- നോബൽ ജേതാവ് മരിയ കൊറീന മച്ചാദോയ്ക്ക്, ലിയോ പാപ്പ കൂടിക്കാഴ്ച അനുവദിച്ചു
- ബെനഡിക്ട് പാപ്പയുടെ നാമകരണ നടപടികൾക്ക് സാധ്യത: ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ.
- അന്യായമായി വേട്ടയാടപ്പെട്ട കർദ്ദിനാൾ ജോർജ് പെൽ വിടവാങ്ങിയിട്ട് 3 വർഷം
- മനുഷ്യജീവൻ’ പകരം വയ്ക്കാനാവാത്ത സമ്പത്ത്-ഡോ. ആന്റണി വാലുങ്കൽ
- കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- കെസിബിസി പ്രോലൈഫ് സമിതി ഗ്രാൻഡ് കോൺഫറൻസ് -പോസ്റ്റർ പ്രകാശനം ചെയ്തു
- കരുതലിന്റെ ‘സ്നേഹപ്പൊതി’യുമായി കെ.സി.വൈ.എം
- പിഎസ്എല്‍വി-സി62 പരാജയം
Author: admin
പുരാണം / ജെയിംസ് അഗസ്റ്റിന്‍ ഭാരതീയജനതയി ൽ ദേശഭക്തിയുടെ തീനാളം ജ്വലിപ്പിച്ച മന്ത്രധ്വനിയായ വന്ദേമാതരം ഒന്നര നൂറ്റാണ്ടു പിന്നിടുന്നു. ഇന്ത്യക്കാരന് വെറുമൊരു ഗാനമല്ലിത്. ഭാരതാംബയോടുള്ള നമ്മുടെ ആത്മബന്ധത്തിന്റെ, സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ,വീരബലിദാനങ്ങളുടെയെല്ലാം മുഴക്കമാണിത്. ഇന്ത്യൻ ദേശീയതയുടെയും സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുടെയും സ്വരമായ വന്ദേമാതരം രചിക്കപ്പെട്ടിട്ട് 150 വർഷമായി. ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളിയും സംസ്കൃതവും ചേർത്തു എഴുതിയ കവിത 1875 നവംബർ ഏഴിനാണ് പുറത്തിറങ്ങിയത്. ഈ കവിത ആനന്ദമഠം എന്ന നോവലിൽ പ ഉൾപ്പെടുത്തുകയായിരുന്നു. വംഗദർശൻ എന്ന മാസികയുടെ എഡിറ്റർ ആയിരുന്നു ബങ്കിം ചന്ദ്ര ചാറ്റർജി.1872-ൽ പ്രസിദ്ധീകരണം ആരംഭിച്ച വംഗദർശന്റെ ആദ്യ എഡിറ്റർ ബങ്കിം ചന്ദ്ര ചാറ്റർജി തന്നെയായിരുന്നു. 1901മുതൽ രവീന്ദ്ര നാഥ ടഗോർ വംഗദർശന്റെ എഡിറ്ററായി പ്രവർത്തിച്ചു. 1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന “ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ” എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷുകാരോടുള്ള നാടിൻറെ സാംസ്‌കാരിക പ്രതിരോധവും പ്രതിഷേധവും…
എഡിറ്റോറിയൽ / ജെക്കോബി അഞ്ചു വര്‍ഷം മുന്‍പ്, ബിജെപിക്ക് ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്ത്, മൂന്ന് കാര്‍ഷിക നിയമങ്ങളോടൊപ്പം പ്രതിപക്ഷ കക്ഷികളുടെ അസാന്നിധ്യത്തില്‍ ഏകപക്ഷീയമായി പാസാക്കിയെടുത്ത നാല് തൊഴില്‍നിയമസംഹിതകള്‍ ഇത്രയുംകാലം കോള്‍ഡ് സ്റ്റോറേജില്‍ വച്ചിരിക്കയായിരുന്നു. 2025 – 2047 കാലയളവില്‍ മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പുതിയ ദേശീയ തൊഴില്‍ നയത്തിന്റെ കരട് ‘ ശ്രം ശക്തി നീതി 2025’ എന്ന പേരില്‍ അവതരിപ്പിച്ചതിനു പിന്നാലെ, ഒരു മുന്നറിയിപ്പുമില്ലാതെ, 2019-2020 കാലത്തെ ആ നാല് ലേബര്‍ കോഡുകള്‍ രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ട് നവംബര്‍ 21ന് കേന്ദ്ര തൊഴില്‍മന്ത്രാലയം വിജ്ഞാപനമിറക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍, നിര്‍ദേശക തത്ത്വങ്ങള്‍, ഫെഡറലിസം, രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട