- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
കോഴിക്കോട്: കൊച്ചി വൈപ്പിന്‍, മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്‌ലാമി. ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കണം. അതിന് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ അനിവാര്യമാണ്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ ആവശ്യപ്പെട്ടു. ഭൂമി പ്രശ്‌നം എന്നതിലുപരി വിഷയത്തിന് സാമൂഹിക, സാമുദായിക മാനം കൈവരികയാണെന്നും പി മുജീബ് റഹ്‌മാന്‍ പറഞ്ഞു. കേസ് കോടതിയിലാണെങ്കിലും ആശയവിനിമയം നടത്തി പ്രശ്‌നപരിഹാരം സാധ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. പ്രദേശവാസികള്‍ക്കൊപ്പമുണ്ടെന്നാണ് വകുപ്പ് മന്ത്രി പറഞ്ഞത്. അത് വാക്കില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ. പരിഹാരം നീണ്ടുപോകുന്നത് തത്പരകക്ഷികളുടെ മുതലെടുപ്പിനും ഇരുസമൂഹങ്ങള്‍ക്കിടയിലെ ധ്രുവീകരണം ശക്തിപ്പെടാനും കാരണമാകുന്നുണ്ടെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി സ്ത്രീ ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സ്ത്രീജ്യോതി സംഗമം-2024 സംഘടിപ്പിച്ചു. സ്ത്രീജ്യോതി പ്രസിഡൻറ് ലീലാ ലോറൻസ് അധ്യക്ഷത വഹിച്ച യോഗം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ വി.ആർ. ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും NIDS ഡയറക്ടർ .ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശവും രൂപത ശുശ്രൂഷ കോഡിനേറ്റർ മോൺ. വി.പി.ജോസ് മുഖ്യ സന്ദേശവും നൽകി. കമ്മീഷൻ സെക്രട്ടറി ശ്രീമതി അൽഫോൻസ ആൻ്റിൽസ്, NIDS നഴ്സറി കോ ഓഡിനേറ്റർ ലളിത, മുൻ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ WR ഹീബ, സ്ത്രീ ജ്യോതി സെക്രട്ടറി സരിത, ബാലരാമപുരം മേഖലാ അനിമേറ്റർ ഷീബ, ചുള്ളിമാനൂർ മേഖലാ അനിമേറ്റർ ലീല മോഹൻ, ദൂരദർശൻ അവതാരിക ഗ്രീഷ്മ,ഗവേണിംഗ് ബോഡി അംഗം അനിതാ രാജൻ, സ്ത്രീജ്യോതി ഖജാൻജി സത്യസിംല എന്നിവർ…
മുനമ്പം: മുനമ്പം ഭൂപ്രശ്നം ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ ലെജിസ്ലേച്ചറിൻ്റെയും എക്സിക്യൂട്ടി വിൻ്റെയും ജുഡീഷ്യറിയുടെയും അപചയമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹത്തിൻ്റെ പതിനെട്ടാം ദിനത്തിൽ അവരെ സന്ദർശിക്കുകയായിരുന്നു ബിഷപ്പ് . ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട മുഖ്യധാര മാധ്യമങ്ങൾ ഈ പ്രശ്നം തമസ്ക്കരിക്കുമ്പോൾ അവയും അപചയത്തിൻ്റെ പാതയിലാണെന്നും ബിഷപ്പ് പ്രസ്താവിച്ചു. മുനമ്പം ജനതക്ക് നീതി കിട്ടുവോളം താനും കോട്ടപ്പുറം രൂപതയും മുനമ്പം ജനത്തോടൊപ്പമുണ്ടാകുമെന്ന് ബിഷപ്പ് ഉറപ്പ് നല്കി. നിരാഹാര സമരം പത്തൊൻപതാം ദിനത്തിലേക്ക് പ്രവേശിച്ചു. പതിനെട്ടാം ദിനത്തിൽ രതി അംബുജാക്ഷൻ,ഷൈനി മാർട്ടിൻ,ജൂഡി ആന്റണി,ഷീബ ടോമി,ജെസി ബേബി,മോളി റോക്കി,സിന്ധു ഹരിദാസ്,മേരി ജോസി, സൗമി വേണു,ഗ്രേയ്സി ജോയി,ബിന ഷാജൻ,ജൂഡി ആൻറണി എന്നിവർ നിരഹാരമനുഷ്ഠിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ ഷാബു കുന്നത്തൂർ, ഫാ. അജയ് കൈതത്തറ,കൊല്ലം രൂപത വൈദീകൻ ഫാ. റൊമാൻസ്…
വടക്കൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഉണ്ടായ വംശീയ കലാപത്തിൽ ഇരുപത് പേർ കൊല്ലപ്പെട്ടു. അപ്പർ ഈസ്റ്റ് റീജിയണിലെ ബവ്കുവിലാണ് സംഘർഷമുണ്ടായത്. ഒക്ടോബർ ഇരുപത്തിനാലിന് തുടങ്ങിയ സംഘർഷത്തിന് ഇപ്പോഴും അയവില്ല. സംഘട്ടനത്തിൽ ഉൾപ്പെട്ട ഒരു വിഭാഗം 11 വയസ്സുകാരിയെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് അക്രമാസക്തമായ സംഘർഷം ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച വാലെവാലെയ്ക്ക് സമീപമുള്ള ബോൾഗതംഗ-തമലെ ഹൈവേയിൽ നടന്ന ആക്രമണവുമായി ഈ സംഭവത്തിന് ബന്ധമുണ്ട് എന്നാണ് ഇപ്പോൾ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അജ്ഞാതരായ തോക്കുധാരികൾ റോഡ് തടയുകയും യാത്രക്കാർക്ക് നേരെ വെടിയുതിർക്കുകയും എട്ട് പേരെ കൊല്ലുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇവർ നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു. സംഘർഷത്തെ തുടർന്ന് സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ നഗരത്തിൽ പലായനം ചെയ്തതായാണ് വിവരം.സംഘർഷം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തിൽ പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. സ്‌കൂളുകൾ, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതു സൗകര്യങ്ങൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്.
