- നോബൽ ജേതാവ് മരിയ കൊറീന മച്ചാദോയ്ക്ക്, ലിയോ പാപ്പ കൂടിക്കാഴ്ച അനുവദിച്ചു
- ബെനഡിക്ട് പാപ്പയുടെ നാമകരണ നടപടികൾക്ക് സാധ്യത: ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ.
- അന്യായമായി വേട്ടയാടപ്പെട്ട കർദ്ദിനാൾ ജോർജ് പെൽ വിടവാങ്ങിയിട്ട് 3 വർഷം
- മനുഷ്യജീവൻ’ പകരം വയ്ക്കാനാവാത്ത സമ്പത്ത്-ഡോ. ആന്റണി വാലുങ്കൽ
- കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- കെസിബിസി പ്രോലൈഫ് സമിതി ഗ്രാൻഡ് കോൺഫറൻസ് -പോസ്റ്റർ പ്രകാശനം ചെയ്തു
- കരുതലിന്റെ ‘സ്നേഹപ്പൊതി’യുമായി കെ.സി.വൈ.എം
- പിഎസ്എല്‍വി-സി62 പരാജയം
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണിത്. അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് . ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ദിത്വാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചിരിക്കുകയാണ്. വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്‌നാട്- പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ കാറ്റാണ് വീശുന്നത്. കനത്തമഴയ്ക്കുള്ള സാധ്യതയുമുണ്ട്. കേരളത്തിൽ ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അടുത്ത നാലുദിവസം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. അസുഖബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. മൻമോഹൻസിങ് മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.1999, 2004, 2009 കാലയളവിൽ കാൺപുരിൽനിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2004 മുതൽ 2009 വരെ മൻമോഹൻ സിങ് സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു. പിന്നീട് 2011 മുതൽ 2014 വരെ കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. 2000 മുതൽ 2002 വരെയാണ് ജയ്സ്വാൾ യുപി കോൺഗ്രസ് അധ്യക്ഷനായിരുന്നത്. 1989-ൽ കാൺപുർ മേയറായാണ് പൊതുരംഗത്ത് സജീവമായത്. ജയ്സ്വാളിന്റെ മരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുശോചിച്ചു.
അന്തിമ വിജയം നേടുന്നതുവരെ പിന്തുണക്കുമെന്ന് KRLCC രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ് കൊച്ചി: മുനമ്പം നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നു . ഭൂസംരക്ഷണ സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത് . കേസിൽ അന്തിമ വിധി വരുന്നതു വരെ ഭൂ നികുതി അടയ്ക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു . ഈ സാഹചര്യത്തിലാണ് ഭൂസംരക്ഷണസമിതി കോർ ഗ്രൂപ്പ് യോഗം ചേർന്ന് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കേരളത്തിൽ എല്ലാ ഭൂമിക്കും 1961 ലെ കേരള ഭൂനികുതി നിയമപ്രകാരം അടിസ്ഥാന ഭൂനികുതി ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാരിലേക്ക് ഈ നികുതി എല്ലാ വർഷവും ഭൂമിയുടെ ഉടമസ്ഥനോ കൈവശം വച്ചിരിക്കുന്ന വ്യക്തിയോ നല്കേണ്ടതാണ്. ഭൂമിയുടെ മേൽ വ്യക്തിക്കുള്ള ഉടമസ്ഥാവകാശം / കൈവശാവകാശം കാലാകാലങ്ങളിൽ മാറുന്നതിന് അനുസൃതമായി ഭൂനികുതി പിരിച്ചെടുക്കുന്നതിനായി ഈ നികുതി അടയ്ക്കേണ്ട ബാധ്യത ആർക്കാണെന്നും ആരിൽ നിന്നാണ് ഈ ഭൂനികുതി പിരിച്ചെടുക്കേണ്ടതെന്നും റവന്യൂ റിക്കാർഡുകളിൽ രേഖപ്പെടുത്തുന്ന നടപടിയാണ് പോക്കുവരവ്. 1966 ലെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി റൂൾസ് പ്രകാരമാണ്. കേരളത്തിൽ…
