- ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- ഇന്ന് ഈസ്റ്റർ ‘ ലോകം ആനന്ദനിറവിൽ
- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
Author: admin
ബിജോ സില്‍വേരി ‘കണ്ടാലിരക്കുന്ന മനുഷ്യരുണ്ടോ കാക്കാന്‍ മടിക്കുന്നു തരം വരുമ്പോള്‍’… എന്നാണ് ചൊല്ല്. ഉലകില്‍ മോഷണങ്ങള്‍ പലതാണ്, പതിവാണ്. ചിലര്‍ക്കത് ഉപജീവനമാര്‍ഗമാണെങ്കില്‍ മറ്റു ചിലര്‍ക്കത് വിനോദമായിരിക്കും. തനിക്ക് ഒരാവശ്യവുമില്ലാത്ത സാധനങ്ങള്‍ അടിച്ചുമാറ്റുന്ന മനോരോഗികളുമുണ്ട്-ക്ലിപ്‌ടോമാനിയ എന്നാണിതിനെ വിളിക്കുന്നത്. ആര്‍മി ഓഫ് തീവ്സ് സാഹസികമായി മോഷണം നടത്താന്‍ ആഗ്രഹിക്കുന്നവരുടെ കഥയാണ് പറയുന്നത്. വിനോദമോഷണ വിഭാഗത്തില്‍ ഇതിനെ ഉള്‍പ്പെടുത്താമെങ്കിലും മോഷ്ടാക്കള്‍ അല്ലെങ്കില്‍ മോഷ്ടാവായ നായകന്‍ വെല്ലുവിളി ആഗ്രഹിക്കുന്നയാളാണെന്നു പറയാം. ജര്‍മ്മനിയിലെ പോട്സ്ഡാമിലാണ് കഥ നടക്കുന്നത്. ഒരു ബാങ്ക് ക്ലര്‍ക്കായ സെബാസ്റ്റ്യന്‍ ഷ്ലെഞ്ചിന് ഒരു അത്യുഗ്രന്‍ കഴിവുണ്ട്. സേഫുകള്‍ തുറക്കാനുള്ള കഴിവാണത്. പക്ഷേ, അയാളൊരു മോഷ്ടാവല്ല; നിഷ്‌കളങ്കനുമാണ്. പ്രായോഗികമായി ഇതുവരെ തന്റെ കഴിവ് പരീക്ഷിച്ചിട്ടുമില്ല. തന്റെ കഴിവുകള്‍ എങ്ങനെ വിനിയോഗിക്കപ്പെടണം എന്നയാള്‍ക്ക് അറിഞ്ഞുകൂട. സിനിമ ആരംഭിക്കുമ്പോള്‍ സെബാസ്റ്റ്യന്‍ തന്റെ കമ്പ്യൂട്ടറിനു മുന്നിലിരുന്ന് യൂ ട്യൂബില്‍ പോസ്റ്റിടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സേഫ് നിര്‍മാതാക്കളിലൊരാളായ ഹാന്‍സ് വാഗ്നറെകുറിച്ചാണ് അയാള്‍ സംസാരിക്കുന്നത്. സെബാസ്റ്റ്യന്‍ ജനിക്കുന്നതിനും ഏറെ വര്‍ഷം മുമ്പ് ജീവിച്ചിരുന്ന…
മൈക്കിൾ ജാക്സൺ മുതൽ ബീറ്റിൽസ് വരെയുള്ള പ്രഗത്ഭ ഗായകരുടെയും ബാൻഡുകളുടെയും പാട്ടുകൾ ലോകം കൂടുതൽ കേട്ടിട്ടുള്ളത് ഇ.എം.ഐ.യുടെ ലേബലിൽ നിന്നുമാണ്. ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഇ.എം.ഐ. ഇവിടെ ആൽബങ്ങൾ നിർമ്മിച്ചിരുന്നത്. വളരെ അപൂർവമായാണു ഒരു മലയാളം ക്രിസ്ത്യൻ ഗാന സമാഹാരം ഇവർ നിർമ്മിക്കുന്നത്.
