- വിന്‍സെന്‍ഷ്യന്‍ ദേശീയ സമ്മേളനം എറണാകുളത്ത്
- പാപ്പാ കാസ്തെൽ ഗന്തോൾഫൊയിൽ!
- നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം 260-ലേറെ സഭാശുശ്രൂഷകരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്
- ഗാസയിലും യുക്രൈനിലും സംഘർഷങ്ങൾക്ക് പരിഹാരം സംഭാഷണം; കർദ്ദിനാൾ പിയട്രോ പരോളിൻ
- സ്വർണവില തുടർച്ചയായി കുതിക്കുന്നു
- മെസ്സിയില്ലാതെ അർജന്റീന തോറ്റു; പെനാൽറ്റിയിൽ എക്വഡോർ വിജയം
- കെ. എ. ആൻസനെ സി എസ് എസ് ആദരിച്ചു
- ഇസ്രായേൽ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഖത്തർ
Author: admin
ഇസ്രായേലിൻറെയും പലസ്തീൻറെയും സുരക്ഷിതവും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ അതിർത്തികളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരമാണെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച.
കവർ സ്റ്റോറി / ബിജോ സില്‍വേരി കുഞ്ഞുനാളിലേ ഹൃദയത്തില്‍ കുടിയേറിയ ചവിട്ടുനാടകത്തിന്റെ ഹരം അറുപതുകള്‍ പിന്നിട്ടിട്ടും ബ്രിട്ടോ വിന്‍സെന്റിനെ പിന്തുടരുകയാണ്. ഫോര്‍ട്ടുകൊച്ചി വെളിയില്‍ കുരിശിങ്കല്‍ വീട്ടില്‍ വിന്‍സെന്റ് പെഡ്രുവിന്റേയും ട്രീസാ വിന്‍സെന്റിന്റേയും മകനായി ജനിച്ച ബ്രിട്ടോ വിന്‍സെന്റ് പത്തു ചവിട്ടുനാടകങ്ങള്‍ രചിച്ചു. 500ല്‍ അധികം വേദികളില്‍ കാണികളുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. നൂറുകണക്കിനു ശിഷ്യന്മാരുണ്ട് ബ്രിട്ടോ വിന്‍സെന്റിന്. സംഗീതനാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി എന്നിവയുടെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. രചനയും സംവിധാനവും നിര്‍വഹിച്ച പൊന്തിയോസ് പിലാത്തോസ് എന്ന നാടകമാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ചവിട്ടുനാടകത്തിന്റെ എല്ലാ മേഖലകളിലും ബ്രിട്ടോ വല്ലഭന്‍ തന്നെയാണ്. രചനയിലും സംവിധാനത്തിലും മാത്രമല്ല, ആലാപനം, സംഗീതം, ചമയം, പരിശീലനം, ഗവേഷണം എന്നിവയിലും സജീവമാണ്. കൊച്ചിന്‍ ചവിട്ടുനാടക കളരിയുടെ സ്ഥാപകനാണ്. ചവിട്ടുനാടകം കേരളത്തില്‍ ഗോതുരുത്ത്, തിരുത്തിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പാരമ്പര്യമായി കളിച്ചുവന്നിരുന്നത്. കൊച്ചിക്കാരനായ താങ്കള്‍ക്ക് ഈ കലയോട് ആഭിമുഖ്യം ഉണ്ടായതെങ്ങനെയാണ്? ചവിട്ടുനാടകം ആദ്യകാലത്ത് കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂര്‍ എന്നീ…