എറണാകുളം :ഭാരത സഭയിലെ ആദ്യ കർമ്മലീത്ത സന്യാസിനിയും, കേരളസഭയുടെ ആദ്യ സന്യാസിനിയുമായ വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ തിരുസ്വരൂപത്തിനും തിരുശേഷിപ്പിനും ജന്മനാടായ വൈപ്പിനിൽ സ്വീകരണം നൽകി. ഒച്ചന്തുരുത്ത് സിറ്റിസി കോൺവെന്റിലെ സുപ്പീരിയർ സെറാഫിനിൽ നിന്നും ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക സഹവികാരി ഫാ. ജിപ്സൺ തോമസ് ഗോശ്രീ ജംഗ്ഷനിൽ സ്വീകരിച്ചു. KCYM വരാപ്പുഴ അതിരൂപത പ്രസിഡണ്ട് രാജീവ് പാട്രിക് ഹാരാർപ്പണം നടത്തി. ഇരുചക്രവാഹന അകമ്പടിയോടുകൂടിയും, ബാൻഡ് വാദൃത്തോടും കൂടി കുരിശിങ്കൽ ദേവാലയത്തിൽ എത്തിയപ്പോൾ ഫൊറോനാ വികാരിയും കുരിശിങ്കൽ ഇടവക വികാരിയുമായ ബഹു. ഫാ.ഫ്രാൻസിസ് പീടിയേക്കൽ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് വിവിധ കോൺവെന്റിലെ CTC,CSST 0’com സന്യാസിനികളുടെയും,വൈദികരുടെയും,വിശ്വാസികളുടെയും സാന്നിദ്ധ്യത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ തിരുസ്വരൂപവും തിരുശേഷിപ്പും ആശീർവദിച്ചു. തുടർന്ന് വൈപ്പിൻ ഫൊറോനയിലെ വിവിധ ഇടവകകളിലെ ഇരുപതോളം വരുന്ന വൈദികരുടെ സാന്നിധ്യത്തിൽ അഭിവന്ദ്യ പിതാവ് ആഘോഷകരമായ ദിവ്യബലി അർപ്പിച്ചു. ദിവ്യബലിക്ക് ശേഷം വാഴ്ത്തപ്പെട്ട എലീശ്വാമ്മയുടെ തിരുശേഷിപ്പ് വിശ്വാസികൾക്ക് തൊട്ടുവാണങ്ങാൻ അവസരമൊരുക്കി. കേന്ദ്ര സമിതിയും…
തുർക്കിയിൽ പ്രഥമ അപ്പസ്തോലിക സന്ദർശനത്തിനായി എത്തിയ ലെയോ പാപ്പയ്ക്കു പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഉജ്ജ്വല സ്വീകരണം നൽകി
മലയാള മനോരമയും എറണാകുളം ലൂർദ് ആശുപത്രിയും സംയുക്തമായി നടത്തിയ പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും കൊച്ചി കസ്റ്റംസ് കമ്മീഷണർ ഡോ.ടി.റ്റിജു IRS ഉദ്ഘാടനം ചെയ്യുന്നു.ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, ഡോ. ജോയ്സൺ എബ്രഹാം,ജനറൽ മെഡിസിൻ വിഭാഗം മേധാവി, ഡോ. സുനു കുര്യൻ, എൻഡോക്രൈനോളജിസ്റ്റ് ഡോ. നവ്യ മേരി കുര്യൻ, ഡോ. ജോർജ് തയ്യിൽ, ഫാ. വിമൽ ഫ്രാൻസിസ്, ഡോ. സിബി കെ. ആർ, ശ്രീ. രഞ്ജി തോമസ് എന്നിവർ സമീപം
സിനിമ / പ്രഫ. ഷാജി ജോസഫ് 1818 ല്‍ മേരി ഷെല്ലി എഴുതിയ നോവലിനെ ആസ്പദമാക്കി പ്രസിദ്ധ മെക്‌സിക്കന്‍ സംവിധായകനായ ‘ഗില്ലെര്‍മോ ഡെല്‍ ടോറോ’ രചനയും സംവിധാനവും നിര്‍വഹിച്ച്, 2025-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫ്രാങ്കെന്‍ സ്‌റ്റൈന്‍ മരണമില്ലാത്ത ജീവന്‍ സൃഷ്ടിക്കുന്നതില്‍ പരീക്ഷണം നടത്തിയ അഹങ്കാരിയായ ശാസ്ത്രജ്ഞന്‍ ഫ്രാങ്കെന്‍സ്‌റ്റൈന്റെ ജീവിതമാണ് കഥ പിന്തു ടരുന്നത്. പല കാലങ്ങളില്‍, പല ഭാഷകളില്‍ ഈ നോവലിന് ചലച്ചിത്ര ഭാഷ്യങ്ങളുണ്ടായിട്ടുണ്ട്. ഗില്ലെര്‍മോ ഡെല്‍ ടോറോ ദീര്‍ഘ കാലം ഈ സിനിമയ്ക്കുവേണ്ടി ചിലവഴിച്ചു. മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്‌റ്റൈന്റെ പതിപ്പിലൂടെ, അദ്ദേഹം ക്ലാസിക് നോവലിനെ രൂപപ്പെടുത്തുക മാത്രമല്ല; വിഷാദകരമായ ഗോഥിക് ദുരന്തത്തിലേക്ക് പുനഃസംയോജിപ്പിക്കുകയും ചെയ്യുന്നു. നോവലിന്റെ വിവിധ പാളികളുള്ള ആഖ്യാന ഘടനയോട് ചേര്‍ന്നുനില്‍ക്കുന്നതിലാണ് സിനിമയുടെ തിളക്കം. ക്യാപ്റ്റന്‍ ആന്‍ഡേഴ്‌സന്റെ നേതൃത്വത്തിലുള്ള റോയല്‍ ഡാനിഷ് നാവികസേനയുടെ പര്യവേഷണ കപ്പലായ ‘ഹൊറി സോണ്ട്’ 1857-ല്‍, ഉത്തരധ്രുവത്തിലെ മഞ്ഞുമലയില്‍ കുടുങ്ങി കിടക്കുകയാണ്. അവിടെ ഒരു പ്രത്യേക ‘ജീവി’ യുടെ ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിക്ടര്‍…