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് തടയാന്‍ കൂടുതല്‍ കർശന നടപടികളുമായി കേന്ദ്രസർക്കാർ .ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ മേൽനോട്ടത്തിലാണ് സമിതി പ്രവർത്തിക്കുക. കുറ്റകൃത്യങ്ങൾ സംഘത്തെ അറിയിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരേ പ്രചാരണ പരിപാടികള്‍ തുടങ്ങാനും തീരുമാനമായി. ഈ വർഷം ഇതുവരെ 6,000 ത്തിലധികം ഡിജിറ്റൽ അറസ്റ്റ് പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ വ്യാജമായി ചമച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടെന്ന് ലക്ഷ്യമിടുന്ന വ്യക്തികളെ അറിയിച്ചാണ് സംഘം പണം തട്ടുക. തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെതിരേ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഡിജിറ്റൽ അറസ്റ്റ് എന്നത് നിയമത്തിൽ ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
കൊച്ചി: ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി പറയുന്നു. ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയിൽ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ വാദം. ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം ഉടൻ ചേരുമെന്നും റോഡുകളുടെ പുനർനിർമ്മാണം അടക്കമുള്ള അക്കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചു.
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വിലക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവിലുണ്ട്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനായി സ്‌പെഷ്യല്‍ സെക്രട്ടറി വീണ എന്‍ മാധവനാണ് ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങള്‍ നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടെന്ന് ഉത്തരവില്‍ പറയുന്നു.
കൊച്ചി : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ തൃശൂർ മാജിക് എഫ്സിക്ക് തോൽവിയോടെ മടക്കം. സെമി കാണാതെ നേരത്തെ തന്നെ പുറത്തായ തൃശൂർ ലീഗിലെ അവസാന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയോട് ഒരു ഗോളിന് പരാജയപ്പെട്ടു. കൊച്ചി സെമി ഉറപ്പിച്ചിരുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീല്‍ താരം ദോറിയല്‍ടണ്‍ ഗോമസാണ് കൊച്ചിയുടെ വിജയഗോള്‍ നേടിയത്. കൊച്ചിയുടെ അവസാന അങ്കമായിരുന്നു. ഗോൾകീപ്പർ വി വി പ്രതീഷാണ് പലപ്പോഴും തൃശൂരിൻറെ രക്ഷയ്‌ക്കെത്തിയത്. 81-ാം മിനിറ്റിലാണ് മത്സരത്തിലെ ഏകഗോൾ. നാളെ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സും കാലിക്കറ്റ് എഫ്സിയും ഏറ്റുമുട്ടും.
തിരുവനന്തപുരം: ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാനവീയം വീഥിയുടെ പരിസരത്തു നിന്ന് ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിലാണ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കുക. ചടങ്ങിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി രൂപ പാരിതോഷികം സമ്മാനിക്കും. മന്ത്രിമാരായ വി അബ്ദുറഹിമാൻ, വി ശിവൻകുട്ടി, അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങൾ തുടങ്ങിയവരും പങ്കെടുക്കും.
ടിയാങ്കോങ്: രാജ്യത്തെ ഏക വനിതാ ബഹിരാകാശ ഫ്ലൈറ്റ് എഞ്ചിനീയർ ഉൾപ്പെടെ മൂന്ന് ബഹിരാകാശയാത്രികരെ നിലയത്തിലേക്ക് അയച്ച് ചൈന. ബുധനാഴ്ച പുലർച്ചെയാണ് ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ഇവർ പുറപ്പെട്ടത്. 2030-ഓടെ ചന്ദ്രനിൽ ബഹിരാകാശയാത്രികരെ എത്തിക്കുകയെന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇവർ നടത്തും. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെൻ്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 4:27ന് മൂന്ന് ബഹിരാകാശ പര്യവേക്ഷകരുമായി ഷെൻഷൗ-19 ദൗത്യം പുറപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി സിൻഹുവയും ദേശീയ ബ്രോഡ്കാസ്റ്റർ സിസിടിവിയും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏക വനിതാ ബഹിരാകാശ എഞ്ചിനീയർ വാങ് ഹാവോസ് (34) ക്രൂ അംഗമാണ്.വിക്ഷേപണം സമ്പൂർണ വിജയമായെന്ന് ചൈന അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
