- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
കൊച്ചി : ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് എറണാകുളം ലൂർദ് ആശുപത്രി കൊച്ചി കോർപ്പറേഷൻ, ചേരാനല്ലൂർ, കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറക്കൽ എന്നീ പഞ്ചായത്തുകളുടെ പരിധിയിൽ സ്ട്രോക്ക് രോഗികൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി സൗജന്യ ആംബുലൻസ് സർവീസ് ആരംഭിച്ചു. സൗജന്യ സ്ട്രോക്ക് ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം എറണാകുളം എം.എൽ.എ ടി.ജെ വിനോദ് നിർവഹിച്ചു. എല്ലാ രോഗികൾക്കും അതിനൂതന ചികിത്സ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുന്ന ലൂർദ് ആശുപത്രിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ദിനാചരണത്തിനോടനുബന്ധിച്ച് സമീപവാസികൾക്കും പൊതുജനങ്ങൾക്കും വേണ്ടി നടത്തിയ സ്ട്രോക്ക് അനുബന്ധ ബോധവൽക്കരണ ക്ലാസിൽ ലൂർദ് ആശുപത്രി ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ബോബി വർക്കി, ന്യൂറോ സർജറി വിഭാഗം കൺസൾട്ടന്റ്മാരായ ഡോ. ആകർശ് ജെ, ഡോ. വിനീത് കെ.കെ. എന്നിവർ വിവിധ സ്ട്രോക്കുകളെ കുറിച്ചും തിരിച്ചറിയാനുള്ള മാർഗങ്ങളെക്കുറിച്ചും, വിവിധ ചികിത്സാ മാർഗ്ഗങ്ങളെ കുറിച്ചും ക്ലാസെടുത്തു. കിഡ്നി രോഗികൾക്കായുള്ള സൗജന്യ ഡയാലിസ് പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ കൗൺസിലർ വി.വി.…
മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാൻ നിങ്ങൾ പ്രമേയം പാസാക്കുമ്പോൾ, ഇരകൾക്കും അവർക്കൊപ്പമുള്ളവർക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഭേദഗതി ചെയ്യേണ്ടിവരുമെന്ന് ദീപിക ദിനപത്രം എഡിറ്റോറിയൽ . എൽഡിഎഫാണോ യുഡിഎഫാണോ ബിജെപിയെ സഹായിക്കാൻ ഒളിസേവ നടത്തുന്നതെന്ന ആരോപണ പ്രത്യാരോപണങ്ങളിലാണ് കേരളത്തിലെ ഇരുമുന്നണികളും. അതേസമയം, വഖഫ് നിയമത്തിന്റെ മുനമ്പം ഇരകളെയും അവരെ പിന്തുണയ്ക്കുന്നവരെയുമൊക്കെ പിന്നിൽനിന്നു കുത്തിയ രണ്ടു മുന്നണികളും ബിജെപിയെ സഹായിക്കാൻ ജനങ്ങളെ നിർബന്ധിക്കുകയാ ണെന്ന് എഡിറ്റോറിയൽ വ്യക്തമാക്കുന്നു . മുനമ്പത്തു വന്ന് നീതി നടപ്പാക്കുമെന്നു പറഞ്ഞവർ തിരുവനന്തപുരത്തെത്തി വഖഫിൽ തൊടരുതെന്നു പറഞ്ഞ് പ്രമേയം പാസാക്കി. ജനകീയസമരമൊന്നും പ്രശ്നമല്ലെന്നും സ്വത്ത് പിടിച്ചെടുക്കുമെന്നുമുള്ള നിലപാടിലാണ് സംസ്ഥാന വഖഫ് ബോർഡ്.എങ്കിൽ നമുക്കിനി രാഷ്ട്രീയം പറയാം; മുനമ്പത്തെ 600 കുടുംബങ്ങളുടെ നിയമാനുസൃത സ്വത്ത്, പ്രാകൃത നിയമങ്ങൾകൊണ്ടും കംഗാരു കോടതികൾകൊണ്ടും കവർന്നെടുക്കാൻ കൂട്ടുനിൽക്കുന്ന രാഷ്ട്രീയ നെറികേടിനെ അഭിസംബോധന ചെയ്യാൻ സമയമായി എന്നും എഡിറ്റോറിയൽ പറയുന്നു .മുനമ്പത്തെ മനുഷ്യർ തനിച്ചാകില്ല. ഈ രാജ്യത്തിന്റെ ചുമലിൽ നരസിംഹറാവുവിന്റെ കോൺഗ്രസ് സർക്കാർ…
