- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
തിരുവനന്തപുരം | അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടികയുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒമ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) കരട് വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭ്യമാക്കിയിട്ടുണ്ട്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താന്‍ അവസരമൊരുക്കിയിട്ടുണ്ട്. കരട് പട്ടികയിന്‍മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബര്‍ 28 വരെ സമര്‍പ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രണബ് ജ്യോതിനാഥ് അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്…
കണ്ണൂർ: റിമാൻഡിലായ പിപി ദിവ്യ ഇന്ന് ജാമ്യ ഹർജി നൽകും. തലശേരി സെഷന്‍സ് കോടതിയിലാണ് ജാമ്യ ഹര്‍ജി നല്‍കുക. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ നവീന്റെ ഭാര്യ മജ്ഞുഷ കക്ഷി ചേരും. തന്നെ ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന് യാത്രയയപ്പ് നൽകിയ യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളി. കരുതിക്കൂട്ടി വിഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്.
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത ദിവ്യയെ പൊലീസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജാരാക്കി. കണ്ണൂര്‍ മജിസ്‌ട്രേറ്റ് ചുമതല കൈമാറിയതിനെ തുടര്‍ന്നാണ് തളിപ്പറമ്പില്‍ ഹാജാരാക്കിയത്. ദിവ്യയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മുനമ്പം : മുനമ്പത്തെത്തിയത് സ്വാതന്ത്യ സമരത്തിൽ പങ്കെടുക്കാൻ എന്ന പോലെയെന്ന് പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചുകിട്ടാൻ നിരാഹാര സമരം അനുഷ്ഠിക്കുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ സമരപന്തലിലെത്തിയതായിരുന്നു ബിഷപ്പ്. ജനങളുടെ സുരക്ഷിതത്വമാണ് ജനാധിപത്യത്തിൻ്റെ കാതൽ എന്ന് പ്രസ്താവിച്ച ബിഷപ്പ് സർക്കാർ മുനമ്പം വിഷയത്തിൽ പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു. കുടിയിറക്കപ്പെട്ടാൽ മീനച്ചിലാറിൻ്റെ തീരത്ത് മുനമ്പം നിവാസികൾക്ക് വീടും മറ്റ് സൗകര്യങ്ങളും പാല രൂപത ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ, ഷംഷാബാദ് സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ , പാല രൂപത വികാർ ജനറൽ മോൺ. ജോസഫ് മലേപറമ്പിൽ, ചാൻസലർ ഫാ. ജോസഫ് കുറ്റിയാങ്കൽ, എകെസിസി രൂപത ഡയറക്ടർ ഫാ.ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ഇൻഫാം ഗ്ലോബൽ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, കമ്മീഷൻ…
നിരാഹാര സമരം പതിനേഴാം ദിനത്തിലേക്ക് മുനമ്പം: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്നു പറഞ്ഞു മുനമ്പം തീരദേശ ജനത നടത്തുന്ന നിരാഹാര സമരം പതിനേഴാം ദിനത്തിലേക്ക് .പതിനാറാം ദിനത്തിൽ ലിസി ആൻ്റണി (82), മേരി ആൻ്റണി (76) എന്നീ അമ്മമാരുൾപ്പെടെ ഒൻപത് പേർ നിരാഹാരമനുഷ്ഠിച്ചു. ഫാ. ആൻ്റണി സേവ്യർ തറയിൽ നിരാഹാരമിരുന്നവരെ പൊന്നാടയണിയിച്ചു സമരം ഉദ്ഘാടനം ചെയ്തു. ചെറുവൈപ്പ് അമലോൽഭവ മാത പള്ളി വികാരി ഫാ. ജയിംസ് അറക്കത്തറയും അൻപതോളം വരുന്ന അൽമായരും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡൻ്റ് വിശാഖ് അശ്വിൻ , ജനസെക്രട്ടറി ജാസ്മോൻ മരിയാലയം എന്നിവർ ഐക്യദാർഡ്യവുമായെത്തി. കെഎൽസിഎ കൊച്ചി രൂപത ഡയറക്ടർ ഫാ ആൻ്റണി കുഴുവേലി, പ്രസിഡന്റ് പൈലി ആലുക്കൽ തുടങ്ങിയവർ ഐക്യദാർഢ്യവുമായെത്തി. ഫാ. ആൻ്റണി കുഴുവേലി , ജിൻസൻ പുതുശേരി പ്രസംഗിച്ചു.
