- കെസിവൈഎം; മുൻകാല ഭാരവാഹികളുടെ സംഗമം
- ഫാ. ജോസ് പുത്തൻവീട് വിടവാങ്ങി.
- പാപ്പായുടെ മൊണാക്കോ യാത്ര: കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു
- സഭയിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ചുള്ള പഠനം: അന്തിമ റിപ്പോർട്ട് സിനഡ് പുറത്തിറക്കി
- വിശുദ്ധ ജോൺ ഓഫ് ഗോഡിന്റെ തിരുനാൾ ദിനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
- “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ”, ആഗോള തലത്തിൽ ദേവാലയങ്ങളിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന
- ലെബനൻ ദുരന്തത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു
- വനിതാദിനാഘോഷവും, ഹൗസ് ചലഞ്ച് പദ്ധതിയുടെ 215 & 216 വീടുകളുടെ താക്കോൽ കൈമാറ്റവും
Author: admin
ആന്‍ഫീല്‍ഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലോസ്‌ക് ലില്ലെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റെഡ്‌സ് തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏഴ് മത്സരത്തിലും ജയം സ്വന്തമാക്കിയാണ് ലിവര്‍പൂള്‍ അവസാന പതിനാറിലെത്തിയത്. സൂപ്പർതാരം മുഹമ്മദ് സലാ, ഹാർവെ എലിയട്ട് എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ലില്ലെയ്‌ക്കായി ജൊനാഥൻ ഡേവിഡും ഗോള്‍ നേടി. കളിയുടെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് ലിവര്‍പൂളാണ് മത്സരത്തില്‍ മുന്നിട്ടുനിന്നത്. 34-ാം മിനിറ്റില്‍ കര്‍ട്ടിസ് ജോണ്‍സിന്‍റെ പാസില്‍ നിന്ന് മുഹമ്മദ് സലായാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ബലത്തില്‍ മത്സരം ലിവര്‍പൂളിന് അനുകൂലമായി. രണ്ടാം പകുതിയില്‍ ലില്ലെ താരം ഐസ മൻഡിക്ക് പുറത്തുവേണ്ടിവന്നു. പിന്നാലെ 59-ാം മിനിറ്റുമുതല്‍ പത്ത് പേരുമായാണ് ലില്ലെ കളിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി 62-ാം മിനിറ്റില്‍ ജോനാഥന്‍ ഡേവിഡിന്‍റെ ഗോളിലൂടെ ലില്ലെ സമനില പിടിച്ചു.എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഹാര്‍വി എലിയറ്റിന്‍റെ ഗോളിലൂടെ…
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കണം എന്ന ആവശ്യമുയർത്തി ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. ഭരണമുന്നണിയുടെ ഭാഗമായ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും കോൺഗ്രസിന് കീഴിലുള്ള സർവീസ് സംഘടനകളുടെയുെ നേതൃത്വത്തിലാണ് പണിമുടക്ക്. കോൺഗ്രസ് അനുകൂല സംഘടനയായ സെറ്റോയും സിപിഐ അനുകൂല സംഘടയായ അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുമാണ് പ്രധാനമായും പണി മുടക്കുന്നത്. ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശികകൾ പൂർണമായും അനുവദിക്കണം, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കണം, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സർക്കാർ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങൾകൂടി ഉന്നയിച്ചാണ് പണിമുടക്ക്.