പുരാണം / ജയിംസ് അഗസ്റ്റിൻ മലയാളത്തില്‍ എണ്ണമറ്റ ഭക്തിഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ശാസ്ത്രീയസംഗീത കച്ചേരികള്‍ക്കുള്ള കീര്‍ത്തനങ്ങള്‍ വളരെ കുറച്ചു മാത്രമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശാസ്ത്രീയസംഗീതശൈലിയിലുള്ള കീര്‍ത്തനങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കുമ്പളം ബാബുരാജ് ഭാഗവതര്‍ എന്നിവര്‍ വലിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.’ദിവ്യകാരുണ്യനാഥനെ കാണാം കണ്ടുവണങ്ങി ആരാധിക്കാംപലമണിഗോതമ്പിന്നപ്പം മനുഷ്യപ്രയത്‌നത്തിന്നപ്പംദിവ്യമേനിയാകുന്നോരപ്പം കൂട്ടായ്മയൊരുക്കുന്നോരപ്പം”നാഥാ വസിച്ചാലും’ എന്ന ആല്‍ബത്തിലെ ഈ കീര്‍ത്തനം കുമ്പളം ബാബുരാജ് തന്നെയാണ് പാടിയിരിക്കുന്നത്.’പുതുജീവന്‍’ എന്ന ആല്‍ബത്തിലെ ഒരു കീര്‍ത്തനത്തിന്റെ ആദ്യവരികള്‍ താഴെ ചേര്‍ക്കുന്നു.’ദാവീദിന്‍ പുത്രാ യേശുനാഥാകനിയേണമേ അടിയനില്‍ നീരോഗത്തില്‍ നിന്നും മുക്തി നേടാന്‍നിന്നെയെന്നും സ്തുതിച്ചീടാന്‍ ദാവീദിന്‍ പുത്രാ കനിയേണമേ.’ ‘ഈശ്വരധ്യാനം ശാന്തിയേകിടുംഈശ്വരരധ്യാനം ദുഖമകറ്റീടുംഈശ്വരധ്യാനം പകയറ്റീടുംഈശ്വരധ്യാനം സ്‌നേഹം വളര്‍ത്തീടുംഈശ്വരധ്യാനം ജ്ഞാനം നല്‍കീടുംഈശ്വരധ്യാനം ധൈര്യം പകര്‍ന്നീടുംഈശ്വരധ്യാനം പാപമകറ്റീടുംഈശ്വരധ്യാനം ജീവന്‍ നല്‍കീടും’എന്നു തുടങ്ങുന്ന കീര്‍ത്തനം ഈശ്വരധ്യാനം എന്ന ആല്‍ബത്തിലെയാണ്. ദേവാ തുറന്നാലും, നാഥാ വസിച്ചാലും, ഈശ്വരധ്യാനം, പുതുജീവന്‍, ദൈവപിതാവിനെ സ്തുതിച്ചീടാം തുടങ്ങിയ ആല്‍ബങ്ങളിലെ എല്ലാ കീര്‍ത്തനങ്ങളും എഴുതിയത് ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തനാണ്. റവ.ഡോ. ചെറിയാന്‍ കുനിയന്തോടത്ത്,…
പുസ്തകം / ഷാജി ജോര്‍ജ് 1985 മെയ് 21ന് ഈ ലോകത്തോട് വിടവാങ്ങിയ സിസ്റ്റര്‍ മേരി ബനീഞ്ഞ മെല്ലെ മെല്ലെ നമ്മുടെ ഓര്‍മകളില്‍ നിന്ന് മായുകയാണ്. ചില പാഠപുസ്തകങ്ങളില്‍ സിസ്റ്ററിന്റെ കവിതകളുടെ സാന്നിധ്യമുണ്ടെന്നത് വിസ്മരിക്കുന്നില്ല. മിസ്റ്റിക് കവി സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ വിയോഗത്തിന്റെ 40-ാം വാര്‍ഷികത്തില്‍ സിസ്റ്ററിനെ ഓര്‍ക്കാന്‍ ഒരു പുസ്തകം കാരണമായി. 2014ല്‍ പ്രസിദ്ധീകരിച്ച സിസ്റ്റര്‍ ഡോ. നോയല്‍ റോസിന്റെ ‘സ്ത്രീയും ആത്മീയതയും.’