൈമാറി
കോഴിക്കോട്: കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ഫെലിക്സ് നതാലിസ്” മഹാക്രിസ്തുമസ് ഘോഷയാത്ര 4-ന് വൈകുന്നേരം 4 മണി മുതൽ 7 മണി വരെ നടക്കും . കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ.വർഗീസ് ചക്കാലക്കൽ സമാധാനത്തിന്റെ സന്ദേശമായ പ്രാവുകളെ പറത്തിവിട്ട് ഘോഷയാത്ര ഉത്‌ഘാടനം ചെയ്യും . ആയിരത്തിൽപരം ക്രിസ്തുമസ് പപ്പമാരുടെ അകമ്പടിയോടു കൂടെ പങ്കെടുക്കുന്നവരെല്ലാം ചുവപ്പ് വസ്ത്രമായിരിക്കും ധരിക്കുക. വിവിധ കലാപരിപാടികളും അരങ്ങേറും. കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് രൂപത മീഡിയ സെന്റർ പാക്സ് കമ്മ്യൂണിക്കേഷൻ സജ്ജമാക്കിയ ഫ്ലാഷ് മോബോടുകൂടി ഘോഷയാത്ര ആരംഭിക്കും.വയനാട് റോഡ് വഴി സി എച്ച് ഓവർബ്രിഡ്ജിലൂടെ സഞ്ചരിച്ച് നഗരത്തിലെ പ്രമുഖ കേന്ദ്രമായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ കോഴിക്കോട് മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷനാകും .കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. പാക്സ് കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന തീം സോങ് പ്രസന്റേഷൻ,മേരിക്കുന്ന് നിർമ്മല നഴ്സിംഗ് സ്കൂൾ, പ്രോവിഡൻസ് കോളേജ് എന്നിവർ…
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി സ്ഥാപിക്കാൻ സംഘടിത ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിനെ മതാചാര്യനെന്ന് വിശേഷിപ്പിക്കുന്നത് ഗുരുനിന്ദയാണ്. സനാതന ധർമത്തിന്റെ വക്താവായിരുന്നില്ല ഗുരുവെന്നും എന്നാൽ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി ഗുരുവിനെ മാറ്റാൻ ചിലർ ശ്രമിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞുതുടങ്ങിയത്. അത്തരമൊരു മനുഷ്യനെ സനാതനധർമത്തിന്റെ അടയാളമാക്കി മാറ്റാൻ ശ്രമിക്കുന്നതുതന്നെ ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ് എന്നും സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി വിമർശിച്ചു. സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീനാരായണ ഗുരുവിനെ കേവലം ഒരു മതനേതാവായോ മത സന്യാസിയായോ കുറച്ചു കാണിക്കാനുള്ള സ്രമങ്ങളെ തിരിച്ചറിയണം. നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി ഗുരുവിനെ തളച്ചിടുന്ത് ശരിയാണോ എന്ന് ചിന്തിക്കണം. ഗുരു എന്തിനൊക്കെ വേണ്ടി നില കൊണ്ടോ, അതിനൊക്കെ എതിരായ പക്ഷത്തേക്ക് ഗുരുവിനെ തട്ടിയെടുത്ത് കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർത്ഥാന സമ്മേളനത്തിലാണ്…
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്. എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം.കലാശപ്പോരില്‍ കരുത്തരായ പശ്ചിമ ബംഗാളുമായി കേരളം ഏറ്റുമുട്ടും. രാത്രി 7.30 മുതലാണ് കലാശപ്പോരാട്ടം. മത്സരം തത്സമയം ഡിഡി സ്‌പോര്‍ട്‌സിലും എസ്എസ്ഇഎന്‍ ആപ്പിലൂടെയും കാണാം. സന്തോഷ് ട്രോഫി സ്വന്തമാക്കി ന്യൂയര്‍ ഹാപ്പിയാക്കാനുള്ള അവസരമാണ് കേരളത്തിനു മുന്നിലുള്ളത്. അപരാജിത മുന്നേറ്റത്തോടെയാണ് കേരളം ഫൈനലില്‍ ഇറങ്ങുന്നത്. കേരളത്തിന്റെ 16ാം ഫൈനല്‍. ബംഗാളിന് 47ാം കലാശപ്പോര്. അവര്‍ക്ക് 32 കിരീടങ്ങള്‍. കേരളത്തിന് ഏഴും. ബംഗാള്‍ ടീം സന്തുലിതമാണ്. കടുത്ത എതിരാളികളെയാണ് കേരളത്തിനു ഫൈനല്‍ നേരിടേണ്ടത്. കേരളം 5-4-1 ശൈലിയിലാണ് വിന്ന്യസിക്കുന്നത്. മിന്നും ഫോമിലുള്ള അജ്‌സല്‍ ഏക സ്‌ട്രൈക്കറാകും. നിജോ ഗില്‍ബര്‍ട്ട് അടക്കമുള്ളവരാണ് മധ്യനിര. ബംഗാള്‍ 4-3-3 ഫോര്‍മേഷനായിരിക്കും പരീക്ഷിക്കുക.
Subscribe to Updates
Get the latest creative news from FooBar about art, design and business.