മുനമ്പം: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ്ജ് എം പി പ്രസ്താവിച്ചു നിതീക്കും , ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കുവാൻ താനും തൻ്റെ പാർട്ടിയും തയ്യാറാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു മുനമ്പം ഭൂസമരത്തിൻ്റെ 101 മത് മത് ദിനത്തിൽ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്റ്റ്സ് (അസംബ്ളി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവ്വീസസ്) ൻ്റെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരത്തിൻ്റെ സമാപന ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹംഫ്രാൻസിസ് ജോർജ്ജ് എം പി യുടെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് മുനമ്പം നിവാസികൾ സ്വീകരിച്ചത് നിലവിലുള്ള വഖഫ് നിയമത്തിലെ നിർദ്ദയമായ വകുപ്പുകളോട് മനസാക്ഷിയുള്ള ആർക്കും യോജിക്കാൻ കഴിയില്ല കേന്ദ്ര സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഈ ബില്ല് അവതരണത്തിൽ നിന്ന് പിന്നോട്ട് പോവരുതെന്നും എം പി തുടർന്ന് അദ്യർത്ഥിച്ചു ആക്റ്റ്സ് ജനറൽ സെക്രട്ടറി ജോർജ്ജ് സെമ്പാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്റ്റ്സ് സെക്രട്ടറി കുരുവിള മാത്യൂസ് ഭാരവാഹികളായ ജോർജ് ഷൈൻ,…
മുനമ്പം : സമരപ്പന്തലിൽ മാജിക്കുമായി മജീഷ്യൻ ഡോ. ജോൺ മാമ്പിള്ളി. മുനമ്പം ഭൂസമരത്തിൻ്റെ 100-ാം ദിവസത്തിൽ നിരാഹാര സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് പ്രശസ്ത മാന്ത്രികൻ ഡോ. ജോൺ മാമ്പിള്ളി അവതരിപ്പിച്ച മാജിക് ഷോ ശ്രദ്ധേയമായി. മുനമ്പം ഭൂസംരക്ഷണ സമിതി 100 ദിവസമായി നടത്തി വരുന്ന നിരാഹാര സമരത്തിലെ പന്തലിൽ വച്ചാണ് മാജിക് അവതരിപ്പിച്ചത്. മുനമ്പം നിവാസികളുടെ മാനസീക സംഘർഷങ്ങളും, മയക്ക് മരുന്ന് ലഹരി വസ്തുക്കൾ എന്നിവക്ക് എതിരെ ബോധവൽക്കരണവും ഉൾക്കൊള്ളിച്ചുള്ളതായിരുന്നു ഇന്ദ്രജാല പ്രകടനം.
മുനമ്പം : മുനമ്പത്തിന് ഭാരതത്തിന്റെ മുഴുവൻ മുഖമാണെന്നും ഇനിയൊരു മുനമ്പം ആവർത്തിക്കരുത് എന്നും ഇരിങ്ങാലക്കുട ബിഷപ്പും കെസിബിസി വൈസ് പ്രസിഡന്റുമായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരുകളും കോടതിയും, ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ആണ് എന്ന് അദ്ദേഹം പറഞ്ഞു. മത നിയമങ്ങളുടെ പേരിലുള്ള വിവേചനങ്ങളും അനീതിയും ഒഴിവാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ നേതൃത്വത്തിൽ മുനമ്പം നിരാഹാര സമരത്തിൻ്റെ നൂറാം ദിനത്തിൽ നടന്ന രാപകൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം: മുനമ്പം ഭൂപ്രശ്നത്തിൽ മുഖ്യപ്രതി സർക്കാരാണെന്ന് പി.വി അൻവർ എക്സ് എം.എൽ .എ പറഞ്ഞു. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരത്തിൽ നൂറാം ദിനത്തിൽ നടന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി രജിസ്റ്റർ ചെയ്തു കൊടുത്തപ്പോഴും പോക്ക് വരവ് നടത്തിയപ്പോഴും കരം അടച്ചു കൊണ്ടിരുന്നപ്പോഴും വീട് വയ്ക്കുമ്പോഴും എല്ലാം അനുമതി നല്കിയ സർക്കാർ ഒരു സുപ്രഭാതത്തിൽ ഈ അവകാശങ്ങൾ നിഷേധിക്കുന്നത് കടുത്ത അനീതിയും ജനവഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കേണ്ടതും സർക്കാരാണ്. ക്രൈസ്തവ- മുസ്ലീം സ്പർദ്ധ വളർത്തുവാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. മുസ്ലീം സമുദായം മുനമ്പം ജനതയോട് ഒപ്പമാണ്. മനുഷ്യന് അവകാശപ്പെട്ട സ്വത്തുക്കൾ ഏത് നിയമത്തിൻ്റെപേരിലാണെങ്കിലും തട്ടി യെടുക്കുന്നത് ഇസ്ലാമികമല്ലെന്നും ദൈവിക നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ആക്ട്സ് പ്രസിഡൻ്റ് ബിഷപ്പ് ഡോ.ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ. സി. ബി സി വൈസ് പ്രസിഡൻ്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ,…