അടിസ്ഥാന തത്ത്വങ്ങള്‍, സംവരണ വ്യവസ്ഥകള്‍, കോടതി വിധികള്‍ എന്നിവയെ പാടേ നിരാകരിച്ചുകൊണ്ട്, തൊഴില്‍ അവകാശമല്ല, ധര്‍മ്മമാണ് എന്ന് മനുസ്മൃതി, ശുക്രനീതി, യാജ്ഞവല്ക്യസ്മൃതി, അര്‍ഥശാസ്ത്രം എന്നിവയെ ആധാരമാക്കി ചാതുര്‍വര്‍ണ്യവ്യവസ്ഥയിലെ നിര്‍വചനത്തിലേക്ക് തിരിച്ചുനടത്തുന്നതാണ് ശ്രം ശക്തി നീതി. ഒരു നൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷുകാരുടെ കാലത്ത് പാസാക്കിയ…
കൊച്ചി : രോഗികളുടെ അവകാശങ്ങൾ ഓർമ്മപ്പെടുത്തി സ്വകാര്യ ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ. മുൻകൂർ തുക അടയ്ക്കാത്തതിൻ്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കരുത് . ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ എക്‌സ്‌റേ ഉൾപ്പെടെയുള്ള എല്ലാ പരിശോധനഫലങ്ങളും രോഗിക്ക് കൈമാറാനും കോടതി ഉത്തരവായി . രോഗികളുടെ അവകാശങ്ങൾക്കും ചികിത്സ സുതാര്യതയ്ക്കും മുൻഗണന നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആരോഗ്യത്തോടെ ജീവിക്കുകയെന്ന ഭരണഘടനാപരമായ അവകാശത്തിൻ്റെ ഭാഗമാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടെന്നും കോടതി പറഞ്ഞു . ഡോക്ടർമാരുടെ വിവരങ്ങളും ഓരോ ചികിത്സയ്ക്കുമുള്ള നിരക്കുകളും ആശുപത്രികളുടെ പ്രവേശന ഭാഗത്തും വെബ്സൈറ്റിലും പ്രദർശിപ്പിക്കണം. നിരക്കുകളടക്കം പ്രദർശിപ്പിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി ഉടമകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) നൽകിയ അപ്പീലുകൾ തള്ളികൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിർണായക ഉത്തരവ്. രോഗികൾക്കായി ആശുപത്രികളിൽ പരാതി പരിഹാര സംവിധാനങ്ങൾ ഒരുക്കണം. ഇതിനായി പ്രത്യേക ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കണം. പരാതി പരിഹാര സംവിധാനം നടപ്പിലാക്കാത്ത ആശുപത്രികൾക്കെതിരെ കർശന നടപടി…
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിക്ക് സമീപമുണ്ടായ വെടിവയ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാഷനൽ ഗാർഡ്സ് അംഗങ്ങളായ ഇരുവരും പശ്ചിമ വിർജീനിയ സ്വദേശികളാണ്. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു . വൈറ്റ് ഹൗസിനടുത്ത് വെടിവയ്പ് നടക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിലായിരുന്നു. വെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കി . ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ആക്രമണത്തിൽ മരിച്ച പശ്ചിമ വിർജീനിയ സ്വദേശികളായ സൈനികരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും നാഷനല്‍ ഗാര്‍ഡുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഇവരുടെ സേവനവും ജീവത്യാഗവും പശ്ചിമ വിർജീനിയ മറക്കില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഭീകരമായ പ്രവൃത്തിക്ക് ശക്തമായ നടപടി ആവശ്യപ്പെടുമെന്ന് പാട്രിക് മോറിസി സമൂഹമാധ്യമത്തിൽ കുറിച്ചു.