ന്യൂഡൽഹി : ഡൽഹിയിൽ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിൽ വരുമെന്ന് ദേവേന്ദ്ര യാദവ്. ബദ്‌ലി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് അദ്ദേഹം. ആം ആദ്‌മി പാർട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും ശക്തമായ ഒരു കോൺഗ്രസ് സർക്കാർ രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ പെൻഷൻ, റേഷൻ കാർഡ്, മലിനജലം എന്നിവയുടെ കാര്യത്തിൽ കെജ്‌രിവാള്‍ നൽകിയ ഉറപ്പുകളൊന്നും പ്രാവർത്തികമാക്കിയില്ല. മൊഹല്ലയിൽ സ്‌കൂളുകളോ ക്ലിനിക്കുകളോ പോലുമില്ല. അതിനാൽ തന്നെ 2025ൽ ശക്തമായ ഒരു കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ജനങ്ങള്‍ തയാറായിക്കഴിഞ്ഞുവെന്നും ദേവേന്ദ്ര യാദവ് പറഞ്ഞു. ബദ്‌ലി നിയമസഭാ മണ്ഡലത്തിൽ എഎപിയുടെ അജേഷ് യാദവ്, ബിജെപിയുടെ ദീപക് ചൗധരി എന്നിവരാണ് ദേവേന്ദ്ര യാദവിൻ്റെ എതിരാളികള്‍. അതേസമയം, വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ഡൽഹിയിൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങിയ എംപി പപ്പു യാദവും കൽക്കാജി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അൽക്ക ലാംബയും ആംആദ്‌മിക്കെതിരെ ആഞ്ഞടിച്ചു.
ആന്‍ഫീല്‍ഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലോസ്‌ക് ലില്ലെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റെഡ്‌സ് തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏഴ് മത്സരത്തിലും ജയം സ്വന്തമാക്കിയാണ് ലിവര്‍പൂള്‍ അവസാന പതിനാറിലെത്തിയത്. സൂപ്പർതാരം മുഹമ്മദ് സലാ, ഹാർവെ എലിയട്ട് എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ലില്ലെയ്‌ക്കായി ജൊനാഥൻ ഡേവിഡും ഗോള്‍ നേടി. കളിയുടെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് ലിവര്‍പൂളാണ് മത്സരത്തില്‍ മുന്നിട്ടുനിന്നത്. 34-ാം മിനിറ്റില്‍ കര്‍ട്ടിസ് ജോണ്‍സിന്‍റെ പാസില്‍ നിന്ന് മുഹമ്മദ് സലായാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ബലത്തില്‍ മത്സരം ലിവര്‍പൂളിന് അനുകൂലമായി. രണ്ടാം പകുതിയില്‍ ലില്ലെ താരം ഐസ മൻഡിക്ക് പുറത്തുവേണ്ടിവന്നു. പിന്നാലെ 59-ാം മിനിറ്റുമുതല്‍ പത്ത് പേരുമായാണ് ലില്ലെ കളിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി 62-ാം മിനിറ്റില്‍ ജോനാഥന്‍ ഡേവിഡിന്‍റെ ഗോളിലൂടെ ലില്ലെ സമനില പിടിച്ചു.എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഹാര്‍വി എലിയറ്റിന്‍റെ ഗോളിലൂടെ…
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കണം എന്ന ആവശ്യമുയർത്തി ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. ഭരണമുന്നണിയുടെ ഭാഗമായ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും കോൺഗ്രസിന് കീഴിലുള്ള സർവീസ് സംഘടനകളുടെയുെ നേതൃത്വത്തിലാണ് പണിമുടക്ക്. കോൺഗ്രസ് അനുകൂല സംഘടനയായ സെറ്റോയും സിപിഐ അനുകൂല സംഘടയായ അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുമാണ് പ്രധാനമായും പണി മുടക്കുന്നത്. ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശികകൾ പൂർണമായും അനുവദിക്കണം, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കണം, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സർക്കാർ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങൾകൂടി ഉന്നയിച്ചാണ് പണിമുടക്ക്.