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (നിഡ്സ്) കോൾപിംഗ് ഇന്ത്യയുമായി സഹകരിച്ച് ഉദിയംകുളങ്ങര സെന്റ് മേരീസ് ദൈവാലയത്തിൽ കോൾപിംഗ് ദിനാചരണം സംഘടിപ്പിച്ചു.നെയ്യാറ്റിൻകര രൂപത വികാരി ജനറൽ റൈറ്റ് റവ.മോൺ. ജി. ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു.അദ്ദേഹത്തിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ഫാ.രാഹുൽ ബി.ആൻറ്റോ, ഫാ. ഡെന്നിസ് മണ്ണൂർ, ക്ലീറ്റസ്, റഫാ.രതീഷ് മാർക്കോസ് എന്നിവർ സഹകാർമ്മികരായിരുന്നു. കോൾപിംഗ് ദിനാഘോഷ റാലി സംഘടിപ്പിച്ചു. നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോ അധ്യക്ഷത വഹിച്ചു. കമ്മിഷൻ സെക്രട്ടറിമാരായ ഫാ. ഡെന്നിസ് മണ്ണൂർ, ഫാ.ക്ലീറ്റസ്, ഉദിയൻകുളങ്ങര ഇടവക വികാരി ഫാ.രതീഷ് മാർക്കോസ്, മാർഷൽ (ജർമ്മനി), കോൾപിംഗ് കോ-ഓഡിനേറ്റർ സുലേഖ മേബിൾ, ആര്യനാട് മേഖല ആനിമേറ്റർ അഭിലാഷ് ആൻ്റണി, വ്ലാത്താങ്കര മേഖല ആനിമേറ്റർ ഷൈല മാർക്കോസ് എന്നിവർ സംസാരിച്ചു. സംഘാംഗങ്ങൾക്ക് സ്വയം തൊഴിൽ വായ്പ, പശുവളർത്തൽ, വീട് മെയിൻ്റനൻസ്, ടോയിലറ്റ് നിർമ്മാണം, വിദ്യാഭ്യാസ ധനസഹായം, സംഘങ്ങൾക്ക് സ്വയംതൊഴിൽ വായ്പ എന്നീ പദ്ധതികളിലെ 42 ഗുണഭോക്താക്കൾക്ക് മോൺ. ജി. ക്രിസ്തുദാസ്…
കൊച്ചി: മരട് വരാപ്പുഴ അതിരൂപതയിലെ ചരിത്രപ്രസിദ്ധമായ മരട് മൂത്തേടം ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ് വാകയിൽ അച്ഛൻ്റെ 93-ാം സ്മരണാഘോഷങ്ങളുടെ ഭാഗമായുള്ള മൂത്തേടം ബൈബിൾ കൺവെൻഷന് തുടക്കമായി. മോൺ. സെബാസ്റ്റ്യൻ ലൂയിസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു വികാരി ഫാ.ഷൈജു തോപ്പിൽ ബൈബിൾ കൺവെൻഷൻ നയിക്കുന്ന ഡോ: അലോഷ്യസ് കുളങ്ങര ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ എന്നിവർ സഹവികാരി മാരായ ഫാ. റിനോയ് സേവ്യർ ഫാ. ആൻ്റണി മിറാഷ് എന്നിവർ സംബന്ധിച്ചു. ബൈബിൾ കൺവെൻഷൻ 27 മുതൽ 31 വരെയാണ് കൺ വെൻഷൻ നടക്കുന്നത് നവംബർ നാലിലാണ് പ്രസിദ്ധമായ നേർച്ചസദ്യ നടക്കുന്നത്
കൊച്ചി : വരാപ്പുഴ അതിരൂപത ഫ്രാൻസിസ്കൻ അൽമായ സഭ സംഘടിപ്പിച്ച ഫ്രാൻസിസ്കൻ ദിനാഘോഷംവരാപ്പുഴ അതിരൂപത വികാരിജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്തു.വല്ലാർപാടംബസിലിക്ക റെക്ടർ ഫാ. ജെ റോം ചമ്മണിക്കോടത്ത് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു കൊണ്ട് പതാക ഉയർത്തി. വിശുദ്ധ ലിയോ റീജിയൻ മിനിസ്റ്റർ സെബാസ്റ്റ്യൻ മഠത്തിപറമ്പിൽഅധ്യക്ഷത വഹിച്ചു. വല്ലാർപാടം ബസിലിക്ക ഫാദർ ജെറോം ചമ്മിണി കോടത്ത്അനുഗ്രഹ പ്രഭാഷണം നടത്തിഫാദർ ബിനോയ് കപ്പു ചിൻ,ഫാദർ തോമസ് ചിറ്റിലപ്പള്ളി,സിസ്റ്റർ ഗ്ലാഡ്സിഈശി,ജോർജ് നാനാട്ട്,ഡോക്ടർ മോളി ഫെലിക്സ്, ഡീക്കൻവിമൽ ആൻറണി കപ്പുച്ചിൻ,അലക്സ് ആട്ടുളളിൽ,ബർണാഡ് നെറ്റോ,മാർട്ടിൻ തപ്പലോടത്ത്,റോസി ജോൺ സൻ കണക്കശ്ശേരി എന്നിവർ പ്രസംഗിച്ചു. ഫാ. തോമസ് ബേബിച്ചൻ കപ്പുച്ചിൻ ദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാദർ ബിനോയ് ലീൻ കപ്പുച്ചിൻ വചന സന്ദേശം നൽകി.