ബെയ്ജിംഗ്: പാർപ്പിട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ 44 പേർ മരിച്ചു . 279പേരെ കാണാതായിട്ടുണ്ട് . 700പേരെ രക്ഷപ്പെടുത്തി ഷെൽട്ടറുകളിലേക്ക് മാറ്റി. കെട്ടിട നിർമാണ കമ്പനി എക്സിക്യൂട്ടീവുകളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ഡയറക്ടർമാരും ഒരു കൺസൾട്ടൻറുമാണ് അറസ്റ്റിലായത്. തീ പെട്ടെന്ന് പടരാൻ കാരണമായേക്കാവുന്ന നിലവാരമില്ലാത്ത വസ്തുക്കൾ നിർമാണത്തിനായി ഉപയോഗിച്ചെന്ന പേരിലാണ് അറസ്റ്റ് . 800ലധികം അഗ്നിരക്ഷാസേനാംഗങ്ങളാണ് തീയണയ്ക്കാനായി പരിശ്രമിക്കുന്നത്. എട്ട് കെട്ടിടങ്ങളിൽ നാലെണ്ണത്തിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട് . തായ് പോ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു വൻ കെട്ടിടങ്ങളിലായി 2,000 വസതികൾ ഉൾപ്പെടുന്ന സമുച്ചയമാണിത്. 4600 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഏഴു കെട്ടിടങ്ങളിലും തീ പടർന്നു. 700 അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങിയെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. നവീകരണത്തിൻറെ ഭാഗമായി കെട്ടിടങ്ങൾക്കു പുറത്തു സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള…
കൊച്ചി :നവദർശൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഡോണർമാരുടെ വാർഷിക സമ്മേളനം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിനോട്ചേർന്നുള്ള ഹാളിൽ ചേർന്നു. പരേതരായ ഡോണർമാർക്ക് വേണ്ടിയുള്ള ദിവ്യബലിക്ക് ശേഷം ചേർന്ന പൊതുസമ്മേളനം മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പുതിയ ഡോണർമാർക്ക് പിതാവ് ഉപഹാരം നൽകി. നവദർശൻ ഡയറക്ടർ ഫാദർ ജോൺസൺ ഡിക്കുഞ്ഞ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാദർ ജോസഫ് പള്ളിപ്പറമ്പിൽ, ഫാദർ അലക്സ് കുരിശുപറമ്പിൽ, ഫണ്ട് മൊബിലൈസേഷൻ കമ്മിറ്റി സെക്രട്ടറി അഡ്വ: വി. എ. ജെറോം എന്നിവർ സംസാരിച്ചു.
വത്തിക്കാന്‍ സിറ്റി: കൊല്ലം രൂപതാംഗം ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസിന്റെ ‘അവള്‍ക്കു വേണ്ടിയുള്ള വിചാരങ്ങള്‍’ എന്ന ലേഖനസമാഹാരം പ്രകാശനം ചെയ്തു. കൊല്ലം രൂപതയില്‍ നിന്ന് വത്തിക്കാനിലെത്തിയ തീര്‍ഥാടക സംഘത്തിന്റെ സാന്നിധ്യത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സമീപം വച്ച് കൊല്ലം രൂപതാ മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി, കൊല്ലം രൂപതാ വികാരി ജനറല്‍ മോണ്‍. ബൈജു ജൂലിയാനു നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.മോണ്‍. ജോര്‍ജ് മാത്യു, കൊല്ലം ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ റവ. ഡോ. സില്‍വി ആന്റണി, ഫാ. ബിജു ജോസഫ്, ഫാ. നിജേഷ് ഗോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്ഥിതി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് അവതാരിക എഴുതിയത് ഷാജി ജോര്‍ജാണ്.കെഎല്‍സിഡബ്ല്യുഎയുടെ മുന്‍ പ്രസിഡന്റാണ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്.