മുനമ്പം: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ്ജ് എം പി പ്രസ്താവിച്ചു നിതീക്കും , ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കുവാൻ താനും തൻ്റെ പാർട്ടിയും തയ്യാറാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു മുനമ്പം ഭൂസമരത്തിൻ്റെ 101 മത് മത് ദിനത്തിൽ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്റ്റ്സ് (അസംബ്ളി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവ്വീസസ്) ൻ്റെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരത്തിൻ്റെ സമാപന ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹംഫ്രാൻസിസ് ജോർജ്ജ് എം പി യുടെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് മുനമ്പം നിവാസികൾ സ്വീകരിച്ചത് നിലവിലുള്ള വഖഫ് നിയമത്തിലെ നിർദ്ദയമായ വകുപ്പുകളോട് മനസാക്ഷിയുള്ള ആർക്കും യോജിക്കാൻ കഴിയില്ല കേന്ദ്ര സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഈ ബില്ല് അവതരണത്തിൽ നിന്ന് പിന്നോട്ട് പോവരുതെന്നും എം പി തുടർന്ന് അദ്യർത്ഥിച്ചു ആക്റ്റ്സ് ജനറൽ സെക്രട്ടറി ജോർജ്ജ് സെമ്പാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്റ്റ്സ് സെക്രട്ടറി കുരുവിള മാത്യൂസ് ഭാരവാഹികളായ ജോർജ് ഷൈൻ,…
മുനമ്പം : സമരപ്പന്തലിൽ മാജിക്കുമായി മജീഷ്യൻ ഡോ. ജോൺ മാമ്പിള്ളി. മുനമ്പം ഭൂസമരത്തിൻ്റെ 100-ാം ദിവസത്തിൽ നിരാഹാര സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് പ്രശസ്ത മാന്ത്രികൻ ഡോ. ജോൺ മാമ്പിള്ളി അവതരിപ്പിച്ച മാജിക് ഷോ ശ്രദ്ധേയമായി. മുനമ്പം ഭൂസംരക്ഷണ സമിതി 100 ദിവസമായി നടത്തി വരുന്ന നിരാഹാര സമരത്തിലെ പന്തലിൽ വച്ചാണ് മാജിക് അവതരിപ്പിച്ചത്. മുനമ്പം നിവാസികളുടെ മാനസീക സംഘർഷങ്ങളും, മയക്ക് മരുന്ന് ലഹരി വസ്തുക്കൾ എന്നിവക്ക് എതിരെ ബോധവൽക്കരണവും ഉൾക്കൊള്ളിച്ചുള്ളതായിരുന്നു ഇന്ദ്രജാല പ്രകടനം.
മുനമ്പം : മുനമ്പത്തിന് ഭാരതത്തിന്റെ മുഴുവൻ മുഖമാണെന്നും ഇനിയൊരു മുനമ്പം ആവർത്തിക്കരുത് എന്നും ഇരിങ്ങാലക്കുട ബിഷപ്പും കെസിബിസി വൈസ് പ്രസിഡന്റുമായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരുകളും കോടതിയും, ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ആണ് എന്ന് അദ്ദേഹം പറഞ്ഞു. മത നിയമങ്ങളുടെ പേരിലുള്ള വിവേചനങ്ങളും അനീതിയും ഒഴിവാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ നേതൃത്വത്തിൽ മുനമ്പം നിരാഹാര സമരത്തിൻ്റെ നൂറാം ദിനത്തിൽ നടന്ന രാപകൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം: മുനമ്പം ഭൂപ്രശ്നത്തിൽ മുഖ്യപ്രതി സർക്കാരാണെന്ന് പി.വി അൻവർ എക്സ് എം.എൽ .എ പറഞ്ഞു. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരത്തിൽ നൂറാം ദിനത്തിൽ നടന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി രജിസ്റ്റർ ചെയ്തു കൊടുത്തപ്പോഴും പോക്ക് വരവ് നടത്തിയപ്പോഴും കരം അടച്ചു കൊണ്ടിരുന്നപ്പോഴും വീട് വയ്ക്കുമ്പോഴും എല്ലാം അനുമതി നല്കിയ സർക്കാർ ഒരു സുപ്രഭാതത്തിൽ ഈ അവകാശങ്ങൾ നിഷേധിക്കുന്നത് കടുത്ത അനീതിയും ജനവഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കേണ്ടതും സർക്കാരാണ്. ക്രൈസ്തവ- മുസ്ലീം സ്പർദ്ധ വളർത്തുവാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. മുസ്ലീം സമുദായം മുനമ്പം ജനതയോട് ഒപ്പമാണ്. മനുഷ്യന് അവകാശപ്പെട്ട സ്വത്തുക്കൾ ഏത് നിയമത്തിൻ്റെപേരിലാണെങ്കിലും തട്ടി യെടുക്കുന്നത് ഇസ്ലാമികമല്ലെന്നും ദൈവിക നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ആക്ട്സ് പ്രസിഡൻ്റ് ബിഷപ്പ് ഡോ.ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ. സി. ബി സി വൈസ് പ്രസിഡൻ്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ,…
Subscribe to Updates
Get the latest creative news from FooBar about art, design and business.