ന്യൂഡല്‍ഹി: ആരോഗ്യ രംഗത്ത് 12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കും. പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയാണിത്. ആയുര്‍വേദ ദിനമായി ആചരിക്കുന്ന ഇന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പഞ്ചകര്‍മ ആശുപത്രി, ഔഷധ നിര്‍മാണത്തിനുള്ള ആയുര്‍വേദ ഫാര്‍മസി, സ്‌പോര്‍ട്‌സ് മെഡിസിന്‍ യൂണിറ്റ്, സെന്‍ട്രല്‍ ലൈബ്രറി, ഐടി, സ്റ്റാര്‍ട്ട് അപ്പ്, ഇന്‍കുബേഷന്‍ സെന്റര്‍, 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ പദ്ധതിയിലുള്‍പ്പെടുന്നു. മധ്യപ്രദേശിലെ മന്ദ്‌സൗര്‍, നീമുച്ച്, സിയോനി എന്നിവടങ്ങളിലെ മൂന്ന് മെഡിക്കല്‍ കോളജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. വിവിധ എയിംസ് ആശുപത്രികളിലെ വിപുലീകരിച്ച മെഡിക്കല്‍ സൗകര്യങ്ങളും ജന്‍ ഔഷധി കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്യും. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനു കീഴില്‍ മധ്യപ്രദേശിലെ ശിവപുരി, രത്ലാം, ഖണ്ഡ്വ, രാജ്ഗഡ്,…
കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് 150 ൽ അധികം ആളുകൾക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങിനിടെ അപകടമുണ്ടായത്. തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലർ മംഗളൂരുവിലെ വിവിധ ആശുപത്രിയിലും ചികിത്സയിലാണ്.
കണ്ണൂര്‍ | എ ഡി എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദത്തിനു ശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. മൃതദേഹം ബന്ധുക്കള്‍ എത്തുന്നതിനു മുമ്പു നടപടികള്‍ പൂര്‍ത്തീകരിച്ച കാര്യവും അന്വേഷിക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് വിധി പറഞ്ഞത്. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.
എഴുപുന്ന: എഴുപുന്ന ശ്രീനാരായണപുരം റയിൽവേ ഗേറ്റ് നിലവിൽ 20 മുതൽ 30 മിനിറ്റ് വരെ അടച്ചിടുന്ന രീതിക്ക് മാറ്റം വരുത്തുവാൻ, ഇന്റർലോക്കിങ് സംവിധാനത്തിലേക്ക് മാറ്റണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കെ.എൽ.സി.എ. എഴുപുന്നയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് ഭീമഹർജി സമർപ്പിക്കുന്നതിനായി ഒപ്പുശേഖരണം നടത്തി.ശ്രീനാരായണപുരം ജംഗ്ഷനിൽ നടന്ന ഒപ്പുശേഖരണം കെ. എൽ.സി.എ സംസ്ഥാന വൈസ്പ്രസിഡൻ്റ് സാബു കാനക്കാപ്പള്ളി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് ജെയിംസ് കണ്ടത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് റെയിൽവേ ഗേറ്റിലും ജംഗ്ഷനുകളിലും പൊതുജനങ്ങളുടെ ഒപ്പുശേഖരണം നടത്തി. നിലവിൽ ട്രെയിൻ പാസ് ചെയ്യാൻ അരമണിക്കൂറോളം ഗേറ്റ് അടച്ചിടുന്നത് പള്ളുരുത്തി കുമ്പളങ്ങി ചെല്ലാനം എഴുപുന്ന ഭാഗങ്ങളിൽ നിന്നും ഈ റെയിൽവേ ഗേറ്റ് വഴി നാഷണൽ ഹൈവേയിലേക്ക് വരുന്ന യാത്രക്കാർക്ക് വൻ സമയനഷ്ടം ഉണ്ടാകുന്നു. റെയിൽവേഗേറ്റ് സിഗ്നൽ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ 10 മിനുട്ടിൽ താഴെയാകും ഗേറ്റ് ക്ലോസിംഗ് ടൈം…ഭീമഹർജി റയിൽവേ മന്ത്രി, ഡിവിഷണൽ റയിൽവേ മാനേജർ, എം. പി. കെ. സി. വേണുഗോപാൽ എന്നിവർക്കു സമർപ്പിക്കും. സെക്രട്ടറി സെൽബൻ അറക്കൽ,…
Subscribe to Updates
Get the latest creative news from FooBar about art, design and business.