വത്തിക്കാൻ: സമൂഹത്തിലെ പാവപ്പെട്ടവരെയും ദാരിദ്ര്യരെയും അവഗണിക്കരുതെന്നും, സാമൂഹ്യവ്യവസ്ഥിതിയിലെ വിഭജനങ്ങളും, അസമത്വങ്ങളും അവസാനിപ്പിക്കണമെന്നും ഫ്രാൻസിസ് പാപ്പാ. പാവപ്പെട്ടവരോടും വേദനയനുഭവിക്കുന്നവരോടും സമീപസ്ഥരായിരിക്കുക എന്നത് സഭയുടെ ആവശ്യവും ഉത്തരവാദിത്വവുമാണെന്ന് തിരിച്ചറിയണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. റോം രൂപതയുടെ കീഴിൽ “മുറിവേറ്റതിനെ തുന്നിപ്പിടിപ്പിക്കുക, അസമത്വങ്ങൾക്കുമപ്പുറം” എന്ന പേരിൽ, ജോൺ ലാറ്ററൻ ബസലിക്കയിൽ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തിൽ സംസാരിക്കുന്ന അവസരത്തിലാണ് പാവപ്പെട്ടവരുടെയും ദരിദ്രരുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനായി സഭയും സമൂഹവും മുന്നോട്ട് വരണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തത്. റോമിന്റെ തെരുവുകളിൽ താമസിക്കുന്ന ഒരുപാട് മനുഷ്യരുടെയും, സ്വന്തമായി വീടോ ജോലിയോ ഇല്ലാതെ അലയുന്ന യുവജനങ്ങളുടെയും, വിവിധ ദുഃശീലങ്ങൾക്കും ആധുനിക അടിമത്തങ്ങൾക്കും കീഴ്പ്പെട്ട് നിരാശരുമായിരിക്കുന്ന ആളുകളുടെയും ജീവിതങ്ങൾ വെറും കണക്കുകളായി അവസാനിക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അവരിൽ മുറിവേറ്റ ക്രിസ്തുവിന്റെ മുഖം കാണാൻ നമുക്ക് സാധിക്കുന്നുണ്ടോയെന്ന് പാപ്പാ ചോദിച്ചു. ഇങ്ങനെയുള്ള മനുഷ്യർക്കായി നമുക്കൊരുമിച്ച് എന്തുചെയ്യാനാകുമെന്ന് ചിന്തിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. പാവപ്പെട്ടവർ ക്രിസ്തുവിന്റെ ശരീരമാണെന്ന് പറഞ്ഞ പാപ്പാ, അവർക്കായി അത്ഭുതകരമായ പരിഹാരങ്ങളൊന്നും യേശു വാഗ്ദാനം ചെയ്യുന്നില്ലെന്നും,…
കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനുമാസ്റ്റർക്ക് ഇന്ന് 98-ാം പിറന്നാള്‍. വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ ഇന്നു കൊച്ചിയിൽ നടക്കും. ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദരസൗധത്തില്‍ രാവിലെ 10ന് സംഘടിപ്പിച്ചിട്ടുള്ള പിറന്നാളാഘോഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലന്‍ സാനുമാസ്റ്ററെ പൊന്നാടയണിയിക്കും. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പകല്‍ 11 ന് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ എം കെ സാനുവിന്റെ പുതിയ പുസ്തകം ‘അന്തിമേഘങ്ങളിലെ വര്‍ണഭേദങ്ങള്‍’ പ്രകാശിപ്പിക്കും. സാനുമാസ്റ്ററെക്കുറിച്ച് പ്രൊഫ. എം തോമസ് മാത്യു രചിച്ച ‘ഗുരവേ നമഃ’ പുസ്തകവും പുറത്തിറക്കും.എം കെ സാനു പുരസ്‌കാരസമിതി പകല്‍ 3.30ന് ബിടിഎച്ചില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ എം കെ സാനു ഗുരുശ്രേഷ്ഠ അധ്യാപക അവാര്‍ഡ്, തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റേച്ചല്‍ ഇഗ്നേഷ്യസിന് എം കെ സാനുവും മന്ത്രി പി രാജീവും ചേര്‍ന്ന് സമ്മാനിക്കും. മിനി ബാനര്‍ജിയുടെ മോഹിനിയാട്ടം, ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതം എന്നിവയും…