കയ്‌റോസ് രജത ജൂബിലി നിറവില്‍ പിലാത്തറ: പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനമാണ് ഈശ്വര സേവനമെന്നും കത്തോലിക്കാ സഭ നടപ്പാക്കുന്നത് ഇതാണെന്നും ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. പിലാത്തറ സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്ണൂര്‍ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കയ്റോസിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ-ആതുര സേവന മേഖലയില്‍ സഭ നടത്തിവരുന്ന സേവനങ്ങള്‍ നിസ്തൂലമാണ്.വ്യാകരണ പുസ്തകവും മലയാള നിഘണ്ഡുവുമൊക്കെ വിദേശ മിഷണറിമാരുടെ സംഭാവനയാണ്. യുദ്ധം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിത സംരക്ഷണം തുടങ്ങിയ കാര്യങ്ങളിലുള്ള സഭയുടെ നിലപാട് പ്രശംസനീയമാണെന്നും കയ്റോസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്‌സ് വടക്കുംതല അദ്ധ്യക്ഷത വഹിച്ചു.കയ്റോസിന്റെ കാല്‍നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ട് വിമോചനത്തിന്റെ മുഖമാണ് കയ്റോസിനുള്ളതെന്ന് ബിഷപ് വടക്കുംതല പറഞ്ഞു. ജൂബിലിയാഘോഷങ്ങളുടെ തിരിതെളിയിച്ചുള്ള ഉദ്ഘാടനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ വിതരണോദ്ഘാടനവും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു. ഈ കാലഘട്ടത്തില്‍ ക്രിസ്തുവചനം ആവശ്യപ്പെടുന്ന…
തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി പാറശാല മുര്യങ്കര ജെപി ഹൗസില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ മൂന്നു വര്‍ഷം തടവും ശിക്ഷ വിധിച്ചു. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. വിധി പ്രസ്താവനയിൽ കേരള പോലീസിനെ കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. 586 പേജുള്ള വിധിപ്രസ്താവമാണുള്ളത്. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ…
വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 2020ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2024 നവംബറിൽ ഗംഭീര തിരിച്ചുവരവാണ് ട്രംപ് നടത്തിയത്. കൈക്കൂലി കേസിൽ കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് കോടതി വിധിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ശിക്ഷ ഒഴിവായത്. സ്ഥാനാരോഹണ ചടങ്ങിൽ, ട്രംപും നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ബൈബിളില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്യും. 2017-ല്‍ തന്റെ ആദ്യ സ്ഥാനാരോഹണ വേളയില്‍, 1861-ല്‍ എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച അതേ ബൈബിളിലാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. അന്തരിച്ച അമ്മ മേരി ആനി മക്ലിയോഡ് ട്രംപ് സമ്മാനിച്ച രണ്ടാമത്തെ ബൈബിളും അദ്ദേഹം ഉപയോഗിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ വിജയാഘോഷ റാലിയിൽ ചുമതലയേറ്റ് ആദ്യ ദിവസം തന്നെ നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു. 200-ലധികം എക്‌സിക്യൂട്ടീവ് നടപടികള്‍ ട്രംപ് തിങ്കളാഴ്ച പുറപ്പെടുവിച്ചേക്കും. ഏകദേശം 20,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റല്‍…
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷ വിധി ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഒന്നാം പ്രതിയായ ഗ്രീഷ്മയും ,മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽകുമാറും കുറ്റക്കാരാണെന് കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവത്തിന് മുന്നേയുളള പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കഴിഞ്ഞ ദിവസം പൂർത്തിയായി. ഗ്രീഷ്മക്ക് ചെകുത്താന്റെ മനസാണന്നും പരമവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു . പ്രതിയായ ഗ്രീഷ്മക്ക് പറയാനുള്ളത് കോടതിയിൽ എഴുതി നൽകി. തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ നേരത്തെ വിട്ടിരുന്നു. ഇന്ന് 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. വിധി കേൾക്കാൻ ഷാരോൺ രാജിന്റെ മാതാപിതാക്കളും കോടതിയിൽ എത്തും
Subscribe to Updates
Get the latest creative news from FooBar about art, design and business.