സ്‌ത്രൈണ ആത്മീയതയൊന്നും ആവേശപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടാതിരുന്ന കാലത്താണ് സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജീവിതം. മേരി ജോണ്‍ തോട്ടം എന്ന പേരില്‍ പൂര്‍വ്വാശ്രമത്തിലും സന്ന്യാസാശ്രമത്തിലും സാഹിത്യപ്രവര്‍ത്തനം നടത്തിയ, മലയാള സാഹിത്യത്തിലെ ഏക കാവ്യവ്യക്തിത്വം എന്ന അപൂര്‍വത ബനീഞ്ഞാമ്മയ്ക്കുണ്ട്. ബനീഞ്ഞാമ്മ എന്ന വാക്ക് പെരുമ്പടവം ശ്രീധരനില്‍ നിന്ന് പലവുരു കേട്ടിട്ടുണ്ട്. തന്റെ വാത്സല്യനിധിയായ അധ്യാപികയോടുള്ള മുഴവന്‍ സ്‌നേഹവും പ്രകടമാക്കുന്നതാണ് ബനീഞ്ഞാമ്മ എന്ന അദ്ദേഹത്തിന്റെ പറച്ചില്‍.സ്ത്രീയും ആത്മീയതയും എന്ന പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് ഡോ. സ്‌കറിയ സക്കറിയയാണ്. മതചിന്തയില്‍ ധാരാളം മാറ്റങ്ങള്‍…
പക്ഷം /കെ.ജെ സാബു പത്തു ലഭിച്ചാല്‍ നൂറിനു ദാഹംനൂറിനെ ആയിരമാക്കാന്‍ മോഹംആയിരമോ പതിനായിരമാകണംആശയ്ക്കുലകിതില്‍ അളവുണ്ടാമോ… കമുകറ പുരുഷോത്തമന്‍ പാടിയ ഈ പഴമ്പാട്ടിന്റെ ഈണം മലയാളിയുടെ ചുണ്ടുകളില്‍ ഇപ്പോഴുമുണ്ട്.ആര്‍ക്കും ഒന്നും മതിയാകില്ല എന്നത് ഒരു ലോകതത്വമാണ്. അതാണീ പാട്ടിന്റെ പൊരുള്‍! ‘ഞാന്‍ പൂര്‍ണ തൃപ്തനല്ല’ എന്നാവും ലോകത്തെ കിട്ടാവുന്ന സുഖസൗകര്യങ്ങളൊക്കെ വെട്ടിപ്പിടിച്ച മനുഷ്യന്‍മാരൊക്കെയും അവസാന ശ്വാസത്തിലും മനസ്സില്‍ പറയുക.ഒരാളെക്കൊണ്ട് ‘എനിക്കു മതിയായേ….’ എന്നു പറയിപ്പിക്കാനാവുമ്പോഴാണ് ആ മനുഷ്യന്‍ പൂര്‍ണതൃപ്തനായി എന്നു തീര്‍ത്തു പറയാനാവൂ. ഒരാള്‍ക്ക് അധികാരം കൊടുത്തുനോക്കൂ; ദേവേന്ദ്രന്റെ മുകളില്‍ എന്തെങ്കിലും സ്ഥാനമുണ്ടെങ്കില്‍ അതുകൂടി കിട്ടിയാലും ആള്‍ ‘എനിക്കുമതിയായേ….’ എന്നു പറയണമെന്നില്ല. ആശാന് അടക്കിഭരിക്കാന്‍ ഇനിയും കിടക്കുന്നു സൗരയൂഥങ്ങള്‍!ഒരുവള്‍ക്ക് സൗന്ദര്യം വാരിക്കോരി കൊടുത്തുനോക്കൂ; ലോകസുന്ദരി, വിശ്വസുന്ദരി, പ്രപഞ്ചസുന്ദരി…. ഇനി വല്ല പട്ടവും ബാക്കിയുണ്ടോയെന്നു തേടി പാഞ്ഞു ദാഹിച്ചു മോഹിച്ചു വെടിതീര്‍ന്നുപോകും ആ പാവം! ഒരുവന് കയ്യും കണക്കുമില്ലാതെ സ്വത്തുകൊടുക്കൂ; ആദ്യം അദ്ദേഹം താമസിക്കുന്ന പഞ്ചായത്തും വന്നുവന്ന് ഇന്ത്യാ മഹാരാജ്യം അങ്ങനെതന്നെ തന്റെ പേരില്‍…
അവൻ പ്ലസ് ടു പഠിക്കുമ്പോ വിശന്ന് തലകറങ്ങി വീണപ്പോ തുണയായത് ഒരു ലുഡ്വിനാമേരി എന്ന കന്യാസ്ത്രീയാണ്. അവരാണ് നല്ലൊരു ചെരുപ്പും ഉടുപ്പും ആദ്യമായി വാങ്ങിക്കൊടുത്തത്. ആ കരിമനിന്ന് മതവും മതഭ്രാന്തുമില്ലാത്ത ഞാനായി. എനിക്ക് മതവും ജാതിയുമില്ലാത്ത രണ്ട് മക്കളുമായി. ജീവിക്കാനുള്ള വഴിയുമായി.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്ക മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ.