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് സമയപരിധി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് പുതിയ സമയം. നേരത്തെ, മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് സമയപരിധി ഈ മാസം 25ന് അവസാനിച്ചിരുന്നു. എന്നാല്‍ ഇനി 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഊ സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. നിലവില്‍ 83.67 ശതമാനം പേര് മസ്റ്ററിംഗ് പൂര്‍ത്തിയാക്കി. നൂറുശതമാനവും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. മസ്റ്ററിംഗ് ഈ മാസം അവസാനത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് റേഷന്‍ വിഹിതം ലഭിക്കില്ല എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ താക്കീത്. എന്നാല്‍ രണ്ടുമാസം സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ മറുപടി നല്‍കിയിട്ടില്ല. ഇ-കെവൈസി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
മെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കോയിൽ ബസും ട്രക്കും കൂട്ടിയിടിച്ചു. സകാടെകസിനെയും അഗ്വുസ്കലെന്റ്സ് ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ 24 പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെക്‌സിക്കൻ അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചോളം കയറ്റിവന്ന ട്രക്കും ടെപിക് നഗരത്തിൽ നിന്ന് യാത്രക്കാരുമായി വന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഹൈവേയിലെ ഗതാഗതം തടസപ്പെട്ടു.
കോഴിക്കോട്: മനുഷ്യക്കടത്തിനും സുരക്ഷിതമല്ലാത്ത കുടിയേറ്റത്തിനുമെതിരായി പ്രവർത്തിക്കുന്ന സന്യാസിനി- സമർപ്പിതരുടെ കൂട്ടായ്മയായ അമൃത് – തലീത്താ കും- ഇന്ത്യ കേരള ഘടകത്തിൻ്റെ വാർഷിക സമ്മേളനവും ദ്വിദിന ശില്പശാലയും കോഴിക്കോട് നവജ്യോതിസ് റീന്യൂവൽ സെന്ററിൽ വച്ചു നടന്നു. കേരളത്തിലെ ഈശോ സഭയുടെ സോഷ്യോ – റിലീജിയസ് സെൻ്റർ ഡയറക്ടർ ഫാ. ദീപക് എസ് ജെ സമ്മേളനം ഉദ്ഘാടനം ചെയ്തു. നവജ്യോതിസ് റിന്യൂവൽ സെൻ്റർ ഡയറക്ടർ ഫാ. അനിൽ സാൻജോസ് മുഖ്യാതിഥി ആയിരുന്നു. കാരിത്താസ് ഇന്ത്യയുടെ പ്രോഗ്രാം കോർഡിനേറ്റർമാരായ ജെയ്സൺ വർഗ്ഗീസ്, ദിലീഷ് വർഗ്ഗീസ് എന്നിവർ ക്ലാസ്സുകളും ചർച്ചകളും നയിച്ചു.സംഘടനയുടെ പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. സിസ്റ്റർ ഷേർലി എസ് സി സി ജി (റീജിയണൽ കോഡിനേറ്റർ), സിസ്റ്റർ വിനീത എഫ് സി സി (റീജിയണൽ സെക്രട്ടറി), സിസ്റ്റർ ജോവനിറ്റ എ സി ( ജോയിന്റ് സെക്രട്ടറി),സിസ്റ്റർ ഹെർമിന ബിഎസ് (ട്രഷററർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. അമൃത് തലീത്ത കും ഇന്ത്യ നാഷണൽ സെക്രട്ടറി സിസ്റ്റർ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
