- സ്ലീവാ തീർത്ഥാടനം ഇന്ന്
- തിരിച്ചുകയറി സ്വർണവില
- അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് വ്യാപിപ്പിച്ചു
- മുനമ്പം തീര നിവാസികൾക്ക് ആശ്വാസം..
- KLCA കോട്ടപ്പുറം രൂപത ജനറൽ കൗൺസിൽ 2025
- ചരിത്രമാകുന്ന പുസ്തക പ്രകാശനം 20-ന്
- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
Author: admin
സുവർണജൂബിലി ആഘോഷങ്ങൾ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: മഴ അതിശക്തമാകുന്നതിനാൽ പീച്ചി ഡാമിലെ നാല് സ്പിൽവേ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് 12ന് രണ്ട് ഇഞ്ച് (അഞ്ചു സെന്റിമീറ്റർ) വീതം ഉയർത്തുവാൻ തീരുമാനം . കെഎസ്ഇബിയുടെ ചെറുകിട വൈദ്യുതി നിലയത്തിൽ സാങ്കേതിക തടസം നേരിട്ടതിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്. വ്യാഴാഴ്ച രാവിലെ മുതൽ നിലയം വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നുവെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ നിലയത്തിലൂടെയുള്ള ഒഴുക്ക് തടസപ്പെടുമെന്ന സാഹചര്യമാണുള്ളത് .അതിനാലാണ് ഷട്ടറുകൾ ഉയർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതെന്ന് പീച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഷട്ടറുകൾ ഉയർത്തുന്നതിലൂടെ മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലേതിൽ നിന്നും ഏകദേശം 20 സെന്റിമീറ്റർ കൂടി ഉയന്നേക്കും . അതിനാൽ പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും കർശനമായ ജാഗ്രത പാലിക്കണം .
തിരുവനന്തപുരം: വിവാദമായ ശബരിമല സ്വർണക്കടത്ത് കേസിൽ തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലേക്ക്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ചും തെളിവെടുക്കും. സ്വർണം കടത്തിയതിൽ 10 പ്രതികളാണുള്ളത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് വിവരം . പ്രതി ചേർത്തതിൽ ഇപ്പോള്‍ സർവീസിലുള്ള മുരാരി ബാബുവും അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാറും മാത്രമാണ്. കഴിഞ്ഞ വ്യാഴാഴ്ച മുരാരിബാബുവിന്റെയും പ്രതിപട്ടികയിലുള്ള മറ്റ് ചിലരുടെ വീടുകളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. കുറച്ചു കൂടി തെളിവുകള്‍ ശേഖരിച്ച ശേഷമാകും മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുന്നത് .
ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.
വത്തിക്കാനിലേക്ക് തീർത്ഥാടനം നടത്തിയ ജറുസലേമിലെ തിരുക്കല്ലറയുടെ അശ്വാരൂഢസേനാംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചപ്പോൾ (ANSA)
കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശസംരക്ഷണ യാത്രയുടെ ചങ്ങനാശേരി അതിരൂപതയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വത്തിക്കാൻ സിറ്റി: മധ്യപൂർവ്വേഷ്യയിലെ ക്രൈസ്തവർക്ക് നേരെ ഉയരുന്ന ആക്രമണങ്ങളെ അപലപിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിന്റെ പ്രകാശന വേളയിലാണ് കർദ്ദിനാൾ ഇക്കാര്യം പറഞ്ഞത്. വെസ്റ്റ് ബാങ്കിലെ, പ്രത്യേകിച്ച് തായ്ബെ ഗ്രാമത്തിലെ ക്രൈസ്തവരോട് ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന മോശം പെരുമാറ്റത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കർദ്ദിനാൾ മറുപടി പറഞ്ഞു. ഇത് വളരെ സങ്കീർണ്ണമായ പ്രശ്നമാണെന്നും സാധാരണ ജീവിതം നയിക്കുന്ന ഈ ക്രിസ്ത്യാനികൾ എന്തിനാണ് ഇത്തരം ശത്രുതയ്ക്ക് വിധേയരാകുന്നതെന്ന് മനസ്സിലാകുന്നില്ലായെന്നും കർദ്ദിനാൾ വ്യക്തമാക്കി. എല്ലാവർക്കും ബഹുമാനത്തോടെയും വസ്തുനിഷ്ഠമായും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത്തരം ഭീഷണികൾക്ക് വിധേയരാകാതെ ആളുകൾക്ക് സ്വയം അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യം ലഭിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഗാസയിലെ സമാധാന പദ്ധതി പ്രതീക്ഷ പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി തെരേസിയൻ കാർമെലിറ്റീസ് സഭ (സി.ടി.സി.) സെന്റ് ജോസഫ് എറണാകുളം പ്രവിശ്യയിലെ സിസ്റ്റർ വിമൽ ഗ്രേസ് സി.ടി.സി. അഭിഭാഷകയായി . സന്യസ്ത വിളിയോടൊപ്പം അധ്യാപന ജീവിതവും നയിക്കുന്ന സി . വിമൽ ഗ്രേസ് ഇനി നിയമവീഥിയിലേയ്ക്ക്. കേരള ബാർ കൗൺസിൽ അംഗമായി പ്രവർത്തിക്കും .
കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിൽ . എറണാകുളം സെൻറ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയാണ് രാഷ്ട്രപതി ദ്രൗപദി മുർമു. കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ വരവേൽപ്പ് നൽകും. റോഡ് മാർഗം 11.55നു കോളജിലെത്തി ചടങ്ങിനു ശേഷം 1.20നു നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്ററിൽ 1.45നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെനിന്ന് 1.55നു പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്കു തിരിക്കുക . ഇന്നലെ ശിവഗിരിയിലെയും പാലായിലെയും പരിപാടികൾക്കുശേഷം കുമരകത്തെ താജ് റിസോർട്ടിലായിരുന്നു രാഷ്ട്രപതി . രാജ്ഭവനിൽ രണ്ട് ദിവസം താമസിച്ച രാഷ്ട്രപതിക്ക് അയ്യപ്പവിഗ്രഹം സമ്മാനിച്ചാണു ഗവർണർ രാജേന്ദ്ര ആർലേക്കർ യാത്രയാക്കിയത്. രാജ്ഭവൻറെ ചിത്രമുള്ള ഉപഹാരവും അദ്ദേഹം ഉപഹാരമായി നൽകി.
തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം പേർക്ക് ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ തിങ്കളാഴ്ച വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 1600 രൂപവീതമാണ് ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്.ഇതിനാവശ്യമായ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