കൊച്ചി : കെ സി ബി സി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെ ടുന്ന പ്രതിമാസം പി.ഒ.സി. എന്ന പരിപാടിയുടെ ഭാഗമായി 2025 നവംബര്‍ 27 വ്യാഴാഴ്ച 6.30 ന് പത്തനാപുരം ഗാന്ധിഭവന്‍ തിയറ്റര്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഗാന്ധി എന്ന നാടകം പി ഒ സി ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കുന്നതാണ്.പ്രവേശനം പാസ് മുലം -. ബന്ധപ്പെടേണ്ട നമ്പര്‍ 9446024490, 8281054656
കൊച്ചി : കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡുകൾ രാജ്യത്തെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും വേതന സുരക്ഷയും ക്ഷേമാവകാശങ്ങളും സംഘടനാ സ്വാതന്ത്ര്യവും ഇല്ലാതാക്കി കടുത്ത തൊഴിലാളി ചൂഷണത്തിന് ഇടയാക്കുമെന്ന് പി സന്തോഷ് കുമാർ എം പി അഭിപ്രായപ്പെട്ടു. ലേബർ കോഡുകൾ നടപ്പാക്കിയതിനെതിരെ തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിച്ച് കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി കേരള പത്ര പ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ ) , കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയൻ (കെ എൻ ഇ എഫ് ) സംഘടനകൾ സംയുക്തമായി എറണാകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ രംഗത്തെ ജീവനക്കാരുടെ സേവന വേതന വ്യവ്യസ്ഥകൾക്ക് സംരക്ഷണമുണ്ടായിരുന്ന വേജ് ബോർഡുകൾ ഇല്ലാതാക്കി. നിശ്ചിത സമയ തൊഴിൽ എന്നതും തൊഴിലിന് അനുസൃതമായ വേതനമെന്നതും ഇപ്പോൾ ഇല്ലാത്ത അവസ്ഥയാണ്. ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കണമെങ്കിൽ 300 തൊഴിലാളികൾ ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളു. ഇത് തൊഴിലാളികളുടെ അവകാശ സമരങ്ങൾ ഇല്ലാതാക്കി കോർപറേറ്റുകളുടെ താല്പര്യങ്ങൾ…
കൊച്ചി : കൊച്ചി രൂപതയുടെ 36 -ാമത് ബിഷപ്പ് മോൺ. ആൻ്റണി കാട്ടിപ്പറമ്പിലിൻ്റെ മെത്രാഭിഷേക കർമ്മത്തിന് മുന്നൊരുക്കമായി പന്തൽകാൽനാട്ടു കർമ്മം ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ എമിരിത്യൂസ് ബിഷപ്പ് ജോസഫ് കരിയിൽ നിർവ്വഹിച്ചു. മോൺ ഷൈജുപരിയാത്തുശ്ശേരി രൂപത ചാൻസിലർ റവ. ഡോ. ജോണി സേവ്യർ പുതുക്കാട്ട്, റവ. ഫാദർ ജോസി കണ്ടനാട്ട്തറ, ലോറൻസ് കൂട്ടത്തിപറമ്പ്, കെ എസ് സാബു, ക്രിസ്റ്റി ജോസഫ് കുറ്റിക്കാട്ട്, റവ ഫാദർ ടോമി ചമ്പക്കാട്ട്, റവ ഫാദർ മാക്സൺ കുറ്റിക്കാട്ട്, റവ ഫാദർ ആന്റണി കുഴിവേലി എന്നിവർ സംസാരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