കൊച്ചി: ലോക അന്താരാഷ്ട്ര കണ്ടൽക്കാട് ദിനാചരണത്തോട് അനുബന്ധിച്ച് “കണ്ടൽക്കാടുകൾ – തീരദേശ സംരക്ഷകർ ” എന്ന പ്രമേയം അടിസ്ഥാനമാക്കി, സെന്റ് ആൽബർട്ട്സ് കോളേജ് ( ഓട്ടോനോമസ് ) ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷറീസ് ആൻഡ് അക്വാ കൾച്ചർ വിഭാഗവും സീ – ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ദേശീയ സെമിനാർ, തീരദേശ പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷണത്തിൽ കണ്ടൽക്കാടുകളുടെ പങ്ക് അനുസ്മരിപ്പിക്കുന്നതായിരുന്നു.പ്രസ്തുത സെമിനാറിൽ കോളേജ് അസിസ്റ്റന്റ് മാനേജർ റവ. ഫാ. ഷൈൻ പോളി കളത്തിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ ജോസഫ് റബല്ലോ കണ്ടൽക്കാടുകളുടെ പ്രസക്തിയെക്കുറിച്ചും പരിപാലനത്തെ കുറിച്ചും വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. സെമിനാറിൽ ലോകപ്രശസ്ത സമുദ്ര ശാസ്ത്ര വിദഗ്ധനും കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസിലറും സ്കൂൾ ഓഫ് മറൈൻ സയൻസ് ( കുസാറ്റ് CUSAT ) ഡീനുമായ എമറിറ്റസ് പ്രൊഫസർ ഡോ. എസ്. ബിജോയ് നന്ദൻ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് കണ്ടൽക്കാട് സംരക്ഷണസമിതി അംഗവും കുഫോസ് മുൻ ഫിഷ് ഫാം സുപ്രഡന്റ്ന്റും ഒട്ടനവധി…
എഡിറ്റോറിയൽ / ജെക്കോബി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ക്രൈസ്തവരും മുസ്ലിംകളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹങ്ങളെ തീവ്രഹിന്ദുത്വ അക്രമിസംഘങ്ങളും ഭരണകൂടവും വേട്ടയാടുന്നതെങ്ങനെയെന്നതിന്റെ ഭയാനകമായ നേര്‍സാക്ഷ്യമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളികളായ മുതിര്‍ന്ന രണ്ടു ഫ്രാന്‍സിസ്‌കന്‍ പ്രേഷിത സന്ന്യാസിനിമാര്‍ അനുഭവിക്കുന്ന കൊടുംയാതനകളില്‍ നാം കാണുന്നത്.ഛത്തീസ്ഗഡിലെ ബസ്തര്‍ ആദിവാസി ഗോത്രവര്‍ഗ മേഖലയിലെ നാരായണ്‍പുറില്‍നിന്ന് പ്രായപൂര്‍ത്തിയായ മൂന്നു ക്രൈസ്തവ യുവതികളെ, അവരുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ, ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള തങ്ങളുടെ കോണ്‍വെന്റും ഫാത്തിമ ആശുപത്രിയുമായി ബന്ധപ്പെട്ട ജോലിക്കായി കൊണ്ടുപോകാന്‍ ദുര്‍ഗ് ജംക് ഷന്‍ സ്റ്റേഷനില്‍ എത്തിയതാണ് അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്ന്യാസിനീ സമൂഹത്തിന്റെ ഭോപ്പാല്‍ നിര്‍മല്‍ മാതാ പ്രോവിന്‍സ് അംഗങ്ങളായ സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും. നാരായണ്‍പുറില്‍ നിന്ന് യുവതികളോടൊപ്പം അവരില്‍ ഒരാളുടെ സഹോദരനായ സുബുമന്‍ മാണ്ഡവ് എന്ന ആദിവാസി യുവാവും ഉണ്ടായിരുന്നു. ഇവരുടെ പക്കല്‍ പ്ലാറ്റ്ഫോം ടിക്കറ്റില്ലെന്നു കണ്ടെത്തിയ റെയില്‍വേ ടിക്കറ്റ് പരിശോധകന്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍, തങ്ങളുടെ…
ഛത്തീസ്ഗഡിലേതിനു സമാനമായി മനുഷ്യക്കടത്ത് ആരോപിച്ച് 2021ൽ തൃശൂർ റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ രണ്ടു കന്യാസ്ത്രീകളടക്കം 5 പേരെയും സെഷൻസ് കോടതി വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി
Subscribe to Updates
Get the latest creative news from FooBar about art, design and business.