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ ബെവ്‌കോ അടക്കം എല്ലാ മദ്യശാലകൾക്കും അവധി പ്രഖ്യാപിച്ചു . അവധി ദിവസങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഡിസംബർ 9, 11 തീയതികളിൽ രണ്ടു ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും അതിനുശേഷം 13-ന് നടക്കുന്ന വോട്ടെണ്ണൽ ദിനത്തിലുമാണ് സമ്പൂർണ മദ്യ നിരോധനം. ഡിസംബർ 9-ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 7-ന് വൈകിട്ട് 6 മണി മുതൽ ഡിസംബർ 9-ന് വൈകിട്ട് വോട്ടെടുപ്പ് പൂർത്തിയാകും വരെയും ഡിസംബർ 11-ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 9-ന് വൈകിട്ട് 6 മണി മുതൽ ഡിസംബർ 11-ന് വോട്ടെടുപ്പ് പൂർത്തിയാകും വരെയും നിരോധനം ബാധകമായിരിക്കും. ഡിസംബർ 13-ന് വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ഉണ്ടാകും .…
കൊച്ചി: കൊച്ചി രൂപതയുടെ പുതിയ ഇടയനായ മോണ്‍. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഡിസംബര്‍ 7ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് സ്‌ക്വയറിലെ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് കൊച്ചി രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അറിയിച്ചു. സിസിബിഐയുടേയും എഫ്എബിസിയുടേയും അധ്യക്ഷനായ ഗോവ ആന്‍ഡ് ദാമന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപത മുന്‍ ബിഷപ് ഡോ. ജോസഫ് കരിയിലും സഹകാര്‍മികരായിരിക്കും. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വചനസന്ദേശം നല്‍കും. വത്തിക്കാന്റെ ഇന്ത്യയുടെ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ദോ ജിറേലി, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെആര്‍എല്‍സിബിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. കൊച്ചി രൂപതയുടെ 36…
പുസ്തകം / ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി കേരളത്തിലെ അറിയപ്പെടുന്ന കാര്‍ഡയോളജിസ്റ്റുകളില്‍ ഒരാളാണ് ഡോ. ജോര്‍ജ് തയ്യില്‍. എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം സ്ഥാപക മേധാവിയാണദ്ദേഹം. നാലുപതിറ്റാണ്ടായി ഹൃദ്രോഗ ചികിത്സാരംഗത്ത് സജീവ സാന്നിധ്യമായി അദ്ദേഹമുണ്ട്. ജര്‍മനിയില്‍ പഠന-പരിശീലങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ്ഇലഞ്ഞിക്കലിന്റെ താത്പര്യപ്രകാരം ലൂര്‍ദില്‍ സേവനശുശ്രുഷകളാരംഭിക്കുന്നത്. ചികിത്സാ വൈദഗ്ധ്യം കൊണ്ടും സ്‌നേഹാര്‍ദ്രമായ സമീപനം കൊണ്ടും ഏറെ ജനപ്രിയത അദ്ദേഹം നേടിയിട്ടുണ്ട്. ഹൃദ്രോഗം, പ്രതിവിധി, മുന്‍കരുതലുകള്‍ എന്നിവ ആസ്പദമാക്കി നാലഞ്ച് ഈടുറ്റ പഠനഗ്രന്ഥങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. കോട്ടയം ഡിസി ബുക്ക്‌സാണ് എല്ലാറ്റിന്റെയും പ്രസാധകര്‍. വായനക്കാര്‍ക്കു സവിശേഷമായും സ്വീകാര്യമാകുന്ന ഈ ഗ്രന്ഥങ്ങള്‍, ബെസ്റ്റ്‌സെല്ലര്‍ വിഭാഗത്തില്‍ വരുന്നതു മുന്‍നിര്‍ത്തി പ്രസാധകര്‍ അവാര്‍ഡുകള്‍ നല്‍കിയിയിട്ടുണ്ട്.വിഷയം ഒന്നുതന്നെയാണെങ്കിലും ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളുടെ നൂതനവിവരണശേഖരണത്തില്‍ ഡോ. തയ്യില്‍ പുലര്‍ത്തുന്ന തീക്ഷ്ണതയാണ് ഈ കൃതികള്‍ ആകര്‍ഷകവും സ്വീകാര്യവുമാക്കുന്നതിലെ നിയാമകഘടകം. തിരക്കിട്ട ചികിത്സാ മണിക്കൂറുകള്‍ക്കിടയില്‍, ഈ മേഖലയിലെ ഏറ്റവും നവീനമായ ചലനങ്ങള്‍പോലും ഒപ്പിയെടുക്കാന്‍ ഡോ. തയ്യില്‍ അതികര്‍ക്കശമായ നിഷ്ഠയും നിര്‍ബന്ധവും പുലര്‍ത്തുന്നു. പുതിയ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
